india
അമിത്ഷായുടെ അംബേദ്കർ

കെ .പി ജലീൽ
ഡിസംബർ 17ന് ഇന്ത്യൻ പാർലമെൻ്റിൻ്റെ ശീതകാല സമ്മേളനത്തിൽ രാജ്യസഭയിൽ ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാ നടത്തിയ അംബേദ്കർ വിരുദ്ധ പരാമർശം രാജ്യത്ത് വലിയ വിവാദത്തിന് തിരുകൊളുത്തിയിരിക്കുകയാണ്. ഇന്ത്യയിലെ ദളിതരുടെ എക്കാലത്തെയും നേതാവും ഇന്ത്യൻ ഭരണഘടനയുടെ ശിൽപിയുമായ ഡോ. ഭീം റാവു അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ‘ അംബേദ്കർ, അംബേദ്കർ ,അംബേദ്കർ, അംബേദ്കർ എന്ന് കോൺഗ്രസ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുകയാണ്. ദൈവത്തിൻറെ നാമം ഇതുപോലെ ഉച്ചരിച്ചാൽ 7 ജന്മം ഇവർക്ക് സ്വർഗ്ഗം ലഭിക്കും” എന്നായിരുന്നു അമിത്ഷായുടെ വിചിത്രമായ പ്രസ്താവന .പാർലമെൻറിൽ ഭരണഘടനയുടെ എഴുപത്തഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന അംഗങ്ങളുടെ ചർച്ചയിലാണ് അമിത് ഷാ ഈ വിചിത്രവാദം നടത്തിയത്. അതുകൊണ്ടുതന്നെ ഇത്തവണത്തെ ലോക്സഭാ സമ്മേളനം ഈ പ്രസ്താവനയിൽ കുടുങ്ങിപ്പോയി .മാത്രമല്ല അത് അമിത്ഷായുടെയും കേന്ദ്രസർക്കാരിന്റെയും സംഘപരിവാറിന്റെ തന്നെയും ആകെ മുഖം തുറന്നുകാട്ടുന്നതുമായി. ദളിത് വിരുദ്ധതയും ജാതീയതിയും ഹിന്ദു രാഷ്ട്രവാദവും ന്യൂനപക്ഷ വിരോധവും കൊണ്ടുനടക്കുന്ന സംഘപരിവാരത്തിന്റെ യഥാർത്ഥ മുഖമാണ് ഷായുടെ വായിൽ നിന്ന് അറിയാതെയെങ്കിലും വീണ മേൽപ്രസ്താവന. ഒരുപക്ഷേ അംബേദ്കറെ കൊണ്ടുനടക്കാനും ദലിത് വോട്ടുകൾ പരമാവധി സമാഹരിക്കാനും പരമാവധി പരിശ്രമിക്കുന്ന കാലത്താണ് ബിജെപിക്കും സംഘപരിവാറിനും ഈയൊരു അക്കിടി പറ്റിയിരിക്കുന്നത്.
കാലത്തിൻറെ കാവ്യനീതി എന്ന് മാത്രമേ ഇതിനെ വിശേഷിപ്പിക്കാൻ കഴിയൂ. സംഘപരിവാരം ആർഎസ്എസ് ബിജെപി തുടങ്ങിയ സംഘടനകളുടെ ആകെത്തുകയാണ്. ഇവർക്കെല്ലാം ഒറ്റ നേതാവ് മാത്രമേ ഉള്ളൂ .അത് സവർക്കർ ആണ് .വീർ എന്ന് ചേർത്ത് ഇവർ വിളിക്കുന്ന സവർക്കർ ഡോ. ബി ആർ അംബേദ്കറുടെ അതേ സംസ്ഥാനത്തുകാരനാണ് – മഹാരാഷ്ട്ര .മഹാരാഷ്ട്രയിൽ ആണ് രാജ്യത്തെ ഏറ്റവും കൂടുതൽ ദളിതർ ഇന്നും അധിവസിക്കുന്നതും ഏറ്റവും കൂടുതൽ പീഡനം മേൽജാതിക്കാരിൽ നിന്ന് അനുഭവിക്കേണ്ടി വരുന്നതും.
ഏതാനും മാസംമുമ്പാണ് കൂലി ചോദിച്ചതിന് ഒരു ദളിതന്റെ മുഖത്ത് മേൽജാതിക്കാരൻ മൂത്രിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. വിവാഹത്തിന് അണിഞ്ഞൊരുങ്ങി കുതിരപ്പുറത്ത് പോയ ദളിത് വധൂവരന്മാർക്ക് നേരെ ആക്രോശിക്കുകയും അവരെ പൊതുവേ തല്ലുകയുംചെയ്ത ജാതിക്കോമരങ്ങൾ ഇന്നും ഇന്ത്യയിലുണ്ട്.
ഇന്നും സമൂഹത്തിൻറെ വഴിയോരങ്ങളിലെ മാലിന്യങ്ങൾ തിന്ന് ജീവിക്കേണ്ട അവസ്ഥയിലാണ് ദളിതർ .മൃഗങ്ങളുടെയും മറ്റും തോലുരിഞ്ഞ് അവ വിറ്റാണ് ഇന്നും ദളിതർ തങ്ങളുടെ ഉപജീവനം കണ്ടെത്തുന്നത് .കക്കൂസ് മാലിന്യങ്ങൾ കോരാൻ മറ്റൊരു ജാതിക്കാരും ഈ നൂറ്റാണ്ടിലും ഇന്ത്യയിൽ ഇല്ല . ജാതീയത അഥവാ ചാതുർവർണ്യം ആണ് ഹിന്ദുത്വത്തിന്റെ അടിത്തറ. ഹിന്ദുമതം സകല ജാതികളുടെയും ആകെത്തുകയാണ്. ജാതീയത നിലനിൽക്കണമെന്ന സ്വാതന്ത്ര്യ കാല ഹിന്ദുത്വവാദികളുടെ അതേ ആശയമാണ് ഇന്നും സംഘപരിവാരം പിന്തുടരുന്നത്. കോൺഗ്രസ് ഗവൺമെൻ്റുകളുടെ പിഴവിൽ സംഭവിച്ച അധികാരാരോഹണമാണ് ബിജെപിക്ക് തുടർഭരണമായി ഇന്നുള്ളത്. അവർ ദളിതുകളെയും പിന്നോക്ക ന്യൂനപക്ഷങ്ങളെയും പാട്ടിലാക്കി അധികാരം പിടിക്കുന്നു. എന്നാൽ ദളിതുകൾ ന്യൂനപക്ഷങ്ങളെ പോലെ തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞ് ബിജെപിക്കെതിരെ അണിനിരക്കുന്നതാണ് ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഇന്ന് കാണാൻ കഴിയുന്നത് .
അംബേദ്കറെ കുറിച്ച് തെറ്റായ ധാരണകൾ പരത്താനാണ് ബിജെപി ശ്രമിച്ചുകൊണ്ടിരിക്കുന്നത് .
ആദ്യമായി 2002 ഏപ്രിൽ 14ന് അംബേദ്കർ ജയന്തി ആഘോഷം ബിജെപി ഏറ്റെടുക്കുകയുണ്ടായി .അന്ന് പതിനൊന്നിന ആശയ പ്രചാരണപരിപാടി അവർ ദളിതർക്ക് മുമ്പാകെ അവതരിപ്പിച്ചു. അംബേദ്കർ ഹിന്ദുത്വത്തിന്റെ വക്താവാണെന്നായിരുന്നു അതിൽ ഒരു വ്യാഖ്യാനം . ഹിന്ദുത്വത്തെ വർഗീയതയും ഒരുകാലത്തും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്ന് മാത്രമല്ല ശക്തമായി എതിർക്കുകയാണ് അംബേദ്കർ ചെയ്തത്. സവർക്കർ മനുസ്മൃതി ഇന്ത്യൻ ഭരണഘടനയാവണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിനെ കത്തിക്കുകയാണ് ഡോക്ടർ അംബേദ്കർ ചെയ്തത് .1927 ഡിസംബർ 25 ന് സ്വന്തം സംസ്ഥാനമായ മഹാരാഷ്ട്രയിലെ പൊതുയോഗത്തിൽ വച്ച് പരസ്യമായി മനുസ്മൃതി അംബേദ്കറും അണികളും ചേർന്ന് കത്തിക്കുകയുണ്ടായി .”
ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആവുകയാണെങ്കിൽ അത് ഈ രാജ്യത്തിൻറെ ദുരന്തമായിരിക്കു” മെന്ന് അദ്ദേഹം പലതവണ പ്രഖ്യാപിച്ചു. ആർഎസ്എസ് നേതാവ് സവർക്കറുമായി അംബേദ്കർക്ക് പലവിധത്തിൽ ആശയവിനിമയം ഉണ്ടായെങ്കിലും ,
ഓരോ ആശയ സംവാദത്തിലും ഹിന്ദു നിയമങ്ങളെയും ചതുർവർണ്യത്തെയും ശക്തമായി എതിർക്കുകയാണ് അദ്ദേഹം ചെയ്തത് .മനുസ്മൃതിയും സംഘപരിവാരവും ജാതീയതയെ അതേ രൂപത്തിൽ നിലനിർത്തി വിവിധ ജാതികളുടെ ഏകോപനമാണ് ലക്ഷ്യമിടുന്നതെങ്കിൽ, അതല്ല പൂർണമായും ചാതുർവർണ്യവും ജാതീയതയും ഉപേക്ഷിക്കണം എന്നാണ് അംബേദ്കർ സവർക്കളോട് നേരിൽ ആവശ്യപ്പെട്ടത്. മഹാരാഷ്ട്രയിലെ രത്നഗിരിയിൽ അയിത്തജാതിക്കാർക്കായി ക്ഷേത്രം തുറക്കണമെന്ന് സവർക്കർ ആവശ്യപ്പെട്ടപ്പോൾ അതിന് താൻ എത്തില്ലെന്ന് അദ്ദേഹം മറുപടി നൽകി. കാരണം അയിത്ത ജാതിക്കാർക്കുള്ള ക്ഷേത്രമല്ല തങ്ങൾക്ക് വേണ്ടത് എന്ന് അംബേദ്കർ തുറന്നടിച്ചു.
” പലരും ഞങ്ങൾ ഹിന്ദുക്കളാണ്, മുസ്ലീങ്ങളാണ് ,ക്രിസ്ത്യാനികളാണ് പിന്നീടാണ് ഇന്ത്യക്കാരൻ എന്ന് പറയാറുണ്ട്. എന്നാൽ ആദ്യവും അവസാനവും ഞാൻ ഇന്ത്യക്കാരനാണ് ” എന്നായിരുന്നു അംബേദ്കറുടെ വിശദീകരണം. മനുസ്മൃതിയിൽ പറയുന്ന ഓരോ വിതണ്ഡവാദങ്ങളും ഇന്നും സംഘപരിവാറിന് അപ്തവാക്യങ്ങളാണ്. ദളിതുകളെ അടിച്ചമർത്തി ഏതാനും ചെറിയ ന്യൂനപക്ഷമായ സവർണർ അധികാരത്തിന്റെ മേൽക്കോയ്മയിൽ വാഴുമ്പോൾ ദളിതർക്ക് പൂർണ സ്വാതന്ത്ര്യം ലഭിക്കില്ലെന്ന് അദ്ദേഹം വാദിച്ചു. ഒരിക്കലും അതിനെ അംഗീകരിക്കാൻ ആവില്ല .ഇന്ത്യൻ മതേതരത്വം നിലനിൽക്കണമെങ്കിൽ എല്ലാ ജാതി മത വിഭാഗങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടതെന്ന് വാദിച്ച ഹിന്ദുത്വം മനുസ്മൃതിയിൽ അധിഷ്ഠിതമായ രാഷ്ട്രീയത്തെയും ഏകമത സംവിധാനത്തെയും ആണ് സംഘപരിവാരം കൊണ്ടാടുന്നതെങ്കിൽ തികഞ്ഞ മതേതരത്വമാണ് ഇന്ത്യക്ക് വേണ്ടത് എന്നായിരുന്നു അംബേദ്കറുടെ വാദം.
ഭരണഘടനാ സഭ 1948ൽ അംഗീകരിച്ച ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വമാണ് അതിൻ്റെ ഏറ്റവും വലിയ തെളിവ്. സ്വന്തമായ രാഷ്ട്രം – പാകിസ്ഥാൻ വേണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടപ്പോൾ അവരെ അതിന് പിന്തിരിപ്പിക്കാൻ ഇന്ത്യക്കാർ ഒരുമിച്ച് ശ്രമിക്കണമെന്ന് കോൺഗ്രസ് , സംഘപരിവാർ നേതാക്കളോട് അംബേദ്കർ ആവശ്യപ്പെട്ടു. ദളിത് – മുസ് ലിം കൂട്ടായ്മ ഉണ്ടായതും അതിനായി പ്രവർത്തിക്കാനും നിയമനിർമ്മാണ സഭകളിൽ അംഗത്വം നേടാനും കഴിഞ്ഞത് അതുകൊണ്ടാണ്. 1952ൽ ഹിന്ദു കോഡ് ബിൽ അവതരിപ്പിച്ചുകൊണ്ട് പാർലമെൻറിൽ നിയമ മന്ത്രിയായിരുന്ന അംബേദ്കർ നടത്തിയ പ്രസംഗം അതേസമയം സംഘപരിവാറിന് ഉൾക്കൊള്ളാനായില്ല. സംഘപരിവാരത്തിന്റെ കടുത്ത ഭീഷണിയിലാണ് അദ്ദേഹം ഒടുവിൽ തൻറെ നിയമമന്ത്രിസ്ഥാനം രാജിവെക്കുന്നത് .ഹിന്ദു സ്ത്രീകളുടെ സ്വാതന്ത്ര്യം ആയിരുന്നു ഹിന്ദു കോഡ് ബില്ലിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ സ്ത്രീ സ്വാതന്ത്ര്യത്തിനു വേണ്ടി മന്ത്രിസ്ഥാനം വലിച്ചെറിഞ്ഞ ഇന്ത്യയിലെ ആദ്യത്തെയും അവസാനത്തെയും മന്ത്രിയാണ് ഡോ. ബി ആർ അംബേദ്കർ .കൊലപ്പെടുത്തുമെന്ന് വരെ ഹിന്ദു കോഡ് ബില്ലിന്റെ പേരിൽ സവർണർ ഭീഷണി മുഴക്കി .
ഈ സംഘപരിവാരമാണ് ഇപ്പോൾ അംബേദ്കർക്കെതിരെ പരോക്ഷമായെങ്കിലും തിരിഞ്ഞിരിക്കുന്നത്. ഇതോടെ അവരുടെ ദളിത് വിരോധം പുറത്ത് ചാടിയിരിക്കുകയാണ് വീണ്ടും. ദളിതരും ന്യൂനപക്ഷങ്ങളും എന്നും സവർണ്ണരുടെയും സംഘപരിവാറിന്റെയും ചൊൽപടിക്ക് നിൽക്കണമെന്ന് തന്നെയാണ് അവർ ആവശ്യപ്പെടുന്നത്. അതിന് പറ്റില്ലെന്ന് മറുപക്ഷം പറയുന്നു. ഈഭീഷണിയെ നേരിടാൻ അവർ ഹിന്ദുരാഷ്ട്രവാദം ഉന്നയിച്ച് സകല ജാതികളുടെയും കൂട്ടായ്മ ഉദ്ദേശിക്കുകയും മതേതരത്വം ഉപേക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. മോദിയുടെ കാലത്താണ് ഇതിന് ഏറെ പ്രാധാന്യം ലഭിച്ചത് .മോദി -അമിത്ഷാ കൂട്ടുകെട്ടിൽ ആർഎസ്എസ് രാജ്യാധികാരം വാഴുമ്പോൾ ദളിതർക്ക് രാജ്യത്താകമാനം പ്രത്യേകിച്ചും ഉത്തരേന്ത്യയിൽ കടുത്ത പീഡനങ്ങൾ അനുഭവിക്കേണ്ടിവരുന്നു. പരസ്യമായി വഴിയോരങ്ങളിൽ കൊല ചെയ്യപ്പെടേണ്ടിവരുന്നു. ഹ ത്രാസിലും ഉന്നാവിലും കൊല്ലപ്പെട്ടതും പീഡിപ്പിക്കപ്പെട്ടതും ദളിത് പെൺകുട്ടികളാണ് .ഹത്രാസിൽ സംസ്കരിക്കാൻ പോലും സാധിക്കാതെ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട പെൺകുട്ടിയുടെ മൃതശരീരം കത്തിച്ചു കളയുകയാണുണ്ടായത്. യോഗിയുടെ യു.പി യിൽ ദളിത് പീഡനം നിത്യസംഭവമാണിന്ന്. അതിന് അടിവരയിടുന്ന പ്രസ്താവനയാണ് സനാതനമാണ് ദേശീയ മതമെന്ന മുഖ്യമന്ത്രിയുടെ ഏറ്റവും പുതിയ പ്രസ്താവനയും.
ഇന്ത്യയെ മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്രമാക്കാൻ ശ്രമിക്കുന്നവർക്ക് ഏറ്റവുംവലിയ വെല്ലുവിളി അംബേദ്കറുടെ ഇന്നും ജീവിക്കുന്ന ആശയങ്ങൾ തന്നെയാണ് .അത് മതേതര ഇന്ത്യയുള്ള കാലത്തോളം നിലനിൽക്കുക തന്നെ ചെയ്യും.
india
ഇസ്രാഈലിന് അനുകൂലമായ ഇന്ത്യയുടെ നിലപാട്: മോദി സര്‍ക്കാര്‍ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകര്‍ത്തു: കോണ്‍ഗ്രസ്

ഇസ്രായേലിന് അനുകൂലമായ ഇന്ത്യയുടെ നിലപാടിലൂടെ മോദി സർക്കാർ രാജ്യത്തിന്റെ മഹത്തായ പൈതൃകം തകർത്തു കളഞ്ഞതായി ഇന്ത്യൻ നാഷണൽ കോൺഗ്രസ്. ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട യു.എൻ പ്രമേയ വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്ന ഇന്ത്യയുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. സമാധാനത്തിനും നീതിക്കും മനുഷ്യന്റെ അന്തസ് ഉയർത്തുന്നതിന് വേണ്ടി ഇന്ത്യ എപ്പോഴും നിലകൊണ്ടിട്ടുണ്ടെന്ന് കോൺഗ്രസ് ഓർമിപ്പിച്ചു.
ഗസ്സയിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 60,000ത്തോളം ആളുകളാണ് കൊല്ലപ്പെട്ടത്. ആയിരക്കണക്കിനാളുകളാണ് പട്ടിണി കിടന്ന് മരിക്കുന്നത്. അന്താരാഷ്ട്ര സഹായം തന്നെ നിലച്ചു. ഇതൊരു മാനുഷിക ദുരന്തമാണ്. ഇത്തരമൊരു ഘട്ടത്തിൽ ഗസ്സയിലെ വെടിനിർത്തലിന് വേണ്ടി ഇന്ത്യ നിലകൊള്ളണമായിരുന്നു. എന്നാൽ യുദ്ധം, വംശഹത്യ, നീതി എന്നിവയ്ക്കെതിരായ തത്വാധിഷ്ഠിത നിലപാട് ഇന്ത്യ ഉപേക്ഷിച്ചിരിക്കുകയാണ്. ഇന്ത്യ എപ്പോഴും ഫലസ്തീനോടൊപ്പം നിൽക്കാൻ തീരുമാനിച്ചത് ഒരു നിലപാടിന്റെ ഭാഗമാണ്, അല്ലാതെ തന്ത്രപരമല്ല. എന്നാൽ മഹത്തായ പൈതൃകം ഇന്ന് തകർന്നു തരിപ്പണമായി. ഇന്ത്യ അതിന്റെ തത്വങ്ങളെല്ലാം ഇസ്രായേലിനു മുന്നിൽ അടിയറവ് പറഞ്ഞിരിക്കുകയാണ്. ഈ തത്വങ്ങളായിരുന്നു ഒരു കാലത്ത് ലോകത്തിന് തന്നെ വഴികാട്ടിയായിരുന്നത്. ആഗോളതലത്തിൽ ഇന്ത്യയുടെ ശബ്ദം പ്രാധാന്യമർഹിക്കണമെങ്കിൽ അനീതിക്കെതിരെ ധൈര്യത്തോടെ നിലകൊള്ളുകയാണ് വേണ്ടത്. അക്രമങ്ങളാൽ ഗസ്സ വലയുമ്പോൾ ഇന്ത്യ മൗനം പാലിക്കുന്നത് ശരിയല്ല. പൂർണ്ണ ധൈര്യത്തോടെയും മനസ്സാക്ഷിയോടെയും സംസാരിക്കുന്നവരെ ലോകം ശ്രദ്ധിക്കുന്നുണ്ടെന്ന് മോദി സർക്കാർ മനസിലാക്കണം”- കോൺഗ്രസ് വ്യക്തമാക്കി.
india
ഇറാനുമേല്‍ ഇസ്രായേല്‍ കയ്യേറ്റം ഇന്ത്യയും ലോകരാഷ്ട്രങ്ങളും ഇടപെടണം: മുസ്ലിം ലീഗ്

ചെന്നൈ: ഇറാനുമേലുള്ള ഇസ്രായേല്‍ കയ്യേറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മുസ്ലിം ലീഗ് ദേശീയ സെക്രെട്ടറിയേറ്റ്. .ഇറാനെതിരെ ഇസ്രായേല്‍ നടത്തുന്ന മനുഷ്യത്വ വിരുദ്ധമായ അതിക്രമത്തിനെതിരെ ഇന്ത്യയും ലോകരാഷ്ട്രങ്ങളും നിലപാടെടുക്കണമെന്നും മുസ്ലിം ലീഗ് ദേശീയ സെക്രട്ടേറിയറ്റ് യോഗം ആവശ്യപ്പെട്ടു. ലോക സമാധാനത്തിന് ഭീഷണിയായ ഇസ്രാഈല്‍ മാനവരാശിയുടെ അന്തകരാണ്. മനുഷ്യാവകാശം, അന്താരാഷ്ട്ര മര്യാദകള്‍ എന്നതൊന്നും ഇസ്രാഈലിന് ബാധകമല്ലെന്നാണ് അവരുടെ നിലപാട്. പശ്ചിമേഷ്യയുടെ ആകെ ഭീതിയായി മാറിയ ഇസ്രാഈലിനെ യു.എന്‍ ഇടപെട്ട് നിലക്കുനിര്‍ത്തണമെന്നും യോഗം ആവശ്യപ്പെട്ടു.
ചെന്നൈ മഹാബലിപുരം ഐ.ടി.സി ഹോട്ടലില്‍ നടന്ന സെക്രട്ടേറിയറ്റ് യോഗം പി.എ.സി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്കും പിന്നോക്ക വിഭാഗങ്ങള്‍ക്കുമെതിരെ നടക്കുന്ന കയ്യേറ്റങ്ങളും അവരെ പ്രാന്തവല്‍ക്കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നിയമ നിര്‍മ്മാണങ്ങളും ഫലപ്രദമായി ചെറുക്കണനെന്ന് തങ്ങള്‍ ആഹ്വാനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രൊഫ.കെ.എം ഖാദര്‍ മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി സ്വാഗതം പറഞ്ഞു. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, ഭാരവാഹികളായ കെ.പി.എ മജീദ് എം.എല്‍.എ, എം അബ്ദുറഹ്മാന്‍ എക്സ് എം.പി, സിറാജ് ഇബ്രാഹിം സേട്ട്, ദസ്ത്ഗീര്‍ ഇബ്രാഹിം ആഗ, എസ്.നഈം അക്തര്‍ ബിഹാര്‍, കൗസര്‍ ഹയാത്ത് ഖാന്‍ ഉത്തര്‍പ്രദേശ്, കെ. സൈനുല്‍ ആബിദീന്‍, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഖുര്‍റം അനീസ് ഉമര്‍ ഡല്‍ഹി, നവാസ് കനി എം.പി്, അബ്ദുല്‍ ബാസിത് തമിഴ്നാട്, ടി.എ അഹമ്മദ് കബീര്‍, സി.കെ സുബൈര്‍, ആസിഫ് അന്‍സാരി ഡല്‍ഹി, അഡ്വ.വി.കെ ഫൈസല്‍ ബാബു കേരളം, ഡോ.നജ്മുല്‍ ഹസ്സന്‍ ഗനി ഉത്തര്‍ പ്രദേശ്, ഫാത്തിമ മുസഫര്‍ തമിഴ്‌നാട്, ജയന്തി രാജന്‍, അഞ്ജനി കുമാര്‍ സിന്‍ഹ ജാര്‍ഖണ്ഡ്, എം.പി മുഹമ്മദ് കോയ സംസാരിച്ചു.

സിആർപിഎഫ് ജവാൻ വീരമൃത്യു വരിച്ചു. ഐഇഡി സ്ഫോടനത്തിലാണ് മരണം. എഎസ്ഐ സത്യബെൻ കുമാർ സിംഗ് ആണ് മരിച്ചത്.
സുരക്ഷാ സേന ഒളിത്താവളങ്ങൾ ലക്ഷ്യം വയ്ക്കുകയും, സഞ്ചാരമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തുകയും, മാവോയിസ്റ്റ് കേഡർമാർ ഉപയോഗിക്കുന്ന ലോജിസ്റ്റിക്കൽ സപ്പോർട്ട് നെറ്റ്‌വർക്കുകൾ തകർക്കാനുള്ള ശ്രമം ആരംഭിച്ചു. ഒഡീഷ-ജാർഖണ്ഡ് അതിർത്തിയിൽ വ്യാപിച്ചുകിടക്കുന്ന സാരന്ദ വനം വർഷങ്ങളായി മാവോയിസ്റ്റ് ഭീഷണി നേരിടുന്നു.
-
kerala3 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
gulf3 days ago
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു
-
GULF3 days ago
ഒമാന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ഈദ് സ്നേഹ സംഗമം ഇന്ന്
-
india3 days ago
അഹമ്മദാബാദില്‍ വിമാനം തകര്‍ന്ന് വീണ മെഡിക്കല്‍ കോളജ് ഹോസ്റ്റലിലെ അഞ്ച് വിദ്യാര്‍ഥികള്‍ മരിച്ചു
-
india3 days ago
കപ്പലപകടം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേസെടുക്കാം, നഷ്ടപരിഹാരം ഈടാക്കണം: ഹൈകോടതി
-
kerala2 days ago
മുതലപ്പൊഴിയില്‍ വീണ്ടും വള്ളം മറിഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
-
india3 days ago
കുംഭമേളയിലെ മരണസംഖ്യ യുപി സര്‍ക്കാര്‍ വെട്ടിക്കുറച്ചു; ബിബിസി റിപ്പോര്‍ട്ട് ഉദ്ധരിച്ച് രാഹുല്‍ ഗാന്ധി
-
india3 days ago
അഹമ്മദാബാദില്‍ യാത്രാവിമാനം തകര്‍ന്നുവീണു