kerala
വിജയരാഘവന്റെ പരാമർശം: അനങ്ങാതെ സി.പി.എം, ആയുധമാക്കി ബി.ജെ.പി
ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.

വയനാട്ടിലെ ലോക്സഭ തെരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ നടത്തിയ വിവാദ പരാമർശങ്ങൾ ഇൻഡ്യ മുന്നണിക്കെതിരെ ആയുധമാക്കി ബി.ജെ.പി. ലോക്സഭ പ്രതിപക്ഷ നേതാവിന്റേത് വർഗീയവാദികളുടെ പിന്തുണയോടെയുള്ള വിജയമാണെന്ന് ഘടകകക്ഷിനേതാവ് തന്നെ പ്രഖ്യാപിച്ചതാണ് ഗൗരവതരമായി മാറുന്നത്.
കോൺഗ്രസും സി.പി.എമ്മും ഒത്തുചേർന്ന് ഇൻഡ്യ സഖ്യമെന്ന പേരിലാണ് പ്രവർത്തിക്കുന്നതെന്നും ഇവർ വർഗീയശക്തികളെ വളർത്തുകയാണെന്നും ബി.ജെ.പി പ്രഭാരി പ്രകാശ് ജാവദേത്കർ പ്രതികരിച്ചു. ഉത്തരേന്ത്യയിലെ സംഘ് അനൂകൂല സാമൂഹികമാധ്യമ ഹാൻഡിലുകളും വിഷയം ചർച്ചയാക്കാൻ ശ്രമിക്കുകയാണ്. എന്നാൽ, വിവാദങ്ങൾ ഉയരുമ്പോഴും ഫേസ്ബുക് പോസ്റ്റിലൂടെ വിജയരാഘവൻ നിലപാട് ആവർത്തിച്ചു. ഫലത്തിൽ വയനാട്ടിൽ രാഹുലിന്റെയും പ്രിയങ്കയുടെയും ജയം ന്യൂനപക്ഷ വിജയമായി വരുത്താൻ ശ്രമിക്കുന്ന ബി.ജെ.പിയുടെ നീക്കങ്ങൾക്കാണ് വിജയരാഘവന്റെ വാക്കുകൾ കരുത്തേകുന്നത്.
‘ഇന്ത്യ’ക്കൊപ്പം നിൽക്കുമ്പോൾ തന്നെ മുന്നണിയുടെ രാഷ്ട്രീയ സമീപനങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാടാണ് പൊളിറ്റ് ബ്യൂറോ അംഗത്തിൽനിന്ന് ഉണ്ടായത്. ഇതിനിടെ കോൺഗ്രസും സി.പി.എമ്മും വർഗീയ ശക്തികളെ വളർത്തുകയാണെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് എം.ടി രമേശും രംഗത്തെത്തി. വിജയരാഘവൻ ഉന്നമിട്ടത് കോൺഗ്രസിനെയാണെങ്കിലും വിഷയം ആയുധമാക്കിയ ബി.ജെ.പി ഇരുകൂട്ടരെയും ഉന്നംവെയ്ക്കുകയാണ്.
പൗരത്വസമരത്തിൽ തീവ്രവാദികൾ നുഴഞ്ഞുകയറുന്നുവെന്ന് നിയമസഭയിൽ മുഖ്യമന്ത്രി നടത്തിയ പ്രസ്താവന, പൗരത്വപ്രക്ഷോഭം നേരിടാൻ സംഘ്പരിവാർ ആയുധമാക്കിയതിന് സമാനമാണ് സാഹചര്യം. അന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ലോക്സഭയില്‍ കേരള മുഖ്യമന്ത്രിയുടെ പരാമർശം അടിവരയിട്ട് സംസാരിച്ചിരുന്നു. വിജയരാഘവന്റെ പരാമർശത്തിനെതിരെ യു.ഡി.എഫ് രംഗത്തെത്തിയെങ്കിലും സി.പി.എം പ്രതികരിച്ചിട്ടില്ല.
മെക് സെവൻ വ്യായാമ കൂട്ടായ്മക്കെതിരെ കോഴിക്കോട് ജില്ല സെക്രട്ടറി നടത്തിയ വർഗീയ പരാമർശങ്ങൾ തള്ളിപ്പറഞ്ഞ് വിവാദങ്ങളിൽനിന്ന് ഒരുവിധം പാർട്ടി തലയൂരുമ്പോഴാണ് അടുത്ത കല്ലുകടി. മാത്രമല്ല, ഒറ്റപ്പെട്ടതെന്ന് ന്യായീകരിക്കാനാകാത്ത വിധമാണ് വിവാദങ്ങളുടെ ആവർത്തനം.
പ്രതിപക്ഷമാകട്ടെ കാഫർ സ്ക്രീൻഷോട്ടും മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖവും മുതലുള്ള സമാന വിവാദശൃംഖലകൾ അക്കമിട്ട് സി.പി.എം വർഗീയ കാർഡ്മാറ്റ രാഷ്ട്രീയത്തിലേക്കെന്ന ഗുരുതര ആരോപണമുന്നയിച്ച് കഴിഞ്ഞു. 2019ൽ രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയപ്പോൾ നടത്തിയ റാലിയെ കുറിച്ച് അമിത് ഷാ നടത്തിയ പരാമർശങ്ങളുടെ ലൈനിലാണ് വിജയരാഘവൻ പ്രസംഗിക്കുന്നതെന്നാണ് വിമർശനം.
തലസ്ഥാനത്തെ സി.പി.എം ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്ത പി.ബി അംഗം എം.എ. ബേബി, ബി.ജെ.പിയുടെ വളർച്ച ഉയർത്തുന്ന ഭീഷണി പ്രസംഗത്തിൽ അടിവരയിട്ടപ്പോഴാണ് വയനാട്ടിൽ മറ്റൊരു പി.ബി അംഗത്തിൽ നിന്നുള്ള അപ്രതീക്ഷിത പരാമർശങ്ങളെന്നതും ശ്രദ്ധേയം.
kerala
വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്തു; യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി
സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു.

ആലപ്പുഴയില്‍ വനിതാ ജീവനക്കാരോട് അപമര്യാതയായി പെരുമാറയത് ചോദ്യം ചെയ്ത യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചതായി പരാതി. ആലപ്പുഴ മാന്നാറില്‍ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനെയാണ് ബൈക്കില്‍ വലിച്ചിഴച്ചത്. സംഭവത്തില്‍ തലവടി സ്വദേശി ബൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മാന്നാര്‍ കുട്ടമ്പേരൂര്‍ കോട്ടപ്പുറത്ത് കെ എം ലിതിനാണ് പരിക്കേറ്റത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ബൈജുവിനെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിന്റെ പിന്നില്‍ പിടിച്ചതോടെയാണ് ലിതിനെ 50 മീറ്ററോളം റോഡില്‍ വലിച്ചിഴച്ചത്. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവം.
സ്ഥാപനത്തില്‍ ബ്ലീച്ചിങ് പൗഡര്‍ അന്വേഷിച്ചുവന്ന ബൈജു വനിതാ ജീവനക്കാരോട് മോശമായി പെരുമാറുകയും ബൈക്കില്‍ രക്ഷപ്പെടുകയുമായിരുന്നു. സഹപ്രവര്‍ത്തകരായ മൂന്ന് വനിതാ ജീവനക്കാരോട് മോശമായി പെരുമാറിയതിന് ശേഷം ബൈജു രക്ഷപെടുന്നത് കണ്ട ലിതിന് പിന്തുടര്ന്ന് ബൈക്കില്‍ കയറി പിടിക്കുമ്പോഴാണ് ഇയാളെ വലിച്ചിഴച്ചത്. സംഭവം നടന്നയുടന്‍ മാന്നാര്‍ പൊലീസിലേക്ക് പലതവണ ഫോണ്‍ ചെയ്തിട്ടും കിട്ടിയില്ലെന്നും ഒടുവില്‍ സ്റ്റേഷനില്‍ പോയി പൊലീസിനെ വിളിക്കുകയായിരുന്നുവെന്നും ആക്ഷേപമുണ്ട്.
kerala
മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടി; കൊച്ചിയില്‍ 10 പേര്‍ക്കെതിരെ കേസ്
ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.

കൊച്ചിയില്‍ മാമോദിസ ചടങ്ങിനിടെ ഗുണ്ടകള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഭായി നസീര്‍,തമ്മനം ഫൈസല്‍ എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെയാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് മരടില്‍ സംഭവം നടന്നത്. സുഹൃത്തിന്റെ മകന്റെ മാമോദിസ ചടങ്ങിനെത്തിയതായിരുന്നു ഗുണ്ടകള്‍. ഇതിനിടെയുണ്ടായ ചെറിയ വാക്കു തര്‍ക്കം പിന്നീട് ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും കാറില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മരട് പൊലീസാണ് കേസെടുത്തത്.
kerala
സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമായേക്കും; നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട്
ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

സംസ്ഥാനത്ത് ഇടവേളയ്ക്ക് ശേഷം മഴ ശക്തമാകും. നാളെ നാല് ജില്ലകളിലല്‍ യെല്ലോ അലര്‍ട്ട് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.
ജൂണ്‍ 11ന് അഞ്ചു ജില്ലകളിലും ജൂണ്‍ 12ന് 8 ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 24നാണ് ഇക്കുറി കാലവര്‍ഷം എത്തിയത്. മെയ് 24 മുതല്‍ 31 വരെയുള്ള ഏഴ് ദിവസങ്ങളില്‍ സംസ്ഥാനത്ത് ശക്തമായ മഴയാണ് രേഖപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ സംസ്ഥാനത്ത് 440.5 ശതമാനം മഴയാണ് സംസ്ഥാനത്ത് ലഭിച്ചത്.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
film3 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു