Connect with us

Video Stories

ഹൃദയപക്ഷമെന്ന് പറയാതിരിക്കുക

Published

on

കെ.എം അബ്ദുല്‍ ഗഫൂര്‍

‘ഒരു സമുദ്രത്തെ പോലും അവര്‍ അപ്രത്യക്ഷമാക്കിക്കളഞ്ഞു.’ ”ആറാല്‍ സമുദ്രം ഒരു കാലത്ത് നീലക്കടല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. എന്റെ മുത്തച്ഛന്‍ പറയുന്നു. അതിന്റെ വെള്ളത്തിന് നീല നിറമായിരുന്നു. ഇപ്പോഴതില്ല. എന്നിട്ടും വീടുപേക്ഷിച്ച് മറ്റെവിടെയെങ്കിലും പോകാന്‍ ജനങ്ങള്‍ക്ക് മനസ്സില്ല. ഇപ്പോഴും അവര്‍ തിരമാലകളെയും വലകളെയും സ്വപ്‌നം കാണുന്നു. ഇപ്പോഴും അവര്‍ ചൂണ്ടകള്‍ ഭദ്രമായി സൂക്ഷിക്കുന്നു. വള്ളങ്ങളെ കുറിച്ചും വലകളെ കുറിച്ചും സംസാരിക്കുന്നു.”- ലോക പ്രശസ്ത ബ്രസീലിയന്‍ എഴുത്തുകാരന്‍ പൗലോ കൊയ്‌ലോയുടെ സഹീര്‍ എന്ന നോവലില്‍ കസാക്കിസ്ഥാന്‍കാരനായ ചെറുപ്പക്കാരന്‍ യൂറോപ്പിലെ ഒരു നഗരത്തിലിരുന്ന് തന്റെ നാടിന്റെ ചരിത്രം വിശദീകരിക്കുന്നതിലെ വരികളാണിവ. ‘കഴിഞ്ഞ നൂറ്റാണ്ടില്‍ ഒരാള്‍ക്കും ഒന്നിനെ കുറിച്ചും പരാതി പറയാന്‍ അവകാശമില്ലാതിരുന്ന സ്ഥലമാണത്. കമ്മ്യൂണിസ്റ്റ് ഭരണം സ്വകാര്യ ഉടമാവകാശം നിര്‍ത്തലാക്കിയപ്പോള്‍ കന്നുകാലികളെല്ലാം ഉപേക്ഷിക്കപ്പെട്ടു. മൊത്തം ജനസംഖ്യയില്‍ 48.6 ശതമാനവും മരിച്ചൊടുങ്ങി. 1932നും 1933നും ഇടക്ക് എന്റെ നാട്ടിലെ ജനങ്ങളില്‍ പകുതിയോളം പട്ടിണി കിടന്ന് മരിച്ചു.’ ഒരു കഥയെഴുത്തുകാരന്റെ ഭാവനയും കഥാപാത്രത്തിന്റെ ഗൃഹാതുരത്വവുമൊക്കെയായി ഈ വരികളെ നമുക്ക് തോന്നാമെങ്കിലും കസാക്കിസ്ഥാനില്‍ നടന്ന ആണവ പരീക്ഷണങ്ങളെ കുറിച്ച് പഠിച്ചാല്‍ സത്യം ബോധ്യപ്പെടും.
ഈ വിവരണങ്ങളുടെ ശാസ്ത്രീയതയും വസ്തുതകളും അന്വേഷിച്ചുപോയാല്‍ നോവലിസ്റ്റിന്റെ വരികളിലുള്ളതിനേക്കാള്‍ ഭയാനകമായ ദുരന്തങ്ങള്‍ സോവിയറ്റ് റഷ്യയുടെ ചരിത്രത്തില്‍നിന്നും കണ്ടെത്താനാകും. പരുത്തിത്തോട്ടങ്ങളിലേക്ക് ജലസേചനത്തിനായി അമു-ദാര്യ, സിര്‍-ദാര്യ എന്നീ രണ്ടു നദികളെ അവര്‍ ഗതിതിരിച്ച് വിടാന്‍ തീരുമാനിച്ചു. പക്ഷെ ശ്രമം വിജയിച്ചില്ല. സോവിയറ്റ് ബ്യൂറോക്രസിയുടെ നിരുത്തരവാദപരവും പരിഹാരമില്ലാത്തതുമായ നടപടികളുടെ ഫലം അഞ്ച് രാജ്യങ്ങളിലെ അമ്പത് ലക്ഷത്തോളം വരുന്ന ജനങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു. ലോകത്ത് കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ മാതൃകകളില്‍ ഒന്ന് റഷ്യയായിരുന്നു. പതിറ്റാണ്ടുകളോളം യു.എസ്.എസ്.ആര്‍ എന്ന ഈ രാജ്യം ലോക കമ്മ്യൂണിസ്റ്റുകളുടെ സ്വപ്‌ന നാടായിരുന്നു. കേരളത്തിലും സോവിയറ്റ് നാട് എന്ന പേരില്‍ പുസ്തകങ്ങള്‍ വന്നിരുന്ന കാലമുണ്ടായിരുന്നു. എഴുപതുകളിലും എണ്‍പതുകളിലും ബഹുവര്‍ണ അച്ചടിയോടുകൂടി ഇറങ്ങിയ ഈ മാസികകള്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ പുസ്തകത്തിന്റെ പുറംചട്ട പൊതിയാന്‍ ഉപയോഗിച്ചത് ഒഴിച്ചുനിര്‍ത്തിയാല്‍ കമ്മ്യൂണിസ്റ്റ്കാരന് ഒരു ഉപകാരവും ചെയ്തില്ല. റഷ്യ സ്വര്‍ഗമാണ് എന്ന് മലയാളിയോട് പറയാനുള്ള ശ്രമങ്ങളായിരുന്നു അതെല്ലാം. ഈ കളര്‍ചിത്രങ്ങള്‍ അച്ചടിക്കുമ്പോള്‍ റഷ്യയിലെ അടിസ്ഥാനവര്‍ഗം അനുഭവിച്ച ദുരന്തങ്ങളുടെ നരച്ച ചിത്രങ്ങള്‍ പിന്നീട് ലോകത്തിന് കാണാനായി.
ഒരു കമ്മ്യൂണിസ്റ്റുകാരന്‍ രാജ്യം ഭരിക്കുമ്പോള്‍ ജനപക്ഷവും പരിസ്ഥിതി സൗഹൃദവുമായ വികസനമാണ് നടക്കുക എന്ന വിശ്വാസം ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ ആസ്ഥാന ബുദ്ധിജീവികളുടെ തൂലികകള്‍ ശ്രമിക്കാറുണ്ട്. അടിസ്ഥാന വര്‍ഗത്തിന്റെ വേദനകള്‍ ഉള്‍ക്കൊണ്ടു ള്ള ഭരണ നയം കമ്മ്യൂണിറ്റ് ഭരണാധികാരിയുടെ രീതിശാസ്ത്രമാണെന്നും പറഞ്ഞ് ഫലിപ്പിക്കാറുണ്ട്. പിണറായി വിജയന്റെ സര്‍ക്കാര്‍ വോട്ട് തേടിയത് ഹൃദയപക്ഷമെന്ന വാക്ക് ഉപയോഗിച്ചാണ്. ഒരു കമ്മ്യൂണിറ്റ്കാരനും ചരിത്രത്തില്‍ നിന്ന് പാഠം പഠിക്കുന്നില്ല എന്ന് സോവിയറ്റ് റഷ്യക്കും പശ്ചിമബംഗാളിനും ശേഷവും നമുക്ക് ബോധ്യപ്പെടുന്നു. സോവിയറ്റ് യൂണിയനിലെ ഒരു നാട് അനുഭവിച്ച ദുരന്തങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിഡ്ഢിത്തങ്ങളുടെ ചെറിയ ഉദാഹരണം മാത്രമാണ് കസാക്കിസ്ഥാനില്‍ നിന്നു ലഭിക്കുക.
പുതുവൈപ്പിനിലെ ഐ.ഒ.സി പ്ലാന്റിനെതിരെയുള്ള പ്രതിഷേധത്തില്‍ തെറിക്കുന്ന ചോര ചില മുന്നറിയിപ്പുകള്‍ തരുന്നുണ്ട്. താക്കീതുകള്‍ എന്ന് വിളിക്കുന്നതാകും കൂടുതല്‍ ശരി. വരാനിരിക്കുന്ന നാളുകളില്‍ സംസ്ഥാനം കാണാന്‍ പോകുന്ന വികസന വിപ്ലവവും അതിനോടുള്ള പ്രതിഷേധവും ഏതു തരത്തിലുള്ളതാവുമെന്നതിനുള്ള പ്രാഥമികമായ താക്കീതുകള്‍.സമരം ചെയ്യുക എന്നത് സി.പി.എമ്മുകാരന്റെ മാത്രം അവകാശമായി നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്. ചെങ്കൊടിയും ചുറ്റിക അരിവാള്‍ നക്ഷത്രവും ഇല്ലാത്ത സമരവേദികളെല്ലാം ഒന്നുകില്‍ തീവ്രവാദിയുടേതോ അതല്ലെങ്കില്‍ വര്‍ഗീയ വാദിയുടേതോ ആയി തീരുന്നു. അതുമല്ലെങ്കില്‍ അമേരിക്കന്‍ സാമ്രാജ്യത്വം നേരിട്ട് പറഞ്ഞയക്കുന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധരുടേതുമായിരിക്കാം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൗണ്‍ഷിപ്പ് പോലെ നീണ്ടു കിടക്കുന്ന കേരളത്തിന്റെ ജനസാന്ദ്രതയും പ്രകൃതി സമ്പത്തും പരിഗണിക്കാത്ത വികസനവും ജനപക്ഷമാവില്ല എന്ന സത്യം ഏതു കമ്മ്യൂണിസ്റ്റുകാരനും ബോധ്യപ്പെടുന്നതാണ്. എന്നിട്ടും ആളുകള്‍ തെരുവില്‍ ചോരയൊലിപ്പിച്ച് നില്‍ക്കുന്നതിനെ ഹൃദയപക്ഷമെന്ന് അവര്‍ വിളിച്ചുകൊണ്ടേയിരിക്കുന്നു. ലോകം മാറിത്തുടങ്ങിയിരിക്കുന്നു എന്നത് പതുക്കെ മനസ്സിലാക്കാനെങ്കിലും ഇവര്‍ ശ്രമിക്കേണ്ടതുണ്ട്. പല രാജ്യങ്ങളും പ്രകൃതിയും കാലാവസ്ഥയും മാത്രം മൂലധനമാക്കിക്കൊണ്ട് സന്ദര്‍ശകരെ ആകര്‍ഷിക്കുകയും സാമ്പത്തിക വളര്‍ച്ച നേടുകയും ചെയ്യുന്നത് കാണാതിരിക്കാനാവില്ല. ആതിരപ്പള്ളി ജല വൈദ്യുത പദ്ധതി, ഗെയില്‍ പാചകവാതക പൈപ്പ്‌ലൈന്‍ പദ്ധതി തുടങ്ങിയ പദ്ധതികളോടൊക്കെയുള്ള ജനാഭിപ്രായം ഏതുരീതിയിലാണ് നേരിടേണ്ടത് എന്നതിന്റെ പരീക്ഷണമായിരുന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ടാങ്ക് നിര്‍മ്മാണ പദ്ധതി സമരത്തില്‍ കണ്ടത്. ഇനിയൊരു സമരത്തിന് കോപ്പ്കൂട്ടാന്‍ ആരും തയ്യാറാകാത്ത വിധം ചോരയൊലിപ്പിച്ച് നില്‍ക്കണം പ്രതിഷേധക്കാര്‍ എന്ന തീട്ടൂരം പൊലീസിനു നല്‍കിയിട്ടുണ്ടാകും.
ഇടതുപക്ഷ ഗവണ്‍മെന്റിന്റെ ഈ രീതി ഫലം കണ്ടു എന്നുതന്നെവേണം പറയാന്‍. സംസ്ഥാനത്ത് പ്രാദേശികമായി ഏറെ സമരങ്ങള്‍ നടന്നിരുന്ന പദ്ധതിയായിരുന്ന ഗെയില്‍ പൈപ്പ്‌ലൈനിന്റെ സര്‍വെ സുഗമമായി നടക്കുന്നു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സര്‍വെ തടഞ്ഞവരെല്ലാം പൊലീസ് നടപടി പേടിച്ച് അടങ്ങിയിരിക്കുന്നു. ജില്ലാകലക്ടര്‍ മുതല്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ വരെ പൊലീസും റവന്യു ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് ചര്‍ച്ചകള്‍ സംഘടിപ്പിച്ചിരുന്ന യു.ഡി.എഫിന്റെ കാലംപോലെയല്ല ഇപ്പോള്‍. ഒരു പ്രതിഷേധവുമില്ലാതെ എല്ലാ നഷ്ടവും സഹിച്ച് ഭൂമി വിട്ടുകൊടുക്കുന്നവര്‍ വേദനകള്‍ ഉള്ളിലൊതുക്കുന്നു. സര്‍ക്കാര്‍ നിശ്ചയിച്ച വിലയുടെ ഒരു ശതമാനം മാത്രം വാങ്ങി വെറുതെ നല്‍കുന്നതുപോലെ നല്‍കുന്നു. വീടും കൃഷിയിടവും നഷ്ടപ്പെടുന്നവര്‍ കണ്ണീര്‍ പൊഴിച്ചുകൊണ്ടേയിരിക്കുന്നു. ഗെയില്‍ അധികൃതര്‍ അവസരം മുതലെടുത്ത് കൂടുതല്‍ ലാഭകരമായ പദ്ധതി തുടരുകയാണ്.
