Connect with us

More

നാല്‍പ്പതിന്റെ വാതിലിലും ആത്മവിശ്വാസത്തിന്റെ പ്രതിരൂപം: കമാല്‍ വരദൂര്‍

Published

on

തേര്‍ഡ് ഐ

കഴിഞ്ഞ ബ്രസീല്‍ ലോകകപ്പിലെ (2014) ഏറ്റവും നിറമുള്ള മല്‍സരങ്ങളിലൊന്നായിരുന്നു ഇറ്റലിയും ഇംഗ്ലണ്ടും തമ്മില്‍ ചാമ്പ്യന്‍ഷിപ്പിന്റെ തുടക്കത്തില്‍ തന്നെ നടന്നത്. യൂറോപ്പിലെ രണ്ട് പരമ്പരാഗത ഫുട്‌ബോള്‍ ശക്തികള്‍. ആമസോണിലെ മനൗസിലായിരുന്നു മല്‍സരം. ഞാന്‍ താമസിച്ച സാവോപോളോയില്‍ നിന്നും 3000 കീലോമീറ്ററാണ് മനൗസിലേക്കുള്ള ദൂരം. ദീര്‍ഘയാത്ര നടത്തിയാല്‍ മറ്റ് മല്‍സരങ്ങള്‍ നഷ്ടമാവുമെന്നിരിക്കെ മനൗസിലേക്ക് പോയില്ല. ആവേശം കത്തിയ മല്‍സരത്തില്‍ ഇറ്റലി 2-1ന് വിജയിച്ചപ്പോല്‍ വാര്‍ത്താതലക്കെട്ടുകളില്‍ നിറഞ്ഞത് അസൂരികളുടെ ഗോള്‍ സ്‌ക്കോര്‍ ചെയ്ത മര്‍ച്ചിസിയോ, മരിയോ ബലട്ടേലിയോ ആയിരുന്നില്ല-ഇംഗ്ലീഷ് മുന്‍നിരക്കാരുടെ കുതിപ്പിന് തടയിട്ട ഗോള്‍ക്കീപ്പറും ക്യാപ്റ്റനുമായ ജിയാന്‍ ലുക്കാ ബഫണായിരുന്നു. പ്രായത്തെ തോല്‍പ്പിക്കുന്ന അതുല്യ പ്രകടനങ്ങള്‍ നടത്താറുള്ള ആ ഗോള്‍ക്കീപ്പറുടെ പ്രകടനം നിശ്ചയമായും കാണണമെന്ന് കരുതിയാണ് ഇറ്റലിയുടെ രണ്ടാം മല്‍സര വേദിയായ റസിഫെയില്‍ എത്തിയത്. മധ്യ അമേരിക്കന്‍ സംഘമായ കോസ്റ്റാറിക്കക്കാരായിരുന്നു ഗ്രൂപ്പ് ഡിയിലെ പ്രതിയോഗികള്‍ എന്നതിനാല്‍ അനായാസം ഇറ്റലി ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ബ്രയന്‍ റൂയിസ് എന്ന അധികമാരുമറിയപ്പെടാത്ത താരം ബഫണ്‍ കാത്ത വലയില്‍ ഒന്നാം പകുതിയുടെ അവസാനത്തില്‍ പന്ത് എത്തിച്ചപ്പോള്‍ ഞങ്ങളെല്ലാം ഞെട്ടി. ആദ്യ മല്‍സരത്തില്‍ മുന്‍ ലോക ചാമ്പ്യന്മാരായ സാക്ഷാല്‍ ലൂയിസ് സുവാരസിന്റെ ഉറുഗ്വേയെ മറിച്ചിട്ടായിരുന്നു കോസ്റ്റാറിക്കക്കാര്‍ വന്നത്. എങ്കിലും നാല് തവണ ലോകപ്പട്ടം സ്വന്തമാക്കിയിട്ടുളള പ്രതിരോധ മികവുള്ള ഇറ്റലിക്കാരെ വീഴ്ത്താന്‍ മാത്രം കരുത്ത് അവര്‍ക്കുണ്ടെന്ന് കരുതിയില്ല. രണ്ടാം പകുതിയില്‍ ബലട്ടോലിയും സംഘവും സര്‍വം മറന്ന് ആക്രമിച്ചെങ്കിലും കോസ്റ്റാറിക്കന്‍ വല കാത്ത കൈലര്‍ നവാസ് (ഇപ്പോഴത്തെ റയല്‍ മാഡ്രിഡ് ഗോള്‍ക്കീപ്പര്‍) വഴങ്ങിയില്ല. ഒരു ഗോളിന്റെ തോല്‍വിയില്‍ അന്ന് തല താഴ്ത്തിയ ബഫണിനെ ഒരിക്കല്‍ കൂടി കാണാന്‍ ഗ്രൂപ്പിലെ അവസാന മല്‍സര വേദിയായ നതാലിലെത്തി. ജയം നിര്‍ബന്ധമായ മല്‍സരത്തില്‍ ബഫണിന്റെ വലയില്‍ ഡിയാഗോ ഗോഡ്‌വിന്‍ എന്ന താരം പന്തെത്തിച്ചപ്പോള്‍ ഒരിക്കല്‍ കൂടി ലോകം ഞെട്ടി. അന്ന് കളം നിറഞ്ഞത് മാന്‍ ഓഫ് ദ മാച്ച് പട്ടം സ്വന്തമാക്കിയ ബഫണായിരുന്നു. ആ മല്‍സരം പക്ഷേ വലിയ വിവാദമായി. ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ചെലീനിയെ (ഇപ്പോഴത്തെ യുവന്തസ് താരം) സുവാരസ് ചെവിക്ക് കടിച്ചതും ഒമ്പത് മല്‍സരങ്ങളില്‍ നിന്ന് സുവാരസ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതും വലിയ വാര്‍ത്തയായി മാറി.
ഈ ലോകകപ്പ് അനുഭവങ്ങള്‍ പറയാന്‍ കാരണം നാളെ നടക്കാന്‍ പോവുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെതിരെ യുവന്തസിന്റെ വല കാക്കുുന്ന അവരുടെ നായകന്‍ ബഫണിനെക്കുറിച്ച് പറയാന്‍ തന്നെയാണ്. 78 ല്‍ ജനിച്ച ബഫണ്‍ പതിമൂന്നാം വയസ് മുതല്‍ ഗോള്‍ക്കീപ്പറുടെ ഗ്ലൗസ് അണിയുന്നു. ഇപ്പോള്‍ പ്രായം 39 ല്‍ നിന്നും നാല്‍പ്പതിലേക്ക് പോവുമ്പോഴും ആ ഗ്ലൗസുകള്‍ക്ക് വിശ്രമമില്ല- യുവന്തസിനായും ഇറ്റാലിയന്‍ ദേശീയ ടീമിനായും വിശ്രമമില്ലാതെ ബഫണ്‍ കളിച്ച് കൊണ്ടിരിക്കയാണ്. നാളെ കാര്‍ഡിഫിലെ മിലേനിയം സ്‌റ്റേഡിയത്തില്‍ റയല്‍ മാഡ്രിഡും അവരുടെ ലോകോത്തര പരിശീലകന്‍ സൈനുദ്ദീന്‍ സിദാനും ആരെയെങ്കിലും ഭയപ്പെടുന്നുവെങ്കില്‍ അത് ബഫണിനെയാണ്. സിദാന്‍ യുവന്തസിനായി കളിച്ച കാലത്ത് അദ്ദേഹത്തോടൊപ്പം ടീമിലുണ്ടായിരുന്നു ബഫണ്‍. സിസു കളി നിര്‍ത്തി പരിശീലക കാലം ആസ്വദിക്കുമ്പോള്‍ ചോരാത്ത കൈകളുമായി ടീമിന്റെ നട്ടെല്ലായി പ്രായത്തിന്റെ അസ്വസ്ഥകളില്ലാതെ കളി തുടരുകയാണ് ബഫണ്‍. നാളെ ഫൈനല്‍ പോരാട്ടത്തിനിറങ്ങുന്നതോടെ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ കളിക്കുന്ന രണ്ടാമത്തെ പ്രായം ചെന്ന താരമെന്ന ബഹുമതി അദ്ദേഹത്തിന് സ്വന്തമാവും. ഡച്ചുകാരന്‍ വാന്‍ഡര്‍സര്‍ 41 ലും ഫൈനല്‍ കളിച്ചിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തില്‍ ബഫണ്‍ പറയുന്നത് തന്റെ കാലം കഴിഞ്ഞിട്ടില്ല എന്നാണ്.
ബഫണ്‍ കളം നിറയുന്നത് ആത്മവിശ്വാസത്തിലാണ്. ഈ സീസണില്‍ യുവന്തസ് ചാമ്പ്യന്‍സ് ലീഗില്‍ ഇത് വരെ രണ്ടേ രണ്ട് ഗോളുകള്‍ മാത്രമാണ് വഴങ്ങിയതെന്നോര്‍ക്കണം. ക്വാര്‍ട്ടറില്‍ മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ബാര്‍സാപ്പടയുടെ തേരോട്ടത്തെ അചഞ്ചലനായി അദ്ദേഹം ചെറുത്തത് ആത്മവിശ്വാസത്തില്‍ മാത്രമായിരുന്നു. ചെലിനിയും ഡാനി ആല്‍വസും ബനുച്ചിയുമെല്ലാം കാക്കുന്ന പിന്‍നിരക്കാര്‍ ബഫണിന് തുണയായി നില്‍ക്കുമ്പോള്‍ ഏത് മുന്‍നിരക്കാരനും കാര്യങ്ങള്‍ എളുപ്പമാവില്ല. റയലിന്റെ മുന്‍നിരയില്‍ മൂന്ന് ചാട്ടൂളികളുണ്ട്. ഗോള്‍വീരനായ കൃസ്റ്റിയാനോയും അവസരവാദിയായ കരീം ബെന്‍സേമയും സ്വന്തം മൈതാനത്ത് കളിക്കുന്ന ജെറാത്ത് ബെയിലും. അവര്‍ക്ക് യുവന്തസ് പിന്‍നിരയെ കീഴ്‌പ്പെടുത്താനായാലും കോട്ട പോലെ ബഫണ്‍ ഉണ്ടാവും.
ലോക ഫുട്‌ബോള്‍ വീരഗാഥകളില്‍ എത്രയോ ഗോള്‍ക്കീപ്പര്‍മാരെ കാണാം. ലെവ് യാഷിനും പീറ്റര്‍ ഷില്‍ട്ടണും ദിനോസോഫും വാന്‍ഡര്‍സറും ഒലിവര്‍കാനുമെല്ലാം. പ്രായം ഇവര്‍ക്ക് മുന്നില്‍ തോറ്റിട്ടേയുളളു. ആ പട്ടികയില്‍ ബഫണ്‍ അംഗമാവുന്നതിന്റെ തെളിവായി ഇറ്റാലിയന്‍ ദേശീയ ടീമിന്റെ കുതിപ്പും യുവന്തസിന്റെ നേട്ടങ്ങളുമുണ്ട്. യുവെ ഈ സീസണില്‍ ഇതിനകം രണ്ട് കിരീടങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നു. സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും. രണ്ട് ചാമ്പ്യന്‍ഷിപ്പുകളിലും ടീമിനെ നയിച്ചത് മറ്റാരുമായിരുന്നില്ല. നാളെ മൂന്നാം കിരീടത്തിലൂടെ മറ്റൊരു ചരിതം രചിക്കാന്‍ ബഫണ്‍ ഇറങ്ങുമ്പോള്‍ ഇറ്റലിക്കാര്‍ മാത്രമല്ല അദ്ദേഹത്തിനൊപ്പമുള്ളത്-ആത്മവിശ്വാസത്തിന്റെ ഫുട്‌ബോള്‍ മൈതാനത്തില്‍ പ്രായമല്ല പ്രകടനമാണ് ഒന്നാമന്‍ എന്ന് വിശ്വസിക്കുന്ന എല്ലാവരുമുണ്ടാവും. മറ്റൊരു സവിശേഷത കഴിഞ്ഞ ലോകകപ്പ് തന്നെ. അന്ന് ഇറ്റലിയും കോസ്റ്റാറിക്കയും ഏറ്റുമുട്ടിയപ്പോള്‍ അസൂരികളെ ചെറുത്തത്് കോസ്റ്റാറിക്കന്‍ കാവല്‍ക്കാരന്‍ കൈലര്‍ നവാസാണ്. ഇപ്പോള്‍ റയലിന്റെ ഗോള്‍ക്കീപ്പറാണ് നവാസ്. യുവന്തസ് സംഘത്തില്‍ കളിക്കുന്നതാവട്ടെ മിക്കവാറും ഇറ്റലിക്കാരും. ബഫണ് നവാസിനോട് കണക്ക് തീര്‍ക്കാനുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending