Connect with us

india

ഫെഡറലിസത്തെ തകര്‍ക്കുന്ന ബജറ്റ്

EDITORIAL

Published

on

മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് രാജ്യത്തിന്റെ ഫെഡറലിസത്തിനേറ്റ കനത്ത പ്രഹരമായിത്തീര്‍ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ വാഹകരായി മാറിയ മോദിസര്‍ക്കാര്‍ മണ്ണിലും മനസ്സിലും ഒരുപോലെ വിഭാഗിയതയുടെ വിത്തുപാകിക്കൊണ്ടിരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റാകട്ടേ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം നിറഞ്ഞ കണ്ണുകളിലൂടെ മാത്രം രാജ്യത്തെ ജനങ്ങളെയും ദേശങ്ങളെയും ഭരണകൂടം നോക്കിക്കാണാന്‍ തുടങ്ങിയാലുള്ള അപകടങ്ങളിലേക്കാണ് ബജറ്റിലെ പ്രഖ്യാ പനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള രാഷ്ട്രിയ സാഹചര്യങ്ങള്‍ ഏതുസര്‍ക്കാറിന്റെയും ബജറ്റിലെ മുന്‍ഗണനാക്രമങ്ങളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും വിവിധ പ്രദേശങ്ങളോടുള്ള ഇത്രമേല്‍ നഗ്‌നമായ അവഗണനയും പരിഗണനയും ഇതപര്യന്തമാണെന്നതില്‍ സംശയത്തിനുപോലും ഇടമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ബിഹാര്‍ ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ബജറ്റില്‍ ഡല്‍ഹി, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളെ അതി ഭീകരമാംവിധം അവഗണനയുടെ മഹാഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഖാന ബോര്‍ഡ്, പട്ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്‍ഫ്രില്‍ഡ് എയര്‍പോര്‍ട്ട്, ബിഹ്ടയില്‍ ബ്രൗണ്‍ഫില്‍ഡ് വിമാനത്താവളം, പാട്ന എയര്‍പോര്‍ട്ട് വികസനം, പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാല്‍ പദ്ധതി തുടങ്ങി വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ബിഹാറിന് ബജറ്റ് കനിഞ്ഞരുളിയിരിക്കുകയാണ്. സംസ്ഥാനത്തിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബജറ്റിന് മുന്നോടി ായി നിര്‍മല സീതാരാമനുമായി കൂടിക്കാഴച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടതും അതിലപ്പുറവും ധനമന്ത്രി നമന്ത്രി നല്‍കിയിരിക്കുകയാണ്. ബജറ്റില്‍ ആറിടത്താണ് ബിഹാര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്നതിനേക്കാളുപരി ആയാറാം ഗയാറാം രാഷ്ട്രിയത്തിന്റെ നേര്‍ചിത്രമായി മാറിയ നിതീഷ്‌കുമാറിനെ സര്‍ക്കാറിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് ഈ കോരിച്ചൊരിയലിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വഖഫ് ഭേദഗതി ബില്ലില്‍ ടി.ഡി.പിയോടൊപ്പം ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ജെ.പി.സിയില്‍ ഇരുപാര്‍ട്ടികളും കാര്യമായ എതിര്‍പ്പുകളോ ഭേദഗതികളോ ഉന്നയിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ ബജറ്റില്‍ ടി.ഡി. പിയുടെ ആന്ധ്രയെവിടെ എന്ന ചോദ്യമുയരാമെങ്കിലും ബജറ്റിന് മുന്നോടിയായി തന്നെ ആന്ധ്രക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കപ്പെട്ടിരുന്നത്. മൂന്നാം മോദി സര്‍ക്കറിന്റെ ആദ്യ ബജറ്റിലും ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും വലിയ തോതിലുള്ള വിഹിതമാണ് അനുവദിക്കപ്പെട്ടിരുന്നത്. ആധായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ സാധാരണക്കാരന്റെ ബജറ്റായി ആഘോഷിക്കപ്പെടുമ്പോള്‍ അതിനുപിന്നിലും മറഞ്ഞുകിടക്കുന്നത് വ്യക്തമായ രാഷ്ട്രിയമാണ്. ഈ ആഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലെ മഹാഭൂരിപക്ഷം വരുന്ന മധ്യവര്‍ഗക്കാരെ സ്വാധീനിക്കുകയെന്നതാണത്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിനുള്ള പ്രതിഫലമെന്നോണം ഇരു സംസ്ഥാനങ്ങള്‍ക്കും, ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരിലും വലിയ തോതില്‍ ബജറ്റ് വിഹിതങ്ങള്‍ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണില്ലാത്ത ക്രൂരതയാണ് ഈ ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യംകണ്ടതില്‍വെച്ചേറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം ബജറ്റിലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ നേതാക്കള്‍ പ്രതികരിച്ചതുപോലെ കേരളത്തെ രാജ്യത്തിന്റെ പരിധിക്കു പുറത്തുനിര്‍ത്തുന്ന ബജറ്റാണിതെന്നത് പറയാതിരിക്കാനാവില്ല. വയനാട് സ്‌പെഷല്‍ പാക്കേജ്, വിഴിഞ്ഞം തുറമുഖം, വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 24000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതൊന്നും പരിഗണിക്കാതെ പൊതു പൊതുവായ പ്രഖ്യാപനങ്ങളില്‍ മാത്രം സംസ്ഥാനത്തെ ഒതുക്കിയിരിക്കുകയാണ്. ചരിത്രത്തിലാ ധ്യമായി ഒരു ലോകസഭയിലേക്ക് അംഗത്തം ലഭിക്കുകയും മന്ത്രിസഭയില്‍ ഒന്നിലധികം മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാവുകയും ചെയ്തിട്ടും കേരളത്തോട് കാണിച്ചിട്ടുള്ള ഈ കൊടിയ അവഗണന ബി.ജെ.പിയുടെ സംസ്ഥാനത്തോടുള്ള സമീപനത്തിന്‍ന്റെ ദൃഷ്ടാന്തമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. നിരവധി റെക്കോര്‍ഡുകളുടെ പിന്തുണയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലിന്നെവരെയില്ലാത്ത സങ്കുജിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള ബജറ്റ് എന്ന റെക്കോര്‍ഡുംകൂടി അതിനോട് അവര്‍ ചേര്‍ത്തുവെക്കേണ്ടിവരും.

 

india

‘മോദി ഈ രാജ്യത്ത് നിരോധിച്ച 1000 രൂപ നോട്ടുപോലെയാണ്; നമുക്ക് വേണ്ടത് രാഹുല്‍ ഗാന്ധിയെ പോലെയുള്ള നേതാക്കളെ’: രേവന്ദ് റെഡ്ഡി

Published

on

ഹൈദരാബാദ്: പാകിസ്താനുമായുള്ള സമീപകാല സംഘർഷം കൈകാര്യം ചെയ്യുന്നതിൽ ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിന് ധൈര്യമോ പ്രത്യേക കൗശലമോ സുതാര്യതയോ ഇല്ലെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. ബിജെപി യുദ്ധത്തെ ഒരു രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കുമ്പോൾ, രാജ്യം അവരുടെ മരണത്തിൽ വിലപിക്കുകയാണെന്ന് രേവന്ത് കൂട്ടിച്ചേര്‍ത്തു.

യുദ്ധത്തിന്‍റെ അനന്തര ഫലത്തെക്കുറിച്ച് മോദി സർക്കാർ മൗനം പാലിക്കുന്നതിനെ റെഡ്ഡി ചോദ്യം ചെയ്തു. “നാലു ദിവസത്തെ യുദ്ധത്തിനുശേഷം, എന്താണ് സംഭവിച്ചത്? ആരാണ് കീഴടങ്ങിയത്? ഞങ്ങൾക്ക് അറിയില്ല,” അദ്ദേഹം പറഞ്ഞു, യുദ്ധം അവസാനിച്ചുവെന്ന് പ്രഖ്യാപിച്ചത് ഇന്ത്യയല്ല, യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണെന്നും ചൂണ്ടിക്കാട്ടി. യുദ്ധം തുടങ്ങുന്നതിനു മുമ്പ് വെടിനിർത്തൽ തീരുമാനം ചർച്ച ചെയ്യാൻ ഒരു സർവകക്ഷി യോഗം വിളിച്ചിരുന്നെങ്കിലും അത് വിളിക്കാത്തതിന് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായി വിമർശിച്ചു.”ഞങ്ങളെ ആവശ്യമുള്ളപ്പോൾ നിങ്ങൾ ഞങ്ങളെ വിളിച്ചു. ഞങ്ങൾ സൈന്യത്തോടൊപ്പം നിന്നു. പക്ഷേ യുദ്ധം അവസാനിപ്പിച്ചപ്പോൾ നിങ്ങൾ ഞങ്ങളെ ഉൾപ്പെടുത്തിയില്ല,” രേവന്ത് കൂട്ടിച്ചേര്‍ത്തു.

ദേശീയ സുരക്ഷയെക്കുറിച്ചുള്ള ബിജെപിയുടെ വാചാടോപത്തെയും തെലങ്കാന മുഖ്യമന്ത്രി ചോദ്യം ചെയ്തു. “എത്ര റാഫേൽ ജെറ്റുകൾ പാകിസ്താൻ നശിപ്പിച്ചു? എന്തുകൊണ്ടാണ് ആരും അതിനെക്കുറിച്ച് സംസാരിക്കാത്തത്?” അദ്ദേഹം ചോദിച്ചു. “യുഎസ് പാകിസ്താനെ പിന്തുണച്ചപ്പോഴും ഇന്ദിരാഗാന്ധി തന്‍റെ നിലപാടിൽ ഉറച്ചുനിന്നു, യുദ്ധം ജയിച്ചു. എന്നാൽ ഇന്ന് ചൈന നമ്മുടെ ഭൂമിയുടെ 4,000 ചതുരശ്ര കിലോമീറ്റർ കൈവശപ്പെടുത്തി, സൂര്യപേട്ടിൽ നിന്നുള്ള നമ്മുടെ ജവാൻ കേണൽ സുരേഷ് ബാബുവിനെ കൊലപ്പെടുത്തി, നമ്മുടെ പ്രധാനമന്ത്രി മൗനം പാലിക്കുന്നു.” രേവന്ത് പറഞ്ഞു.

രാഹുൽ ഗാന്ധി സാഹചര്യം വ്യത്യസ്തമായി കൈകാര്യം ചെയ്യുമായിരുന്നുവെന്ന് റെഡ്ഡി പറഞ്ഞു. “രാഹുൽ ഗാന്ധി പ്രധാനമന്ത്രിയായിരുന്നെങ്കിൽ അദ്ദേഹം പാക് അധീന കശ്മീരിനെ തിരികെ കൊണ്ടുവരുമായിരുന്നു. മോദി നിരോധിച്ച 1,000 രൂപ നോട്ട് പോലെയാണ്. രാഹുൽ ഗാന്ധിയെപ്പോലുള്ള നേതാക്കളെ നമുക്ക് ആവശ്യമുണ്ട്,” അദ്ദേഹം പറഞ്ഞു, ദേശീയ സുരക്ഷയുടെ താൽപര്യാർത്ഥം സംഘർഷസമയത്ത് കോൺഗ്രസ് സർക്കാരിന് പൂർണ പിന്തുണ നൽകിയിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പഹൽഗാം ആക്രമണത്തിലെ ഇരകളുടെയും യുദ്ധത്തിൽ മരിച്ച സൈനികരുടെയും സ്മരണയ്ക്കായിട്ടാണോ ബിജെപിയുടെ തിരംഗ റാലികൾ നടത്തുന്നതെന്ന് തെലങ്കാന മുഖ്യമന്ത്രി ചോദിച്ചു. “ഇത് നിങ്ങളുടെ പാർട്ടിയുടെ വ്യക്തിപരമായ കാര്യമല്ല. ഇത് രാജ്യത്തെയും ജനങ്ങളെയും കുറിച്ചാണ്,” അദ്ദേഹം പറഞ്ഞു. മോദി സർക്കാരിന്‍റെ നടപടികൾ കാരണം സായുധ സേനയുടെ മനോവീര്യം തകർന്നുവെന്ന് അവകാശപ്പെട്ടുകൊണ്ട് ജയ് ഹിന്ദ് യാത്ര അവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് രേവന്ത് പറഞ്ഞു.

Continue Reading

india

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ സുരക്ഷാ സേന പിടികൂടി

ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്.

Published

on

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ഭീകരരെ പിടികൂടി സുരക്ഷാ സേന. ഇര്‍ഫാന്‍ ബഷീര്‍, ഉസൈര്‍ സലാം എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് തോക്കും ഗ്രനേഡുമുള്‍പ്പടെയുള്ള ആയുധങ്ങളും പിടികൂടി.

സിആര്‍പിഎഫിന്റെ ബറ്റാലിയന്‍ 178, 44 രാഷ്ട്രീയ റൈഫില്‍സ്, കശ്മീര്‍ പോലീസ് എന്നിവര്‍ സംയുക്തമായി നടത്തിയ ഓപറേഷനിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതായും തുടരന്വേഷണത്തിന് നടപടികള്‍ ആരംഭിച്ചതായും ഷോപ്പിയാന്‍ പൊലീസ് പറഞ്ഞു.

Continue Reading

india

യുപിയില്‍ മുസ്‌ലിം യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവം; പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം

നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

Published

on

യുപിയിലെ അലിഗഡില്‍ കഴിഞ്ഞ ദിവസം ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്‌ലിം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ ഇവരില്‍ നിന്ന് പിടിച്ചെടുത്തത് പശുവിറച്ചിയല്ലെന്ന് പരിശോധനാ ഫലം. സംഭവത്തില്‍ നാല് മുസ്‌ലിം യുവാക്കള്‍ ഗോ രക്ഷാ ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായിരുന്നു.

‘മാംസത്തിന്റെ സാമ്പിളുകള്‍ മഥുരയിലെ ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലേക്ക് പരിശോധനയ്ക്കായി അയച്ചു. പരിശോധനയില്‍ ലഭിച്ച റിപ്പോര്‍ട്ട് അനുസരിച്ച്, മാംസം പശുവിന്റേത് അല്ലെന്ന് കണ്ടെത്തി. കൂടുതല്‍ നിയമനടപടികള്‍ സ്വീകരിച്ചുവരികയാണ്,’- അത്രൗലിയിലെ സര്‍ക്കിള്‍ ഓഫീസര്‍ (സിഒ) സര്‍ജന സിംഗ് വ്യക്തമാക്കി.

യുവാക്കളുടെ പക്കലുണ്ടായിരുന്നത് പോത്തിറച്ചിയായിരുന്നുവെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. അലിഗഡിലെ അല്‍ഹദാദ്പൂര്‍ ഗ്രാമത്തിന് സമീപം കഴിഞ്ഞ ശനിയാഴ്ചയാണ് ആക്രമണം നടന്നത്. അകീല്‍ (43), അര്‍ബാജ് (38), അകീല്‍ (35), നദീം (32) എന്നിവരെ മരക്കഷ്ണങ്ങളും ഇരുമ്പ് വടിയും ഉപയോഗിച്ച് ഗോ രക്ഷാ ഗുണ്ടകള്‍ മര്‍ദിച്ച് അവശരാക്കിയത്. ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

അക്രമി സംഘം, യുവാക്കളുടെ ഫോണുകളും പണവും മോഷ്ടിച്ചെന്നും പരാതിയുണ്ട്. ആക്രമണത്തിന് ഇരയായ അകീലിന്റെ പിതാവ് സലിം ഖാന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. കേസില്‍ രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തത്. കണ്ടാലറിയാവുന്ന 13 പേര്‍ക്കെതിരെയും അല്ലാത്ത 25 പേര്‍ക്കെതിരെയുമാണ് കേസ്. നാലു പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. വിജയ് ഗുപ്ത (50), ഭാനു പ്രതാപ് (28), ലവ് കുഷ് (27), വിജയ് ബജ്രംഗി (23) എന്നിവരാണ് അറസ്റ്റിലായത്.

Continue Reading

Trending