Connect with us

kerala

ജീവനെടുക്കുന്ന റീല്‍സ് ചിത്രീകരണങ്ങള്‍

ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്.

Published

on

പതിവായി വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടരിക്കുന്ന റീല്‍സ് ചിത്രീകരണത്തിനിടെയുള്ള മരണത്തിന് ഇന്നലെ കോഴിക്കോട് നഗരവും സാക്ഷ്യംവഹിച്ചിരിക്കുകയാണ്. ബീച്ചില്‍ വെച്ച് കാര്‍ ചെയ്‌സ് ചെയ്യുന്ന റീല്‍സ് ചിത്രീക രിക്കുന്നതിനിടെ അതേ വാഹനമിടിച്ച് വടകര കടമേരി സ്വദേശിയായ ആല്‍വിനാണ് മരണപ്പെട്ടത്. റോഡിന്റെ ഡിവൈഡറില്‍നിന്നു കാര്‍ വരുന്നതിന്റെ വിഡിയോ എടുക്കു മ്പോള്‍ അമിതവേഗതയിലെത്തിയ കാര്‍ ആല്‍വിനെ ഇ ടിച്ചുതെറിപ്പിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രി യിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നതിന് സാഹസികവും അപകടകരവുമായ റീല്‍സുകള്‍ ചിത്രീകരിക്കുന്നതിനായി വ്യത്യസ്ത വഴികളിലൂടെയാണ് കൗമാരക്കാരുടെയും യുവാക്കളുടെയും നിലവിലെ സഞ്ചാരം. സ്വാഭാവികമായും ഇത്തരം ശ്രമങ്ങള്‍ക്കിടയിലുള്ള അപകടങ്ങള്‍ക്കും മരണ ങ്ങള്‍ക്കുമൊന്നും യാതൊരു പഞ്ഞവുമില്ലാതായിത്തീര്‍ ന്നിരിക്കുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നി ന്നെല്ലാമായിരുന്നു കാര്യമായി ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സമീപകാലത്തായി നമ്മുടെ നാടും ഇതിന് സാക്ഷിയായിക്കൊണ്ടിരിക്കുകയാണ്. നിലവില്‍ ചെയ്തതിനേക്കാള്‍ മെച്ചപ്പെട്ട മറ്റൊന്നിനാ യുള്ള ശ്രമത്തിനിടയില്‍ സംഭവിച്ചുപോകുന്ന ഒരുനിമി ഷത്തെ അശ്രദ്ധയാണ് കുടുംബത്തിന്റെയും നാടിന്റെയു മെല്ലാം ഒരിക്കലും തീരാത്ത വേദനയോ ഒരായുസിന്റെ തന്നെ കണ്ണീരോ ആയി മാറുന്നത്. റെയില്‍വേ ട്രാക്കുകള്‍, വെള്ളച്ചാട്ടങ്ങള്‍, തിരക്കുള്ള റോഡുകള്‍ തുടങ്ങിയ അ പകടകരമായ സ്ഥലങ്ങളാണ് റീല്‍സിന്റെ ഹോട്‌സ്‌പോട്ടുകളായി മാറുന്നത്. അതിനാല്‍ അപകടസാധ്യതകളും പതിന്മടങ്ങായി മാറുന്നു.

മഹാരാഷ്ട്രയില്‍ റീല്‍സ് ചിത്രീകരണത്തിനിടെ സോഷ്യല്‍ മീഡിയ ഇന്‍ഫളുവന്‍സര്‍ ശ്വേത ദീപക് സുര്‍വാ സെ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ 300 അടി താഴ്ചയിലേക്ക് മറിഞ്ഞ് മരണപ്പെട്ടത്, മഹാരാഷ്ട്രയിലെ തന്നെ നാ സിക് ജില്ലയില്‍ സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ത്ഥികള്‍ ട്രെയിനിടിച്ച് മരിച്ചത്, ഉത്തര്‍പ്രദേശില്‍ റെയില്‍വേ ട്രാക്കിന് സമീപം റീല്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നതിനിടെ 16കാരന്‍ ട്രെയിന്‍ ഇടിച്ചു മരിച്ചത് തുടങ്ങിയവയെല്ലാം നമ്മുടെ രാജ്യത്ത് ഏതാനും ദിവസങ്ങള്‍ക്കകമുണ്ടായിട്ടുള്ള മരണങ്ങളാണ്. ഉത്തര്‍ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രയിനിന്റെ ഡോറില്‍ നിന്ന് പുറത്തേക്ക് തൂങ്ങിക്കിടന്ന് റീല്‍ സെടുക്കുന്നതിനിടെ വൈദ്യുതി പോസ്റ്റില്‍ തലയിടിച്ച് യുവാവിന് ഗുരുതര പരിക്കേറ്റതും ഈയിടെതന്നെയാണ്.

