Connect with us

kerala

വയനാട് ദുരന്തം: രക്ഷാപ്രവര്‍ത്തകരെ പരിഹസിച്ച് സി.പി.എം എം.എല്‍.എ ജെനീഷ് കുമാര്‍

രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്‍.എക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്.

Published

on

കേരളം നടുങ്ങിയ മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ട സഹജീവികള്‍ക്ക് വേണ്ടി സ്വന്തം ജീവന്‍ പോലും മറന്ന് രാപ്പകല്‍ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയവരെ അപമാനിച്ച് കോന്നി എം.എല്‍.എ കെ.യു ജെനീഷ് കുമാര്‍. ‘ജീവന്‍ തേടിപ്പോയവര്‍ ഇന്നും അവിടുണ്ട്, ബിരിയാണിയില്‍ കോഴിക്കാല് തേടിപ്പോയവര്‍ മലയിറങ്ങി’ എന്നാണ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റ്.

മുണ്ടക്കൈയില്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് വളന്റിയര്‍മാര്‍ ഒരുക്കിയ ഭക്ഷണ വിതരണം പൊലീസ് ഇടപെട്ട് നിര്‍ത്തിച്ചിരുന്നു. ഇതേക്കുറിച്ചുള്ള വിവാദത്തിന്റെ തുടര്‍ച്ചയായാണ് എം.എല്‍.എയുടെ പ്രതികരണം.

വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ ഡി.ഐ.ജി തോംസണ്‍ ജോസ് അധിക്ഷേപിച്ചിരുന്നു. ഇതിന് പിന്നാലെ പൊലീസിനും സര്‍ക്കാരിനുമെതിരെ വലിയ പ്രതിഷേധമുയര്‍ന്നു. നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കിലും ഒരു ചുക്കുമില്ലെന്ന് ഡി.ഐ.ജി പറഞ്ഞിരുന്നത്. അടുക്കള പൂട്ടിച്ചത് സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന് യൂത്ത് ലീഗ് ആരോപിച്ചിരുന്നു.

എന്നാല്‍, രക്ഷാപ്രവര്‍ത്തകരെ ഒന്നടങ്കം അപമാനിച്ച എം.എല്‍.എക്കെതിരെ സ്വന്തം പാര്‍ട്ടിയില്‍നിന്നടക്കം കടുത്ത വിമര്‍ശനം ഉയരുന്നുണ്ട്. എല്ലാവരും കൈമെയ് മറന്ന് മനുഷ്യരാണെന്ന ഒറ്റഭാവത്തില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനത്തെ പരിഹസിച്ചത് ഉചിതമായില്ലെന്ന് മിക്കവരും ചൂണ്ടിക്കാട്ടി. പഴയ ഡി.വൈ.എഫ്.ഐക്കാരന്റെ നിലവാരത്തില്‍ എം.എല്‍.എ പ്രതികരിക്കരുത് എന്നും ചിലര്‍ ഓര്‍മിപ്പിച്ചു.

നേരത്തെ ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ദാസും വയനാട്ടിലെ രക്ഷാപ്രവര്‍ത്തകരെ പരസ്യമായി അപമാനിച്ചിരുന്നു. ജെനീഷ് കുമാര്‍ എം.എല്‍.എ ഇദ്ദേഹത്തെ മാതൃകയാക്കി സന്നദ്ധസേവകരെ അപമാനിക്കുകയാണെന്ന് എം.എല്‍.എയുടെ പോസ്റ്റിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തു.

അവിടെയുള്ളവര്‍ ധിറുതി പിടിച്ച് ടീ ഷര്‍ട്ടുകള്‍ തയ്പിച്ച് ഇറങ്ങിയിരിക്കുകയാണെന്നും റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ലെന്നുമായിരുന്നു ഒരു യു-ട്യൂബ് ചാനലുമായുള്ള അഭിമുഖത്തില്‍ മോഹന്‍ദാസ് ആരോപിച്ചത്. ദുരന്തമുഖത്തല്ല, അതിനടുത്തുപോലും പോകാന്‍ ഇവര്‍ക്ക് പേടിയാണെന്നും പറഞ്ഞിരുന്നു. ‘ജാക്കറ്റൊക്കെ ഇട്ടുനടക്കുന്ന ഒരുപാട് പേരെ ടി.വിയില്‍ കാണാമല്ലോ. ഇവരുടെ ആ ടീ ഷര്‍ട്ട് കണ്ടാലറിയാം, ധിറുതി പിടിച്ച് തയ്യല്‍ക്കാരനെക്കൊണ്ട് വേഗം തയ്പിച്ച് പ്രിന്റും ചെയ്ത് അതിട്ടോണ്ട് ഇറങ്ങിയിരിക്കുകയാണ്. റിസ്‌കുള്ള മേഖലയിലൊന്നും പോയിട്ടില്ല’ -ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ പറഞ്ഞു.

kerala

ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്.

Published

on

തൃശൂര്‍ ആതിരപ്പിള്ളിയില്‍ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു. വാഴച്ചാല്‍ ഉന്നതിയിലെ രാമനാണ് പനി ബാധിച്ച് മരിച്ചത്. ഇന്നലെ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഡോക്ടര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്.

ജൂണ്‍ 22ന് ആണ് രാമന്‍ മരിച്ചത്. രാമന് എങ്ങനെയാണ് പേവിഷ ബാധയേറ്റതെന്ന കാര്യം വ്യക്തമല്ല.
തൃശൂര്‍ മെഡിക്കല്‍ കോളജിലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. തിരുവനന്തപുരത്തെ ലാബിലാണ് പരിശോധന നടത്തിയത്.

Continue Reading

kerala

യൂണിഫോമില്‍ കുത്തിവരച്ചത് ചോദ്യംചെയ്തു; പ്ലസ് ടു വിദ്യാര്‍ഥിക്ക് സഹപാഠികളുടെ മര്‍ദനം

കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Published

on

പത്തനംതിട്ടയില്‍ യൂണിഫോമില്‍ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാര്‍ഥിക്ക് നേരെ സഹപാഠികളുടെ മര്‍ദനം. എഴുമറ്റൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിക്കാണ് പരിക്കേറ്റത്. കണ്ണിനും ചെവിക്കും പരിക്കേറ്റ എഴുമറ്റൂര്‍ ഊന്നുകല്ലില്‍ വീട്ടില്‍ അഭിനവ് ബി. പിള്ള (17) മല്ലപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസില്‍ പരാതി നല്‍കി.

ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. സയന്‍സ് വിഭാഗം വിദ്യാര്‍ഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാര്‍ഥികളും ഇംഗ്ലീഷ് ക്ലാസ്സില്‍ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷര്‍ട്ടിന് പിന്നില്‍ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്ത അഭിനവിനെ ഇന്റര്‍വെല്‍ സമയത്ത് അഞ്ച് വിദ്യാര്‍ഥികള്‍ ചേര്‍ന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ആരോപണ വിധേയരായ വിദ്യാര്‍ഥികള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എം. ബിന്ദു പറഞ്ഞു.

Continue Reading

kerala

കൊച്ചിയില്‍ യുവാവിനെ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

Published

on

കൊച്ചിയില്‍ വാഹനത്തിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റേത് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍. യുവാവിനെ കൊലപ്പെടുത്തിയത് പെണ്‍സുഹൃത്തിന്റെ ഭര്‍ത്താവ് ഷിഹാസ് ആണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പെണ്‍സുഹൃത്ത് ഷിഹാനയുടെ അറിവോടെയാണ് കൊലപാതകമെന്ന നിഗമനത്തിലാണ് പൊലീസ്. സംഭവത്തില്‍ പ്രതി ഷിഹാസിനെയും ഭാര്യ ഷിഹാനയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.

ഇന്നലെ രാത്രിയിലാണ് കണ്ണങ്ങാട്ട് പാലത്തിന് സമീപം വാഹനത്തിനുള്ളില്‍ പള്ളുരുത്തി സ്വദേശി ആഷിക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരിരുന്നു.

അതേസമയം കൊലചെയ്യപ്പെട്ട ആഷിക്കും, ഷിഹാനയും ദീര്‍ഘനാളായി പ്രണയത്തിലായിരുന്നുവെന്നും പലതവണ നേരില്‍ കാണുകയും ചെയ്തിരുന്നുവെന്ന് ഷിഹാസ് പൊലീസിനോട് പറഞ്ഞു. തുടര്‍ന്ന് ആഷിക്കിനെ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു.

Continue Reading

Trending