Connect with us

Video Stories

ട്രംപിന്റെ സന്ദര്‍ശനവും റുഹാനിയുടെ രണ്ടാം ഊഴവും

Published

on

കെ. മൊയ്തീന്‍കോയ

അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം സവിശേഷ ശ്രദ്ധ ആകര്‍ഷിച്ചു. ”ഭീകരവിരുദ്ധ പോരാട്ടം മതങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും ഈ പോരാട്ടത്തില്‍ മുസ്‌ലിം രാജ്യങ്ങള്‍ മുന്നില്‍ നില്‍ക്കണ”മെന്നും ട്രംപ് ആഹ്വാനം ചെയ്തത് 55 മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയിലാണെന്നും കാണുമ്പോള്‍ രാഷ്ട്രാന്തരീയ സമൂഹം ഗൗരവപുര്‍വം ഉള്‍ക്കൊള്ളുന്നുണ്ട്. മുസ്‌ലിം രാഷ്ട്രങ്ങളുടെ നായകത്വം വഹിക്കുന്ന സഊദിയുടെ മണ്ണ് ഇത്തരമൊരു ആഹ്വാനം നല്‍കാന്‍ തെരഞ്ഞെടുത്തത്, ട്രംപിന്റെ നയതന്ത്ര വിജയമായി വിലയിരുത്തപ്പെടുന്നു. മുസ്‌ലിം ലോകവുമായി സംവദിക്കാന്‍ പ്രസിഡണ്ട് സ്ഥാനം ഏറ്റെടുത്ത ശേഷം ബറാക്ക് ഒബാമ നേരത്തെ തെരഞ്ഞെടുത്തത് ഈജിപ്തിലെ കൈറോ ആയിരുന്നുവല്ലോ.
ട്രംപിന്റെ ആദ്യ വിദേശ സന്ദര്‍ശനത്തിലെ ആദ്യ രാജ്യം സഊദിയാണ്. അടുത്തത് ഇസ്രാഈലും തുടര്‍ന്ന് വത്തിക്കാനും. സഊദിയില്‍ മൂന്ന് ഉച്ചകോടിയില്‍ ട്രംപ് സംബന്ധിച്ചു. കോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ ഒപ്പ് വെക്കപ്പെട്ടു. ജി.ജി.സി, അറബ് ഇസ്‌ലാമിക ഉച്ചകോടി, സഊദിയുമായി നേരിട്ട് നടത്തുന്ന ചര്‍ച്ച തുടങ്ങിയവയൊക്കെ കടന്നുപോകുമ്പോഴും ട്രംപ് വിസ്മരിച്ചത്, ആറ് മുസ്‌ലിം രാഷ്ട്രങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ യാത്രാവിലക്കിനെ കുറിച്ചാണ്. അതിലുപരി, അറബ് ലോകത്തിന്റെ അജണ്ട മാറ്റിയെഴുതാനും ട്രംപ് ശ്രമിച്ചത്, രാഷ്ട്രാന്തരീയ സമൂഹം നിരീക്ഷിക്കുന്നുണ്ട്. മധ്യപൗരസ്ത്യ ദേശത്ത് ആറ് പതിറ്റാണ്ടുകാലമായി നീറിപുകയുന്ന ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് ട്രംപ് വാചാലനായില്ല. വൈറ്റ് ഹൗസിലേക്ക് വിളിച്ച് വരുത്തി ഇസ്രാഈലി