kerala
ജീവനെടുക്കുന്ന റീല്‍സ് ചിത്രീകരണങ്ങള്‍
ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.

പതിവായി വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടരിക്കുന്ന റീല്‍സ് ചിത്രീകരണത്തിനിടെയുള്ള മരണത്തിന് ഇന്നലെ കോഴിക്കോട് നഗരവും സാക്ഷ്യംവഹിച്ചിരിക്കുകയാണ്. ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്. റോഡിന്റെ ഡിവൈഡറില്‍നിന്നു കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കു മ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇ ടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നതിന് സാഹസികവും അപകടകരവുമായ റീല്‍സുകള്‍ ചിത്രീകരിക്കുന്നതിനായി വ്യത്യസ്ത വഴികളിലൂടെയാണ് കൗമാരക്കാരുടെയും യുവാക്കളുടെയും നിലവിലെ സഞ്ചാരം. സ്വാഭാവികമായും ഇത്തരം ശ്രമങ്ങള്‍ക്കിടയിലുള്ള അപകടങ്ങള്‍ക്കും മരണ ങ്ങള്‍ക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാതായിത്തീര്‍ ന്നിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നി ന്നെല്ലാമായിരുന്നു കാര്യമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സമീപകാലത്തായി നമ്മുടെ നാടും ഇതിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നിനാ യുള്ള ശ്രമത്തിനിടയില്‍ സംഭവിച്ചുപോകുന്ന ഒരുനിമി ഷത്തെ അശ്രദ്ധയാണ് കുടുംബത്തിന്റെയും നാടിന്റെയു മെല്ലാം ഒരിക്കലും തീരാത്ത വേദനയോ ഒരായുസിന്റെ തന്നെ കണ്ണീരോ ആയി മാറുന്നത്. റെയില്‍വേ ട്രാക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, തിരക്കുള്ള റോഡുകള്‍ തുടങ്ങിയ അ പകടകരമായ സ്ഥലങ്ങളാണ് റീല്‍സിന്റെ ഹോട്‌സ്‌പോട്ടുകളായി മാറുന്നത്. അതിനാല്‍ അപകടസാധ്യതകളും പതിന്മടങ്ങായി മാറുന്നു.
മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാ സെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത്, മഹാരാഷ്ട്രയിലെ തന്നെ നാ സിക് ജില്ലയില്‍ സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചത്, ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചത് തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കകമുണ്ടായിട്ടുള്ള മരണങ്ങളാണ്. ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിന്റെ ഡോറില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് റീല്‍ സെടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റതും ഈയിടെതന്നെയാണ്.
ഇങ്ങനെ കൈയ്യുംകണക്കുമില്ലാതെ യുവാക്കള്‍ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇത്തരംസംഭവങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. മാരകമായി പരിക്കേറ്റ് സ്വപ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്. പക്ഷേ കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നമ്മുടെ യുവാക്കള്‍ക്ക് അതൊന്നും പാഠമായിമാറുന്നില്ലെന്നതാണ് വസ്തു.
സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനുകൂടി ഈ അതിസാഹസികത വിനയായിമാറുന്നുവെന്നതാണ് മറ്റൊ രുവസ്തുത. പ്രകൃതി സുന്ദരമായ പ്രദേശങ്ങളിലെ റോ ഡില്‍നടക്കുന്ന അപകടകരമായ റീല്‍സ് ചിത്രീകരണങ്ങള്‍ ആ നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന അവസ്ഥയി ലേക്കാണ് എത്തുന്നത്. തദ്ദേശീയരുടെ വാഹനയാത്രയും കാല്‍നടയാത്രയുമെല്ലാം അപകട നിഴലിലായി മാറുമ്പോള്‍ പരസ്യപ്രതികരണവുമായി അവര്‍ രംഗത്തെത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ‘ഇ വിടെ ഇരുചക്രവാഹനത്തില്‍ റീല്‍സ് ചിത്രീകരിച്ചാല്‍ കൈയ്യും കാലും തല്ലിയൊടിക്കും’ എന്ന ബാനര്‍സ്ഥാപി ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകളിലെല്ലാം ഇത്തരം മുന്നറിയിപ്പുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കാണു ന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങളെപ്പോലെ തന്നെ മറ്റുപല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്. നിരന്തരമായ മുന്നറിയിപ്പുകളും കര്‍ശനമായ നിയന്ത്രണങ്ങളുമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വിളിപ്പാടകലെയുണ്ടായ വേദനാജനകമായ മരണം ഒരുമുന്നറിയിപ്പാകട്ടേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.
india
‘ഉരുൾപൊട്ടൽ ദുരിതബാധിതരുടെ വായ്പ കേന്ദ്രം എഴുതിത്തള്ളണം, പറ്റില്ലെങ്കിൽ പറയാനുള്ള ധൈര്യം കാണിക്കണം’; ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കേന്ദ്രസർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ഹൈക്കോടതി. ദുരിതബാധിതരുടെ വായ്പാ എഴുതിത്തള്ളുന്നതിൽ കേന്ദ്ര സത്യവാങ്മൂലത്തിനെതിരെയാണ് വിമർശനം.
kerala
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളില്‍ വന്‍ വര്‍ധന; ഈ വര്‍ഷം ഇതുവരെ പിടിയാലയത് 19,168 പേര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലും അറസ്റ്റിലാകുന്നവരുടെ എണ്ണത്തിലും വര്‍ധനയെന്ന് കണക്കുകള്‍. സംസ്ഥാനത്ത് ഈ വര്‍ഷം സ്‌പെഷ്യല്‍ ഡ്രൈവുകളിലായി(special drive) ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 18427 മയക്കുമരുന്ന് കേസുകളും അറസ്റ്റിലായത് 19168 പേരുമാണ്. ലഹരി ഇടപാടുകള്‍ കണ്ടെത്തനായി ഫെബ്രുവരി 22 ന് ആരംഭിച്ച പൊലീസിന്റെ ഓപ്പറേഷന്‍ ഡി ഹണ്ടില്‍ ഇതുവരെ 16125 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 16953 പേര്‍ അറസ്റ്റിലാകുകയും ചെയ്തതായി പൊലീസ് അറിയിച്ചു. എക്‌സൈസിന്റെ ‘ക്ലീന്‍ സ്ലേറ്റ്’ സ്‌പെഷ്യല്‍ ഡ്രൈവില്‍ 2302 കേസുകളും അറസ്റ്റിലായവര്‍ 2215ഉം ആണ്.
2024നെ അപേക്ഷിച്ച് മയക്കുമരുന്ന് കേസുകളില്‍ വര്‍ധന ഉണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പൊലീസ് 27530, എക്‌സൈസ് 8160 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്ത്. ആകെ 35690 കേസുകള്‍. സ്‌പെഷ്യല്‍ ഡ്രൈവ് തുടര്‍ന്നാല്‍ ഈ വര്‍ഷത്തെ മയക്കുമരുന്ന് കേസുകള്‍ അരലക്ഷം കടക്കും.
മയക്കുമരുന്നിനോടുള്ള ആസക്തി ഭയാനകമായ തോതില്‍ വളര്‍ന്നതായി കേസുകളുടെ എണ്ണം വ്യക്തമാക്കുന്നതായി പൊലീസും എക്‌സൈസും പറയുന്നു. സ്‌പെഷ്യല്‍ ഡ്രൈവിലൂടെ നിരവധി മയക്കുമരുന്ന് റാക്കറ്റുകളെ പിടികൂടാന്‍ കഴിഞ്ഞതായി പൊലീസ് പറയുന്നു. ഓപ്പറേഷന്‍ ഡി ഹണ്ട് ഈ മാസം അവസാനം വരെ തുടരും. എക്‌സൈസിന്റെ ഡ്രൈവ് തുടരും. ഈ മാസം അവസാനം മയക്കുമരുന്ന് വിതരണവും ദുരുപയോഗവും നേരിടാന്‍ സംസ്ഥാനത്ത് പൊലീസും എക്‌സൈസും ചേര്‍ന്ന് പുതിയ ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഉന്നത വൃത്തങ്ങള്‍ പറഞ്ഞു.
സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി പൊലീസ് 2.45 ലക്ഷം ആളുകളെ പരിശോധിച്ചതായും എക്‌സൈസ് 25350 റെയ്ഡുകള്‍ നടത്തിയതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ‘ക്ലീന്‍ സ്ലേറ്റ്’ ഭാഗമായി 2.33 ലക്ഷം വാഹനങ്ങള്‍ എക്‌സൈസ് പരിശോധന നടത്തി. പ്രത്യേക ഡ്രൈവുകളില്‍ 1680 കിലോഗ്രാം കഞ്ചാവും 8.7 കിലോഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു.
kerala
വിമാനാപകടത്തില്‍ മരിച്ച രഞ്ജിതയെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍
വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്‌സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്

അഹമ്മദാബാദ് വിമാനാപകടത്തില്‍ മരിച്ച പത്തനംതിട്ട പുല്ലാട് സ്വദേശി രഞ്ജിത ജി നായരെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ പവിത്രനാണ് ഫെയ്‌സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായത്. റവന്യു മന്ത്രി കെ രാജന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രനാണ് ഫെയ്‌സ്ബുക്കില്‍ രഞ്ജിതയെ കുറിച്ച് മോശം കമന്റിട്ടത്. സംഭവം വിവാദമായതോടെ ഇയാള്‍ കമന്റ് ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിക്കുകയായിരുന്നു. നേരത്തെ, റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.
-
india3 days ago
കെനിയയില്‍ വാഹനാപകടം; അഞ്ച് വിനോദസഞ്ചാരികള്‍ മരിച്ചു
-
Celebrity2 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
india3 days ago
മൂല്യം 17,000 കോടി രൂപ; ആര്‍സിബി വില്‍പ്പനയ്ക്ക്?
-
Football2 days ago
പാരഗ്വായെ വീഴ്ത്തി ബ്രസീൽ ലോകകപ്പിന്; അർജന്റീനയ്ക്ക് സമനിലക്കുരുക്ക്
-
Health3 days ago
കോവിഡ്: ‘പ്രായമായവരിലും രോഗികളിലും കോവിഡ് ഗുരുതരമാകുന്നു, മാസ്ക് നിർബന്ധം’: ആരോഗ്യമന്ത്രി
-
kerala3 days ago
നിലമ്പൂരിൽ എൽഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചത് എ വിജയരാഘവനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം; ദത്താത്രേയ സായി സ്വരൂപ്നാഥ്
-
india3 days ago
ആള്‍മാറാട്ടം നടത്തി ട്രെയിന്‍ യാത്രക്കാരില്‍ നിന്നും തട്ടിയത് 10000ത്തിലധികം രൂപ; കുപ്പിവെള്ള വില്പ്പനക്കാരന് പിടിയില്‍
-
kerala3 days ago
എം.ആര് അജിത് കുമാറിനെതിരായ വിജിലന്‍സ് കേസ്: വാദം ഈ മാസം 18ലേക്ക് മാറ്റി