Views
അവകാശയുദ്ധം

ലണ്ടന്‍: ഓവല്‍ എന്ന വലിയ മൈതാനം. എത്രയോ ഉന്നത മല്‍സരങ്ങള്‍ക്ക് സാക്ഷിയായ വേദി. മാന്യന്മാരായ ഇംഗ്ലീഷ് ക്രിക്കറ്റ് കാണികളുടെ ഇഷ്ടവേദി. ഇവിടെ ഇന്ന് തീപ്പാറും ഫൈനലാണ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ രണ്ടാമത്തെ വലിയ ചാമ്പ്യന്‍ഷിപ്പിന്റെ അന്തിമ പോരാട്ടത്തിനിറങ്ങുന്നത് ഇന്ത്യയും പാക്കിസ്താനുമാവുമ്പോള്‍ ഇന്നത്തെ ഗ്യാലറികളില്‍ നിറയുക ഇംഗ്ലീഷുകാരായിരിക്കില്ല. ഇന്ത്യയുടെയും പാക്കിസ്താന്റെയും ആരാധകരായിരിക്കും. ഈ രണ്ട് രാജ്യങ്ങളിലെയും ആയിരക്കണക്കിന് പൗരന്മാര്‍ ഇംഗ്ലണ്ടില്‍ വസിക്കുന്നത് കൊണ്ട് അവരുടെ ഉല്‍സവ മേളമാണ് നടക്കുക. കൂടാതെ ഇരു രാജ്യങ്ങളില്‍ നിന്നായി നൂറ് കണക്കിന് ക്രിക്കറ്റ് പ്രേമികളും എത്തിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ബഹളമെല്ലാം കഴിഞ്ഞതിനാലും കോണ്‍ഫെഡറേഷന്‍സ് കപ്പ് ഫുട്‌ബോളില്‍ ഇംഗ്ലണ്ട് കളിക്കാത്തതിനാലും ഇംഗ്ലീഷ് കാണികളും ഇന്ന് ധാരാളമുണ്ടാവുമ്പോള്‍ പോരാട്ടം കേമമാവും. ഇന്ത്യന്‍ സമയം ഉച്ചതിരിഞ്ഞ് മൂന്നിനാണ് ഫൈനല്‍ ആരംഭിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ മൂന്നിനാണ് കളി ആരംഭിക്കുന്നത്. സാധ്യതാ പട്ടികയില്‍ ഇന്ത്യക്കാണ് ക്രിക്കറ്റ് ലോകം മുന്‍ത്തൂക്കം നല്‍കുന്നത്. ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മല്‍സരത്തില്‍ ഇന്ത്യ പാക്കിസ്താനെ അനായാസം പരാജയപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ശ്രീലങ്കക്കെതിരായ മല്‍സരം മാറ്റി നിര്‍ത്തിയാല്‍ കളിച്ച മല്‍സരങ്ങളില്ലെല്ലാം ഇന്ത്യ ആധികാരികത തെളിയിച്ചിട്ടുമുണ്ട്. ബാറ്റിംഗ്, ബൗളിംഗ്, ഫീല്‍ഡിംഗ് മേഖലകളിലും ഇന്ത്യക്കാണ് മുന്‍ത്തൂക്കം. പക്ഷേ പാക്കിസ്താന്‍ ഇന്ത്യക്കെതിരായ തോല്‍വിക്ക് ശേഷം ആകെ മാറിയിട്ടുണ്ട്. ടീമിലെ സീനിയര്‍ താരങ്ങള്‍ നിരാശപ്പെടുത്തിയിട്ടും പുതിയ താരങ്ങളുടെ ശക്തിയും ശേഷിയുമാണ് ടീമിനെ ഫൈനലില്‍ എത്തിച്ചത്. അതിനാല്‍ സ്വന്തം ദിവസങ്ങളില്‍ അവരെ എഴുതിത്തള്ളുക തെറ്റായിരിക്കും.
ബാറ്റിംഗ് ആധിപത്യം
ചാമ്പ്യന്‍ഷിപ്പിലെ ഇത് വരെയുള്ള കണക്കുകള്‍ പരിശേധിച്ചാല്‍ ബാറ്റിംഗാണ് ടീമുകളുടെ കരുത്ത്. അഥാവാ ബാറ്റ്‌സ്മാന്മാര്‍ നല്‍കുന്ന കരുത്തിലാണ് വിജയം നിര്‍ണയിക്കപ്പെടുന്നത്. ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാന്‍ നാല് മല്‍സരങ്ങളില്‍ നിന്നായി 317 റണ്‍സാണ് വാരിക്കൂട്ടിയത്. അദ്ദേഹമാണ് ബാറ്റിംഗ് ശരാശരിയില്‍ മുന്നില്‍ നില്‍ക്കുന്നത്. ഇടക്കാലത്ത് നിരാശപ്പെടുത്തിയ ഇടം കൈയ്യന്‍ ഇപ്പോള്‍ ഇംഗ്ലീഷ് സാഹചര്യങ്ങളുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുന്നുണ്ട്. പതുക്കെ തുടങ്ങി പന്തിന്റെ മിനുസം നഷ്ടമാവുന്ന മുറക്ക് ഇന്നിംഗ്‌സിന് വേഗത കൂട്ടുന്ന ധവാന്‍ ശൈലിയാണ് ഇംഗ്ലീഷ് പിച്ചുകളില്‍ വിജയിക്കുന്നത്. ബംഗ്ലാദേശിനെതിരായ സെമിയില്‍ ഇന്ത്യയുടെ എല്ലാ ബാറ്റ്‌സ്മാന്മാരും പരീക്ഷിച്ച ഈ ശൈലി തന്നെയാണ് എല്ലാവരും ഇന്ന് പരീക്ഷിക്കാന്‍ പോവുന്നതും. ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാരില്‍ രോഹിത് ശര്‍മ, വിരാത് കോലി, എം.എസ് ധോണി, യുവരാജ് സിംഗ്, കേദാര്‍ യാദവ് തുടങ്ങി കരുത്തരുണ്ട്. രോഹിത് സെമിയില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു. ധോണിയും യുവരാജും കിട്ടുന്ന അവസരങ്ങളെ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. നായകനായ കോലി സുന്ദരമായ ഇന്നിംഗ്‌സുകളുടെ വക്താവാണ്. പാക്കിസ്താന്‍ ബാറ്റിംഗ് നിരയിലും യുവ ശക്തികളുണ്ട്. അസ്ഹര്‍ അലി, ഫക്കാര്‍ സമാന്‍, ബബര്‍ അസം, ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് എന്നിവരെല്ലാം അവസരങ്ങളെ പ്രയോജനപ്പെടുത്തി ബാറ്റ് ചെയ്യുന്നവരാണ്. ഇവര്‍ക്കാര്‍ക്കും വലിയ മല്‍സരങ്ങള്‍ കളിച്ച് പരിചയമില്ല. പക്ഷേ സാഹചര്യങ്ങളെ പ്രയോജനപ്പെടുത്താന്‍ ഇവര്‍ മികവ് പ്രകടിപ്പിക്കുന്നു അത് കൊണ്ടാണ് ആദ്യ മല്‍സരത്തിലെ വലിയ തോല്‍വിക്ക് ശേഷം പിന്നീട് നടന്ന മൂന്ന് മല്‍സരങ്ങളിലും കരുത്ത് കാട്ടി അവര്‍ മുന്നോട്ട് വന്നത്. ഇവര്‍ക്കൊപ്പം അനുഭവസമ്പത്തിന്റെ കരുത്തുണ്ട് ഷുഹൈബ് മാലിക്, മുഹമ്മദ് ഹാഫിസ് എന്നിവര്‍ക്ക്. അല്‍പ്പസമയം പിടിച്ചുനിന്നാല്‍ വലിയ ഇന്നിംഗ്‌സ് കളിക്കാമെന്ന വിശ്വാസം എല്ലാവര്‍ക്കുമുണ്ട്.
ബൗളിംഗ് പാക്
പാക്കിസ്താന്‍ ബൗളര്‍മാരെക്കുറിച്ച് അവരുടെ ബൗളിംഗ് കോച്ച് അസ്ഹര്‍ മഹമൂദ് പറഞ്ഞ വാക്കുകള്‍ പ്രധാനമാണ്. എന്റെ ബൗളര്‍മാര്‍ക്ക് അനുഭവം കുറവാണ്. പക്ഷേ അവരുടെ പ്രത്യേകത അവര്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് പന്തെറിയുന്നു. സാഹചര്യങ്ങളെ പഠിച്ച് മുന്നേറുന്നു. സമ്മര്‍ദ്ദത്തില്‍ പന്തെറിഞ്ഞ് വെറുതെ തോല്‍വി ചോദിച്ചു വാങ്ങുന്നില്ല. കോച്ചിന്റെ ഈ വാക്കുകള്‍ സത്യമാണെന്ന് പാക്കിസ്താന്റെ ബൗളിംഗ് മികവ് നോക്കിയാല്‍ അറിയാം. ആദ്യ മല്‍സരം പരാജയപ്പെട്ടതിന് ശേഷമാണ് അവര്‍ ഫൈനല്‍ വരെ എത്തിയതെന്ന് ഓര്‍ക്കണം. പാക്കിസ്താന്‍ ക്രിക്കറ്റിനെ ലോകത്തിന്‍രെ ഉയരങ്ങളിലെത്തിച്ചത് ഇമ്രാനും വസീം അക്രവും വഖാര്‍ യൂനസും ഷുഹൈബ് അക്തറുമെല്ലാം ഉള്‍പ്പെടുന്ന ബൗളര്‍മാരിയരുന്നു. ഇവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്നത്തെ ബൗളിംഗ് ലൈനപ്പ് ശരാശരി നിലവാരമാണ്. പക്ഷേ മുഹമ്മദ് ആമിര്‍, ഷദാബ് ഖാന്‍, ഹസന്‍ അലി, ജുനൈദ് ഖാന്‍ തുടങ്ങിയവരെല്ലാം നന്നായി പന്തെറിയുന്നുണ്ട്. തുടക്കത്തില്‍ വിക്കറ്റ് നേടാനായാല്‍ ഇവര്‍ മൂര്‍ഛയോടെ പന്തെറിയും. ഇന്ത്യന്‍ ബൗളിംഗില്‍ വൈവിധ്യമുണ്ട്. പക്ഷേ അതിവേഗക്കാരെ, സീമും സ്വിംഗും ഉയര്‍ത്തി പേടിപ്പിക്കാന്‍ കരുത്തുള്ളവരോ ഇല്ല. ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവരെല്ലാം മികച്ച ബൗളര്‍മാരാണ്. എല്ലാവരും ഇംഗ്ലീഷ് സാഹചര്യങ്ങളെ ഇഷ്ടപ്പെടുന്നവര്‍. സ്പിന്നറായി അശ്വിന്‍, ജഡേജ എന്നിവരുണ്ട്. സെമിയില്‍ ഉപയോഗപ്പെട്ട കേദാര്‍ യാദവുമുണ്ട്.
ടീമില്‍ മാറ്റമില്ല
ഇന്ത്യ, പാക്കിസ്താന്‍ സംഘത്തില്‍ കാര്യമായ മാറ്റങ്ങളുണ്ടാവില്ല. ഇന്നലെ രണ്ട് ക്യാപ്റ്റന്മാരും വാര്‍ത്താ സമ്മേളനത്തില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യന്‍ സംഘത്തില്‍ അശ്വിന്‍ എന്ന സ്പിന്നര്‍ക്ക് ഇടമുണ്ടാവുമോ എന്ന സംശയം നേരത്തെ പ്രകടിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍ വലത് കാല്‍മുട്ടില്‍ ബാന്‍ഡേജുമായാണ് ഇന്നലെ അശ്വിനെ കണ്ടത്. അതിനാല്‍ അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധ്യത കുറവാണ്. സെമിയില്‍ കേദാര്‍ യാദവ് നന്നായി പന്തെറിഞ്ഞ സാഹചര്യത്തില്‍ അദ്ദേഹത്തെ പ്രയോജനപ്പെടുത്തും. അശ്വിന്‍ കളിക്കാത്ത പക്ഷം ഉമേഷ് യാദവിനായിരിക്കും അവസരം. അദ്ദേഹം പാക്കിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ മൂന്ന് വിക്കറ്റ് നേടിയിരുന്നു. അങ്ങനെ വരുമ്പോള്‍ മുഹമ്മദ് ഷമി പുറത്താവും. സന്നാഹ മല്‍സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയിട്ടുണ്ട് ഷമി. പക്ഷേ ഇത് വരെ ഒരു മല്‍സരത്തിലും അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടില്ല.
ബാറ്റിംഗ് പിച്ച്
പിച്ച് റിപ്പോര്‍ട്ട് ബൗളര്‍മാര്‍ക്ക് പ്രതീക്ഷ പകരുന്നതല്ല. പുതിയ പിച്ചാണ് ഓവലില്‍ ഒരുക്കിയിരിക്കുന്നത്. വരണ്ട് കിടക്കുന്ന പിച്ചായതിനാല്‍ ബാറ്റ്‌സ്മാന്മാര്‍ക്കാണ് മുന്‍കൈ. ആദ്യം ബാറ്റ് ചെയ്യുന്ന ടീം 300 പ്ലസ് സ്വന്തമാക്കും. ചാമ്പ്യന്‍ഷിപ്പിലെ പല മല്‍സരങ്ങളിലും മഴ വില്ലനായെങ്കില്‍ ഇന്ന് ആകാശം പ്രസന്നമാണ്. വൈകുന്നേരത്തോടെ മേഘാവൃതമാവും. എങ്കിലും മഴ കളിയെ തടസ്സപ്പെടുത്തുമെന്ന് കരുതുന്നില്ല.
പരസ്പരം
ഇന്ത്യ-പാക്കിസ്താന്‍ മല്‍സരങ്ങളുടെ കണക്ക് പരിശോധിച്ചാല്‍ പാക്കിസ്താനാണ് മുന്‍ത്തൂക്കം. 72 മല്‍സരങ്ങള്‍ പാക്കിസ്താന്‍ ജയിച്ചപ്പോള്‍ 52 ലാണ് ഇന്ത്യന്‍ വിജയം. എന്നാല്‍ ഐ.സി.സി ചാമ്പ്യന്‍ഷിപ്പുകളിലേക്ക് വരുമ്പോള്‍ അയല്‍ക്കാര്‍ പത്ത് തവണ നേര്‍ക്കുനേര്‍ വന്നിട്ടുണ്ട്. ഇതില്‍ എട്ടിലും ഇന്ത്യക്കായിരുന്നു വിജയം.
Features
അക്ഷരങ്ങളുടെ കുലപതിക്ക് വിട
മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു

സഫാരി സൈനുല്‍ ആബിദീന്‍
മലയാളിയുടെ ഹൃദയാന്തരീക്ഷത്തില്‍ അര്‍ത്ഥദീര്‍ഘമായ എം.ടിയെന്ന ദ്വയാക്ഷരത്തെ ബാക്കിയാക്കി ഒരു കാലം വിടപറയുന്നു. എല്ലാ അര്‍ഥത്തിലും വിസ്മയമായിരുന്നു ആ മഹാ കുലപതി. പച്ചമനുഷ്യന്റെ മനോവ്യഥകളും സംഘര്‍ഷങ്ങളും എല്ലാ ഭാവതീവ്രതകളോടെയും തലമുറകള്‍ക്കു പകര്‍ന്നു നല്‍കുന്നതായിരുന്നു അദ്ദേഹത്തിന്റെ വരികള്‍.
ചന്ദ്രിക പത്രത്തിന്റെ കോഴിക്കോട്ടെ ഓഫീസില്‍ വെച്ചാണ് ആദ്യമായിട്ട് ഞാന്‍ എം.ടി വാസുദേവന്‍ നായരെ കാണുന്നത്. മുസ്ലിം ലീഗിന്റെ മുന്‍കാല നേതാവും യൂത്ത്ലീഗ് സ്ഥാപക നേതാവുമായിരുന്ന കെ.കെ മുഹമ്മദ് സാഹിബിന്റെ കൂടെയായിരുന്ന അന്നത്തെ കാഴ്ച. മലയാളക്കരയുടെ തലമുതിര്‍ന്ന എഴുത്തുകാരന്‍ എന്ന നിലക്ക് അദ്ദേഹത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ സമുദായത്തിന്റെ അക്ഷരവെളിച്ച പ്രയാണങ്ങള്‍ക്ക് എന്നും കരുത്തായിരുന്നു. പഠന കാലത്തേ ആ മഹാപ്രതിഭയുടെ എഴുത്തിന്റെ ലോകത്തിലൂടെ സഞ്ചരിക്കാന്‍ വലിയ താല്‍പര്യമായിരുന്നു. ഒമ്പതാം ക്ലാിസില്‍ സ്‌കൂളില്‍ പഠിക്കുമ്പോള്‍ എം.ടി പങ്കെടുക്കുന്ന കാണാനായി മാത്രം തലശ്ശേരി വരെ പോയ ഓര്‍മ്മകള്‍ ഇന്നും മനസ്സിലുണ്ട്. അക്കാലത്ത് അങ്ങനെയൊക്കെ സാഹസിക യാത്രകള്‍ പോകാന്‍ പ്രേരിപ്പിച്ചത് എം.ടിയെന്ന മഹാപ്രതിഭയോടുള്ള വലിയ ആകര്‍ഷണം ഒന്നു മാത്രമായിരുന്നു. മണിക്കൂറുകളോളം അദ്ദേഹത്തെ കേട്ടിരിക്കാനും ആര്‍ക്കും മടുപ്പുണ്ടായിരുന്നില്ല. അദ്ദേഹം ഗള്‍ഫില്‍ വരുന്ന സമയങ്ങളിലും കാണാനും അദ്ദേഹത്തെ കേള്‍ക്കാനും ഏത് തിരക്കിനിടയിലും സമയം കണ്ടത്തിയിരുന്നു
പത്മഭൂഷണ്‍, ജ്ഞാനപീഠം, എഴുത്തച്ഛന്‍ പുരസ്‌കാരം, ജെ സി ഡാനിയേല്‍ പുരസ്‌കാരം, പ്രഥമ കേരള ജ്യോതി പുരസ്‌കാരം, കേരള നിയമസഭ പുരസ്‌കാരം തുടങ്ങി പുരസ്‌കാരങ്ങളുടെ നിറവ്’എം ടി’ എന്ന രണ്ടക്ഷരത്തെ മലയാള സാഹിത്യ നഭസ്സില്‍ അനശ്വരനാക്കി നിര്‍ത്തി. സാധാരണക്കാരുടെ ജീവിതയാത്രകളെയും വേദനകളെയും തന്‍മയത്വം ചോരാതെ മലയാളി ആസ്വദിച്ചു വായിച്ചു. പ്രവാസ ലോകത്തെ ജീവിതത്തിരക്കുകളിലേക്ക് പോവേണ്ടി വന്നപ്പോഴും മനസ്സിന്റെ ഒരു കോണില്‍ എം.ടിയുടെ ലോകങ്ങള്‍ എന്നും നിറഞ്ഞു നിന്നു.
പ്രവാസികളുമായി അദ്ദേഹം വലിയ ബന്ധം പുലര്‍ത്തിയിരുന്നു. വിവിധ കാലങ്ങളില്‍ അദ്ദേഹവും മരുഭൂമിയിലെ മരുപ്പച്ചയില്‍ ജീവിതപ്പച്ച തേടെയെത്തിയ മലയാള സമൂഹത്തെ സന്ദര്‍ശിക്കാനെത്തിക്കൊണ്ടിരുന്നു.
ഇനി ഇതുപോലൊരു പ്രതിഭ മലയാളത്തില്‍ ഇനി ഉണ്ടാകില്ല. വായിക്കുന്നവരെയെല്ലാം ചിന്തിപ്പിച്ച അതി ശക്തനായ എഴുത്തുകാരന്‍. അദ്ദേഹം തൊട്ടതെല്ലാം പൊന്നാക്കി. തീരാനഷ്ടം എന്നത് വെറും വാക്കല്ല. ആള്‍ക്കൂട്ടത്തില്‍ തനിയെ എന്നത് അദ്ദേഹത്തിന്റെ ജീവിത ദര്‍ശനമാണെന്ന് അദ്ദേഹം തെളിയിച്ചു. എല്ലാ മേഖലയിലും അദ്ദേഹം മാതൃകയായിരുന്നു. മനുഷ്യന്റെ കാപട്യത്തെ കുറിച്ച് നന്നായി പഠിച്ച കാച്ചി കുറുക്കി മറ്റൊരു രീതിയില്‍ അവതരിപ്പി ഒരു സാഹിത്യകാരന്‍ ഇനിയുണ്ടാകുമോ എന്നറിയില്ല.
local
വയനാട് ദുരന്തത്തിന്റെ നേർചിത്രം: മീലാദ് ഫെസ്റ്റിൽ വിദ്യാർത്ഥിയുടെ മനോഹരമായ ശിൽപം
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്.

കണ്ണൂർ : വയനാട് ദുരന്തത്തിന്റെ വ്യാപ്തിയും പ്രകൃതിയുടെ ഭയാന കശക്തിയും ഹാൻഡിക്രാഫ്റ്റിലൂടെ നിർമ്മിച്ച് ശ്രദ്ധേയമായി കണ്ണൂർ മൗവഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി മദ്രസയിലെ ഇസ്മായിൽ എന്ന വിദ്യാർത്ഥി.
മീലാദ് ഫെസ്റ്റിന്റെ ഭാഗമായി മദ്രസ വിദ്യാർത്ഥികൾ ഒരുക്കിയ ഹാന്റിക്രാഫ്റ്റ് പവലിയനിൽ വയനാട് ദുരന്തത്തെ ആസ്പദമാക്കി നിർമ്മിച്ച നിർമിതിയാണ് ശ്രദ്ധയമായത്. മുണ്ടക്കൈ ദുരന്തത്തിന്റെ വ്യാപ്തിയും ഭയാനകതയും പ്രകടമാക്കുന്ന ഉരുൾപൊട്ടലിൽ കടപുഴകി ഒലിച്ചു വന്ന കല്ലുകളെയും മരങ്ങളെയും തകർന്ന സ്കൂളും പരിസരങ്ങളുടെയും കാഴ്ച ഭീതിജനകമായ രൂപത്തിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.
മൗവ്വഞ്ചേരി ഹിദായത്തുൽ ഇസ്ലാം ഹയർസെക്കൻഡറി മദ്രസയിൽ മീലാദ് ഫെസ്റ്റിനോടനുബന്ധിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച ഹാന്റി ക്രാഫ്റ്റ് എക്സ്പോയിൽ വിവിധ നിർമ്മിതികൾ പ്രദർശിപ്പിച്ചു. എക്സ്പോ ശറഫുൽ ഇസ്ലാം സഭ മൗവഞ്ചേരി മഹല്ല് കമ്മിറ്റി പ്രസിഡൻറ് സി എച്ച് ആർ ഹാരിസ് ഹാജി ഉദ്ഘാടനം ചെയ്തു. എക്സ്പോ വീക്ഷിക്കാൻ നൂറുകണക്കിന് പേരാണ് എക്സ്പോ പവലിയനിൽ എത്തിയത്.
Health
എം പോക്‌സ് 116 രാജ്യങ്ങളിലേക്ക് പടർന്നു; കേരളത്തിലും ജാഗ്രതാ നിർദ്ദേശം
രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.

എം പോക്സ് (മങ്കിപോക്‌സ്) പകർച്ചവ്യാധി 116 രാജ്യങ്ങളിലേക്ക് വ്യാപിച്ച സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രതാ നിർദ്ദേശം. രാജ്യാന്തര യാത്രക്കാർക്കും ഇവരുമായി സമ്പർക്കത്തിലുള്ളവരും പ്രത്യേക ശ്രദ്ധ വേണമെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നിര്‍ദ്ദേശിച്ചു.
ഇന്ത്യയില്‍ ആദ്യമായി മങ്കിപോക്‌സ് സ്ഥിരീകരിച്ചത് 2022 ജൂലൈ 14 ന് കേരളത്തിലാണ്. യുഎഇയില്‍ നിന്നും തിരുവനന്തപുരത്ത് എത്തിയ 35 വയസുകാരനിലാണ് ആദ്യമായി രോഗലക്ഷണങ്ങള്‍ കണ്ടെത്തിയത്. മുമ്പ് കെനിയയില്‍ കണ്ടെത്തിയ ക്ലേഡ് 2 ബി വകഭേദം ഭീതിയുണര്‍ത്തിയിരുന്നെങ്കിലും ഇപ്പോഴുള്ള ക്ലേഡ് 1 ആണ് ഏറ്റവും കൂടുതല്‍ വ്യാപനശേഷിയുള്ളതും തീവ്രതയേറിയതും. ലോകത്ത് ഇതിനകം ഒരു ലക്ഷത്തോളം ആളുകള്‍ക്ക് ഈ രോഗം ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
film2 days ago
ചിരിയും ആക്ഷനുമായി ത്രസിപ്പിക്കാൻ “ധീരൻ” ജൂലൈ നാലിനു; ട്രെയ്ലർ പുറത്ത്
-
kerala2 days ago
നന്ദി അറിയിക്കാന്‍ പാണക്കാടെത്തി ഷൗക്കത്ത്; മധുരം നല്കി സ്വീകരിച്ച് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍
-
india2 days ago
യുപിയിലെ ആശുപത്രിയില്‍ 13കാരിക്ക് നേരെ അതിക്രമം; രോഗിയുടെ കൂട്ടിരിപ്പുകാരന് അറസ്റ്റില്‍
-
News2 days ago
ഇസ്രാഈലില്‍ നിന്നും 18 മലയാളികള്‍ കൂടി ഇന്ത്യയിലെത്തി
-
kerala2 days ago
യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി; പ്രൊബേഷന്‍ എസ്ഐക്ക് സ്ഥലമാറ്റം
-
india24 hours ago
മകന് വൃദ്ധസദനത്തിലേക്ക് അയച്ചു; മനംനൊന്ത് ദമ്പതികള്‍ ജീവനൊടുക്കി
-
News2 days ago
ഇസ്രാഈല്‍ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചു, ട്രംപിന് നന്ദി പറഞ്ഞ് നെതന്യാഹു
-
film2 days ago
മഞ്ഞുമ്മല്‍ ബോയ്സ് സാമ്പത്തിക തട്ടിപ്പ്; പ്രതികള്‍ കുറ്റം ചെയ്തതിന് തെളിവുണ്ടെന്ന് പൊലീസ്