kerala
‘ഷാഫിക്കെതിരായ വർഗീയ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ചിതറിത്തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബം’ -രാഹുൽ മാങ്കൂട്ടത്തിൽ
ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.

ഷാഫി പറമ്പിലിനെ തകർക്കാനാണ് തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി, ശൈലജ എന്ന വ്യാജ ബിംബം ചിതറിത്തെറിച്ചെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
ലോക്സഭ തെരഞ്ഞെടുപ്പിന്റെ തലേന്ന് എൽ.ഡി.എഫ് സ്ഥാനാർഥി കെ.കെ. ശൈലജയെ കാഫിർ എന്ന് വിശേഷിപ്പിച്ച് പ്രചരിച്ച വാട്സാപ്പ് ചാറ്റിന്റെ സ്ക്രീൻ ഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടത് സി.പി.എം സൈബർ ഗ്രൂപ്പുകളിലാണെന്ന പൊലീസ് റിപ്പോർട്ടിനെ കുറിച്ച് ഫേസ്ബുക്കിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘നാല് വോട്ടിന് വേണ്ടി നാടിനെ വർഗീയമായി കീറിമുറിക്കുകയും, കഴിഞ്ഞ രണ്ടര പതിറ്റാണ്ട് കാലത്തെ പൊതുപ്രവർത്തനത്തിൽ ഹൈലി സെക്കുലറായി നില്ക്കുന്ന ഷാഫി പറമ്പിലിനെ പോലെയൊരു ചെറുപ്പക്കാരനെ മതത്തിന്റെ കള്ളിയിൽപ്പെടുത്താൻ ശ്രമിച്ചതിനും ശൈലജയ്ക്കും സംഘത്തിനും വടകരയും കേരളവും നല്കിയ മറുപടിയാണ് ആ ഒരു ലക്ഷത്തിൽപ്പുറത്തുള്ള ഭൂരിപക്ഷം.
തെരഞ്ഞെടുപ്പിന്റെ തൊട്ട് തലേന്നാൾ വൈകീട്ട് പൊട്ടിച്ച ‘കാഫിർ’ എന്ന വർഗീയ ബോംബ് കൊണ്ട് ഷാഫി പറമ്പിലിനെ തകർക്കാനാണ് ശൈലജ സംഘം ശ്രമിച്ചതെങ്കിലും ആ ബോംബ് സ്വന്തം കൈയിലിരുന്ന് പൊട്ടി ചിതറി തെറിച്ചത് ശൈലജ എന്ന വ്യാജ ബിംബമാണ്…
മുസ്‍ലിം യൂത്ത് ലീഗ് പ്രവർത്തകന്റേത് എന്ന പേരിൽ സിപിഎം പ്രചരിപ്പിച്ച ആ കാഫിർ വ്യാജ സ്ക്രീൻഷോട്ട് പോയ വഴി നോക്കൂ.
ഈ സ്ക്രീൻഷോട്ട് ആദ്യം വന്നത് 2024 ഏപ്രിൽ 25 ഉച്ചക്ക് 2.13 ന് ‘റെഡ് എൻകൗണ്ടർ’ വാട്സാപ്പ് ഗ്രൂപ്പിൽ. അത് അവിടെ പോസ്റ്റ് ചെയ്തത് റിബേഷ്.
പിന്നീട് 2024 ഏപ്രിൽ 25ന് തന്നെ ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സാപ്പ് ഗ്രൂപ്പിൽ വരുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് അമൽ റാം.
അതിന് ശേഷം 2024 ഏപ്രിൽ 25 മൂന്ന് മണിക്ക് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ അപ്ലോഡ് ചെയ്യുന്നു. അത് പോസ്റ്റ് ചെയ്തത് സഖാവ് മനീഷ്.
പോരാളി ഷാജി ഫേസ്ബുക്ക് പേജിൽ ഈ സ്ക്രീൻഷോട്ട് അതിന്റെ അഡ്മിന് സഖാവ് അബ്ബാസ് പോസ്റ്റ് ചെയ്യുന്നത് രാത്രി 8.23ന്.
ഇതൊക്കെ കണ്ടെത്തിയത് ഞങ്ങൾ ആരുമല്ല, നിവൃത്തികേട് കൊണ്ട് കേരള പൊലീസ് തന്നെയാണ്. സിപിഎം നെ രക്ഷിക്കാൻ ചെറിയ പഴുതെങ്കിലും ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്ന കേരള പൊലീസിനെ കോടതി വരിഞ്ഞു മുറുക്കിയത് കൊണ്ടാണ് ഈ വിവരം പുറത്ത് വന്നത്…
എന്തായാലും വർഗീയമായി നാടിനെ വെട്ടി പരിക്കേൽപിക്കാൻ നിന്ന CPMന്റെ തനി രൂപം നാട് ഒരിക്കൽ കൂടി തിരിച്ചറിഞ്ഞു…
ഇതിനിടയിൽ, പോരാളി ഷാജി അല്ല പോരാളി അബ്ബാസ് ആണെന്ന് കൂടി നമുക്ക് മനസ്സിലായി…
വാട മോനെ പോരാളി അബ്ബാസെ…!’’
kerala
പ്രിയംവദ കൊലക്കേസ്; യുവതിയെ കൊന്ന് മൂന്ന് ദിവസം മൃതദേഹം കട്ടിലിനടിയില്‍ സൂക്ഷിച്ചു
ചന്ദനത്തിരി കത്തിച്ച് ദുര്‍ഗന്ധം ഇല്ലാതാക്കി

നെയ്യാറ്റിന്‍കര പ്രിയംവദ കൊലക്കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പനച്ചുംമൂട് പഞ്ചാംകുഴി മാവുവിള സ്വദേശിനിയായ പ്രിയംവദയെ അയല്‍വാസി വിനോദ് കൊലപ്പെടിത്തിയതിനു ശേഷം മൂന്ന് ദിവസം കട്ടിലിനടിയില്‍ സൂക്ഷിച്ചു. ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരിയും കത്തിച്ചുവെച്ചു.
സംശയം തോന്നിയ വിനോദിന്റെ ഭാര്യാമാതാവ് കുട്ടിയെ പറഞ്ഞയച്ച് മുറി പരിശോധിക്കാന്‍ പറയുകയായിരുന്നു. എന്നാല്‍ വിനോദ് കുട്ടിയെ വിരട്ടിയോടിക്കുകയായിരുന്നു. അതേസമയം കുട്ടി കട്ടിലിനടിയില്‍ കൈ കണ്ടതായി മുത്തശ്ശിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം ഇവര്‍ മാവുവിള പള്ളിവികാരിയോട് പറഞ്ഞു. തുടര്‍ന്നാണ് പൊലീസിന് വിവരം ലഭിച്ചത്.
പ്രിയംവദയെ കാണാനില്ലെന്ന് പറഞ്ഞ് മകള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇത് സംബന്ധിച്ച അന്വേഷണം പുരോഗിക്കുമ്പോഴാണ് പൊലീസിന് പള്ളിവികാരിയില്‍നിന്ന് ഈ വിവരം ലഭിച്ചത്.
സംഭവസ്ഥലത്തെത്തിയ പൊലീസ് രക്തക്കറയും മുടിയും കണ്ടെത്തി. ഇതോടെ വിനോദിനെ ചോദ്യം ചെയ്യുകയായിരുന്നു.
യുവതിയെ കൊന്ന് കുഴിച്ചിട്ടതായി ഇയാള്‍ സമ്മതിച്ചെന്ന് പൊലീസ് അറിയിച്ചു.
kerala
പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം
ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.
ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.
kerala
അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.

അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്‍ വില്ലേജ് പരിധിയില്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്‍ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.
-
Article3 days ago
എയര്‍ ഇന്ത്യ മറുപടി നല്‍കണം
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
Film3 days ago
ഇരുപതാം ദിവസം പിന്നിട്ട് പ്രേക്ഷകഹൃദയങ്ങൾ കവർന്ന് ‘നരിവേട്ട’ മുന്നോട്ട്
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
News2 days ago
ഇസ്രാഈല്‍ ചെയ്തത് ഗുരുതരമായ തെറ്റ്; ഒരു തരത്തിലുമുള്ള ദയയും കാണിക്കില്ല; ഇനി അവരുടെ ജീവിതം ഇരുളടഞ്ഞതായിരിക്കും; ആയത്തുല്ല ഖാംനഇ