Connect with us

kerala

കൊടിഞ്ഞി ഫൈസല്‍ വധം: നാളെ വീണ്ടും പരിഗണിക്കും വക്കീലില്ലാതെ കേസ് കോടതിയിലെത്തുന്നത് ഇരുപതാം തവണ

കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതി ാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

Published

on

യു.എ റസാഖ് തിരൂരങ്ങാടി

ആര്‍.എസ്.എസ് കൊലപ്പെടുത്തിയ കൊടിഞ്ഞി ഫൈസല്‍ വധക്കേസില്‍ നാളെ കോടതി വീണ്ടും പരിഗണിക്കും. സര്‍ക്കാര്‍ സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഇത് ഇരുപതാം തവണയും ഫൈസലിന്റെ കുടുംബത്തിന്റെ ഭാഗത്ത് വക്കീലില്ലാതെയാണ് കേസ് പരിഗണിക്കു ന്നത്. 2018 മുതല്‍ കേസ് കോടതി പരിഗണിക്കുന്നുണ്ടെങ്കിലും 2022 ഡിസംബര്‍ എട്ട് മുതല്‍ വിചാരണ പട്ടിക കോടതി പുറപ്പെടിവിച്ചിരുന്നു. അക്കാലം മുതല്‍ ഇത് വരെ കോടതിയില്‍ വക്കീല്‍ ഹാജറാകാത്തതിനാല്‍ കേസ് മാറ്റിവെച്ച് മുന്നോട്ട് പോകുകയാണ്. കഴിഞ്ഞ ഇരുപത് തവണയും വിചാരണക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ കോടതി ചേര്‍ന്നെങ്കിലും ഫൈസലിന്റെ കുടുംബത്തിന് സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ സര്‍ക്കാര്‍ നിശ്ചയിക്കാത്തതിനാല്‍ മാറ്റിവെക്കുകയാണുണ്ടായത്.

2017-ല്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായി അഡ്വ.ശ്രീധരനെയും അദ്ധേഹ ത്തെ സഹായിക്കാനായി അ ഡ്വ.പി.പി ബഷീറിനെയും സര്‍ ക്കാര്‍ നിയമിച്ചിരുന്നു. എ ന്നാല്‍ ഇരുവരും കേസില്‍ ഹാ ജറായിരുന്നില്ല. 2020 ജനുവരി യില്‍ മഞ്ചേരി ജില്ലാ കോടതി യില്‍ നിന്നും കേസ് തിരൂര്‍ സബ് ജില്ലാ കോടതിയിലേക്ക് മാറ്റി. 2024 ഫെബ്രുവരിയില്‍ കേസില്‍ നിന്നും പിന്മാറുന്നതായി കാണിച്ച് അഡ്വ. ശ്രീധരന്‍ സര്‍ക്കാറിന് കത്ത് നല്‍കി. ഉടനെ ഫൈസലിന്റെ ഭാര്യ ജസ്‌ന അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടറായി നിയമിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാറിന് കത്ത് നല്‍കിയിരുന്നു.

മാസം മൂന്ന് പിന്നിട്ടിട്ടും ജ സ്‌നയുടെ പരാതി സര്‍ക്കാര്‍ പരിഗണിക്കാത്തതിനെ തു ടര്‍ന്ന് ജസ്‌ന ഹൈക്കോടതി യെ സമീപിച്ചു. 2024 ജൂലൈ 27-ന് കോഴിക്കോട് സ്വദേശിയും ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകനുമായ അഡ്വ.കുമാരന്‍ കുട്ടിയെ സ്‌പെഷ്യല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറാക്കണമെന്ന് നിര്‍ദേശിച്ച് ജസ്‌നക്ക് അനുകൂല വിധി ലഭിച്ചു. എന്നാല്‍ മാസം പിന്നിട്ടിട്ടും കുമാരന്‍ കുട്ടിയെ വക്കീ ലായി സര്‍ക്കാര്‍ നിയമിച്ചില്ല. പകരം അഡ്വ.പി.ജി മാത്യൂവിനെ സ്‌പെഷല്‍ പബ്ലിക്ക് പ്രോസി ക്യൂട്ടറായി 2024 സെപ്തംബര്‍ 2-ന് സര്‍ക്കാര്‍ നിയോഗിച്ചു. അതേസമയം പി.ജി മാത്യു ഈ മാസം 9-ന് തന്നെ സര്‍ക്കാറിന് രാജികത്ത് കൈമാറി.

ഇതോടെ ജസന് വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. കേസ് നാളെ വീണ്ടും പരിഗണിക്കുമ്പോള്‍ വക്കീലില്ലാതെ മാറ്റി വെക്കേണ്ട സ്ഥിതിയാണ്. കഴിഞ്ഞ 19 ത വണയും കേസ് ഇത് പോലെ യാണ് മാറ്റിവെക്കുകയാണുണ്ടായത്. തിരൂര്‍ ജില്ലാ കോടതിയും സ്‌പെഷല്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ അടിയന്തിരമായി നിയമിക്കണമെന്ന് സര്‍ക്കാറിന് നിരവധി തവണ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ കേസില്‍ സര്‍ക്കാര്‍ ആര്‍.എസ്.എസിനെ സഹായിക്കുന്ന നിലപാട് തുടരുകയാണ്. അഡ്വ.കുമാരന്‍ കുട്ടി ടി.പി വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ വാങ്ങിച്ചു കൊടുത്ത വക്കീലാണ്. അഡ്വ.കുമാ ന്‍ കുട്ടിയാണ് ഫൈസല്‍ വധക്കേസില്‍ ഹാജറാകുന്നതെങ്കില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടുമെന്ന് സര്‍ക്കാറിന് ഉറപ്പുള്ളതിനാല്‍ ആര്‍.എസ്.എസുകാരായ പ്രതികളെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ സ്‌പെഷല്‍ പ ബ്ലിക്ക് പ്രോസിക്യൂട്ടറെ നിയമിക്കാത്തതെന്ന ആക്ഷേപം ശക്തമാണ്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് യുവജന സംഘടനകള്‍.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മാനേജരെ മര്‍ദ്ദിച്ചെന്ന കേസ്; ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി ഉണ്ണി മുകുന്ദന്‍

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്.

Published

on

മാനേജരെ മര്‍ദിച്ചെന്ന കേസിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും എഡിജിപിക്കും പരാതി നല്‍കി നടന്‍ ഉണ്ണി മുകുന്ദന്‍.

ഈ മാസം 26നായിരുന്നു വിപിന്‍ കുമാര്‍ എന്ന വ്യക്തി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്ന് ആരോപിച്ച് ഇന്‍ഫോ പാര്‍ക്ക് പൊലീസില്‍ പരാതിപ്പെട്ടത്. നരിവേട്ട സിനിമയെ പുകഴ്ത്തി സോഷ്യല്‍ മീഡിയാ പോസ്റ്റ് ഇട്ടതാണ് നടനെ പ്രകോപിച്ചത് എന്നാണ് വിപിന്‍ കുമാര്‍ പരാതിയില്‍ പറഞ്ഞിരുന്നത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അസഭ്യം പറഞ്ഞ് മര്‍ദ്ദിക്കാനുള്ള കാരണം എന്നും പരാതിയില്‍ പറഞ്ഞിരുന്നു.

തന്റെ ഫ്‌ളാറ്റിലെത്തി പാര്‍ക്കിംഗ് ഏരിയയില്‍ വിളിച്ച് വരുത്തി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. തുടര്‍ച്ചയായി സിനിമകള്‍ പരാജയപ്പെട്ടതിന്റെ ദേഷ്യമാണ് ഉണ്ണി മുകുന്ദനെ പ്രകോപിച്ചതെന്ന് മാനേജര്‍ വിപിന്‍ ആരോപിച്ചു. സിനിമാ സംഘടനകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വിപിന്‍ പറഞ്ഞിരുന്നു.

എന്നാല്‍ വിപിന്‍ കുമാറിന്റെ പരാതിക്കു പിന്നാലെ വിവാദങ്ങളില്‍ പ്രതികരിച്ച് നടന്‍ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു. ശാരീരകമായ ആക്രമണം നടന്നിട്ടില്ലെന്നും തികച്ചും അസത്യമായ ആരോപണങ്ങളാണ് തനിക്കെതിരെ വിപിന്‍ ഉയര്‍ത്തിയിരിക്കുന്നതെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു. വിപിന്‍ കുമാറിനെ തന്റെ പേഴ്‌സണല്‍ മാനേജറായി ഇതുവരെ നിയമിച്ചിട്ടില്ലെന്നും ഉണ്ണി മുകുന്ദന്‍ വ്യക്തമാക്കി.

2018 ല്‍ തന്റെ നിര്‍മ്മാണ കമ്പനിയുടെ ആദ്യ സിനിമാ ജോലികള്‍ ആരംഭിക്കുന്ന സമയത്താണ് വിപിന്‍ കുമാറിനെ പരിചയപ്പെട്ടതെന്നും ഉണ്ണി പറഞ്ഞു. മാര്‍ക്കോയുടെ ചിത്രീകരണ വേളയിലാണ് വിപിനുമായുള്ള ആദ്യ പ്രശ്നം ഉണ്ടായതെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു.

Continue Reading

kerala

കൂരിയാട് ദേശീയപാത തകര്‍ന്ന സംഭവം; എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി.

Published

on

മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നത സംഭവത്തില്‍ കര്‍ശന നടപടിയെടുത്ത് കേന്ദ്രം. എന്‍എച്ച്എഐ പ്രോജക്ട് ഡയറക്ടറെ സസ്പെന്‍ഡ് ചെയ്തു. സൈറ്റ് എന്‍ജിനീയറെയും എന്‍എച്ച്എഐ പുറത്താക്കി. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പിന്റേതാണ് തീരുമാനം. കൂടാതെ കരാറുകാരന്‍ സ്വന്തം ചെലവില്‍ മേല്‍പ്പാലം പുനര്‍നിര്‍മിക്കണമെന്നും കേന്ദ്രത്തിന്റെ ഉത്തരവില്‍ പറയുന്നു. സുരക്ഷാ കണ്‍സള്‍ട്ടന്റ് കമ്പനിയടക്കം മൂന്ന് കമ്പനികള്‍ക്കെതിരെയും കേന്ദ്രം നടപടി സ്വീകരിച്ചു. കുരിയാട് ദേശീയപാത തകര്‍ന്നതില്‍ അന്വേഷണ സമിതി ഇന്ന് കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.

ദേശീയപാത 66ലെ 17 ഇടങ്ങളിലെ ഉയരഭിത്തി നിര്‍മാണം വിദഗ്ദ സമിതി പഠിച്ച ശേഷം കൂടുതല്‍ നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോര്‍ട്ട്. ഭാരം താങ്ങാന്‍ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് ദേശീയപാത തകരാന്‍ കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം കരാര്‍ ഏറ്റെടുത്ത നിര്‍മാണ കമ്പനിക്ക് വന്‍ വീഴ്ചയുണ്ടായെന്ന് വിദഗ്ദ സമിതി കണ്ടെത്തിയിരുന്നു. മണ്ണ് പരിശോധന ഫലപ്രദമായി നടന്നില്ലെന്നും ഡിസൈനില്‍ ഉള്‍പ്പെടെ പാളിച്ച സംഭവിച്ചുവെന്നുമാണ് ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇടിഞ്ഞ ഭാഗത്തെ റോഡ് പൂര്‍ണ്ണമായും പുനര്‍ നിര്‍മ്മിക്കാനും ഒരു കിലോമീറ്റര്‍ ദൂരം പൂര്‍ണമായും പുനര്‍ നിര്‍മ്മിക്കണമെന്നുമാണ് ശിപാര്‍ശ.

കൂരിയാട് ദേശീയപാത നിര്‍മ്മാണത്തില്‍ കരാര്‍ കമ്പനിക്ക് വീഴ്ച്ച സംഭവിച്ചെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിര്‍മാണത്തിന് മുമ്പ് ഭൂമിയുടെ അവസ്ഥ പരിശോധിച്ചില്ലെന്നും ഭൂമി ബലപ്പെടുത്തുന്നതില്‍ അശ്രദ്ധ കാണിച്ചുവെന്നുമാണ് ഗതാഗത മന്ത്രാലയത്തിന്റെ കണ്ടെത്തല്‍. സംഭവത്തില്‍ കരാറുകാരായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷനെ ഡീബാര്‍ ചെയ്തിരുന്നു. പദ്ധതിയുടെ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ച ഹൈവേ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ് എന്ന കമ്പനിയെയും വിലക്കിയിരുന്നു.

Continue Reading

kerala

കുമളിയില്‍ ലോറിക്ക് മുകളില്‍ മരം വീണു; യുവാവിന് ദാരുണാന്ത്യം

രണ്ടുപേരെ രക്ഷപ്പെടുത്തി

Published

on

കുമളി ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ മുകളില്‍ മരം വീണ് യുവാവ് മരിച്ചു. കോട്ടയം കുറിച്ചി ചൂളപ്പറമ്പില്‍ മനോജ് കുമാറിന്റെ മകന്‍ ശ്രീജിത്താണ് (19) മരിച്ചത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.

ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ ചങ്ങനാശ്ശേരി സ്വദേശി വിപിന്‍ (മനോജ് -40), റോഷന്‍ (50) എന്നിവരെ നിസ്സാര പരിക്കുകളോടെ നാട്ടുകാര്‍ രക്ഷപ്പെടുത്തി. ചങ്ങനാശ്ശേരിയില്‍നിന്നുള്ള വാഹനം പാലായില്‍നിന്ന് തേനി പെരിയകുളത്തേക്ക് പാഴ്ത്തടികള്‍ കയറ്റി പോകുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 9.30ഓടെ കുമളിയിലെ തമിഴ്‌നാട് അതിര്‍ത്തിയിലെത്തിയ വാഹനം ബ്രേക്ക്ഡൗണായതിനെ തുടര്‍ന്ന് നിര്‍ത്തിയിടുകയായിരുന്നു.

വാഹനം ശരിയാക്കുന്നതിനായി മെക്കാനിക്കിനെ കാത്ത് വാഹനത്തില്‍ ഇരിക്കുമ്പോഴാണ് അപകടം. ശക്തമായ മഴയിലും കാറ്റിലും ആഞ്ഞിലിയും ആല്‍മരവും ലോറിക്കു മുകളില്‍ വീഴുകയായിരുന്നു.

അതേസമയം കാബിന് മുകളില്‍ മരം വീണതോടെ ഹോണ്‍ നിര്‍ത്താതെ മുഴക്കി അപകടം മറ്റുള്ളവരെ അറിയിച്ച് നാട്ടുകാര്‍ ഓടിയെത്തുകയായിരുന്നു. ഗ്ലാസ് തകര്‍ത്ത് രണ്ടുപേരെ നാട്ടുകാര്‍ രക്ഷപ്പെടുത്തി.

എന്നാല്‍, അപകടസമയത്ത് വാഹനത്തില്‍ കിടക്കുകയായിരുന്ന ശ്രീജിത്തിനെ രക്ഷപ്പെടുത്താനായില്ല. ശ്രീജിത്തിന്റെ മുഖത്തേക്ക് ബാഗ് വീഴുകയും ഇതിനുമുകളിലേക്ക് ലോറിയുടെ മേല്‍ത്തട്ട് അമരുകയും ചെയ്തതോടെ യുവാവ് ശ്വാസംമുട്ടി മരിക്കുകയായിരുന്നു.

അപകടത്തെതുടര്‍ന്ന് തേനി, പീരുമേട് എന്നിവിടങ്ങളില്‍നിന്ന് അഗ്‌നിരക്ഷാസേന, ദ്രുതകര്‍മ സേന, പൊലീസ്, വനം ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്ഥലത്തെത്തി.

മരങ്ങള്‍ മുറിച്ചുനീക്കിയശേഷം ലോറിയുടെ കാബിന്‍ പൊളിച്ചാണ് യുവാവിന്റെ മൃതദേഹം പുറത്തെടുത്തത്.

Continue Reading

Trending