പ്രധാനമന്ത്രി ബഞ്ചമീന്‍ നെതന്യാഹുവിന് കൈനിറയെ പാരിതോഷികം സമ്മാനിച്ച ട്രംപ്, ലോക സമൂഹത്തില്‍ വലിയൊരു വിഭാഗത്തെ തന്റെ നിലപാട് വേദനിപ്പിച്ചു എന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അമേരിക്കയുടെ മുന്‍ ഭരണാധികാരികളും അറബ് ലോകവും ഐക്യരാഷ്ട്ര സംഘടനയുമെല്ലാം തത്വത്തില്‍ അംഗീകരിച്ച ‘ദ്വിരാഷ്ട്ര ഫോര്‍മുല’യെ തള്ളിപ്പറയുകയും ജറൂസലമിനെ ഇസ്രാഈലി തലസ്ഥാനമായി അംഗീകരിക്കുകയും ചെയ്ത ട്രംപ്, സഊദി അറേബ്യയിലെത്തി മുസ്‌ലിം രാഷ്ട്ര ഉച്ചകോടിയെ അഭിമുഖീകരിച്ചപ്പോഴും ഇതെല്ലാം അവഗണിക്കുകയും വിസ്മരിക്കുകയും ചെയ്തത് ബോധപൂര്‍വ്വം! ജന്മഗേഹത്തില്‍ ആട്ടിയോടിക്കപ്പെട്ട് ആറ് പതിറ്റാണ്ട് കാലമായി ലോകമെമ്പാടും അലയുന്ന ഫലസ്തീന്‍ ജനതയുടെ രോദനം കേള്‍ക്കാതെ പോകുന്ന ഉച്ചകോടികള്‍ ചരിത്രത്തിന്റെ ഭാഗമാവില്ല.
‘ഒന്നിക്കാം അതിജയിക്കാം’ എന്ന സന്ദേശവുമായി റിയാദില്‍ ട്രംപിനെ സ്വീകരിക്കുവാന്‍ എത്തിയ മുസ്‌ലിം ലോക നേതാക്കള്‍ ഇതേക്കുറിച്ചെല്ലാം നിലപാട് അദ്ദേഹം വ്യക്തമാക്കുമെന്ന് പ്രതീക്ഷിച്ചതാണല്ലോ. അതേസമയം ഇറാന്റെ നിലപാടിന് എതിരെ ആഞ്ഞടിക്കാന്‍ ട്രംപ് സമയം കണ്ടെത്തുകയുണ്ടായി. വംശീയമായി ശിയാ വിഭാഗത്തില്‍ പ്രോത്സാഹനം നല്‍കുന്ന രാഷ്ട്രം തന്നെ ഇറാന്‍. ഇതിന് സാഹചര്യം ഒരുക്കിയതില്‍ പാശ്ചാത്യ നാടുകള്‍ക്ക് മാറിനില്‍ക്കാനാവുമോ? 1997-ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇത്തരം ആശയം മറ്റ് നാടുകളിലേക്ക് കയറ്റി അയക്കാന്‍ ഇറാന് കഴിഞ്ഞിരുന്നില്ല. അതിന് ശേഷം ഇറാഖില്‍ സദ്ദാം ഹുസയിന്റെ പതനം, മേഖലയിലെ സ്ഥിതിയാകെ മാറ്റിവരച്ചതിന് കാരണക്കാര്‍ പാശ്ചാത്യ ശക്തികള്‍ തന്നെയാണ്. ഈജിപ്തില്‍ ഹുസ്‌നി മുബാറക്കിനെ മാറ്റിയ മുല്ലപ്പൂ വിപ്ലവവും തുടര്‍ന്ന് ലിബിയയിലും യമനിലും ഈ കാറ്റ് ആഞ്ഞുവീശിയതും സൃഷ്ടിച്ച പ്രശ്‌നങ്ങളും പ്രത്യാഘാതവും ഊഹിക്കാവുന്നതില്‍ ഏറെയായി. സിറിയന്‍ ജനതയില്‍ പകുതിയിലേറെ അഭയാര്‍ത്ഥികളായി. ലക്ഷങ്ങള്‍ക്ക് ജീവന്‍ നഷ്ടമായി. ന്യൂനപക്ഷ വിഭാഗമായ അലവി ശിയാക്കളില്‍ പെടുന്ന ബശാറുല്‍ അസദിന്റെ ഭരണകൂടത്തെ സഹായിക്കുന്നത് ഇറാനും റഷ്യയുമാണ്. ഇറാഖില്‍ സദ്ദാം ഹുസയിന്റെ നേതൃത്വത്തിലുണ്ടായിരുന്ന ‘സുന്നി’ ഭരണകൂടത്തെ പിഴുതെറിഞ്ഞ് ‘ഇറാന്‍ മോഡല്‍’ ശിയാ ഭരണം പ്രതിഷ്ഠിച്ചതില്‍ പ്രധാന പങ്ക് വഹിച്ചത് അമേരിക്കയും പാശ്ചാത്യ ശക്തികളുമാണ്. മധ്യപൗരവസ്ത്യ ദേശത്ത് ശിയാ വിഭാഗീയത നേതൃത്വം നല്‍കുന്ന ഇറാന്റെ നിലപാട് ന്യായീകരിക്കാനാവില്ല. സഊദി അതിര്‍ത്തിയിലും ബഹ്‌റൈനിലുമൊക്കെ ശിയാ ഭീകരര്‍ക്ക് സഹായം നല്‍കുന്നതും ഇറാന്‍. രണ്ടാം തവണ പ്രസിഡണ്ടാവുന്ന ഹസന്‍ റുഹാനി കുറേക്കൂടി ഉദാര സമീപനം സ്വീകരിക്കുന്നുണ്ട്. കുവൈത്തും ഒമാനും സന്ദര്‍ശിച്ച് അറബ് നാടുകളുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുവാന്‍ ഇറാന്‍ പ്രസിഡണ്ട് ഹസന്‍ റുഹാനി നടത്തിയ നീക്കം പ്രതീക്ഷ പുലര്‍ത്തുന്നു. 2015-ലെ വന്‍ശക്തി രാഷ്ട്രങ്ങളുമായുണ്ടായ ആണവ കരാറിന് ശേഷം നടന്ന ഇറാന്‍ തെരഞ്ഞെടുപ്പില്‍ 57 ശതമാനം വോട്ട് നേടി വിജയിക്കാന്‍ കഴിഞ്ഞ ഹസന്‍ റുഹാനി, രാഷ്ട്രാന്തരീയ രംഗത്ത് കൂടുതല്‍ സൗഹൃദ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇറാന് എതിരായ ഉപരോധം ആണവ കരാറിന്റെ അടിസ്ഥാനത്തില്‍ പിന്‍വലിക്കാന്‍ വന്‍ ശക്തികള്‍ ബാധ്യസ്ഥരാണ്. ഇതിനുള്ള വന്‍ തുടക്കം എന്ന നിലയില്‍ ഇറാന്‍ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ്, ഉപരോധത്തില്‍ ഇളവ് വരുത്തുവാന്‍ അമേരിക്ക നടപടി സ്വീകരിച്ചത്, ഹസന്‍ റുഹാനിക്ക് ഗുണകരമാവണമെന്ന മുന്‍വിധിയോടെയാണെന്ന് രാഷ്ട്രീയ ചിന്തകള്‍ നിരീക്ഷിക്കുന്നു. ഈ നീക്കം അമേരിക്കയുടെ ഇറാന്‍ നയത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്താം.
അറബ് ലോകവുമായുള്ള ഇറാന്റെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ വൈകുന്നത് മേഖലയിലെ ശത്രുക്കള്‍ മുതലെടുക്കുന്നുണ്ട്. ഹസന്‍ റുഹാനിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ തുടര്‍ച്ചക്ക് കാതോര്‍ക്കുന്ന സന്ദര്‍ഭമാണിത്. മധ്യപൗരസ്ത്യ ദേശത്തിന്റെ മുഖ്യശത്രു ഇസ്രാഈല്‍ ആണെന്ന ഉറച്ച നിലപാടില്‍ നിന്ന് അറബ് ലോകം പിറകോട്ടില്ല. ഫലസ്തീന്‍ സഹോദരന്മാരെ ജന്മഗേഹത്തില്‍ നിന്ന് ആട്ടിയോടിച്ച ഇസ്രാഈലി പൈശാചികതക്ക് അവസാനമായില്ല. ഇസ്രാഈലി ജയിലുകളില്‍ ഫലസ്തീന്‍ തടവുകാര്‍ ഇപ്പോള്‍ സമരം ചെയ്യുകയാണല്ലോ.
ഭീകരതയെ അറബ് ലോകം ഒരിക്കലും പ്രോത്സാഹിപ്പിച്ച ചരിത്രമില്ല. ഇസ്രാഈലി ഭീകരത പതിറ്റാണ്ടുകളായി അനുഭവിക്കുന്ന സമൂഹത്തിന് ഒരിക്കലും ഭീകരര്‍ക്ക് ഒപ്പം നില്‍ക്കാനുമാവില്ല. യൂറോപ്പില്‍ ജുത സമൂഹം പീഡിപ്പിക്കപ്പെട്ടിരുന്ന കാലഘട്ടത്തില്‍ ഓട്ടോമന്‍ സാമ്രാജ്യത്തില്‍ ജൂത സമൂഹം സമാധാനപൂര്‍വ്വം ജീവിക്കുകയായിരുന്നുവെന്നാണ് ചരിത്രം. ഡൊണാള്‍ഡ് ട്രംപിന്റെ സഊദി സന്ദര്‍ശനം അദ്ദേഹത്തിന്റെ തന്നെ അറബ്-മുസ്‌ലിം വിരുദ്ധ നിലപാട് തിരുത്തുവാന്‍ സഹായകമാവുമെന്ന് പ്രതീക്ഷാപൂര്‍വ്വം കാത്തിരിക്കാം. ഭീകരതക്കെതിരായ പോരാട്ടം അറബ്, മുസ്‌ലിം സമൂഹം ഏറ്റെടുക്കണം. ഐ.എസ് ഭീകരത അനുഭവിക്കുന്നത്, അമേരിക്കയോ, ഇസ്രാഈലോ അല്ല, മറിച്ച് മുസ്‌ലിം ലോകം തന്നെയാണ്. സിറിയയിലും ഇറാഖിലും ലിബിയയിലും ലബനാനിലും മരിച്ച് വീഴുന്ന നിരപരാധികളായ സഹോദരരെ ഓര്‍ത്തെങ്കിലും ഭീകരതയെ തകര്‍ക്കണം. ഐ.എസിന് പിന്നിലെ ഇരുട്ടിന്റെ ശക്തി ആരെന്ന സംശയത്തിന് ഉത്തരമായിട്ടില്ല. അബൂബക്കര്‍ അല്‍ ബാഗ്ദാദി എന്ന നേതാവിനും അനുയായികള്‍ക്കും ആരാണ് പ്രോത്സാഹനവും സഹായവും ആയുധവും നല്‍കുന്നത്? അവര്‍ മുസ്‌ലിം ലോകത്തിന്റെ മിത്രങ്ങളല്ല, മറിച്ച് ശത്രുക്കളാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഹരിയാന പ്രതിസന്ധി: അവിശ്വാസ പ്രമേയം വന്നാല്‍ ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യും- ദുഷ്യന്ത് ചൗട്ടാല

ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

Published

on

ഹരിയാനയിലെ ബി.ജെ.പി. സര്‍ക്കാര്‍ പ്രതിസന്ധിയിലായതിന് പിന്നാലെ പ്രതികരണവുമായി മുന്‍സഖ്യകക്ഷിയായ
ജെ.ജെ.പി (ജന്‍നായക് ജനതാ പാര്‍ട്ടി). പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവരുന്നപക്ഷം ബി.ജെ.പിക്കെതിരേ വോട്ട് ചെയ്യുമെന്ന് ജെ.ജെ.പി. നേതാവ് ദുഷ്യന്ത് ചൗട്ടാല പറഞ്ഞു. ബി.ജെ.പി. സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 7 സ്വതന്ത്ര എം.എല്‍.എമാരില്‍ മൂന്നുപേര്‍ പിന്തുണ പിന്‍വലിച്ചതോടെയാണ് നയാബ് സിങ് സൈനി സര്‍ക്കാര്‍ പ്രതിസന്ധിയിലായത്.

പ്രതിപക്ഷ നേതാവ് ഭൂപീന്ദര്‍ ഹൂഡ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ ഞങ്ങളുടെ മുഴുവന്‍ എം.എല്‍.എമാരും ബി.ജെ.പി. സര്‍ക്കാരിനെതിരേ വോട്ട് ചെയ്യും, ദുഷ്യന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 90 അംഗ ഹരിയാണ നിയമസഭയില്‍ 10 അംഗങ്ങളാണ് ജെ.ജെ.പിക്ക് ഉള്ളത്. 2019-ല്‍ ബി.ജെ.പിയുമായി ജെ.ജെ.പി. സഖ്യം ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ചിരുന്നു. അങ്ങനെ നിലവില്‍വന്ന മനോഹര്‍ ലാല്‍ ഘട്ടര്‍ മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയായിരുന്നു ദുഷ്യന്ത്. എന്നാല്‍ ഇക്കൊല്ലം മാര്‍ച്ചില്‍ ഇരുകൂട്ടരും വഴി പിരിയുകയായിരുന്നു.

സൈനി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നുവെങ്കില്‍ അതിനെ പിന്തുണയ്ക്കുമെന്നും ദുഷ്യന്ത് ചൗട്ടാല കൂട്ടിച്ചേര്‍ത്തു. മനോഹര്‍ ലാല്‍ ഘട്ടറിന് പിന്‍ഗാമിയായി എത്തിയ സൈനി, ദുര്‍ബലനായ മുഖ്യമന്ത്രിയാണെന്നും ദുഷ്യന്ത് വിമര്‍ശിച്ചു.

അതേസമയം ദുഷ്യന്തിന്റെ നിലപാടിനോട് പ്രതികരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ബി.ജെ.പിയുടെ ബി ടീം അല്ല ജെ.ജെ.പി. എന്ന് തെളിയിക്കാന്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ ആവശ്യപ്പെട്ടു. അവര്‍ ബി ടീം അല്ലെങ്കില്‍ ഉടന്‍ തന്നെ ഗവര്‍ണര്‍ക്ക് കത്തയക്കണം. ഞങ്ങള്‍ ആവശ്യപ്പെടുന്നത് രാഷ്ട്രപതിഭരണമാണ്. തിരഞ്ഞെടുപ്പ് നടത്തുകയും വേണം, ഹൂഡ കൂട്ടിച്ചേര്‍ത്തു. ഇക്കൊല്ലം ഒക്ടോബര്‍ വരെയാണ് ഹരിയാണയിലെ നിലവിലെ സര്‍ക്കാരിന്റെ കാലാവധി.

Continue Reading

Health

കൊവിഡ് വാക്സിന്‍ പിന്‍വലിച്ച് അസ്ട്രാസെനക; നടപടി പാർശ്വഫലമുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെ

വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

Published

on

അസ്ട്രാസെനകയുടെ കൊവിഡ് വാക്സിനുകൾ വിപണിയിൽ നിന്നു പിൻവലിച്ചു. വ്യവസായ കാരണങ്ങളാലാണെന്നാണ് കമ്പനിയുടെ വിശദീകരണം. എന്നാല്‍ പാർശ്വഫലങ്ങളുണ്ടെന്ന റിപ്പോർട്ടിന് പിന്നാലെയാണ് വാക്സിൻ പിൻവലിക്കുന്നത്. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. വാക്സിന് പാർശ്വഫലങ്ങളുണ്ടെന്ന സ്ഥിരീകരണത്തിനു പിന്നാലെ കൊവിഡ് വാക്സിന്‍ സർട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രവും പിന്‍വലിച്ചിരുന്നു.

ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവിഷീൽഡ് എന്ന പേരിലാണ് വാക്സിന്‍ പുറത്തിറക്കിയത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായി ചേര്‍ന്ന് അസ്ട്രാസെനക വികസിപ്പിച്ച വാക്സിനാണിത്. 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്.

യുകെയിൽ നിന്നുള്ള ജാമി സ്കോട്ട് എന്നയാൾ കൊവിഷീൽഡ് സ്വീകരിച്ചപ്പോൾ തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. സ്കോട്ടിന്‍റെ പരാതിയില്‍ കഴമ്പുണ്ടെന്ന് മറുപടിയാണ് കമ്പനി കോടയില്‍ നല്‍കിയത്.  കൊവിഷീൽഡ് വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുന്ന രോഗമുണ്ടാകാനും പ്ലേറ്റ്ലെറ്റിന്‍റെ എണ്ണം കുറയാനും സാധ്യതയുണ്ടെന്നും കമ്പനി കോടതിയെ അറിയിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്.

അതേസമയം പാര്‍ശ്വഫലങ്ങളെക്കുറിച്ച് അമിത ആശങ്ക വേണ്ടെന്നും കമ്പനി പറയുന്നുണ്ട്. രക്തം കട്ട പിടിക്കുന്ന, അല്ലെങ്കില്‍ പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥയ്ക്ക് അപൂര്‍വം പേരില്‍ വാക്സിൻ സാധ്യതയുണ്ടാക്കുമെന്നാണ് കമ്പനി പറയുന്നത്. കൊവിഡ് സമയത്ത് നിരവധി പേർ വാക്സിനില്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നെങ്കിലും അന്ന് കൊവിഡ് വാക്സിനുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സർക്കാരുകള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ കമ്പനിയുടെ ഏറ്റുപറച്ചിലോടെ വലിയ ആശങ്കയാണ് ഉടലെടുത്തിരിക്കുന്നത്.

Continue Reading

kerala

ഉഷ്ണതരംഗം മൂലം മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്

സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

Published

on

തിരുവനന്തപുരം: സംസ്ഥാനത്തെ കനത്ത ചൂടില്‍ ഉഷ്ണതരംഗം മൂലം മരണപ്പെട്ടവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ ആവിശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രക്ക് കത്തയച്ചു.

കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ്
കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാവ് ആവിശ്യപ്പെട്ടു.

കത്തിന്റെ പൂര്‍ണ രൂപം

നമ്മുടെ സംസ്ഥാനം ഏറ്റവും കഠിനമായ ഉഷ്ണതരംഗം നേരിടുകയാണ്. ചരിത്രത്തില്‍ ആദ്യമായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണ തരംഗ മാപ്പില്‍ കേരളവും ഉള്‍പ്പെട്ടിരിക്കുന്നു. വേനല്‍ച്ചൂടില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരവധി പേരാണ് മരണമടഞ്ഞത്. ഉഷ്ണതരംഗത്തെ പ്രകൃതി ദുരന്തമായി പരിഗണിച്ച് മരിച്ചവരുടെ കുടുബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കണം.

ദിവസ വേതനത്തിന് ജോലി ചെയ്ത് അന്നന്നത്തെ അന്നം നേടുന്ന നിരവധി പേര്‍ നമുക്കിടയിലുണ്ട്. നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മത്സ്യത്തൊഴിലാളികള്‍ അടക്കമുള്ളവര്‍ പൊള്ളുന്ന വെയിലില്‍ ജോലി ചെയ്യണ്ട അവസ്ഥയിലാണ്. ഇതില്‍ അതിഥി തൊഴിലാളികളും ഉള്‍പ്പെടുന്നു. ഇവരുടെ ജീവനോപാധിക്ക് കോട്ടം തട്ടാത്ത രീതിയില്‍ ജോലി സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തുകയും ആവശ്യമുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുകയും വേണം.

അതോടൊപ്പം കടുത്ത ചൂട് കാര്‍ഷിക-ക്ഷീര മേഖലകളിലും കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. വിളകള്‍ കരിഞ്ഞു പോവുകയും ഉദ്പാദനം കുറയുകയും ചെയ്തതോടെ കര്‍ഷകര്‍ പ്രതിസന്ധിയിലാണ്. തോട്ടം മേഖലയില്‍ ഉദ്പാദനത്തില്‍ 25-50 ശതമാനം വരെയാണ് കുറവ് സംഭവിച്ചിരിക്കുന്നത്. ഈ പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ കര്‍ഷകര്‍ക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണം.

കുടിവെള്ള ക്ഷാമവും സംസ്ഥാനത്ത് രൂക്ഷമാണ്. ഇത് പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഗ്രാമീണ മേഖലകളില്‍ ഉള്‍പ്പെടെ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും അടിയന്തര ഇടപെടലുണ്ടാകണം.

Continue Reading

Trending