Connect with us

india

ഫെഡറലിസത്തെ തകര്‍ക്കുന്ന ബജറ്റ്

EDITORIAL

Published

on

മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് രാജ്യത്തിന്റെ ഫെഡറലിസത്തിനേറ്റ കനത്ത പ്രഹരമായിത്തീര്‍ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ വാഹകരായി മാറിയ മോദിസര്‍ക്കാര്‍ മണ്ണിലും മനസ്സിലും ഒരുപോലെ വിഭാഗിയതയുടെ വിത്തുപാകിക്കൊണ്ടിരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റാകട്ടേ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം നിറഞ്ഞ കണ്ണുകളിലൂടെ മാത്രം രാജ്യത്തെ ജനങ്ങളെയും ദേശങ്ങളെയും ഭരണകൂടം നോക്കിക്കാണാന്‍ തുടങ്ങിയാലുള്ള അപകടങ്ങളിലേക്കാണ് ബജറ്റിലെ പ്രഖ്യാ പനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള രാഷ്ട്രിയ സാഹചര്യങ്ങള്‍ ഏതുസര്‍ക്കാറിന്റെയും ബജറ്റിലെ മുന്‍ഗണനാക്രമങ്ങളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും വിവിധ പ്രദേശങ്ങളോടുള്ള ഇത്രമേല്‍ നഗ്‌നമായ അവഗണനയും പരിഗണനയും ഇതപര്യന്തമാണെന്നതില്‍ സംശയത്തിനുപോലും ഇടമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ബിഹാര്‍ ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ബജറ്റില്‍ ഡല്‍ഹി, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളെ അതി ഭീകരമാംവിധം അവഗണനയുടെ മഹാഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഖാന ബോര്‍ഡ്, പട്ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്‍ഫ്രില്‍ഡ് എയര്‍പോര്‍ട്ട്, ബിഹ്ടയില്‍ ബ്രൗണ്‍ഫില്‍ഡ് വിമാനത്താവളം, പാട്ന എയര്‍പോര്‍ട്ട് വികസനം, പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാല്‍ പദ്ധതി തുടങ്ങി വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ബിഹാറിന് ബജറ്റ് കനിഞ്ഞരുളിയിരിക്കുകയാണ്. സംസ്ഥാനത്തിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബജറ്റിന് മുന്നോടി ായി നിര്‍മല സീതാരാമനുമായി കൂടിക്കാഴച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടതും അതിലപ്പുറവും ധനമന്ത്രി നമന്ത്രി നല്‍കിയിരിക്കുകയാണ്. ബജറ്റില്‍ ആറിടത്താണ് ബിഹാര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്നതിനേക്കാളുപരി ആയാറാം ഗയാറാം രാഷ്ട്രിയത്തിന്റെ നേര്‍ചിത്രമായി മാറിയ നിതീഷ്‌കുമാറിനെ സര്‍ക്കാറിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് ഈ കോരിച്ചൊരിയലിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വഖഫ് ഭേദഗതി ബില്ലില്‍ ടി.ഡി.പിയോടൊപ്പം ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ജെ.പി.സിയില്‍ ഇരുപാര്‍ട്ടികളും കാര്യമായ എതിര്‍പ്പുകളോ ഭേദഗതികളോ ഉന്നയിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ ബജറ്റില്‍ ടി.ഡി. പിയുടെ ആന്ധ്രയെവിടെ എന്ന ചോദ്യമുയരാമെങ്കിലും ബജറ്റിന് മുന്നോടിയായി തന്നെ ആന്ധ്രക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കപ്പെട്ടിരുന്നത്. മൂന്നാം മോദി സര്‍ക്കറിന്റെ ആദ്യ ബജറ്റിലും ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും വലിയ തോതിലുള്ള വിഹിതമാണ് അനുവദിക്കപ്പെട്ടിരുന്നത്. ആധായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ സാധാരണക്കാരന്റെ ബജറ്റായി ആഘോഷിക്കപ്പെടുമ്പോള്‍ അതിനുപിന്നിലും മറഞ്ഞുകിടക്കുന്നത് വ്യക്തമായ രാഷ്ട്രിയമാണ്. ഈ ആഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലെ മഹാഭൂരിപക്ഷം വരുന്ന മധ്യവര്‍ഗക്കാരെ സ്വാധീനിക്കുകയെന്നതാണത്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിനുള്ള പ്രതിഫലമെന്നോണം ഇരു സംസ്ഥാനങ്ങള്‍ക്കും, ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരിലും വലിയ തോതില്‍ ബജറ്റ് വിഹിതങ്ങള്‍ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണില്ലാത്ത ക്രൂരതയാണ് ഈ ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യംകണ്ടതില്‍വെച്ചേറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം ബജറ്റിലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ നേതാക്കള്‍ പ്രതികരിച്ചതുപോലെ കേരളത്തെ രാജ്യത്തിന്റെ പരിധിക്കു പുറത്തുനിര്‍ത്തുന്ന ബജറ്റാണിതെന്നത് പറയാതിരിക്കാനാവില്ല. വയനാട് സ്‌പെഷല്‍ പാക്കേജ്, വിഴിഞ്ഞം തുറമുഖം, വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 24000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതൊന്നും പരിഗണിക്കാതെ പൊതു പൊതുവായ പ്രഖ്യാപനങ്ങളില്‍ മാത്രം സംസ്ഥാനത്തെ ഒതുക്കിയിരിക്കുകയാണ്. ചരിത്രത്തിലാ ധ്യമായി ഒരു ലോകസഭയിലേക്ക് അംഗത്തം ലഭിക്കുകയും മന്ത്രിസഭയില്‍ ഒന്നിലധികം മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാവുകയും ചെയ്തിട്ടും കേരളത്തോട് കാണിച്ചിട്ടുള്ള ഈ കൊടിയ അവഗണന ബി.ജെ.പിയുടെ സംസ്ഥാനത്തോടുള്ള സമീപനത്തിന്‍ന്റെ ദൃഷ്ടാന്തമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. നിരവധി റെക്കോര്‍ഡുകളുടെ പിന്തുണയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലിന്നെവരെയില്ലാത്ത സങ്കുജിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള ബജറ്റ് എന്ന റെക്കോര്‍ഡുംകൂടി അതിനോട് അവര്‍ ചേര്‍ത്തുവെക്കേണ്ടിവരും.

 

india

വ്യാജ ഷെയര്‍ ട്രേഡിങ് വഴി വന്‍ തട്ടിപ്പ്; തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്.

Published

on

തൃശൂര്‍: വ്യാജ ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിങ് തട്ടിപ്പ് നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ തമിഴ്‌നാട് കാഞ്ചീപുരം ഷോലിംഗ നെല്ലൂര്‍ സ്വദേശിയായ നവീന്‍ കുമാര്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് അറസ്റ്റ്. കടുപ്പശ്ശേരി പേങ്ങിപറമ്പിലെ അലക്‌സ് പി.കെയില്‍ നിന്ന് ഷെയര്‍ ട്രേഡിങ് കാരണമായി 49,64,430 രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് തട്ടിയെടുത്തതിലാണ് ഇയാള്‍ പ്രതിയായത്. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ടില്‍ തട്ടിപ്പിലൂടെ നേടിയ പണത്തില്‍പ്പെട്ട എട്ട് ലക്ഷം രൂപ ക്രെഡിറ്റ് ആയതായി അന്വേഷണ സംഘം കണ്ടെത്തി, തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്തു. നവീന്‍ കുമാറിന്റെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് വിവിധ സ്ഥലങ്ങളില്‍ തട്ടിപ്പ് നടത്തിയതിന് മലപ്പുറം അരീക്കോട്, മലപ്പുറം താനൂര്‍, ആലപ്പുഴ, കോഴിക്കോട് റൂറല്‍, കോയമ്പത്തൂര്‍ കിണ്ണത്ത് കടവ്, നാമക്കല്‍ പൊലീസ് സ്‌റ്റേഷനുകളില്‍ ആറ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അന്വേഷണ സംഘത്തില്‍ തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസ് സ്‌റ്റേഷന്‍ എസ്.എച്ച്.ഒ സുജിത്ത് പി.എസ്, ജി.എസ്.ഐമാരായ അശോകന്‍ ടി.എന്‍, ഗ്ലാഡിന്‍ എന്നിവര്‍ ഉള്‍പ്പെട്ടു.

Continue Reading

india

സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ വച്ച് ഭക്ഷണം കഴിച്ചു; അര്‍ധനഗ്നനായി ബസ് ഓടിച്ച ഡ്രൈവര്‍ സസ്‌പെന്‍ഷനില്‍

വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്.

Published

on

ജയ്പൂര്‍: സ്റ്റിയറിംഗ് വീലില്‍ ടിഫിന്‍ ബോക്‌സ് വച്ച് ഭക്ഷണം കഴിച്ചും അര്‍ധനഗ്നനായി ബസ് ഓടിച്ചും നടത്തിയ ഗുരുതര അശ്രദ്ധയുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിനെ തുടര്‍ന്ന് രാജസ്ഥാന്‍ റോഡ്‌വേസ് ഡ്രൈവര്‍ പരസ്മല്‍ സസ്‌പെന്‍ഷനില്‍. വെള്ള ഷോര്‍ട്ട്‌സ് മാത്രം ധരിച്ച് ബസ് ഓടിക്കുന്നതും യാത്രക്കാരുടെ സുരക്ഷ പൂര്‍ണ്ണമായും അവഗണിച്ചതുമാണ് ദൃശ്യങ്ങളില്‍ വ്യക്തമായത്. അജ്മീറില്‍ നിന്നും കോട്ടയിലേക്ക് നിരവധി സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ യാത്രക്കാരുമായി പോയ ബസിലായിരുന്നു സംഭവം. സ്റ്റിയറിംഗില്‍ വെച്ചിരുന്ന ടിഫിന്‍ ബോക്‌സില്‍ നിന്ന് ഭക്ഷണം കഴിക്കുകയും ബസ് അശ്രദ്ധമായി നിയന്ത്രിക്കയും ചെയ്യുന്നതാണ് വീഡിയോയില്‍ രേഖപ്പെടുത്തിയത്. ആദ്യം ഷര്‍ട്ടും പൈജാമയും ധരിച്ചിരുന്നെങ്കിലും പിന്നീട് രണ്ടും ഊരിമാറ്റി ഷോര്‍ട്ട്‌സ് മാത്രം ധരിച്ചാണ് അദ്ദേഹം വാഹനം ഓടിച്ചത്. ബസില്‍ ഉച്ചത്തില്‍ ബോളിവുഡ് ഗാനം പ്ലേ ചെയ്തുകൊണ്ടിരുന്നതും യാത്രക്കാര്‍ ചൂണ്ടിക്കാട്ടി. ഡ്രൈവര്‍ പതിവായി അനാചാരമായ രീതിയില്‍ വസ്ത്രം ധരിക്കാറുണ്ടെന്നും അനുചിതമായി പെരുമാറാറുണ്ടെന്നും യാത്രക്കാരാണ് അധികാരികളെ അറിയിച്ചത്. വീഡിയോയുമായി ബന്ധപ്പെട്ട അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. യൂണിഫോം ധരിക്കാത്തതും നിരുത്തരവാദപരമായ പെരുമാറ്റവുമാണ് സസ്‌പെന്‍ഷനിലേക്ക് നയിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. അജ്‌മേരു ഡിപ്പോയിലായിരുന്നു പരസ്മല്‍ ഡെപ്യൂട്ടേഷന്‍. യഥാര്‍ത്ഥ നിയമനം പ്രതാപ്ഗഡ് ഡിപ്പോയിലാണ്. വിഷയത്തില്‍ നടപടിയെടുക്കാന്‍ പ്രതാപ്ഗഡ് ഡിപ്പോ മാനേജര്‍ക്ക് കത്ത് അയച്ചിട്ടുണ്ടെന്നും ഡ്രൈവറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും അജ്‌മേര്‍ ഡിപ്പോ ചീഫ് മാനേജര്‍ രവി ശര്‍മ് അറിയിച്ചു.

Continue Reading

Health

അമീബിക് മസ്തിഷ്‌ക ജ്വര ഭീഷണി; ശബരിമല തീര്‍ത്ഥാടകര്‍ ജാഗ്രത പാലിക്കണമെന്ന് കര്‍ണാടക

ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Published

on

ബെംഗളൂരു: അമീബിക് മസ്തിഷ്‌ക ജ്വരം റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് കര്‍ണാടക സര്‍ക്കാര്‍ അടിയന്തര നിര്‍ദേശങ്ങള്‍ നല്‍കി. പ്രത്യേകിച്ച് കെട്ടിക്കിടക്കുന്ന ജലസ്രോതസുകളിലും കുളങ്ങളിലുമുള്ള കുളിക്കുമ്പോള്‍ ജാഗ്രത വേണമെന്ന് സര്‍ക്കുലറില്‍ പറയുന്നു. ഇത്തരം സ്ഥലങ്ങളില്‍ കുളിക്കുമ്പോള്‍ നോസ് ക്ലിപ്പ് ഉപയോഗിക്കുകയോ, മൂക്ക് പൂര്‍ണ്ണമായി അടച്ച് പിടിക്കുകയോ ചെയ്യണമെന്ന് നിര്‍ദ്ദേശം. മലിനജലത്തില്‍ മുങ്ങുകയോ കുളിക്കുകയോ ഒഴിവാക്കണമെന്നും, രോഗലക്ഷണങ്ങള്‍ കണ്ടാല്‍ തത്ക്ഷണം ആശുപത്രിയില്‍ ചികിത്സ തേടണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു. അതേസമയം, കര്‍ണാടകയില്‍ നിന്ന് ശബരിമലയിലേക്ക് യാത്ര ചെയ്യുന്ന തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നികുതി ഇളവ് നല്‍കണമെന്ന് കര്‍ണാടക സ്‌റ്റേറ്റ് ട്രാവല്‍ ഓണേഴ്‌സ് അസോസിയേഷന്‍ കേരള സര്‍ക്കാരിനോട് ആവശ്യമുന്നയിച്ചു. മണ്ഡല മകരവിളക്ക് സീസണില്‍ പ്രത്യേക ഇളവ് നല്‍കണമെന്ന ആവശ്യവുമായി മുഖ്യ മന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിനും സംഘടന കത്തയച്ചിട്ടുണ്ട്. ദസറ കാലത്ത് കേരളത്തില്‍ നിന്ന് മൈസൂരുവിലേക്ക് പോയ വാഹനങ്ങള്‍ക്ക് നല്‍കിയ ഇളവ് മാതൃകയാക്കി സമാന സംവിധാനം നടപ്പാക്കണമെന്ന് കത്തില്‍ ആവര്‍ത്തിക്കുന്നു.

Continue Reading

Trending