എന്നാല്‍ വാളയാറിനപ്പുറം തമിഴന്റെ പ്രതിഷേധം ശക്തമാണ്. കൃഷിയിടങ്ങളെ തൊടാന്‍ അനുവദിക്കില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. സര്‍ക്കാര്‍ പോലും കര്‍ഷകര്‍ക്കൊപ്പമാണ്. ഒരു പ്രതിഷേധക്കാരന്‍പോലും ആട്ടിയോടിക്കപ്പെടുന്നില്ല. സി.പി.എമ്മിന്റെ കാര്‍ഷിക സംഘടന സേലത്ത് വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചു. തമിഴ്‌നാട്ടില്‍ കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്ന സി.പി.എമ്മും സി.പി.ഐയും കേരളത്തില്‍ കര്‍ഷകന്റെ നഷ്ടങ്ങള്‍ പരിഗണിക്കാത്തത് എന്തുകൊണ്ടാണ്. ഇനിയും ഒട്ടേറെ പദ്ധതികള്‍ വരാനിരിക്കുകയാണ്. പ്രഖ്യാപിച്ചവയും പ്രൊജക്റ്റുകള്‍ തയ്യാറാക്കപ്പെട്ടവയുമായി നിരവധി വന്‍കിട പദ്ധതികള്‍. ഒരു താല്‍ക്കാലിക ടെന്റിനകത്ത് ജീവിച്ചുപോകേണ്ട അവസ്ഥയിലേക്ക് പാവപ്പെട്ടവന്റെ ജീവിതം മാറിത്തുടങ്ങുകയാണ്. ഏതു നിമിഷവും അവന്‍ ഇരിക്കുന്നയിടം ഒരു പദ്ധതി പ്രവര്‍ത്തനത്തിന്റെ സര്‍വെയില്‍ രേഖപ്പെടുത്തപ്പെടും. പിന്നെ കൂടും കുടുക്കയുമെടുത്ത് കുട്ടികളെയും മാതാപിതാക്കളെയും പേറി ഓടിപ്പോകേണ്ടി വരും. ഇല്ലെങ്കില്‍ പൊലീസ് വരും. ആര്‍ക്കുവേണ്ടിയാണ് ഈ പദ്ധതികള്‍ എന്ന ചോദ്യം കേട്ടുമടുത്ത പഴകിയതാണ് എന്നതുകൊണ്ട് തല്‍ക്കാലം മാറ്റി വെക്കാം. എന്നാല്‍ ഭൂമി വിട്ടുകൊടുക്കുന്നവന്റെ നഷ്ടപരിഹാരത്തെക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവേണ്ടതാണ്. സമരക്കാര്‍ ആരോപിക്കുന്നതു പോലെ ഭരണപക്ഷത്തിന്റെ മടിക്കുത്തിന് കനമേറിയിട്ടുണ്ടോ. കേരളത്തിലെ പല നഗരങ്ങളും ഗ്രാമങ്ങളും കേന്ദ്രീകരിച്ച് പദ്ധതികള്‍ വരികയാണ്. ഒരേസ്ഥലത്ത് കൂടി മൂന്ന് പദ്ധതികള്‍ കടന്ന്‌പോകുന്ന പ്രദേശങ്ങളുണ്ട്. അവിടങ്ങളിലൊക്കെ ജീവിക്കുന്നവര്‍ക്ക് പരാതികളും പരിഭവങ്ങളും ഉണ്ടാകും. ഇവ ചര്‍ച്ച ചെയ്യപ്പെടാതെ പോവുകയും പ്രതിഷേധങ്ങളായി ഉയര്‍ന്ന്‌വരുകയും ചെയ്യുമ്പോള്‍ അതിനെ പൊലീസ് രാജ്‌കൊണ്ട് നേരിടുന്നത് ജനാധിപത്യ രാജ്യത്ത് ആശാസ്യമായ കാര്യമല്ല. എന്തിനെയും നേരിടാന്‍ എന്റെ പൊലീസ് സജ്ജമാണ് എന്നത് ധിക്കാരമായി പൊതുസമൂഹം കണ്ടാല്‍ കുറ്റംപറയാനാവില്ല.
ഗെയില്‍ പദ്ധതിയുടെ നഷ്ടപരിഹാരവും ജനവാസ മേഖലയെ സംബന്ധിച്ചും സുപ്രീംകോടതിയില്‍ അപ്പീല്‍ പോകാനുള്ള ശ്രമത്തിലാണ് തമിഴ്‌നാട് സര്‍ക്കാര്‍. മദ്യ മുതലാളിമാരെ സംരക്ഷിക്കാന്‍ ദേശീയപാത മാറ്റി നിശ്ചയിച്ച് സുപ്രീംകോടതിയില്‍ അഫിഡവിറ്റ് കൊടുക്കുകയാണ് കേരള സര്‍ക്കാര്‍. തെരുവിലാളുകള്‍ ചോരയൊലിപ്പിച്ച് നില്‍ക്കുമ്പോഴും ഇവര്‍ വിളിച്ചുപറയുന്ന ഈ ജനപക്ഷ വികസനം ആരുടെ ഹൃദയപക്ഷത്താണ് ആണിയടിക്കുന്നത്. കമ്മ്യൂണിസ്റ്റ് ലോക ചരിത്രം വായിച്ചു നോക്കിയാല്‍ റഷ്യ മുതല്‍ പശ്ചിമബംഗാള്‍ വരെ ജനദ്രോഹത്തിന്റെ കഥകള്‍ പറയാന്‍ ഏറെയുണ്ട്. നന്ദിഗ്രാമിലും സിംഗൂരിലും വന്‍കിട കുത്തകകള്‍ക്ക് വേണ്ടി ഗ്രാമവാസികളെ ആട്ടിയോടിച്ചത് പൊലീസുകാര്‍ മാത്രമല്ല, യൂണിഫോമിട്ട സി.പി.എമ്മുകാര്‍ കൂടിയായിരുന്നു എന്ന് ഇരകള്‍ പറയുന്നത് കേട്ടതാണ്. കേരള പൊലീസിന് മടിയാണെങ്കില്‍ ഇനിയുള്ള നടപടികള്‍ ഡി.വൈ.എഫ്.ഐ ക്ക് ഏറ്റെടുക്കാം. കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുടെ സിംഹാസനത്തിന്റെ ആണിക്കല്ല് ഇളകി പോകാതാരിക്കാന്‍ അവരതിന് തയ്യാറാകും. കെ.ജി.ബി (റഷ്യന്‍ രഹസ്യ പൊലീസ്) പോലെ ഒരു ഏജന്‍സി കൂടി തുടങ്ങുന്നത് നന്നായിരിക്കും. ഇടതുപക്ഷം എന്ന് നിങ്ങള്‍ സ്വയം വിശേഷിപ്പിച്ചോളൂ. ഹൃദയപക്ഷമെന്ന് പറയാതിരിക്കാനെങ്കിലും ശ്രമിക്കണം. ഹൃദയം എന്നത് രക്തവും മാംസവും നിറഞ്ഞ് നില്‍ക്കുന്ന ജീവന്റെ തുടിപ്പാണ്. അതു മനസ്സിലാക്കാത്തവര്‍ ഭരണം കയ്യാളുമ്പോള്‍ ഭരണത്തിന്റെ മികവ് പറയുന്ന തലക്കെട്ടില്‍ നിന്നും ആ വാചകം എടുത്തുകളയണം. ലോകത്തിന്റെ ഏത് കോണിലും കമ്യൂണിസ്റ്റ് വിഡ്ഢിത്വത്തിന്റെ, ധിക്കാരത്തിന്റെ ഭരണ അവശിഷ്ടങ്ങള്‍ കിടപ്പുണ്ട്. അവിടയെല്ലാം ഹൃദയം തകര്‍ന്നവരുടെ രോദനങ്ങളുമുണ്ട്. പുതിയതലമുറ ഇതെല്ലാം കാണുന്നുമുണ്ട്. കസാക്കിസ്ഥാനില്‍ നിന്നും മൈക്കല്‍ തന്നെ പറയട്ടെ. ‘ഞങ്ങളുടെ നാട്ടിലെ മണ്ണിലും അതിന്റെ ആത്മാവിലും ചോരപ്പാടുകള്‍ ഉണ്ട്. മാറ്റാന്‍ കഴിയാത്തതൊക്കെ ആ പരീക്ഷണങ്ങള്‍ മാറ്റിമറിച്ചു. വരാനിരിക്കുന്ന അനേകം തലമുറകള്‍ അതിന് പിഴ മൂളേണ്ടി വരും. ഒരു സമുദ്രത്തെ പോലും അത് അപ്രത്യക്ഷമാക്കി കളഞ്ഞു.’

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending