Culture
പ്രതിപക്ഷ ഐക്യത്തിന് തിരിച്ചടി; രാംനാഥ് കോവിന്ദിന് നിതീഷ് കുമാറിന്റെ പിന്തുണ

ന്യൂഡല്‍ഹി: എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണക്കുമെന്ന് ജനതാദള്‍ (യു) നേതാവും ബിഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍. രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുത്ത എന്‍.ഡി.എ സ്ഥാനാര്‍ത്ഥി രാം നാഥ് കോവിന്ദിന് പിന്തുണ നല്‍കനാണ് ബിഹാറില്‍ ചേര്‍ന്ന ജെഡിയു യോഗം തീരുമാനിച്ചത്. കുറച്ചു നാളായി മോദിയുമായി പ്രീണന സമീപനം സ്വീകരിക്കുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കോവിന്ദിന് പിന്തുണ നല്കാന് തീരുമാനിക്കുകയായിരുന്നു.
രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന രാംനാഥ് കോവിന്ദ് നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ കൂടിയാണെന്നതും തീരുമാനത്തിന് കാരണമായി. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കൂടിയായ നിതീഷ് കുമാറിന് കോവിന്ദിന് പിന്തുണ നല്‍കേണ്ട നിലയാണ്.
പ്രതിപക്ഷ ഐക്യത്തിനും, ബദല്‍ സ്ഥാനാര്‍ത്ഥിയെ മല്‍സരിപ്പിക്കാനുള്ള തീരുമാനത്തിനും കനത്ത പ്രഹരമേല്‍പ്പിക്കുന്നതാണ് ജെഡിയുവിന്റെ കാലുമാറ്റം. ബിഹാറില്‍ ബിജെപിയെ വീഴ്ത്തി ഭരണം പിടിക്കാന്‍ മഹാസഖ്യത്തിന് രൂപം നല്കിയ നിതീഷ് കുമാര്‍ ബിജെപിക്കൊപ്പം കൂടുന്ന രാഷ്ട്രീയ മാറ്റമാണ് ദേശീയ തലത്തില്‍ കാണാന്‍ സാധിക്കുന്നത്. ഇതിന്റെ തുടര്‍ച്ചയാണ് കോവിന്ദിനെ പിന്തുണക്കാനുള്ള തീരുമാനവും. ദളിത് സ്ഥാനാര്‍ത്ഥി ആയതിനാല്‍ പിന്തുണ എന്‍ഡിഎ സ്ഥാനാര്‍ത്ഥിക്കെന്ന സൂചനയാണ് നേരത്തെ നിതീഷ് കുമാര്‍ നല്‍കിയതെങ്കിലും പ്രതിപക്ഷ ഐക്യം സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതിന് മുമ്പ് ഭരണപക്ഷ സ്ഥാനാര്‍ത്ഥിയെ പിന്തുണക്കാനുള്ള തീരുമാനം പ്രതിപക്ഷ കൂട്ടായ്മയ്ക്ക് തിരിച്ചടിയാണ്. ദളിത് സ്ഥാനാര്‍ത്ഥിയായതിനാല്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കുമെന്ന സൂചന ബിഎസ്പി നേതാവ് മായാവതിയും നല്‍കിയിരുന്നു. ബിജെപിയുടെ ദളിത് സ്ഥാനാര്‍ത്ഥിയെ എങ്ങനെ എതിര്‍ക്കുമെന്ന ആശങ്കയാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെല്ലാമുള്ളത്. ഈ സാഹചര്യത്തില്‍ ബദല്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനുള്ള തീരുമാനത്തില്‍ നിന്ന് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും പിന്‍വാങ്ങുമോയെന്നതാണ് ഇനി കാത്തിരുന്നു കാണേണ്ടത്. കോവിന്ദിനെ പിന്തുണക്കുന്നതില് ജെഡിയുവില്‍ ഭിന്നതയുണ്ട്. ജെഡിയു കേരളാ ഘടകം ദേശീയ ഘടകത്തിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഇതിനോടകം വ്യക്തമാക്കിക്കഴിഞ്ഞു. അതേ സമയം ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ പിന്തുണക്കേണ്ടതില്ലെന്നാണ് ബിഹാറില്‍ ജെ.ഡി.യുവിന്റെ സഖ്യകക്ഷിയായ ആര്.ജെ.ഡിയുടെ തീരുമാനം. നേരത്തെ 48.93 ശതമാനം വോട്ടു മാത്രമുണ്ടായിരുന്ന ഭരണ പക്ഷത്തിന് ഇപ്പോള്‍ വിവിധ പ്രാദേശിക കക്ഷികളുടെ പിന്തുണ കൂടി ലഭിച്ചതോടെ 60 ശതമാനത്തിലധികം വോട്ടുകള്‍ ഉറപ്പായി. 25893 വോട്ടിന്റെ മൂല്യമുള്ള ശിവസേന കഴിഞ്ഞ ദിവസം കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ടി.ആര്.എസ്, ടി.ഡി.പി, വൈ.എസ്.ആര് കോണ്‍ഗ്രസ്, അസംഗണപരിഷത്, ബോഡോലാന്റ് പീപ്പിള്‍സ് ഫ്രണ്ട് എന്നീ കക്ഷികളും കോവിന്ദിനെ പിന്തുണക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമെ ഒഡീഷ മുഖ്യമന്ത്രി ബിജു പട്നായിക്കിന്റെ ബിജു ജനതാദളും എന്‍.ഡി.എക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാളെയാണ് രാംനാഥ് കോവിന്ദ് പത്രിക സമര്‍പ്പിക്കുക.
Film
വാഹനാപകടം; നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന് ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala1 day ago
കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് രഞ്ജു ജോണിനെ കാണാനില്ലെന്ന് പരാതി
-
More3 days ago
ബലി പെരുന്നാള്‍ ദിനത്തിലും ഗസ്സയില്‍ നരഹത്യ തുടര്‍ന്ന് ഇസ്രായേല്‍; ഇന്നലെ കൊല്ലപ്പെട്ടത് 42 പേര്
-
kerala3 days ago
ഷൈൻ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ സംസ്കാരം തിങ്കളാഴ്ച
-
kerala3 days ago
ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്
-
kerala3 days ago
സംസ്ഥാനത്ത് ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
-
crime3 days ago
10 പേരെ വിവാഹം ചെയ്തു മുങ്ങി; വിവാഹത്തട്ടിപ്പിൽ തിരുവനന്തപുരത്ത് യുവതി അറസ്റ്റിൽ
-
GULF3 days ago
ഈദ് നമസ്കാരവും ജുമുഅയും; ഹറമിലെത്തിയത് പത്തുലക്ഷത്തിലേറെ ഹാജിമാര്‍
-
kerala3 days ago
ഭാരതാംബ വിവാദം: മന്ത്രി പി പ്രസാദിന്റെ വീടിനു മുന്നില്‍ ബിജെപി പ്രതിഷേധം; മാര്‍ച്ച് തടഞ്ഞ് സിപിഎം