Connect with us

Culture

പരമ്പരയില്‍ ഗംഭീര തുടക്കം; പാണ്ഡ്യക്കും കോഹ്ലിക്കും ഇന്ത്യക്കും

Published

on

ധര്‍മശാല: അരങ്ങേറ്റ ഏകദിനത്തില്‍ മൂന്നു വിക്കറ്റുമായി ആക്രമണം നയിച്ച ഹര്‍ദിക് പാണ്ഡ്യ, 85 റണ്‍സുമായി പുറത്താകാതെ നിന്ന വിരാട് കോഹ്്‌ലി എന്നിവര്‍ തിളങ്ങിയപ്പോള്‍ 900-ാം ഏകദിന മത്സരത്തില്‍ ഇന്ത്യക്ക് അനായാസ വിജയം. ന്യൂസിലാന്‍ഡിനെതിരെ ആറു വിക്കറ്റിന് തകര്‍ത്ത് ഏകദിന പരമ്പരയിലും ഇന്ത്യ ഗംഭീരമായി തുടങ്ങി. 190 റണ്‍സിന് സന്ദര്‍ശകരെ ചുരുട്ടിക്കെട്ടിയ ഇന്ത്യ 33.1 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ വിജയം കണ്ടു. ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഏകപക്ഷീയ വിജയത്തിനു ശേഷം ഏകദിനത്തിലും ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെ ആധിപത്യം തുടരുകയായിരുന്നു.
ബൗളര്‍മാര്‍ വിജയത്തിന് കളമൊരുക്കിയപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് സമ്മര്‍ദമില്ലാതെ ബാറ്റു ചെയ്യാനായി. മൂന്നാമനായി കളത്തിലെത്തിയ കോഹ്്‌ലി 81 പന്തില്‍ ഒരു സിക്‌സറും ഒമ്പതു ബൗണ്ടറികളും സഹിതം പുറത്താകാതെ നിന്നു. ക്യാപ്റ്റന്‍ എം.എസ് ധോണിയാണ് കോഹ്്‌ലിക്ക് മികച്ച പിന്തുണ നല്‍കിയത്. ഇരുവരും ചേര്‍ന്ന് 60 റണ്‍സ് കൂട്ടിച്ചേര്‍ത്തു.
ടോസ് നേടിയ ഇന്ത്യ സന്ദര്‍ശകരെ ബാറ്റുചെയ്യാന്‍ ക്ഷണിക്കുകയായിരുന്നു. ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നും പ്രകടനത്തിനു മുന്നില്‍ ന്യൂസിലാന്‍ഡ് മുട്ടുമടക്കിയപ്പോള്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് പോരാട്ടം വേണ്ടി വന്നില്ല. ഓപണര്‍ ടോം ലാതം 79 റണ്‍സുമായി മടങ്ങിയ ശേഷം, പത്താമനായി വന്ന് 45 പന്തില്‍ 55 റണ്‍സടിച്ച് ടിം സൗത്തീ അപ്രതീക്ഷിത ആക്രമണം നടത്തും വരെ ഇന്ത്യ മാത്രമായിരുന്നു കളത്തില്‍. ഏഴു ഓവറില്‍ 31 റണ്‍സ് അനുവദിച്ചാണ് പാണ്ഡ്യ മൂന്നു വിക്കറ്റ് വീഴ്ത്തിയത്. അപകടകാരികളായ മാര്‍ട്ടിന്‍ ഗപ്ടില്‍, കോറി ആന്‍ഡേഴ്‌സണ്‍, ലൂക് റോഞ്ചി എന്നീ വെടിക്കെട്ട് വീരന്മാരായിരുന്നു പാണ്ഡ്യയുടെ ഇരകള്‍. എട്ട് ഓവറില്‍ 31 റണ്‍സിന് രണ്ടു വിക്കറ്റെടുത്ത ഉമേഷ് യാദവും കിവികളുടെ മുന്‍നിരയെ തകര്‍ക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. വാലറ്റക്കാരെ പുറത്താക്കി അമിത് മിശ്രയും മൂന്നു വിക്കറ്റ് സ്വന്തമാക്കി. കേദാര്‍ ജാദവിനായിരുന്നു ശേഷിക്കുന്ന രണ്ടു വിക്കറ്റ്.
രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയുമാണ് ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. 26 പന്ത് കളിച്ച് പതിനാലു റണ്‍സുമായി രോഹിത് മടങ്ങിയപ്പോള്‍ ആക്രമണോത്സുകനായി കളിച്ച രഹാനെയിലായി (34 പന്തില്‍ 33) ഇന്ത്യന്‍ പ്രതീക്ഷകള്‍. എന്നാല്‍ കോഹ്്‌ലിക്കൊപ്പം നിലയുറപ്പിക്കും മുമ്പ് രഹാനെ പുറത്തായി. മനീഷ് പാണ്ഡെക്കും (17) നാല്‍പ്പത് റണ്‍സിന്റെ കൂട്ടുകെട്ടുമായി നിലയുറപ്പിച്ച കോഹ്്‌ലി ധോണയെ കൂട്ടുപിടിച്ച് വിജയത്തോടടുത്തു. കേദാര്‍ ജാദവിനൊപ്പം (10 നോട്ടൗട്ട്) 32 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടുമായി വിജയം ഉറപ്പിക്കുകയും ചെയ്തു.

award

വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌കാരം രമേഷ് പിഷാരടിക്ക്

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.

Published

on

പ്രശസ്ത സിനിമാ താരവും എഴുകത്തുകാരനുമായ രമേഷ് പിഷാരടിക്ക് മൂന്നാമത് വി.വി പ്രകാശ് സദ്ഭാവനാ പുരസ്‌ക്കാരം.അന്തരിച്ച കോണ്‍ഗ്രസ് നേതാവും,മുന്‍ മലപ്പുറം ഡിസിസി പ്രസിഡന്റുമായിരുന്ന വി.വി പ്രകാശിന്റെ ഓര്‍മ്മക്കായി ചര്‍ക്ക ഏര്‍പ്പെടുത്തിയ പുരസ്‌ക്കാരം രമേഷ് പിഷാരടിക്കാണെന്ന് ചര്‍ക്ക ചെയര്‍മാന്‍ റിയാസ് മുക്കോളി അറിയിച്ചു.ഈ വര്‍ഷം മുതല്‍ ഇരുപത്തി അയ്യായിരം രൂപയും പുരസ്‌കാരത്തോടൊപ്പം നല്‍കുന്നുണ്ട്.ആദ്യ പുരസ്‌ക്കാരം നജീബ് കാന്തപുരം എംഎല്‍എക്കും,രണ്ടാമത് എഴുത്തുകാരിയായ സുധാ മേനോനുമാണ് നല്‍കിയത്.

 

Continue Reading

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Trending