Connect with us

india

ഫെഡറലിസത്തെ തകര്‍ക്കുന്ന ബജറ്റ്

EDITORIAL

Published

on

മൂന്നാം മോദി സര്‍ക്കാറിന്റെ രണ്ടാം ബജറ്റ് രാജ്യത്തിന്റെ ഫെഡറലിസത്തിനേറ്റ കനത്ത പ്രഹരമായിത്തീര്‍ന്നിരിക്കുകയാണ്. ഭിന്നിപ്പിച്ചു ഭരിക്കുകയെന്ന കൊളോണിയല്‍ തന്ത്രത്തിന്റെ വാഹകരായി മാറിയ മോദിസര്‍ക്കാര്‍ മണ്ണിലും മനസ്സിലും ഒരുപോലെ വിഭാഗിയതയുടെ വിത്തുപാകിക്കൊണ്ടിരിക്കുമ്പോള്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്നലെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബജറ്റാകട്ടേ ഈ യാഥാര്‍ത്ഥ്യത്തിന് അടിവരയിട്ടിരിക്കുന്നു. കക്ഷി രാഷ്ട്രീയത്തിന്റെ തിമിരം നിറഞ്ഞ കണ്ണുകളിലൂടെ മാത്രം രാജ്യത്തെ ജനങ്ങളെയും ദേശങ്ങളെയും ഭരണകൂടം നോക്കിക്കാണാന്‍ തുടങ്ങിയാലുള്ള അപകടങ്ങളിലേക്കാണ് ബജറ്റിലെ പ്രഖ്യാ പനങ്ങള്‍ വിരല്‍ചൂണ്ടുന്നത്. തിരഞ്ഞെടുപ്പുള്‍പ്പെടെയുള്ള രാഷ്ട്രിയ സാഹചര്യങ്ങള്‍ ഏതുസര്‍ക്കാറിന്റെയും ബജറ്റിലെ മുന്‍ഗണനാക്രമങ്ങളില്‍ ഇടംപിടിക്കാറുണ്ടെങ്കിലും വിവിധ പ്രദേശങ്ങളോടുള്ള ഇത്രമേല്‍ നഗ്‌നമായ അവഗണനയും പരിഗണനയും ഇതപര്യന്തമാണെന്നതില്‍ സംശയത്തിനുപോലും ഇടമില്ലെന്നതാണ് യാഥാര്‍ത്ഥ്യം.

ബിഹാര്‍ ബജറ്റ് എന്ന് ഒറ്റനോട്ടത്തില്‍ തന്നെ വിലയിരുത്തപ്പെട്ട ബജറ്റില്‍ ഡല്‍ഹി, ആന്ധ്ര സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി നല്‍കിയപ്പോള്‍ കേരളം, തെലങ്കാന തുടങ്ങി സംസ്ഥാനങ്ങളെ അതി ഭീകരമാംവിധം അവഗണനയുടെ മഹാഗര്‍ത്തത്തിലേക്ക് തള്ളിവിട്ടിരിക്കുന്നു. മഖാന ബോര്‍ഡ്, പട്ന വിമാനത്താവളം നവീകരണം, പുതിയ ഗ്രീന്‍ഫ്രില്‍ഡ് എയര്‍പോര്‍ട്ട്, ബിഹ്ടയില്‍ ബ്രൗണ്‍ഫില്‍ഡ് വിമാനത്താവളം, പാട്ന എയര്‍പോര്‍ട്ട് വികസനം, പട്‌ന ഐ.ഐ.ടിക്ക് പുതിയ ഹോസ്റ്റല്‍, പുതിയ ഫുഡ് പ്രോസസിങ് യൂണിറ്റ്, പ്രത്യേക കനാല്‍ പദ്ധതി തുടങ്ങി വികസന രംഗത്തും ക്ഷേമപ്രവര്‍ത്തനങ്ങളിലും ബിഹാറിന് ബജറ്റ് കനിഞ്ഞരുളിയിരിക്കുകയാണ്. സംസ്ഥാനത്തിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി ബജറ്റിന് മുന്നോടി ായി നിര്‍മല സീതാരാമനുമായി കൂടിക്കാഴച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാനം ആവശ്യപ്പെട്ടതും അതിലപ്പുറവും ധനമന്ത്രി നമന്ത്രി നല്‍കിയിരിക്കുകയാണ്. ബജറ്റില്‍ ആറിടത്താണ് ബിഹാര്‍ പ്രത്യേകം പരാമര്‍ശിക്കപ്പെട്ടത്.

ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനം എന്നതിനേക്കാളുപരി ആയാറാം ഗയാറാം രാഷ്ട്രിയത്തിന്റെ നേര്‍ചിത്രമായി മാറിയ നിതീഷ്‌കുമാറിനെ സര്‍ക്കാറിനൊപ്പം ഉറപ്പിച്ചുനിര്‍ത്തുക എന്നതാണ് ഈ കോരിച്ചൊരിയലിന്റെ യഥാര്‍ത്ഥ ലക്ഷ്യം. വഖഫ് ഭേദഗതി ബില്ലില്‍ ടി.ഡി.പിയോടൊപ്പം ബിഹാറിലെ ഭരണകക്ഷിയായ ജെ.ഡി.യുവും അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തുകയും തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടേണ്ടി വരികയും ചെയ്തിരുന്നു. എന്നാല്‍ ജെ.പി.സിയില്‍ ഇരുപാര്‍ട്ടികളും കാര്യമായ എതിര്‍പ്പുകളോ ഭേദഗതികളോ ഉന്നയിച്ചിരുന്നില്ല. അങ്ങനെയെങ്കില്‍ ബജറ്റില്‍ ടി.ഡി. പിയുടെ ആന്ധ്രയെവിടെ എന്ന ചോദ്യമുയരാമെങ്കിലും ബജറ്റിന് മുന്നോടിയായി തന്നെ ആന്ധ്രക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കപ്പെട്ടിരുന്നത്. മൂന്നാം മോദി സര്‍ക്കറിന്റെ ആദ്യ ബജറ്റിലും ഈ രണ്ടു സംസ്ഥാനങ്ങള്‍ക്കും വലിയ തോതിലുള്ള വിഹിതമാണ് അനുവദിക്കപ്പെട്ടിരുന്നത്. ആധായനികുതി പരിധി 12 ലക്ഷമാക്കി ഉയര്‍ത്തിയതിന്റെ പേരില്‍ സാധാരണക്കാരന്റെ ബജറ്റായി ആഘോഷിക്കപ്പെടുമ്പോള്‍ അതിനുപിന്നിലും മറഞ്ഞുകിടക്കുന്നത് വ്യക്തമായ രാഷ്ട്രിയമാണ്. ഈ ആഴ്ച്ചയില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന ഡല്‍ഹിയിലെ മഹാഭൂരിപക്ഷം വരുന്ന മധ്യവര്‍ഗക്കാരെ സ്വാധീനിക്കുകയെന്നതാണത്. സര്‍ക്കാറിനെ താങ്ങിനിര്‍ത്തുന്നതിനുള്ള പ്രതിഫലമെന്നോണം ഇരു സംസ്ഥാനങ്ങള്‍ക്കും, ബി.ജെ.പിയും സഖ്യകക്ഷികളും അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ക്ക് അതിന്റെ പേരിലും വലിയ തോതില്‍ ബജറ്റ് വിഹിതങ്ങള്‍ അനുവദിക്കുമ്പോള്‍ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളെ പാടെ അവഗണിക്കുകയാണ്.

കേരളത്തെ സംബന്ധിച്ചിടത്തോളം കണ്ണില്ലാത്ത ക്രൂരതയാണ് ഈ ബജറ്റ് സമ്മാനിച്ചിരിക്കുന്നത്. രാജ്യംകണ്ടതില്‍വെച്ചേറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നിന് സാക്ഷ്യംവഹിച്ച വയനാടിന് പ്രത്യേക പാക്കേജ് എന്ന ആവശ്യം ബജറ്റിലും അവഗണിക്കപ്പെട്ടിരിക്കുകയാണ്. ഭരണ പ്രതിപക്ഷ ഭേദമില്ലാതെ സംസ്ഥാനത്തെ നേതാക്കള്‍ പ്രതികരിച്ചതുപോലെ കേരളത്തെ രാജ്യത്തിന്റെ പരിധിക്കു പുറത്തുനിര്‍ത്തുന്ന ബജറ്റാണിതെന്നത് പറയാതിരിക്കാനാവില്ല. വയനാട് സ്‌പെഷല്‍ പാക്കേജ്, വിഴിഞ്ഞം തുറമുഖം, വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം, എയിംസ് തുടങ്ങിയ ആവശ്യങ്ങള്‍ക്കായി 24000 കോടിയായിരുന്നു കേരളം ആവശ്യപ്പെട്ടിരുന്നതെങ്കില്‍ അതൊന്നും പരിഗണിക്കാതെ പൊതു പൊതുവായ പ്രഖ്യാപനങ്ങളില്‍ മാത്രം സംസ്ഥാനത്തെ ഒതുക്കിയിരിക്കുകയാണ്. ചരിത്രത്തിലാ ധ്യമായി ഒരു ലോകസഭയിലേക്ക് അംഗത്തം ലഭിക്കുകയും മന്ത്രിസഭയില്‍ ഒന്നിലധികം മന്ത്രിമാരുടെ പ്രാതിനിധ്യം ഉണ്ടാവുകയും ചെയ്തിട്ടും കേരളത്തോട് കാണിച്ചിട്ടുള്ള ഈ കൊടിയ അവഗണന ബി.ജെ.പിയുടെ സംസ്ഥാനത്തോടുള്ള സമീപനത്തിന്‍ന്റെ ദൃഷ്ടാന്തമാണെന്നതില്‍ തര്‍ക്കത്തിനിടയില്ല. നിരവധി റെക്കോര്‍ഡുകളുടെ പിന്തുണയോടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചിരിക്കുന്നത്. ചരിത്രത്തിലിന്നെവരെയില്ലാത്ത സങ്കുജിത രാഷ്ട്രീയ താല്‍പര്യങ്ങളോടെയുള്ള ബജറ്റ് എന്ന റെക്കോര്‍ഡുംകൂടി അതിനോട് അവര്‍ ചേര്‍ത്തുവെക്കേണ്ടിവരും.

 

india

വീട്ടില്‍ നിന്ന് നോട്ട് കണ്ടെത്തിയ സംഭവം: ആരോപണവിധേയനായ ജഡ്ജിയെ കോടതി കാര്യങ്ങളിൽനിന്ന് ഒഴിവാക്കി ഡൽഹി ഹൈക്കോടതി

സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്

Published

on

ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചു. സുപ്രീം കോടതിയുടെ നിർദേശം അനുസരിച്ചാണ് ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി കെ ഉപാധ്യയ, യശ്വന്ത് വർമ്മയുടെ ജുഡീഷ്യൽ ചുമതലകൾ പിൻവലിച്ചത്. യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ പണം കണ്ടെത്തിയത് സംബന്ധിച്ച് സുപ്രീം കോടതി നിയോഗിച്ച 3 അംഗ ആഭ്യന്തര അന്വേഷണസമിതി ഉടൻ നടപടികൾ ആരംഭിക്കും.

സംഭവസ്ഥലത്തുനിന്നു ഡൽഹി പൊലീസ് പകർത്തി ഡൽഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളിൽ നോട്ടുകെട്ടുകൾ കത്തുന്നതും അഗ്നിരക്ഷാസേനാംഗങ്ങൾ തീകെടുത്താൻ ശ്രമിക്കുന്നതും വ്യക്തമായി കാണാം. ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽ തീപിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സമയം അദ്ദേഹം വീട്ടിലുണ്ടായിരുന്നില്ല.

അതേസമയം, ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടും യശ്വന്ത് വർമ്മയുടെ വിശദീകരണവും പരിശോധിച്ച ശേഷം വസതിയിലെ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തനാണ് തീരുമാനം. പൊലീസും വർമ്മയും നൽകിയ വിവരങ്ങളിലുള്ള വൈരുദ്ധ്യം അന്വേഷണസംഘം വിശദമായി പരിശോധിക്കും.
14 ന് രാത്രി 11.30 ഓടെ പണം കേണ്ടത്തിയെങ്കിലും, അടുത്ത ദിവസം വൈകീട്ട് 4.30 ഓടെ മാത്രമാണ് പൊലീസ് വിവരം ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. മാത്രമല്ല പൊലീസ് രേഖകളിൽ എവിടെയും പണം കണ്ടെത്തിയ കാര്യം പരാമർശിച്ചിട്ടില്ല.

Continue Reading

india

സെക്കന്ദ്രാബാദില്‍ ട്രെയിന്‍ യാത്രക്കിടെ പീഡന ശ്രമം; ട്രെയിനില്‍ നിന്ന് ചാടിയ യുവതിക്ക് ഗുരുതര പരിക്ക്

രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Published

on

ട്രെയിനില്‍ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കു നേരെ പീഡന ശ്രമം. രക്ഷപ്പെടാന്‍ വേണ്ടി ട്രെയിനില്‍ നിന്ന് ചാടിയ യുവതിയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സെക്കന്ദ്രാബാദില്‍ നിന്ന് മേഡ്ചലിലേക്ക് പുറപ്പെട്ട ട്രെയിനിലാണ് യുവാവ് യുവതിയെ കടന്നു പിടിക്കാന്‍ ശ്രമിച്ചത്. ലേഡീസ് കമ്പാര്‍ട്‌മെന്റില്‍ യാത്രക്കാര്‍ കുറഞ്ഞ സമയത്തായിരുന്നു ഇയാള്‍ യുവതിയെ സമീപിച്ചത്. ലൈംഗിക തൊഴിലാളിയാണോ എന്ന് യുവാവ് യുവതിയോട് ചോദിക്കുകയായിരുന്നു. അല്ലെന്നു മറുപടി നല്‍കി യുവതി ഒഴിഞ്ഞു മാറിയതോടെ പ്രതി ബലം പ്രയോഗിച്ചു യുവതിയെ കടന്നു പിടിക്കുകയായിരുന്നു.

പരിഭ്രമിച്ച യുവതി ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് എടുത്തു ചാടുകയായിരുന്നു. തലപൊട്ടി രക്തത്തില്‍ കുളിച്ചു കിടന്ന യുവതിയെ പ്രദേശവാസികള്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

അതേസമയം യുവതി അപകടനില തരണം ചെയ്തിട്ടുണ്ട്. പോലീസും റയില്‍വേ പോലീസുമെത്തി യുവതിയുടെ മൊഴി രേപ്പെടുത്തി. യുവതി നല്‍കിയ തിരിച്ചറിയല്‍ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.

 

Continue Reading

india

നീതിയുടെ മേല്‍ പതിഞ്ഞ കരിനിഴല്‍

EDITORIAL

Published

on

ഡല്‍ഹി ഹൈക്കോടതിയിലെ മുതിര്‍ന്ന രണ്ടാമത്തെ ജഡ്ജി യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതയില്‍ നിന്ന് 15 കോടിയോളം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ ഞെട്ടിച്ചിരിക്കുകയാണ്. ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജഡ്ജി വിട്ടിലില്ലാതിരുന്ന സമയത്ത് നടന്ന സംഭവത്തില്‍ തീയണച്ചതിന് ശേഷം ഫയര്‍ഫോഴ്‌സസ് സംഘം നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. പണം കണ്ടെത്തിയ വിവരം ഫയര്‍ഫോഴ്സ് മേധാവി അതുല്‍ ഗാര്‍ഗ് തുടക്കത്തില്‍ നിഷേധിച്ചുവെങ്കിലും പിന്നിട് മലക്കം മറിയുകയാണുണ്ടായത്. തീ കെടുത്തിയ ശേഷം സ്ഥലം പൊലീസ് ഏറ്റെടുത്തെന്നായിരുന്നു തുടക്കത്തില്‍ അദ്ദേഹം പറഞ്ഞതെങ്കിലും പിന്നീട് അത് തിരുത്തുകയാ യിരുന്നു. കണ്ടെത്തിയ തുക എത്രയെന്നതിന് ഔദ്യോകിക സ്ഥിരീകരണമുണ്ടായിട്ടില്ലെങ്കിലും ജസ്റ്റിസിനെ അലഹബാദിലേക്ക് മാറ്റുന്നതില്‍ പ്രതിഷേധിച്ച് അവിടുത്തെ ബാര്‍ അസോസിയേഷന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ 15 കോടിയോളം രൂപ കണ്ടെത്തിയെന്ന് ക്യത്യമായി പറയുന്നുണ്ട്. ഡല്‍ഹി ഹൈക്കോടതി ജിഫ് ജസ്റ്റിസ് ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിനിടെ തന്നെ സുപ്രീം കോടതി കൊളിജിയം അസാധാരണ യോഗം ചേര്‍ന്നത് സംഭവത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുന്നതാണ്. വിവാദത്തെ തുടര്‍ന്ന് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള ശ്രമം കൊളീജിയത്തിന്റെ ഭാഗത്തു നിന്നുണ്ടായെങ്കിലും അതിരൂക്ഷമായ വിമര്‍ശനമായിരുന്നു ബാര്‍ അസോസിയേഷന്റെ ഭാഗത്തു നിന്നുണ്ടായത്. സംഭവത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തിയ അവര്‍ അലഹബാദ് ഹൈക്കോടതി ചവറ്റുകുട്ടയല്ലെന്നും അങ്ങോട് സ്ഥലം മാറ്റിയാല്‍ പണിമുടക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിലും നോട്ട് വിഷയം ഉന്നയിക്കപ്പെടുകയുണ്ടായി. സംഭവം നമ്മെയൊന്നാകെ പിടിച്ചുകുലുക്കുന്നതും മനോവീര്യം തകര്‍ത്തു കളയുന്നതും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഭരണപരമായ ഇടപെടല്‍ വേണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച നിരവധി കേസുകള്‍ പരിഗണിച്ച ജഡ്ജിയാണ് യശ്വന്ത് വര്‍മയെന്നതാണ് ഏറ്റവും ഗൗരവതരമായ വിഷയം. ലോകസഭാ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് തിരിച്ചടി സമ്മാനിച്ച ആദായ നികുതി കേസ് ഉള്‍പ്പെടെ ഒട്ടേറെ വിവാദങ്ങള്‍ക്കാണ് അദ്ദേഹത്തിന്റെ വിധി പ്രസ്താവങ്ങള്‍ വഴിവെച്ചത്. രാജ്യത്തെ പിടിച്ചുലച്ച ഉന്നാവ പീഡനക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സെന്‍ഗറിന് ജാമ്യം അനുവദിച്ചതും അദ്ദേഹമായിരുന്നു. 22 വര്‍ഷത്തെ അഭിഭാഷക പരിചയമുള്ള അദ്ദേഹം വര്‍ഷങ്ങളോളം ഉത്തര്‍പ്രദേശ് സര്‍ക്കാറിന്റെ അഭിഭാഷകനായിരുന്നു. 2014ല്‍ അലഹബാദ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായ ശേഷം 2021ലാണ് ഡല്‍ഹി ഹൈക്കോടതിയിലെത്തുന്നത്. ജി.എസ്.ടി ഉള്‍പ്പെടെ നികുതി കേസുകളും കമ്പനികളുടെ അപ്പിലുകളും പരിഗണിക്കുന്ന ഡിവിഷന്‍ ബെഞ്ചിന്റെ അധ്യക്ഷ പദവിയിലാണ് നിലവില്‍ അദ്ദേഹമുള്ളത്.

ജനാധിപത്യത്തിന്റെ മൂന്നാം തൂണായി നിലകൊള്ളുന്നതോടൊപ്പം നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ രാജ്യത്തിന്റെ ജനാധിപത്യ, മതേതര വിശ്വാസികളുടെ പ്രതീക്ഷയുടെ ഭാരവും നീതിന്യായ വ്യവസ്ഥയില്‍ അര്‍പ്പിതമായി നില്‍ക്കുകയാണ്. എന്നാല്‍ ഈ സംവിധാനത്തില്‍ നിന്നും കൊല്ലന്റെ ആലയിലെ പൂച്ചയെപ്പോലെ രാജ്യത്തെ ജനങ്ങള്‍ നിരന്തരമായി ഞെട്ടിക്കൊണ്ടിരിക്കുകയാണ്. നിലവിലെ സംഭവ വികാസങ്ങളില്‍ പരാമര്‍ശ വിധേയമായിട്ടുള്ള അലഹബാദ് ഹൈക്കോടതി ജഡ്ജ് നടത്തിയ വിദ്വേഷം വമിപ്പിക്കുന്ന പ്രസംഗം ഇതിന്റെ മറ്റൊരുദാഹരണമാണ്. ന്യായാധിപന്‍മാരുടെ തിരഞ്ഞെടുപ്പ് നീതിയുക്തവും ഭരണഘടനാദത്തവുമാക്കി മാറ്റുക എന്നതാണ് ഈ ദാരുണമായ അവസ്ഥാ വിശേഷത്തിനുള്ള ഏക പരിഹാരം, ജഡ്ജിമാരുടെ നിയമനങ്ങള്‍ക്കുള്ള കൊളിജിയം പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റിസുമാരും സര്‍ക്കാറുകളും തമ്മില്‍ നിരന്തരമായി എഴുത്തുകുത്തുകള്‍ നടക്കുന്നുവെങ്കിലും ഒരു ധാരണയിലെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. സര്‍ക്കാറിന്റെ താല്‍പര്യങ്ങള്‍ ഒളിച്ചു കടത്തുന്ന രീതിയിലുള്ള നിര്‍ദ്ദേശങ്ങളും നിയമ നിര്‍മാണങ്ങളുമാണ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിലുണ്ടാവുന്നത് എന്നതാണ് വസ്തുത. നീതിന്യായ വ്യവസ്ഥയുടെ അടിക്കല്ലിളക്കുന്ന പ്രവണതകള്‍ ഒന്നൊന്നായി ഉയര്‍ന്നു വരുമ്പോള്‍ ഭരണകുടവും പരമോന്നത നിതിപീഠവും ഇക്കാര്യത്തില്‍ ഇനിയും അമാന്തിച്ചു നിന്നാല്‍ നീതിന്യായ വ്യവസ്ഥയുടെ വിശ്വാസ്യതയാണ് ചോദ്യംചെയ്യപ്പെടുക. അതാകട്ടെ ഭരണഘടനയുടെ അന്തസത്തക്കുനേരെയുള്ള വെല്ലുവിളിയായിരിക്കും.

 

Continue Reading

Trending