Connect with us

kerala

എ.ഡി.ജി.പി അജിത് കുമാറിനെ മാറ്റും; പകരക്കാരായി 3 പേര്‍ പരിഗണനയില്‍

പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി.

Published

on

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്ത് എം.ആര്‍ അജിത് കുമാറിനെ മാറ്റിയേക്കും. ക്രമസമാധാന ചുമതലയിലേക്ക് എഡിജിപി എച്ച്. വെങ്കിടേഷ്, ബല്‍റാം കുമാര്‍ ഉപാധ്യയ, മനോജ് എബ്രഹാം എന്നീ പേരുകളാണ് സര്‍ക്കാരിന്‍റെ പരിണനയിലുള്ളത്. പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. അൻവർ ഉന്നയിച്ച ആരോപണങ്ങളിൽ അന്വേഷണ ചുമതല യോഗേഷ് ഗുപ്തക്കോ കെ.പത്മകുമാറിനോ നൽകിയേക്കും.

ചുമതലകളില്‍ നിന്നും മാറിനില്‍ക്കുമെന്ന് അജിത് കുമാര്‍ കോട്ടയത്ത് നടന്ന പൊലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ സൂചന നല്‍കിയിരുന്നു. സമ്മേളനത്തിൽ താൻ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ അജിത് കുമാർ എണ്ണിയെണ്ണിപ്പറഞ്ഞു.

ഇനിയിതൊന്നും പറയാൻ കഴിഞ്ഞേക്കില്ലെന്ന മുഖവുരയോടെയായിരുന്നു എഡിജിപിയുടെ പ്രസംഗം. തനിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ഡിജിപിക്ക് താൻ തന്നെ കത്ത് നൽകിയെന്ന് അജിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ഒറ്റവരിയിലായിരുന്നു എഡിജിപിയുടെ മറുപടി. മാറിനിൽക്കുമോയെന്ന ചോദ്യത്തിന് അജിത് കുമാർ മറപുടി നൽകിയില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കൊടിക്കുന്നില്‍ സുരേഷ് എംപി

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി.

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ അവലോകനം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി. നിലമ്പൂരിലെ സെന്‍ട്രല്‍ ഇലക്ഷന്‍ കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച അദ്ദേഹം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി ജയന്ത് തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വിവിധ പഞ്ചായത്തുതല തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസുകളും സന്ദര്‍ശിച്ചു.

ചുങ്കത്തറ പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയ എംപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതലയുള്ള അഡ്വ ഷാനിമോള്‍ ഉസ്മാന്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനം നടത്തി. എടക്കര പഞ്ചായത്തിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് സന്ദര്‍ശിച്ച എംപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നേതൃത്വം വഹിക്കുന്ന മുസ്ലിംലീഗ് നേതാവ് കുറുക്കോളി മൊയ്തീന്‍ എംഎല്‍എ, കെപിസിസി നിര്‍വാഹക സമിതി അംഗം അഡ്വ ജോണ്‍സണ്‍ എബ്രഹാം, അനില്‍ അക്കര തുടങ്ങിയ നേതാക്കള്‍ പങ്കെടുത്ത അവലോകന യോഗത്തില്‍ പഞ്ചായത്തിലെ യുഡിഎഫ് നേതാക്കളുമായി തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് വിലയിരുത്തി.

വഴിക്കടവ് പഞ്ചായത്തിലെ മരുത മേഖല തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സന്ദര്‍ശിച്ച സുരേഷ് എംപി തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ എംപി ടി എന്‍ പ്രതാപന്‍, ഷംസുദ്ദീന്‍ എംഎല്‍എ,എ എ ഷുക്കൂര്‍ ഇബ്രാഹിംകുട്ടി കല്ലാര്‍ എന്നിവരോടൊപ്പം ടൗണിലെ വോട്ടര്‍മാരെ നേരില്‍ കാണുകയും ആര്യാടന്‍ ഷൗക്കത്തിനായി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. വഴിക്കടവ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലും എംപി സന്ദര്‍ശിച്ചു.

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും പരാജയഭീതി പൂണ്ട ഇടതുപക്ഷം ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനായി സ്ഥാനാര്‍ത്ഥിക്കും കോണ്‍ഗ്രസിന് എതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ജനങ്ങളുടെ ശ്രദ്ധ തിരിക്കുവാന്‍ ശ്രമിക്കുകയാണെന്നും എംപി വിമര്‍ശിച്ചു. ഒമ്പതാം വര്‍ഷത്തിലെ പിണറായി വിജയന്‍ സര്‍ക്കാരിന്റെയും പതിനൊന്നാം വര്‍ഷത്തിലെ മോഡി സര്‍ക്കാരിന്റെയും ദുര്‍ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ വിധിയെഴുത്താകും നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലമെന്നും ജനങ്ങള്‍ കോണ്‍ഗ്രസിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി വിവിധ പഞ്ചായത്തുകളിലെ തെരഞ്ഞെടുപ്പ് പ്രചരണ അവലോകനയോഗങ്ങള്‍ക്കുശേഷം പ്രതികരിച്ചു.

Continue Reading

kerala

കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു

Published

on

കട്ടപ്പന: കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു. ഇടുക്കി പീരുമേട്ടിലാണ് സംഭവം. ആദിവാസി മലമ്പണ്ടാര വിഭാഗത്തില്‍പ്പെട്ട സീത ( 54) യാണ് മരിച്ചത്.

ഉച്ചകഴിഞ്ഞ് രണ്ടുമണിയോടെ മീന്‍മുട്ടി വനത്തില്‍ വെച്ചായിരുന്നു കാട്ടാനയുടെ ആക്രമണം ഉണ്ടായത്. വനവിഭവങ്ങള്‍ ശേഖരിക്കാനായിട്ടാണ് വനത്തില്‍ പോയത്.

Continue Reading

kerala

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി; സംഭവം നെടുമ്പാശ്ശേരിയില്‍

നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്.

Published

on

വീണ്ടും വിമാനത്താവളത്തില്‍ ബോംബ് ഭീഷണി. നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. വിമാനത്താവള കമ്പനി പി.ആര്‍ ഒയുടെ മെയിലിലേക്കാണ് ഭീഷണി സന്ദേശം വന്നത്.

വിമാനത്താവളത്തിലെ പ്രാര്‍ത്ഥനഹാളില്‍ ബേംബുകള്‍ വച്ചതായാണ് സന്ദേശം. എന്നാല്‍ സി.ഐ.എസ്.എഫും പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയെങ്കിലും ബോംബ് കണ്ടെത്താനായില്ല.

തുടര്‍ന്ന് സംഭവത്തില്‍ കൂടുതല്‍ പരിശോധനയും ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

 

Continue Reading

Trending