News
റമദാനില്‍ ഗസ്സയിലേക്കുള്ള സഹായ ട്രക്കുകള്‍ തടഞ്ഞ് ഇസ്രാഈല്‍; വ്യാപക പ്രതിഷേധം
ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഈജിപ്ത്

ഗസ്സയിലേക്ക് റമദാനിനോടനുബന്ധിച്ച് എത്തുന്ന സഹായ ട്രക്കുകള്‍ തടഞ്ഞ ഇസ്രാഈല്‍ നടപടിക്കെതിരെ പ്രതിഷേധം ശക്തം. വെടിനിര്‍ത്തല്‍ കരാറിന്റെ ആദ്യഘട്ടം നീട്ടുന്നതിന് ഹമാസ് സമ്മതിച്ചില്ലെന്ന് ആരോപിച്ച് ഗസ്സയിലേക്കുള്ള സഹായം തടയാന്‍ ഇസ്രാഈല്‍ തീരുമാനിക്കുകയായിരുന്നു.
അതേസമയം രണ്ടാംഘട്ട കരാര്‍ അട്ടിമറിക്കുന്നതിലൂടെ ബന്ദികളുടെ ജീവന് കൂടി ഇസ്രാഈല്‍ പ്രധാനമന്ത്രി അപകടത്തിലാക്കുകയാണെന്ന് ഹമാസ് പറഞ്ഞു. ഗസ്സയിലേക്കുള്ള മാനുഷിക സഹായം തടഞ്ഞ നടപടി അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്ന് ഈജിപ്ത് വ്യക്തമാക്കി. പട്ടിണി ആയുധമാക്കാനുള്ള നീക്കത്തില്‍നിന്ന് ഇസ്രാഈല്‍ പിന്തിരിയണമെന്നും ഈജിപ്ത് കൂട്ടിച്ചേര്‍ത്തു. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള വിവിധ അറബ് രാജ്യങ്ങളും ഇസ്രാഈല്‍ നടപടിക്കെതിരെ രംഗത്തെത്തി. ഗസ്സക്കുള്ള സഹായം തടയുന്നത് നീതീകരിക്കാനാവാത്ത പാതകമാണെന്ന് അറബ് രാജ്യങ്ങള്‍ ചൂണ്ടിക്കാട്ടി. ഗസ്സക്കുള്ള സഹായം തടഞ്ഞ നടപടി മനുഷ്യാവകാശ ലംഘനമെന്ന് യു.എന്‍ കുറ്റപ്പെടുത്തി.
റഫയില്‍ ഇസ്രാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. ജനുവരി 19നാണ് ഒന്നാംഘട്ടം ആരംഭിച്ചത്. മാര്‍ച്ച് ഒന്നിന് ഇത് അവസാനിച്ചു. രണ്ടാംഘട്ടത്തിനായുള്ള ചര്‍ച്ചകള്‍ക്ക് ഇസ്രാഈല്‍ ഇതുവരെ തയ്യാറായിട്ടില്ല.
india
ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകരുത്: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി
ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

കോഴിക്കോട്: എല്ലാ അന്താരാഷ്ട്ര മര്യാദകളും കാറ്റില്‍ പറത്തി ഇറാനെ ആക്രമിച്ച ഇസ്രാഈലിന്റെ ചോരക്കൊതിക്ക് അറുതിവരുത്താന്‍ യു.എന്നും ലോക രാഷ്ട്രങ്ങളും തയ്യാറാവണമെന്ന് മുസ്ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡറും ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ആവശ്യപ്പെട്ടു. മനുഷ്യത്വം കുഴിച്ചുമൂടി ഗസ്സയില്‍ തുടരുന്ന വംശഹത്യക്കെതിരെ ക്രിയാത്മകമായി ഒന്നും ചെയ്യാനാവാത്ത ലോക രാജ്യങ്ങള്‍ ഇസ്രാഈലിന് മൂക്കുകയറിടാന്‍ ഇനിയും വൈകിയാല്‍ അതിന്റെ പ്രത്യാഘാതം കനത്തതാവും. ജാരസന്തതിയായ ഇസ്രാഈല്‍ തങ്ങളുടെ ആധിപത്യത്തെ ചോദ്യം ചെയ്യുന്നവരെയെല്ലാം ഉന്മൂലനം ചെയ്യുമെന്നാണ് പുതിയ ആക്രമണണ പരമ്പര വ്യക്തമാക്കുന്നത്.
അമേരിക്കയുടെ പിന്തുണയോടെ ഫലസ്തീനിലെ അധിനിവേഷവും കൂട്ടക്കുരുതിയും തുടരുന്ന ഇസ്രാഈല്‍ ഇറാനില്‍ കടന്നുകയറി നടത്തുന്ന ആക്രമണങ്ങള്‍ പശ്ചിമേഷ്യയാകെ അശാന്തി വിതക്കുന്നതാണ്. ഇറാനും ഇസ്രാഈലും ആണവ ശക്തികളെന്നത് ഗൗരവത്തിലെടുക്കണം. ആണവ കേന്ദ്രങ്ങള്‍ക്കെതിരായ ഇസ്രാഈലില്‍ സൈനിക ആക്രമണങ്ങള്‍ എല്ലാ സീമയും ലംഘിക്കുന്നതും മനുഷ്യത്വവിരുദ്ധവുമാണ്. ഏതൊരു സായുധ ആക്രമണവും ഭീഷണിയും ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഏജന്‍സിയുടെ ചട്ടത്തിന്റെയും തത്വങ്ങളുടെ ലംഘനമാണ്. ഏത് സാഹചര്യത്തിലായാലും ആണവ കേന്ദ്രങ്ങള്‍ ഒരിക്കലും ആക്രമിക്കപ്പെടരുത്. അത് ജനങ്ങള്‍ക്കും പരിസ്ഥിതിക്കും ഒരുപോലെ പ്രശ്നം സൃഷ്ടിക്കും. ഇതിന്റെ പ്രത്യാഘാതം ഏതെങ്കിലുമൊരു മേഖലയിലോ രാജ്യത്തോ ഒതുങ്ങില്ല.
സയണിസത്തിന്റെ രക്തദാഹവുമായി നീചന്മാരുടെ വക്താക്കളെ പോലെ രക്തച്ചൊരിച്ചില്‍ നടത്തുന്ന ഇസ്രാഈലിന് അമേരിക്ക നിരുപാധിക പിന്തുണ നല്കുമ്പോള് അതൊരു ലോക യുദ്ധമായി മാറാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. പട്ടിണിയും നിരക്ഷരതയുമാണ് മനുഷ്യരാശിയുടെ ഇരുപത്തിയൊന്നാം നൂണ്ടിലെയും വലിയ വെല്ലുവിളികള്‍. എന്നാല്‍, പണക്കൊതി മൂത്ത് ആയുധക്കച്ചവടത്തിന്റെ പുതിയ വിപണി തേടുന്ന സാമ്രാജ്യത്വശക്തികള്‍ക്ക് യുദ്ധവും കലാപവുമാണ് ആവശ്യം. ലോകസമാധാനത്തിന് അഹിംസയുടെ പ്രവാചകനായ ഗാന്ധിജിയുടെ ഇന്ത്യ മുന്‍കൈയെടുക്കണമെന്നും ഇ.ടി ആവശ്യപ്പെട്ടു.
News
ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം; ടെഹ്റാനില്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി റിപ്പോര്‍ട്ട്
ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ ആക്രമണമെന്ന് സൂചന.

ഇറാനില്‍ വീണ്ടും ഇസ്രാഈല്‍ ആക്രമണം. ടെഹ്റാനില്‍ വീണ്ടും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോര്‍ദോ ആണവകേന്ദ്രം ലക്ഷ്യമിട്ടതെന്ന് ഇസ്രഈല്‍ ആക്രമണമെന്ന് സൂചന.
ഫോര്‍ദോ ആണവ നിലയത്തിന് സമീപത്തുനിന്ന് രണ്ട് സ്ഫോടന ശബ്ദങ്ങള്‍ കേട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ഇറാനിലെ മിസൈല്‍ ലോഞ്ചറുകള്‍ക്കെതിരെ ആക്രമണം തുടരുകയാണെന്ന് ഇസ്രാഈല്‍ വ്യോമസേന എക്സില്‍ പറയുന്നു.
ഇന്ന് പുലര്‍ച്ചെ ഇസ്രാഈല്‍ ഓപ്പറേഷന് റൈസിങ് ലയണ്‍ എന്ന പേരില്‍ ഇറാനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ സൈനിക കേന്ദ്രങ്ങളും ആക്രമിച്ചതായി ഇസ്രാഈല്‍ വ്യക്തമാക്കിയിരുന്നു.
അതേസമയം അഞ്ച് സ്ഥലങ്ങളില്‍ സ്ഫോടനം നടന്നതായി ഇറാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്രാഈല്‍ ആക്രമണത്തില്‍ ഇറാനിയന്‍ റെവല്യൂഷ്ണറി ഗാര്‍ഡിന്റെ മുതിര്‍ന്ന കമാന്‍ഡര്‍മാര്‍ കൊല്ലപ്പെടുകയും ചെയ്തു.
സയണിസ്റ്റ് ഭരണകൂടം കയ്പേറിയതും വേദനാജനകവുമായ വിധി സ്വയം തെരഞ്ഞെടുത്തിരിക്കുകയാണെന്ന് ഇറാന് പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയി പ്രതികരിച്ചു.
film
കുടുംബസമേതം രസിപ്പിക്കാന്‍ പൊട്ടിച്ചിരിപ്പിക്കാന്‍ ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’

എസ്. വിപിന്‍ സംവിധാനം ചെയ്ത് അനശ്വര രാജന് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ പ്രദര്‍ശനത്തിനെത്തി മികച്ച പ്രേക്ഷകാഭിപ്രായം നേടുന്നു. ഒരു മരണവീടിനെ പശ്ചാത്തലമാക്കിയാണ് കഥ പറയുന്ന ഒരു ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. തിരുവനന്തപുരത്തിന്റെ ഗ്രാമ്യ ഭാഷയിലുടനീളം സഞ്ചരിക്കുന്ന ചിത്രം ചെറിയൊരു വിഷയത്തെ വികസിപ്പിച്ചതില്‍ ഹ്യൂമര്‍ കലര്‍ത്തി കൊണ്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരെ വളരെയധികം ചിരിപ്പിക്കുന്ന ചിത്രം ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനര്‍ കൂടിയാണ്. നമുക്ക് ചുറ്റുമുള്ള ഓരോ വീട്ടിലും, നമ്മുടെ സമൂഹത്തിലുമൊക്കെ സാധാരണ നടക്കാറുള്ള വളരെ നിസ്സാരമായ കാര്യങ്ങളെ പോലും സിനിമ അതീവ ശ്രദ്ധയോടെ അവതരിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സാധാരണക്കാര്‍ക്ക് പോലും അവരുടെ ജീവിതത്തില്‍ ഒരു തവണ എങ്കിലും ഒരു മരണ വീട്ടില്‍ പോയിട്ടുണ്ടെങ്കില്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്ന സിനിമ കൂടിയാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’. ചിത്രത്തില്‍ അനശ്വരയുടെ അഞ്ജലിയെന്ന കഥാപാത്രവും അതോടൊപ്പം മറ്റു കഥാപാത്രങ്ങള്‍ ചെയ്ത മല്ലിക സുകുമാരന്‍, നോബി മാര്‍ക്കോസ്, അസീസ് നെടുമങ്ങാട്, ജോമോന് ജ്യോതിര്‍, സിജു സണ്ണി, ബൈജു സന്തോഷ്, അശ്വതി കിഷോര്‍ ചന്ദ്, അരുണ്‍ കുമാര്‍, ദീപു നാവായിക്കുളം, അജിത് കുമാര്‍ തുടങ്ങിയ എല്ലാവരും അവരുടെ പ്രകടനങ്ങള്‍ മികച്ചതാക്കി. ഇതില്‍ എടുത്ത് പറയേണ്ടത് ജോമോന് ജ്യോതിറിന്റെ കോമഡി പെര്‍ഫോമന്‍സാണ്.
തിരക്കഥയും സംവിധാനവും ഒരുപോലെ കൈകാര്യം ചെയ്തിരിക്കുന്ന എസ് വിപിന്റെ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഏതൊരു ചെറിയ വിഷയത്തിലും നര്‍മ്മം കണ്ടെത്താനുള്ള എഴുത്തുകാരന്റെ കഴിവ് തന്നെയാണ് പ്രേക്ഷകരും എടുത്തു പറയുന്നത്. കോമഡി എന്റെര്‍റ്റൈനര്‍ എന്ന നിലക്ക് ചിത്രം പ്രേക്ഷകരിലേക്ക് ശരിയായ ഇമ്പാക്ട് ഉണ്ടാക്കുന്നതില്‍ അങ്കിത് മേനോന്റെ സംഗീതവും സഹായകരമായിട്ടുണ്ട്. റഹിം അബൂബക്കറിന്റെ ചായാഗ്രഹണ മികവും എടുത്തു പറയേണ്ടതാണ്. മരണവീട്ടിലേക്ക് വ്യസനം കൂടാനെത്തിയ ബന്ധുമിത്രാദികളെ രസചരട് മുറിയാത്ത വിധത്തില്‍ ക്യാമറയില്‍ പകര്‍ത്തുന്നതില്‍ റഹിം അബൂബക്കറും ചിത്രത്തെ കൃത്യമായി കോമഡി ട്രാക്കിലേക്ക് എത്തിക്കുന്നതില്‍ എഡിറ്റര്‍ ജോണ്‍കുട്ടിയും സഹായകരമായിട്ടുണ്ട്. സിനിമയുടെ പശ്ചാതലം, കഥ പറയുന്ന രീതി തുടങ്ങിയവയെല്ലാം ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. കലാസംവിധായകന്റെ കരവിരുതുകള്‍ ഉള്‍പ്പെടെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. ഒരു വീടും പറമ്പും കുറേ ബന്ധുക്കളുമൊക്കെയായി ഒട്ടും ബോറടിപ്പിക്കാതെ മുമ്പോട്ടു പോകുന്ന സിനിമ ‘വാഴ’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ് തെലുങ്കിലെ പ്രശസ്ത നിര്‍മ്മാണ കമ്പനിയായ ഷൈന്‍ സ്ക്രീന്‍സ് സിനിമയുമായി സഹകരിച്ച് വിപിന്‍ ദാസ്, സാഹു ഗാരപാട്ടി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്.
അവകാശവാദങ്ങളൊന്നുമില്ലാതെ എത്തിയ ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍. അതേസമയം പ്രീ റിലീസ് പ്രൊമോഷനിലൂടെ പ്രേക്ഷകരില്‍ പ്രതീക്ഷയും ഉണര്‍ത്തിയിരുന്നു. ആ പ്രതീക്ഷകളെ വൃഥാവിലാക്കുന്നില്ല ഈ ചിത്രം. പ്രതീക്ഷയുടെ അമിതഭാരങ്ങള്‍ മാറ്റി വെച്ചാല്‍ കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ചിത്രമാണ് ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’.
-
Celebrity3 days ago
‘എന്നെ വേടന് എന്ന് സ്നേഹത്തോടെ ആദ്യം വിളിച്ചത് അവരാണ്’; പേരിന് പിന്നിലെ കഥ പറഞ്ഞ് വേടന്
-
kerala2 days ago
പടിയൂര്‍ ഇരട്ടക്കൊലപാതകം; പ്രതി പ്രേംകുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തി
-
film3 days ago
മരണവീട്ടില്‍ പൊട്ടിച്ചിരിയുടെ കൂട്ടയടി..’വ്യസനസമേതം ബന്ധുമിത്രാദികള്‍’ ; ട്രെയിലര്‍ പുറത്തിറങ്ങി
-
kerala3 days ago
എംഎസ്സി എൽസ 3 കപ്പൽ അപകടം; കേസെടുത്ത് പൊലീസ്
-
kerala3 days ago
ലൈഗിംകാരോപണം; ജയസൂര്യക്കും ബാലചന്ദ്രമേനോനും എതിരെ തെളിവില്ലെന്ന് പോലീസ്
-
kerala3 days ago
മമ്മൂട്ടിയുടെ ഭാര്യാപിതാവ് പി എസ് അബു അന്തരിച്ചു
-
kerala3 days ago
നാദാപുരത്ത് സഹോദരങ്ങളെ ആക്രമിച്ച സംഭവം; ഒളിവില്‍പോയ പ്രതിക്കായി അന്വേഷണം
-
kerala3 days ago
കൊച്ചിയില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പല്‍ അദാനിയുടേതോ?