Connect with us

india

തെലങ്കാനയിലെ തുരങ്കം തകര്‍ന്ന് ജാര്‍ഖണ്ഡ് തൊഴിലാളികള്‍ കുടുങ്ങിയ സംഭവം; രക്ഷാദൗത്യം തുടരും

ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

Published

on

കഴിഞ്ഞ ദിവസം രാവിലെ 8.30 ഓടെ നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ നിര്‍മ്മാണത്തിലിരിക്കുന്ന ശ്രീശൈലം ഇടത് കര കനാലിന്റെ (എസ്എല്‍ബിസി) തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്നതിനെത്തുടര്‍ന്ന് എട്ട് തൊഴിലാളികള്‍ കുടുങ്ങിയിരുന്നു.

രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാന്‍ ദേശീയ ദുരന്തനിവാരണ സേനയോടും (എന്‍ഡിആര്‍എഫ്) ഇന്ത്യന്‍ സൈന്യത്തോടും സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് ജലസേചന മന്ത്രി എന്‍ ഉത്തം കുമാര്‍ റെഡ്ഡി പറഞ്ഞു.

96 അംഗ എന്‍ഡിആര്‍എഫ് സംഘവും ഇന്ത്യന്‍ ആര്‍മിയുടെ എന്‍ജിനീയര്‍ ടാസ്‌ക് ഫോഴ്സിലെ (ഇടിഎഫ്) ഉദ്യോഗസ്ഥരും രാത്രിയോടെ ദോമലപെന്റയിലെത്തി.

തുരങ്കത്തിനുള്ളില്‍ കുടുങ്ങിയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്ന ചോദ്യത്തിന്, ‘ഇതുവരെ ഇതേക്കുറിച്ച് ഒരു വിവരവുമില്ല, പക്ഷേ അവര്‍ ജീവിച്ചിരിപ്പുണ്ടെന്ന പ്രതീക്ഷയോടെയാണ് ഞങ്ങള്‍ മുന്നോട്ട് പോകുന്നത്, തുരങ്കത്തിനുള്ളില്‍ വായുസഞ്ചാരത്തിന് പ്രശ്നമില്ല’ എന്ന് മന്ത്രി പറഞ്ഞു.

അതേസമയം, തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാന്‍ സാധ്യമായ എല്ലാ സഹായവും ഉറപ്പാക്കണമെന്ന് ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡിയോട് അഭ്യര്‍ത്ഥിച്ചു.

ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികളാണ് തുരങ്കത്തില്‍ കുടുങ്ങിയത്.

പ്രാഥമിക വിവരം അനുസരിച്ച്, തുരങ്കത്തില്‍ കുടുങ്ങിയ ജാര്‍ഖണ്ഡില്‍ നിന്നുള്ള നാല് തൊഴിലാളികള്‍ ഗുംല ജില്ലയില്‍ നിന്നുള്ളവരാണെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശനിയാഴ്ച രാവിലെ 8 മണിയോടെ 60 ഓളം തൊഴിലാളികള്‍ നല്ലമല വനത്തിലൂടെയുള്ള ടണലിലേക്ക് ശ്രീശൈലം കായലിനടുത്തുള്ള ദോമലപെന്റയില്‍ നിന്ന് നക്കലഗണ്ടി റിസര്‍വോയറിലേക്ക് പ്രവേശിച്ചു. തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടെയാണ് പെട്ടെന്നുള്ള വെള്ളത്തിന്റെ കുത്തൊഴുക്കില്‍ മേല്‍ക്കൂര തകര്‍ന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

തൊഴിലാളികള്‍ അവരുടെ ദിനചര്യയുടെ ഭാഗമായി ടണല്‍ ബോറിംഗ് മെഷീന്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്ന് വൈകുന്നേരം ദോമലപെന്റയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച ഉത്തം പറഞ്ഞു. ”അവര്‍ തുടങ്ങിയപ്പോള്‍ വലിയ ശല്യം ഉണ്ടായില്ല. കുറച്ച് സമയത്തിന് ശേഷം, ഭൂമിശാസ്ത്രപരമായ തകരാറുകള്‍ കാരണം ജലപ്രവാഹം ഉണ്ടായി.

ജയപ്രകാശ് അസോസിയേറ്റ്സ് കമ്പനിയിലെ ഒരു പ്രോജക്ട് എഞ്ചിനീയര്‍, ഫീല്‍ഡ് എഞ്ചിനീയര്‍, നാല് തൊഴിലാളികള്‍, ടണല്‍ ബോറിങ് മെഷീന്‍ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന റോബിന്‍സ് ഇന്ത്യയില്‍ നിന്നുള്ള രണ്ട് പ്രവര്‍ത്തകര്‍ എന്നിവരാണ് കുടുങ്ങിയത്. ഉത്തര്‍പ്രദേശ്, ജാര്‍ഖണ്ഡ്, പഞ്ചാബ്, ജമ്മു കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഇവര്‍.

തുടക്കത്തില്‍, തുരങ്കം തകരുന്നത് മൂന്ന് മീറ്റര്‍ വരെ നീളത്തിലായിരുന്നു. തകര്‍ച്ചയുടെ വ്യാപ്തി വര്‍ധിച്ചേക്കാമെന്ന് അധികൃതര്‍ പിന്നീട് പറഞ്ഞു.

ഭൂഗര്‍ഭ തകരാര്‍ സ്ഥിരപ്പെട്ടതിന് ശേഷം രക്ഷാപ്രവര്‍ത്തനം ആരംഭിക്കുമെന്ന് ഉത്തം പറഞ്ഞു. ”തുരങ്കത്തിനുള്ളില്‍ 14 കിലോമീറ്റര്‍ ഉള്ളില്‍ ഈ സംഭവം നടന്നതിനാല്‍ ചില വെല്ലുവിളികള്‍ ഉണ്ടാകും. രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ രാജ്യത്തെ ഏറ്റവും മികച്ച ടണല്‍ വിദഗ്ധരെ ഞങ്ങള്‍ ലഭ്യമാക്കുന്നുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2023ല്‍ ഉത്തരാഖണ്ഡിലെ തുരങ്കത്തില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷിച്ച വിദഗ്ധരുമായും സര്‍ക്കാര്‍ സംസാരിച്ചിരുന്നതായി അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, തുരങ്കത്തിന്റെ മേല്‍ക്കൂര തകര്‍ന്ന വിവരം ലഭിച്ചയുടന്‍ മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഞെട്ടി. ജില്ലാ കളക്ടര്‍, എസ്പി, ഫയര്‍ സര്‍വീസ് വിഭാഗം, ഹൈദ്രാ, ഇറിഗേഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംഭവസ്ഥലത്തെത്തി ദുരിതാശ്വാസ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി.

രക്ഷാപ്രവര്‍ത്തനത്തിനായി സിംഗാരേണി കോളിയേഴ്സിന്റെ ഒരു സംഘത്തെയും വിന്യസിച്ചിട്ടുണ്ട്.

ആവശ്യമായ രക്ഷാപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനും മുഖ്യമന്ത്രി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

നൈജീരിയയിലെ സ്‌കൂളില്‍ അതിക്രമം: 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

Published

on

അബുജ: നൈജീരിയ വീണ്ടും  സ്‌കൂള്‍ തട്ടിക്കൊണ്ടുപോകല്‍ സംഭവത്തിന്റെ നടുവില്‍. നൈഗര്‍ നോര്‍ത്ത് സെന്‍ട്രിലെ സെന്റ് മേരീസ് കാത്തലിക് സ്‌കൂളില്‍ വെള്ളിയാഴ്ച ആയുധധാരികള്‍ അതിക്രമിച്ചുകയറി 303 വിദ്യാര്‍ത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായി ക്രിസ്ഥാന അസോസിയേഷന്‍ ഓഫ് നൈജീരിയ (CAN) അറിയിച്ചു. ആദ്യം 215 കുട്ടികളെയാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ ശനിയാഴ്ച നടത്തിയ കണക്ക് പരിശോധിച്ചപ്പോള്‍ 300-ല്‍ അധികം കുട്ടികളെ കാണാനില്ലെന്നതാണ് സ്ഥിരീകരണം.

CAN നൈജര്‍ സ്റ്റേറ്റ് ചാപ്റ്റര്‍ ചെയര്‍മാന്‍ മോസ്റ്റ് റവറന്റ് ബുലസ് ഡൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ചശേഷമാണ് വിവരം സ്ഥിരീകരിച്ചത്. 10നും 18നും ഇടയില്‍ പ്രായമുള്ള പെണ്‍കുട്ടികളും ആണ്‍കുട്ടികളുമാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച 88 കുട്ടികളെയും പ്രതികള്‍ വീണ്ടും പിടികൂടിയതായി വിവരമുണ്ട്.

സംഭവത്തിനു 170 കിലോമീറ്റര്‍ അകലെയുള്ള അയല്‍ സംസ്ഥാനമായ കെബ്ബിയിലും സമാനമായ ആക്രമണം നടന്നിരുന്നു. അവിടെയുള്ള മാഗ പട്ടണത്തിലെ സെക്കന്‍ഡറി സ്‌കൂളില്‍ തിങ്കളാഴ്ച നടന്ന ആക്രമണത്തില്‍ 25 വിദ്യാര്‍ത്ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു, ഇതില്‍ ഒരാള്‍ രക്ഷപ്പെട്ടെങ്കിലും 24 പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

അടിക്കടിയുള്ള ഇത്തരം ആക്രമണങ്ങള്‍ സംസ്ഥാനത്ത് വന്‍ സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. കുട്ടികളെ കണ്ടെത്തുകയും സുരക്ഷിതമായി തിരികെ കൊണ്ടുവരാനായി പ്രാദേശിക സംഘങ്ങളെയും പ്രത്യേക സ്‌ക്വാഡുകളെയും വിന്യസിച്ചു. ആക്രമണത്തിനിടെ സ്‌കൂളിന്റെ വൈസ് പ്രിന്‍സിപ്പല്‍ വെടിയേറ്റ് മരിക്കുകയും ചെയ്തു.

സംഭവത്തിന് ഇതുവരെ ആരും ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍, സുരക്ഷാ ഏജന്‍സികള്‍ എന്നിവരുമൊത്ത് സംയുക്ത പരിശ്രമം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

 

Continue Reading

india

ജമ്മുകശ്മീരില്‍ മലയാളി സൈനികന് വീരമൃത്യു

സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

Published

on

ജമ്മുകശ്മീരിലെ പൂഞ്ചില്‍ മലയാളി സൈനികന്‍ വീരമൃത്യുവിന് കീഴടങ്ങി. മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശിയും സൈന്യത്തില്‍ 27 വര്‍ഷമായി സേവനമനുഷ്ഠിച്ചുവരികയുമായ സബ്േദാര്‍ സജീഷ് കെ (47) നാണ് മരണം സംഭവിച്ചത്. സുരന്‍കോട്ടില്‍ പെട്രോളിംഗ് നടത്തുന്നതിനിടെ കാല്‍ വഴുതി കൊക്കയിലേക്ക് വീണതാണ് ദുരന്തത്തിന് കാരണമായത്.

ഇന്നലെ നടന്ന അപകടത്തെ തുടര്‍ന്ന് സജീഷിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം സൈന്യം ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചു.

നാളെ രാവിലെ നാട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം സംസ്‌കാരകര്‍മ്മങ്ങള്‍ നടക്കും.

 

Continue Reading

india

ഡല്‍ഹിയില്‍ വന്‍ ആയുധക്കടത്ത് സംഘം പിടിയില്‍

ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Published

on

ന്യൂഡല്‍ഹി: വിദേശ നിര്‍മിത ആയുധങ്ങള്‍ ഇന്ത്യയില്‍ വിതരണം ചെയ്ത ആയുധക്കടത്ത് സംഘത്തെ ഡല്‍ഹി പൊലീസ് പിടികൂടി. ചൈനയും തുര്‍ക്കിയും നിര്‍മ്മിച്ച തോക്കുകളും വെടിയുണ്ടകളും ഡ്രോണ്‍ വഴി രാജ്യത്തേക്ക് കടത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പാകിസ്താനിലെ ഇന്റര്‍-സര്‍വീസ് ഇന്റലിജന്‍സ് (ഐ.എസ്.ഐ.) ബന്ധം സംഘത്തിനുണ്ടെന്ന സംശയവും പൊലീസ് ഉന്നയിക്കുന്നു.

സംഘത്തിലെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. പഞ്ചാബിലെ കൊടുംകുറ്റവാളി മന്‍ദീപ്, സംഘാംഗങ്ങളായ ഉത്തര്‍പ്രദേശ് സ്വദേശി രോഹന്‍, മോനു എന്നിവരാണ് പിടിയിലായത്. 10 വിദേശ തോക്കുകളും 92 വെടിയുണ്ടകളും ഇവരില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു. കൊലക്കേസുകളില്‍ പ്രതിയായ സോനു ഖത്രിയുടെ കൂട്ടാളിയാണ് മന്‍ദീപ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഡ്രോണ്‍ ഉപയോഗിച്ച് ആയുധങ്ങള്‍ അതിര്‍ത്തിക്ക് സമീപമുള്ള നിശ്ചിത സ്ഥലങ്ങളില്‍ ഇറക്കിവെക്കുകയും തുടര്‍ന്ന് സംഘം അത് ശേഖരിച്ചു രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിതരണം ചെയ്യുകയും ചെയ്തതായാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പിടിയിലാകാതിരിക്കാന്‍ കാര്‍ബണ്‍ പേപ്പറില്‍ പൊതിഞ്ഞാണ് ആയുധങ്ങള്‍ കടത്തിയതെന്ന് പൊലീസ് പറഞ്ഞു.

സംഘത്തിന്റെ മുഖ്യപ്രതിയായി ജസ്പ്രീത് അഥവാ ‘ജസ്സ’യെയാണ് പൊലീസ് തിരിച്ചറിഞ്ഞിരിക്കുന്നത്. അമേരിക്കയില്‍ സ്ഥിരതാമസക്കാരനായ ഇയാള്‍ പാകിസ്താനുമായി നേരിട്ട് ബന്ധപ്പെടുകയും അവിടെനിന്ന് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നുവെന്നാണു സംശയം. പിടിയിലായവരുടെ മൊബൈല്‍ ഫോണുകള്‍, ബാങ്ക് ഇടപാടുകള്‍, സോഷ്യല്‍ മീഡിയ വിവരങ്ങള്‍ എന്നിവ ശേഖരിച്ച് കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

Trending