News
വിസ്കോണ്‍സിനില്‍ കമലയ്ക്ക് മുന്‍തൂക്കം
പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ മൂന്ന് സ്റ്റേറ്റുകളില്‍ ട്രംപ് ലീഡ് ചെയ്യുകയാണ്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. മുന്‍ പ്രസിഡന്റും റിപ്പബ്ബിക്കന്‍ സ്ഥാനാര്‍ഥിയുമായ ഡോണാള്‍ഡ് ട്രംപിനാണ് ഇതുവരെ മുന്‍തൂക്കം. ഏഴ് സ്വിങ് സ്റ്റേറ്റുകളില്‍ മൂന്നിടത്തും ട്രംപിന്റെ മുന്നേറ്റമാണ് കണ്ടത്. അഞ്ചിടത്താണ് വോട്ടെണ്ണല്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്.
പെന്‍സില്‍വാനിയ, ജോര്‍ജിയ, നോര്‍ത്ത് കരോലിന എന്നീ മൂന്ന് സ്റ്റേറ്റുകളില്‍ ട്രംപ് ലീഡ് ചെയ്യുകയാണ്. എന്നാല്‍ നേരത്തെ ട്രംപ് മുന്നേറിയിരുന്ന വിസ്കോണ്‍സിനില്‍ കമലയുടെ ലീഡ് വര്‍ധിച്ചു. മിഷിഗണിലും കമല ലീഡ് ചെയ്യുന്നുണ്ട്.
അതേസമയം പെന്‍സില്‍വാനിയ ജയിച്ചാല്‍ അമേരിക്ക കൈപ്പിടിയിലായതു പോലെയാണ്. പക്ഷേ വിസ്കോണ്‍സും നിര്‍ണായകമായ സ്റ്റേറ്റാണ്. കഴിഞ്ഞ തവണ വിസ്കോണ്‍സില്‍ ജോ ബൈഡന് ആധിപത്യം പുലര്‍ത്തുകയും തുടര്‍ന്ന് യുഎസ് പ്രസിഡന്റായ കാഴ്ചയാണ് കണ്ടത്.
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ട്രംപ് വൈറ്റ് ഹൗസിലേക്ക് രണ്ടാം തവണയും വിജയിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നിലവിലെ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് നോമിനിയുമായ കമല യുഎസിന്റെ ആദ്യ വനിതാ പ്രസിഡന്റായി ചരിത്രം സൃഷ്ടിക്കാനുള്ള ശ്രമത്തിലുമാണ്.
അരിസോണ, നെവാഡ, ജോര്‍ജിയ, നോര്‍ത്ത് കരോലിന, വിസ്കോണ്‍സിന്‍, മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നീ സംസ്ഥാനങ്ങളാണ് വിധി നിര്‍ണയിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത്. ഇരുവര്‍ക്കും പ്രസിഡന്റ് സ്ഥാനത്തേക്ക് വിജയിക്കാന്‍ കുറഞ്ഞത് 270 ഇലക്ടറല്‍ വോട്ടുകള്‍ ആവശ്യമാണ്.
kerala
പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍; നിലമ്പൂരില്‍ നാളെ കൊട്ടിക്കലാശം
ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം.

നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് പരസ്യ പ്രചാരണം അവസാനഘട്ടത്തില്‍. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് കൊട്ടിക്കലാശം. പ്രധാനമായും നിലമ്പൂര്‍ നഗരം കേന്ദ്രീകരിച്ചുള്ള പ്രചരണമാണ് മുന്നണികള്‍ തീരുമാനിച്ചിരിക്കുന്നത്.
മണ്ഡലത്തില്‍ സുപരിചിതനായ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന് ഷൗക്കത്തില്‍ മുഴുവന്‍ പ്രതീക്ഷയിലാണ് യു.ഡി.എഫ് കേന്ദ്രങ്ങള്‍.
സ്റ്റാര്‍ ക്യാമ്പയിനര്‍മാരെ ഇതിനോടകം കളത്തിലിറക്കിയ മുന്നണികള്‍ ആ ആവേശം നിലനിര്‍ത്താനാണ് ലക്ഷ്യമിടുന്നത്. തിങ്കളാഴ്ച യു.ഡി.എഫ് – എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ മണ്ഡലത്തില്‍ അവസാനവട്ട പര്യടനം പൂര്‍ത്തിയാക്കും. യു.ഡി.എഫിനായി പ്രിയങ്ക ഗാന്ധിയും മണ്ഡലത്തില്‍ വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങിയിരുന്നു.
ഈ മാസം 19നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക, 23ന് വോട്ടെണ്ണും.
india
ബോംബ് ഭീഷണി: ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി
പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്.

ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട വിമാനം ബോംബ് ഭീഷണിയെ തുടര്‍ന്ന് തിരിച്ചിറക്കി. പറന്നുയര്‍ന്ന് രണ്ടുമണിക്കൂറിനു ശേഷമാണ് ലുഫ്താന്‍സ വിമാനം തിരിച്ചുവിട്ടത്. ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചക്കു ശേഷം പ്രാദേശികസമയം 2.14 -നാണ് എല്‍-എച്ച് 752 പുറപ്പെട്ടത്. ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് വിമാനം ഇറങ്ങേണ്ടിയിരുന്നത്.
വിമാനം വൈകിട്ട് അഞ്ചരക്ക് ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ തിരിച്ചിറങ്ങി. തൊട്ടുപിന്നാലെ വിമാനം അടിയന്തരമായി തിരിച്ചിറക്കുകയായിരുന്നു. വിമാനം പറന്നുയര്‍ന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തിരിച്ചിറക്കുകയായിരുന്നുവെന്ന് യാത്രക്കാരെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനം ഇറക്കാന്‍ അനുമതി ലഭിച്ചില്ലെന്നാണ് മനസിലാക്കുന്നത്. സാഹചര്യം കണക്കിലെടുത്ത് അധികൃതര്‍ വിമാനത്താവളത്തില്‍ താമസ സൗകര്യം ഒരുക്കി. തിങ്കളാള്ച രാവിലെ പത്ത് മണിയോടെ ഇതേ വിമാനത്തില്‍ ഹൈദരാബാദിലേക്ക് പുറപ്പെടുമെന്നും യാത്രക്കാര്‍ പറഞ്ഞു.
ബോംബ് ഭീഷണിയെ തുടര്‍ന്നാണ് വിമാനം തിരികെ പറന്നതെന്നാണ് റിപ്പോര്‍ട്ട്.
kerala
അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്.

അമ്പലപ്പുഴ: അപകടമുണ്ടായ കപ്പലിന്റെ ഭാഗമെന്ന് സംശയിക്കുന്ന രക്ഷാ ബോട്ട് തീരത്തടിഞ്ഞു. പറവൂര്‍ വില്ലേജ് പരിധിയില്‍ പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് പതിനേഴാം വാര്‍ഡില്‍ അറപ്പ പൊഴി പാലത്തിന് സമീപം ഇന്നലെ രാത്രി പത്ത് മണിയൊടെയാണ് അടിഞ്ഞത്.
കടലില്‍ അപകടത്തില്‍പ്പെട്ട WAN HAI 503 കപ്പലുമായി ബന്ധപ്പെട്ട രക്ഷാബോട്ട് ആണന്നാണ് സംശയിക്കുന്നത്. നാട്ടുകാരുടെ സഹായത്തോടെ സമീപത്തെ കാറ്റാടി മരത്തില്‍ വലിച്ചു കെട്ടി നിര്‍ത്തിയിരിക്കുകയാണന്ന് പുന്നപ്ര പോലീസ് പറഞ്ഞു.
-
GULF3 days ago
“വൈബ്രന്റ് തലശ്ശേരി” ജൂൺ 21ന്
-
News3 days ago
ഇസ്രാഈല്‍ ആക്രമണം; ഇറാന് സൈനിക മേധാവി മുഹമ്മദ് ബഗേരി കൊല്ലപ്പെട്ടു
-
india3 days ago
ദേശീയപാത തകര്‍ന്ന സംഭവം; ദേശീയപാതാ അതോറിറ്റി ശരിയായ ദുരന്ത നിവാരണ പദ്ധതി തയ്യാറാക്കണം: അമികസ് ക്യൂറി
-
kerala3 days ago
കാട്ടാന ആക്രമണത്തില്‍ വീണ്ടും മരണം; പീരുമേട് സ്ത്രീ കൊല്ലപ്പെട്ടു
-
film3 days ago
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’
-
india3 days ago
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി
-
kerala3 days ago
സ്വര്‍ണവിലയില്‍ വന്‍ വര്‍ധന; ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ
-
kerala3 days ago
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്പെന്ഷന്