Connect with us

Video Stories

ലഹരിവിരുദ്ധപ്രവര്‍ത്തനത്തിന് ജില്ലാടിസ്ഥാനത്തില്‍ പൊലീസ് പദ്ധതി

Published

on

 
തിരുവനന്തപുരം: വിദ്യാര്‍ത്ഥികള്‍ക്കിടയിലെ ലഹരി ഉപയോഗശീലം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം ജില്ലയില്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കിവരുന്ന ‘ഓപ്പറേഷന്‍ ഗുരുകുലം’ പദ്ധതിയുടെ മാതൃകയില്‍ എല്ലാ ജില്ലകളിലും ലഹരിവിരുദ്ധപ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍ നിര്‍ദേശം നല്‍കി. ലഹരി ഉപയോഗം കുട്ടികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം.
കുട്ടികളെ ലഹരിക്കടിമയാക്കുന്നതിന് മുഖ്യകാരണക്കാര്‍ വിദ്യാലയ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്‍പന നടത്തുന്നവരാണ്. കുട്ടികളില്‍ പാന്‍പരാഗ്, സിഗററ്റ്, മയക്കുമരുന്ന്, മദ്യം എന്നിവയുടെ ഉപയോഗം ഇതുവഴി വര്‍ധിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ഇതിനെതിരെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി കോട്ടയം ജില്ലാപൊലീസ് ഓപ്പറേഷന്‍ ഗുരുകുലം’പദ്ധതി ആവിഷ്‌കരിച്ചത്. ലഹരിവസ്തുക്കളുടെ വില്‍പന തടയുക, ലഹരിക്കടിമപ്പെടുന്ന കുട്ടികളെ കണ്ടെത്തി ലഹരിവിമുക്തി നേടുന്നതിന് സഹായിക്കുക, ലഹരിക്കടിമപ്പെടാതെ കുട്ടികള്‍ക്ക് ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് പദ്ധതിപ്രകാരമുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍. ചുരുങ്ങിയ കാലത്തിനുള്ളില്‍ത്തന്നെ പദ്ധതി വിജയമാണെന്ന് കണ്ടിരുന്നു. നല്ല രീതിയില്‍ പഠിച്ചു വരുന്ന വിദ്യാര്‍ത്ഥികള്‍ പെട്ടെന്ന് പഠനത്തില്‍ പിന്നാക്കം പോകുക, ഏതുകാര്യത്തിലും ഉദാസീനമനോഭാവം പ്രകടിപ്പിക്കുക, പാതിമയങ്ങിയ കണ്ണുകള്‍, ആരോടും സംസാരിക്കാതെ ഒതുങ്ങുകയും പെട്ടെന്ന് പ്രകോപിതരാവുകയും അക്രമാസക്തരാവുകയും ചെയ്യുക എന്നിവയൊക്കെ സ്ഥിരമായ മയക്കുമരുന്ന് ഉപയോഗത്തിന്റെ ലക്ഷണമാണ്. ഇത്തരത്തിലുള്ള കുട്ടികളെ കണ്ടെത്തി ബോധവത്കരണം നടത്തുക, അവരുടെ കുടുംബാംഗങ്ങള്‍ക്കും ബോധവത്കരണം നല്‍കുക, വിദ്യാലയ പരിസരങ്ങളില്‍ ലഹരിവസ്തുക്കളും വ്യാജ മദ്യവും വില്‍പന നടത്തുവരെ കണ്ടെത്തി നിയമ നടപടികള്‍ സ്വീകരിക്കുക എന്നിവ കോട്ടയത്ത് ആവിഷ്‌കരിച്ചിരുന്നു.
ചികിത്സ ആവശ്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അത് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയാധികൃതരും രക്ഷിതാക്കളുമായി ബന്ധപ്പെട്ട് നടത്തിവരുന്നു. ഓണ്‍ലൈനായി കൗണ്‍സിലിങ് നല്‍കുന്നതിനും അവസരമുണ്ട്. സ്‌കൂളില്‍ എത്താത്ത കുട്ടികളെ സംബന്ധിച്ച വിവരം പ്രത്യേക സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലൂടെ രക്ഷിതാക്കളെ അറിയിക്കുന്നതിനും കോട്ടയം ജില്ലാ ഗുരുകുലം പദ്ധതിയില്‍ സംവിധാനമുണ്ട്. ഇവ ഉള്‍പ്പെടുത്തി എല്ലാ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കാനാണ് നിര്‍ദേശം. കോട്ടയം ജില്ലയില്‍ നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ അതത് ജില്ലകളിലെ പ്രാദേശിക സാഹചര്യമനുസരിച്ച് ഭേദഗതികളോടെ നടപ്പാക്കണം. കുടുംബം, വിദ്യാലയം, പൊതുസ്ഥലം എന്നീ ഘടകങ്ങള്‍ക്ക് കുട്ടികളില്‍ ലഹരി ഉപയോഗത്തിന് വഴിവെക്കുന്നതിനുള്ള പങ്ക് വിശകലനം ചെയ്ത് പ്രവര്‍ത്തനങ്ങള്‍ ആവിഷ്‌കരിക്കണം. കുട്ടികളിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണമായേക്കാവുന്ന ഘടകങ്ങള്‍, മൊബൈല്‍, ഇന്റര്‍നെറ്റ് ദുരുപയോഗം എന്നിവ തടയുന്നതിനുള്ള നടപടികളും പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിക്കാന്‍ പൊലീസ് മേധാവി നിര്‍ദേശിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending