Connect with us

kerala

കൊടിഞ്ഞി ഫൈസല്‍ വധം: നാളെ വീണ്ടും പരിഗണിക്കും വക്കീലില്ലാതെ കേസ് കോടതിയിലെത്തുന്നത് ഇരുപതാം തവണ

കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതി ാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

Published

on

യു.എ റസാഖ് തിരൂരങ്ങാടി

ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാളെ കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഇത് ഇരുപതാം തവണയും ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് വക്കീലില്ലാതെയാണ് കേസ് പരിഗണിക്കു ന്നത്. 2018 മുതല്‍ കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്‍ എട്ട് മുതല്‍ വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്‍ ഇത് വരെ കോടതിയില്‍ വക്കീല്‍ ഹാജറാകാത്തതിനാല്‍ കേസ് മാറ്റിവെച്ച് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതിനാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

2017-ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ശ്രീധരനെയും അദ്ധേഹ ത്തെ സഹായിക്കാനായി അ ഡ്വ.പി.പി ബഷീറിനെയും സര്‍ ക്കാര്‍ നിയമിച്ചിരുന്നു. എ ന്നാല്‍ ഇരുവരും കേസില്‍ ഹാ ജറായിരുന്നില്ല. 2020 ജനുവരി യില്‍ മഞ്ചേരി ജില്ലാ കോടതി യില്‍ നിന്നും കേസ് തിരൂര്‍ സബ് ജില്ലാ കോടതിയിലേക്ക് മാറ്റി. 2024 ഫെബ്രുവരിയില്‍ കേസില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് അഡ്വ. ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഉടനെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

മാസം മൂന്ന് പിന്നിട്ടിട്ടും ജ സ്‌നയുടെ പരാതി സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തു ടര്‍ന്ന് ജസ്‌ന ഹൈക്കോടതി യെ സമീപിച്ചു. 2024 ജൂലൈ 27-ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്‍ദേശിച്ച് ജസ്‌നക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്‍ മാസം പിന്നിട്ടിട്ടും കുമാരന്‍ കുട്ടിയെ വക്കീ ലായി സര്‍ക്കാര്‍ നിയമിച്ചില്ല. പകരം അഡ്വ.പി.ജി മാത്യൂവിനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസി ക്യൂട്ടറായി 2024 സെപ്തംബര്‍ 2-ന് സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം പി.ജി മാത്യു ഈ മാസം 9-ന് തന്നെ സര്‍ക്കാറിന് രാജികത്ത് കൈമാറി.

ഇതോടെ ജസന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ വക്കീലില്ലാതെ മാറ്റി വെക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 19 ത വണയും കേസ് ഇത് പോലെ യാണ് മാറ്റിവെക്കുകയാണുണ്ടായത്. തിരൂര്‍ ജില്ലാ കോടതിയും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് സര്‍ക്കാറിന് നിരവധി തവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്. അഡ്വ.കുമാരന്‍ കുട്ടി ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത വക്കീലാണ്. അഡ്വ.കുമാ ന്‍ കുട്ടിയാണ് ഫൈസല്‍ വധക്കേസില്‍ ഹാജറാകുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ളതിനാല്‍ ആര്‍.എസ്.എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ ബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി

മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി.

Published

on

കൊച്ചി തീരത്തിനടുത്ത് അറബിക്കടലില്‍ എംഎസ്‌സി എല്‍സ 3 ചരക്കു കപ്പല്‍കടലില്‍ മുങ്ങിയ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിന് കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. മത്സ്യ സമ്പത്തില്‍ ഉണ്ടാകുന്ന നഷ്ടം സാമ്പത്തിക നഷ്ടമായി കണക്കാക്കണമെന്നും കപ്പല്‍ കമ്പനിയില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. എം.എസ്.സി എല്‍സ 3 ചരക്കുകപ്പല്‍ മുങ്ങിയതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ടി.എന്‍. പ്രതാപന്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ നിര്‍ദേശം.

നിയമനടപടി വൈകരുതെന്ന് ടി.എന്‍. പ്രതാപന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. കേസെടുക്കാന്‍ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകള്‍ അടക്കം ഏതെല്ലാം തരത്തില്‍ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി അപകടത്തില്‍ എണ്ണച്ചോര്‍ച്ചയാണ് പ്രധാന പ്രശ്‌നമെന്നും സിവില്‍, ക്രിമിനല്‍ നടപടിയുമായി മുന്നോട്ടു പോകുന്നതില്‍ എന്താണ് പ്രശ്‌നമെന്നും ഹൈകോടതി സംസ്ഥാന സര്‍ക്കാറിനോട് ചോദിച്ചു.

അതേസമയം കപ്പലടക്കം അറസ്റ്റ് ചെയ്യേണ്ടതായിരുന്നെന്നും ഹൈക്കോടതി പറഞ്ഞു. കണ്ണൂര്‍ തീരത്തിന് സമീപം ചരക്കുകപ്പലിന് തീപിടിച്ചതും ഹര്‍ജിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു.

നേരത്തെ എംഎസ്‌സി കമ്പനിക്കെതിരെ കേസിനില്ലെന്നും നഷ്ട പരിഹാരം മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും ഷിപ്പിങ് ഡയറക്ടര്‍ ജനറലുമായുള്ള കൂട്ടിക്കാഴ്ചയിലാണ് തീരുമാനമെടുത്തത്.

