Connect with us

kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം 50 വർഷം കഴിഞ്ഞ് മതിയെന്ന് ഇ.ശ്രീധരൻ

തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല.

Published

on

മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനിവാര്യമല്ലെന്ന് ഇ. ശ്രീധരന്‍. പകരം മുല്ലപ്പെരിയാര്‍ റിസര്‍വോയറില്‍ നിന്ന് തമിഴ്‌നാട്ടിലേക്ക് തുരങ്കം നിര്‍മിക്കണമെന്ന് ശ്രീധരന്‍ പറഞ്ഞു. തമിഴ്‌നാട്ടില്‍ വെള്ളം ശേഖരിക്കാനായി ചെറിയ ഡാമുകള്‍ നിര്‍മിക്കണമെന്നും ഇ ശ്രീധരന്‍ നിര്‍ദേശിച്ചു. തുരങ്കം നിര്‍മിച്ചാല്‍ മുല്ലപ്പെരിയാര്‍ ഭീഷണിയുണ്ടാവില്ല. ബലപ്പെടുത്തിയാല്‍ 50 വര്‍ഷത്തേക്ക് ഭീഷണിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നാല് കിലോമീറ്റര്‍ നീളത്തിലും ആറ് മീറ്റര്‍ വിസ്താരത്തിലും തമിഴിനാട്ടിലേക്ക് തുരങ്കം നിര്‍മിക്കാമെന്ന് ഇ ശ്രീധരന്‍ പറഞ്ഞു. ഡാം നിര്‍മാണം ചെലവേറിയതാണെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം ജലനിരപ്പ് 100 അടിയില്‍ നിജപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. ഈ നിര്‍ദ്ദേശം തമിഴ്‌നാടും കേന്ദ്രവും ഉടന്‍ അംഗീകരിക്കുമെന്നും സുപ്രീംകോടതിക്കും എതിര്‍പ്പ് ഉണ്ടാകില്ലെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

വയനാട് ഉരുള്‍പൊട്ടലിന് പിന്നാലെ മുല്ലപ്പെരിയാറിന്റെ സുരക്ഷ സംബന്ധിച്ച് വ്യാപക ചര്‍ച്ചകള്‍ നടക്കുകയും ഡാം ഡികമ്മിഷന്‍ ചെയ്യണമെന്നാവശ്യം ശക്തമായി ഉയരുകയും ചെയ്തിരുന്നു. മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണ ശേഷി 152 അടിയും അനുവദനീയ സംഭരണ ശേഷി 142 അടിയുമാണ്. 2010ല്‍ സുപ്രീം കോടതി നിയോഗിച്ച ജസ്റ്റിസ് എഎസ് ആനന്ദ് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരമാണ് 2014ല്‍ അണക്കെട്ടിലെ ജലനിരപ്പ് 136ല്‍ നിന്ന് 142 അടിയാക്കി ഉയര്‍ത്തിയത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം, ഞായറാഴ്ച വരെ തീവ്ര മഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമായതോടെ, മഴ മുന്നറിയിപ്പില്‍ മാറ്റം. ഇന്ന് നാലുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി എറണാകുളം, ഇടുക്കി, തൃശൂര്‍, കാസര്‍കോട്് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

വ്യാഴാഴ്ച മുതല്‍ കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍/വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍ അതിനോട് ചേര്‍ന്നുള്ള ഒഡിഷയുടെ വടക്കന്‍തീരം, ഗംഗതട പശ്ചിമ ബംഗാള്‍ എന്നിവയുടെ മുകളിലായി ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് ഞായറാഴ്ച വരെ തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിന് മുകളില്‍ മണിക്കൂറില്‍ പരമാവധി 50 -60 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഞായറാഴ്ച എല്ലാ ജില്ലകളിലും തീവ്രമഴയാണ് പ്രവചിക്കുന്നത്. വ്യാഴാഴ്ച കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വെള്ളിയാഴ്ച വടക്കന്‍ ജില്ലകളിലും വ്യാഴാഴ്ച വടക്കന്‍ ജില്ലകളിലും മധ്യ കേരളത്തിലും തീവ്രമഴ സാധ്യതയാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും വ്യാഴാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ശക്തമായ മഴയാണ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

 

Continue Reading

kerala

പഴയ തുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ എത്തി മോഷണം; കവര്‍ച്ചക്കാര്‍ പിടിയില്‍

ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി മോഷണം നടത്തിയിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.

Published

on

കോട്ടയം: പഴയതുണി ശേഖരിക്കാനെന്ന വ്യാജ്യേനെ വീടുകളില്‍ കവര്‍ച്ച നടത്തുന്നവര്‍ പോലീസ് പിടിയില്‍. തമിഴ്‌നാട് തിരുന്നല്‍വേലി കളത്ത് സ്ട്രീറ്റില്‍ ജയറാം, ഭാര്യ നാഗവല്ലി, മധുരൈ നാഗമലയ്ക്കത്ത് തങ്കപാടി, ഭാര്യ വല്ലി ടി. ശങ്കരി എന്നി നാല് പേരാണ് പിടിയിലായത്. പോലീസ് അന്വേഷണത്തില്‍ ഇവരോടോപ്പമുണ്ടായിരുന്ന ചിലര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. 45ഓളം പേരടങ്ങുന്ന ഒരു വലിയ സംഘമായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.

പ്രധാനമായും മൂന്നോ നാലോ പേരായി സംഘം ചേര്‍ന്ന് സ്വര്‍ണം കൂടുതലുള്ള ആളുകളെ നോക്കിവെയ്ക്കും. തുടര്‍ന്ന് പഴയ തുണി ശേഖരിക്കാന്‍ എന്ന വ്യാജ്യേനെയാണ് ഇവര്‍ ആളുകളെ സമീപിക്കുന്നത്. പിന്നീട് ഒരാള്‍ സ്വര്‍ണം കവരുകയും ചെയ്യും. കൂട്ടത്തിലെ ആണുങ്ങളാണ് മോഷ്ടിച്ച മുതല്‍ വില്‍ക്കുന്നത്. ആളുകള്‍ കൂടുന്ന ഇടത്തും ഇവര്‍ സംഘമായെത്തും. ഇതാണ് ഇവരുടെ രീതി. ഇതു കൂടാതെ സംഘാഗങ്ങളില്‍ കൂടുതലും ദമ്പതിമാരാണ്.

രണ്ടുമാസങ്ങല്‍ക്ക് മുന്‍പ് രാമപുരം ഇരട്ടച്ചിറക്ക് സമീപം പ്രായമായ സ്ത്രീയുടെ മാല മോഷ്ടിച്ചെന്ന പരാതിയിലാണ് അടൂരില്‍ നിന്നും ഇവര്‍ രാമപുരം പോലീസിന്റെ പിടിയിലായത്. ഇവര്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളിലായി മോഷണം നടത്തിയിട്ടുണ്ട് എന്നും പോലീസ് വ്യക്തമാക്കി.
ചെറുപ്രായത്തില്‍ തന്നെ മോഷണം തൊഴിലാക്കി മാറ്റിയ ഇവര്‍ കേരളത്തിലെ തന്നെ വിവിധ പോലീസ് സ്റ്റേഷനുകളിലെ മോഷ്ടാക്കളുടെ ലിസ്റ്റിലുണ്ട്. എന്നും അറിയിച്ചു.

Continue Reading

kerala

ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി; ഹിമവൽ ഭദ്രാനന്ദ

Published

on

മലപ്പുറം: ഹിന്ദുമഹാസഭയുടെ എൽഡിഎഫ് പിന്തുണക്ക് പിന്നിൽ ബിജെപി എന്ന് ഹിമവൽ ഭദ്രാനന്ദ. ഹിന്ദുമഹാസഭ ഇടതുപക്ഷത്തിന് പിന്തുണ നൽകിയിട്ടില്ലെന്നും നിലമ്പൂരിൽ ഉള്ളത് ഹിന്ദുമഹാ സഭയുടെ പേര് പറഞ്ഞു നടക്കുന്ന വ്യാജനാണെന്നും ഭദ്രാനന്ദ ആരോപിച്ചു.

സംഘടനയുമായി ആധികാരികമായി ബന്ധമുള്ള വ്യക്തിയല്ല. വിമത സംഘടനയുടെ പേരു പറഞ്ഞു നടക്കുന്ന സ്വന്തം പേരിൽ നിരവധി കേസുകൾ ഉള്ള വ്യക്തിയാണെന്നും സ്വാമി ദത്താത്രേയയെ കുറിച്ച് ഭദ്രാനന്ദ പറഞ്ഞു.

കെ സുരേന്ദ്രൻ മണ്ട പോയ തെങ്ങാണ്. ആ തെങ്ങിൽ പ്രത്യേകിച്ച കരിക്കുകളൊന്നും പ്രതീക്ഷിക്കണ്ടെന്നും ഭദ്രാനന്ദ പ്രതികരിച്ചു. ‘ഹിന്ദുമഹാസഭയുടെ സ്ഥാനാർഥി പിന്മാറിയത് ബിജെപി നേതാക്കളുടെ സ്വാധീനത്താലാണ്. സമുദായത്തിന് നിലമ്പൂരിൽ ഇരുപതിനായിരത്തോളം വോട്ടുകൾ ഉണ്ട്.

Continue Reading

Trending