ഇങ്ങനെ കൈയ്യുംകണക്കുമില്ലാതെ യുവാക്കള്‍ മരണത്തിനു കീഴടങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇത്തരംസംഭവങ്ങള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നതാണ് ഏറ്റവും ഗൗരവതരം. മാരകമായി പരിക്കേറ്റ് സ്വപ്‌നങ്ങള്‍ക്ക് കൂച്ചുവിലങ്ങുവീണുപോയ ഹതഭാഗ്യരായ ചെറുപ്പക്കാര്‍ തങ്ങളുടെ ദുരനുഭവങ്ങള്‍ മുന്‍നിര്‍ത്തി ഇത്തരം സാഹസികതകളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നിരന്തരം അഭ്യര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നതിനും സോഷ്യല്‍ മീഡിയ സാക്ഷിയാണ്. പക്ഷേ കൗമാരത്തിന്റെ ചോരത്തിളപ്പില്‍ നമ്മുടെ യുവാക്കള്‍ക്ക് അതൊന്നും പാഠമായിമാറുന്നില്ലെന്നതാണ് വസ്തു.

സ്വന്തം ജീവന്‍ മാത്രമല്ല മറ്റുള്ളവരുടെ ജീവനുകൂടി ഈ അതിസാഹസികത വിനയായിമാറുന്നുവെന്നതാണ് മറ്റൊ രുവസ്തുത. പ്രകൃതി സുന്ദരമായ പ്രദേശങ്ങളിലെ റോ ഡില്‍നടക്കുന്ന അപകടകരമായ റീല്‍സ് ചിത്രീകരണങ്ങള്‍ ആ നാട്ടുകാരുടെ ഉറക്കംകെടുത്തുന്ന അവസ്ഥയി ലേക്കാണ് എത്തുന്നത്. തദ്ദേശീയരുടെ വാഹനയാത്രയും കാല്‍നടയാത്രയുമെല്ലാം അപകട നിഴലിലായി മാറുമ്പോള്‍ പരസ്യപ്രതികരണവുമായി അവര്‍ രംഗത്തെത്തുന്ന സാഹചര്യം ഉടലെടുത്തിരിക്കുകയാണ്. യുവാക്കള്‍ റീല്‍സ് ചിത്രീകരിക്കുന്നതിനിടെ ബൈക്ക് ഓട്ടോറിക്ഷയിലിടിച്ച് അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഓട്ടോറിക്ഷാ തൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് ‘ഇ വിടെ ഇരുചക്രവാഹനത്തില്‍ റീല്‍സ് ചിത്രീകരിച്ചാല്‍ കൈയ്യും കാലും തല്ലിയൊടിക്കും’ എന്ന ബാനര്‍സ്ഥാപി ത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. പുതുതായി നിര്‍മിക്കുന്ന റോഡുകളിലെല്ലാം ഇത്തരം മുന്നറിയിപ്പുകള്‍ സ്ഥാപിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. കാണു ന്നതെന്തും റീല്‍സാക്കി മാറ്റാനുള്ള പരിസരം മറന്നുള്ള ശ്രമങ്ങള്‍ അപകടങ്ങളെപ്പോലെ തന്നെ മറ്റുപല സാമൂഹ്യ പ്രശ്‌നങ്ങള്‍ക്കും വഴിവെക്കുന്നത് പതിവാണ്. നിരന്തരമായ മുന്നറിയിപ്പുകളും കര്‍ശനമായ നിയന്ത്രണങ്ങളുമാണ് ഇക്കാര്യത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. വിളിപ്പാടകലെയുണ്ടായ വേദനാജനകമായ മരണം ഒരുമുന്നറിയിപ്പാകട്ടേയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കാം.

 

 

 

kerala

എസ്.ഐ.ആര്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് രാജസ്ഥാനില്‍ ബി.എല്‍.ഒ ജീവനൊടുക്കി

ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Published

on

ജയ്പൂര്‍: വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണ (എസ്.ഐ.ആര്‍) ജോലിയിലെ കടുത്ത സമ്മര്‍ദ്ദം രാജസ്ഥാനിലും ഒരു ബി.എല്‍.ഒയുടെ ജീവനെടുത്തു. ജയ്പൂരിലെ നാരി കാ ബാസിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ മുകേഷ് ജാന്‍ഗിഡ് (45) ആണ് ഞായറാഴ്ച വൈകീട്ട് ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

മുകേഷിന്റെ വസ്ത്രത്തില്‍ നിന്ന് കണ്ടെത്തിയ ആത്മഹത്യക്കുറിപ്പില്‍ എസ്.ഐ.ആര്‍ ജോലിയിലെ അമിത സമ്മര്‍ദ്ദവും, സൂപ്പര്‍വൈസറുടെ സമ്മര്‍ദ്ദവും, സസ്പെന്‍ഷന്‍ ഭീഷണിയും മൂലം താന്‍ ജീവിതം അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കുന്നു. കണ്ണൂരില്‍ ബി.എല്‍.ഒ അനീഷ് ജോര്‍ജ് ആത്മഹത്യ ചെയ്തതിന് പിന്നാലെയാണ് രാജസ്ഥാനിലും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയ്പൂര്‍ കല്‍വാഡ് ധര്‍മപുര സ്വദേശിയായ മുകേഷ് പതിവുപോലെ എസ്.ഐ.ആര്‍ ജോലിക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഞായറാഴ്ച രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങിയത്. വൈകീട്ട് ബിന്ദായക് റെയില്‍വേ ക്രോസിന് സമീപം അദ്ദേഹത്തിന്റെ ഇരുചക്രവാഹനം നിര്‍ത്തിയ നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.

മുകേഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സഹോദരന്‍ ഗജാനന്ദ് വെളിപ്പെടുത്തി. മേലധികാരികളില്‍ നിന്ന് സസ്പെന്‍ഷന്‍ ഭീഷണിയും ഉണ്ടായിരുന്നുവെന്ന് പറയുന്നു.

കെറളം കണ്ണൂര്‍ പയ്യന്നൂര്‍ രാമന്തളി കുന്നരു എയുപി സ്‌കൂളിലെ പ്യൂണായ അനീഷ് ജോര്‍ജ് (45) ആണ് ഞായറാഴ്ച രാവിലെ വീട്ടില്‍ തൂങ്ങി മരിച്ചത്. വോട്ടര്‍ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലിയില്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. പുലര്‍ച്ചെ ഒന്നുവരെ ജോലി ചെയ്തിരുന്നതായുംകുടുംബം പള്ളിയില്‍ പോയിരിക്കെ ജീവന്‍ അവസാനിപ്പിച്ചതായും പറയപ്പെടുന്നു.

 

Continue Reading

kerala

ജീവനെടുത്ത് എസ്‌ഐആര്‍; അനീഷിന്റെ മരണ കാരണം സിപിഎം ഭീഷണി

കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്.

Published

on

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജോലി സമ്മര്‍ദ്ദവും സി.പി.എം പ്രവര്‍ത്തകരുടെ ഭീഷണിയുമാണ് ബി.എല്‍.ഒ അനീഷിന്റെ ആത്മഹത്യ കാരണമെന്ന് വെളിപ്പെടുത്തല്‍. കണ്ണൂര്‍ കാങ്കോല്‍ ഏറ്റുകുടുക്കയിലെ 18-ാം നമ്പര്‍ ബൂത്തിലെ ബി.എല്‍.ഒ. ആയിരുന്ന അനീഷ് ജോര്‍ജ്ജ് ഇന്നലെയാണ് ആത്മഹത്യ ചെയ്തത്. തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ ഫോറം വിതരണവുമായി ബന്ധപ്പെട്ട് അദ്ദേഹം കടുത്ത ജോലി സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യക്തമാക്കി. കോണ്‍ഗ്രസ് പ്രതിനിധിയായ ബി.എല്‍.എ.യെ എസ്.ഐ.ആര്‍ ഫോറം വിതരണത്തിന് കൂടെ കൂട്ടുന്നതിനെച്ചൊല്ലി സി.പി.എം പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. ഇതിന് ഡിജിറ്റല്‍ തെളിവുകളുണ്ടെന്ന് ഡി.സി.സി. സെക്രട്ടറി രജിത്ത് നാറാത്ത് അറിയിച്ചു. ഭീഷണിയുടെ ശബ്ദരേഖ ഇന്ന് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ നേതൃത്വം പുറത്തുവിടും.

സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ബി.എല്‍.ഒ.മാര്‍ ഇന്ന് ജോലി ബഹിഷ്‌കരിക്കും. എസ്.ഐ.ആര്‍. ഫോറം വിതരണത്തില്‍ നിന്ന് ഉള്‍പ്പടെ വിട്ടുനില്‍ക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളുടെ സംയുക്ത സമരസമിതി തീരുമാനിച്ചു. കൂടാതെ, ബി.എല്‍.ഒയുടെ ആത്മഹത്യയില്‍ വ്യാപക പ്രതിഷേധമുയര്‍ത്തിക്കൊണ്ട് എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധ മാര്‍ച്ചും സംഘടിപ്പിക്കും. ബി.എല്‍.ഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് എസ്.ഐ.ആര്‍. നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് എന്‍.ജി.ഒ. അസോസിയേഷന്‍ ആവശ്യപ്പെട്ടു.

Continue Reading

kerala

വൈഷ്ണയുടെ പേര് വെട്ടാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ വീട്ടില്‍ 22 വോട്ട്

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്.

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ മുട്ടട വാര്‍ഡിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണ സുരേഷിന്റെ പേര് തെറ്റായ വീട്ടുനമ്പര്‍ ആരോപിച്ച് വോട്ടര്‍ പട്ടികയില്‍നിന്നും നീക്കം ചെയ്യാന്‍ പരാതി നല്‍കിയ സി.പി.എം നേതാവിന്റെ പേരിനൊപ്പമുള്ള വീട്ടു നമ്പറില്‍ 22 വോട്ട്. ഇതിന്റെ രേഖകള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ സംശയ നിഴലിലായി.

സജീവ പ്രചാരണം നടത്തുന്നതിനിടെയാണ് മുട്ടടയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി വൈഷ്ണയുടെ പേര് നീക്കിയ സപ്ലിമെന്ററി വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിച്ചത്. ഇതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് പ്രചാരണം നിര്‍ത്തിവെക്കേണ്ടി വന്നു. കമ്മീഷന്റെ നടപടിക്കെതിരെ വൈഷ്ണ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. സി.പി.എം മുട്ടട ബ്രാഞ്ച് അംഗം ധനേഷ് കുമാറാണ് വൈഷ്ണയ്ക്കെതിരെ തിരഞ്ഞെടുപ്പ് ചുമതലയുള്ള കോര്‍പറേഷന്‍ അഡിഷണല്‍ സെക്രട്ടറിക്കു പരാതി നല്‍കിയത്.

എന്നാല്‍ സപ്ലിമെന്ററി പട്ടികയില്‍ ഇദ്ദേഹത്തിന്റെ പേരിനൊപ്പമുള്ള ടി. സി 18/2464 എന്ന വീട്ടുനമ്പറില്‍ ധനേഷ് ഉള്‍പ്പെടെ 22 വോട്ടര്‍മാരെയാണ് ഉള്‍പ്പെടു ത്തിയിരിക്കുന്നത്. തോപ്പില്‍ വീട്, മാറയ്ക്കല്‍ തോപ്പില്‍ വീട്, ശക്തി ഭവന്‍, അനുപമ മാറയ്ക്കല്‍ തോപ്പ്, ശേഖരമംഗലം, ആര്‍.സി. നിവാസ്, അക്ഷയ, ഭാര്‍ഗവ പ്രസാദം തുടങ്ങിയ വീട്ടുപേരുകളാണ് ഒരേ നമ്പറിലുള്ളത്. ഒരു വീടിന് ഒരു നമ്പര്‍ എന്നതാണ് ചട്ടമെന്നിരിക്കെ, എങ്ങനെ ഒരു നമ്പറില്‍ വിവിധ വീടുകളും 22 വോട്ടര്‍മാരും വന്നു എന്ന ചോദ്യമാണ് ഉയരുന്നത്.

 

Continue Reading

Trending