Connect with us

kerala

13-കാരിയെ കാണാതായിട്ട് 24 മണിക്കൂർ: കണ്ടതായി കന്യാകുമാരിയിലെ ഓട്ടോ ഡ്രൈവർ, സി.സി.ടി.വി ദൃശ്യങ്ങൾ നിർണായകം

കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്. 

Published

on

തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ ഡ്രൈവര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രദേശത്ത് തിരച്ചില്‍ നടത്തിവരികയാണ്. കേരള പൊലീസ് സംഘത്തിനൊപ്പം തമിഴ്‌നാട് പൊലീസും ഓട്ടോ ഡ്രൈവര്‍മാരും തിരച്ചിലില്‍ സഹായിക്കുന്നുണ്ട്.

കുട്ടി കന്യാകുമാരിയിലേക്കുള്ള ട്രെയിനില്‍ യാത്ര ചെയ്തതായി വിവരം ലഭിച്ചതിന്റെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് വനിത എസ്‌ഐ ഉള്‍പ്പെടെയുള്ള പൊലീസ് സംഘം കന്യാകുമാരിയിലെത്തിയത്. പാറശ്ശാല വരെ കുട്ടി ട്രെയിനിലുണ്ടായിരുന്നുവെന്നുവെന്നാണ് ട്രെയിനിലെ യാത്രക്കാരി പൊലീസിനെ അറിയിച്ചത്. പാറശാലയ്ക്കും കന്യാകുമാരിക്കും ഇടയിലുള്ള സ്റ്റേഷനുകളിലും പൊലീസ് പരിശോധന നടത്തുന്നുണ്ട്.

കുട്ടി കന്യാകുമാരിയില്‍ തന്നെയുണ്ടാകുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം, കുട്ടി കന്യാകുമാരിയില്‍ നിന്നും ചെന്നൈയിലേക്ക് പോയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ ഒരു സഹോദരന്‍ ചെന്നൈയിലുണ്ട്. ഇതേത്തുടര്‍ന്നാണ് അന്വേഷണം ചെന്നൈയിലേക്കും വ്യാപിപ്പിച്ചത്. കുട്ടിയുടെ സഹോദരനെ പൊലീസ് ബന്ധപ്പെട്ട് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന പെണ്‍കുട്ടിയുടെ ഫോട്ടോ എടുത്തത് അതേ ട്രെയിനിലെ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി ബബിതയാണ്. പെണ്‍കുട്ടി ട്രെയിനില്‍ ഇരുന്ന് കരയുകയായിരുന്നു. ഇതാണ് ശ്രദ്ധിക്കാന്‍ കാരണമെന്നാണ് ബബിത പറയുന്നത്. പുലര്‍ച്ചെ നാലുമണിയോടെയാണ് ഫോട്ടോ സഹിതം വിവരം യാത്രക്കാരി പൊലീസിന് കൈമാറിയത്. ഇതാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്.

ഇന്നലെ രാവിലെ 10 മണിക്കാണ് പെണ്‍കുട്ടിയെ കാണാതാകുന്നത്. ഇളയസഹോദരിയുമായി വഴക്കുകൂടിയതിന് 13കാരിയെ അമ്മ ശകാരിച്ചിരുന്നു. ഇതാണ് പിണങ്ങിപ്പോകാന്‍ കാരണമെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ഉച്ചയ്ക്ക് ഒരുമണിക്ക് തമ്പാനൂരില്‍ നിന്നാണ് ബാംഗ്ലൂര്‍ – കന്യാകുമാരി എക്‌സ്പ്രസ് ട്രെയിനില്‍ കയറിയതായാണ് വിവരം. കുട്ടി 50 രൂപയുമായാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് മാതാപിതാക്കള്‍ പൊലീസിനോട് പറഞ്ഞത്. ചുവപ്പ് പാവാടയും മഞ്ഞ ടോപ്പുമാണ് വേഷം. കുട്ടിയെപ്പറ്റി വിവരം ലഭിച്ചാല്‍ അറിയിക്കണമെന്ന് പൊലീസ് അഭ്യര്‍ത്ഥിച്ചു.

kerala

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട; ബേക്കറി അടപ്പിച്ചു

ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്.

Published

on

തൃശ്ശൂരില്‍ ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയില്‍ തേരട്ട. പുതുക്കാട് സിഗ്‌നല്‍ ജങ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന ഈറ്റ്‌സ് ആന്റ് ട്രീറ്റ്‌സ് എന്ന ബേക്കറിയില്‍ നിന്ന് വാങ്ങിയ പരിപ്പുവടയിലാണ് ചത്തനിലയില്‍ തേരട്ടയെ കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ബേക്കറി അടപ്പിച്ചു.

ഇന്ന് രാവിലെ പുതുക്കാട് കേരള ബാങ്കിലെ ജീവനക്കാര്‍ വാങ്ങിയ പലഹാരങ്ങളുടെ കൂട്ടത്തിലുണ്ടായിരുന്ന പരിപ്പുവടയിലാണ് തേരട്ടയെ കിട്ടിയത്. ഉടന്‍ ബാങ്ക് ജീവനക്കാര്‍ ആരോഗ്യ വിഭാഗത്തെ അറിയിക്കുകയായിരുന്നു. പഞ്ചായത്തിന്റെ ലൈസന്‍സ് ഇല്ലാതെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. നാലുപേര്‍ ജോലിചെയ്യുന്ന സ്ഥാപനത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് ഉള്ളതെന്നും രാത്രിയും പകലും പ്രവര്‍ത്തിക്കുന്ന കടയില്‍ വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം പാകം ചെയ്യുന്നതെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.

Continue Reading

kerala

കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

Published

on

പാലക്കാട് കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യക്കു നേരെ വെടിയുതിര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മംഗലംഡാം പൂതകോട് ആണ് മദ്യലഹരിയിലായിരുന്ന ഭര്‍ത്താവ് ഭാര്യയ്ക്ക് നേരെ എയര്‍ ഗണ്‍ എടുത്ത് വെടിയുതിര്‍ത്തത്.

കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം. പാലക്കാട് മംഗലംഡാം പൂതംകോട് കുന്നത്ത് വീട്ടില്‍ ശിവന്‍ (58) ആണ് ഭാര്യ മേരിയെ (52) വെടിവെച്ചത്. കാല്‍മുട്ടിന് പരിക്കേറ്റ മേരി തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മംഗലംഡാം പൊലീസ് കസ്റ്റഡിയിലെടുത്ത ശിവനെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Continue Reading

kerala

ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി; ഗുരുതര പരിക്ക്

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു.

Published

on

വയനാട്ടില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് യുവാവ് പുറത്തേക്ക് ചാടി. ഇതര സംസ്ഥാന തെഴിലാളിയായ മനോജ് കിഷന്‍ (28) ആണ് കെഎസ്ആര്‍ട്ടിസി സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ത്ത് ചാടിയത്.

ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവ് തല കൊണ്ട് ചില്ല് ഇടിച്ച് പൊളിച്ച് താഴേക്ക് ചാടികയായിരുന്നു. തലയ്ക്ക് ഗുരുതര പരുക്കേറ്റ മനോജിനെ മാനന്തവാടി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.

സുഹൃത്തുക്കളോടൊപ്പം കോഴിക്കോട് നിന്നും ബസ്സില്‍ കയറിയ മനോജ് ചുണ്ടേല്‍ മുതല്‍ ബസ്സിനുള്ളില്‍ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായി ബസ് ജീവനക്കാര്‍ അറിയിച്ചു.
കോഴിക്കോട് നിന്നും മാനന്തവാടിക്ക് വരികയായിരുന്ന കോഴിക്കോട് ഡിപ്പോയിലെ എ ടി സി 25 ബസ്സില്‍ വെച്ച് മാനന്തവാടി ദ്വാരകയ്ക്ക് സമീപമായിരുന്നു സംഭവം.

Continue Reading

Trending