കൊച്ചി പുറംകടലില്‍ എംഎസ്സി എല്‍സ 3 എന്ന ചരക്കുകപ്പലാണ് മുങ്ങിയത്. വിഴിഞ്ഞത്ത് നിന്നും പുറപ്പെട്ട കപ്പല്‍ മെയ് 25നാണ് അപകടത്തില്‍ പെട്ടത്. കപ്പലിലെ കണ്ടെയ്നറുകള്‍ കടലിലേക്ക് വീണതോടെ കൊല്ലം, ആലപ്പുഴ, തിരുവന്തപുരം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ അടിയുകയും ചെയ്തിരുന്നു. സംഭവത്തില്‍ അപകടകരമായ വസ്തുക്കളടങ്ങിയ നിരവധി കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകിപ്പോയിരുന്നു.

കപ്പല്‍ അപകടം ഗുരുതരമായ പാരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന് കണക്കിലെടുത്ത് സംസ്ഥാനം അപകടത്തെ പ്രത്യേക ദുരന്തമായി പ്രഖ്യാപിച്ചിരുന്നു.

Continue Reading

kerala

വീണ്ടും കയറി സ്വര്‍ണവില; രണ്ടു ദിവസത്തിനിടെ വര്‍ധിച്ചത് 1240 രൂപ

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്.

Published

on

സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ച് 73,000ലേക്ക്. ഒരു പവന് ഇന്ന് 640 രൂപയായാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 72,800 രൂപയാണ് നല്‍കേണ്ടത്. ഒരു ഗ്രാം സ്വര്‍ണത്തിന് 9100 രൂപയാണ് വില. ഗ്രാമിന് 80 രൂപയായാണ് വര്‍ധിച്ചത്.

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ ഇടിവാണ് ദൃശ്യമായിരുന്നത്. എന്നാല്‍ സ്വര്‍ണവില 73000 വും കടന്ന സാഹചര്യവും ഉണ്ടായിരുന്നു. സ്വര്‍ണവില റെക്കോഡുകള്‍ ഭേതിച്ച് വിലക്കയറ്റം ഉണ്ടാവും എന്ന ഘട്ടത്തിലാണ് പെട്ടന്ന് സ്വര്‍ണവിലയില്‍ ഇടിവുണ്ടായത്. ഏകദേശം 1500 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാല്‍ ഇന്നലെ 600 രൂപയായി കുതിക്കുകയായിരുന്നു. രണ്ടു ദിവസങ്ങളിലായി 1240 രൂപയാണ് വര്‍ധിച്ചത്.

ആഗോള വിപണിയിലെ ചലനങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. ആര്‍ബിഐ നയം, ഓഹരി വിപണിയിലെ മാറ്റങ്ങള്‍ എന്നിവയും സ്വര്‍ണവിലയെ ബാധിച്ചേക്കാം.

Continue Reading

kerala

സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം; പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ ശുദ്ധികലശം നടത്തിയതായി പരാതി

അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു.

Published

on

പട്ടികജാതി ഉദ്യോഗസ്ഥ സ്ഥലം മാറിപ്പോയപ്പോള്‍ സെക്രട്ടറിയേറ്റില്‍ ശുദ്ധികലശം നടത്തിതായി പരാതി. ഭരണപരിഷ്‌കാര അഡ്മിനിസ്‌ട്രേറ്റീവ് വിജിലന്‍സ് സെല്ലില്‍ അറ്റന്‍ഡറായിരുന്ന ജീവനക്കാരിയെ അധിക്ഷേപിച്ചെന്നാണ് പരാതി. ജീവനക്കാരി ഉപയോഗിച്ചിരുന്ന സാധനങ്ങള്‍ മാറ്റിയതായും പരാതിയിലുണ്ട്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനെതിരെ ഉദ്യോഗസ്ഥ എസ്.സി.എസ്.ടി കമ്മീഷനില്‍ പരാതി നല്‍കി. സംഭവത്തില്‍ 20 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ പൊതുഭരണവകുപ്പിന് നിര്‍ദേശം നല്‍കി.

അതേസമയം, പരാതിക്കാരി ഉന്നയിച്ച സംഭവം സെക്രട്ടറിയേറ്റില്‍ നടന്നിട്ടില്ലെന്ന് ആരോപണ വിധേയന്‍ പറഞ്ഞു. മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും താന്‍ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്ന ആളല്ലെന്നും ആരോപണ വിധേയന്‍ പറഞ്ഞു.

സെക്രട്ടേറിയറ്റില്‍ ജാതി അധിക്ഷേപം നേരിട്ടെന്ന് ജീവനക്കാരി കന്റോമെന്റ് പൊലീസിലും പരാതി നല്‍കി. സ്ഥലം മാറി പോയപ്പോള്‍ ഓഫീസില്‍ ശുദ്ധികലശം നടത്തണമെന്ന് സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് ആവശ്യപ്പെട്ടുവെന്ന് ഉദ്യോഗസ്ഥ പരാതിയില്‍ പറയുന്നു.

Continue Reading

Trending