Connect with us

More

തച്ചങ്കരിക്കെതിരായ ഹര്‍ജി: ഹൈക്കോടതിയില്‍ സര്‍ക്കാറിന് തിരിച്ചടി; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ആവശ്യം

Published

on

കൊച്ചി: എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിക്കെതിരായ ഹര്‍ജിയില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാത്തതില്‍ ഹൈക്കോടതിക്ക് അതൃപ്തി. തച്ചങ്കരി ഉള്‍പ്പെട്ട കേസുകളുടെ വിവരങ്ങളെ സംബന്ധിച്ച സത്യവാങ്മൂലം സമര്‍പ്പിക്കാത്തതിലാണ് കോടതി അതൃപ്തി അറിയിച്ചത്.

സത്യവാങ്മൂലം സമപ്പിക്കാന്‍ എന്തുകൊണ്ടാണ് സര്‍ക്കാര്‍ വൈകുന്നതെന്ന് ചോദിച്ച കോടതി, ജൂണ്‍ 28നകം സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കണമെന്നും നിര്‍ദേശം നല്‍കി. ഡിവിഷന്‍ ബഞ്ച് ചോദിച്ചു. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ 10 ദിവസത്തെ സാവകാശം തേടിയതാണ് കോടതിയുടെ അതൃപ്തിക്ക് ഇടായക്കിയത്. ജൂണ്‍ 28നാണ് ഇനി കേസ് പരിഗണിക്കുക.

തച്ചങ്കരിക്കെതിരെ വകുപ്പ് തല നടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങളും അന്വേഷണ ഘട്ടത്തില്‍ ഇരിക്കുന്നതായ കേസ് വിവരങ്ങളും കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അതും ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.
നിരവധി ആരോപണങ്ങളാണ് തച്ചങ്കരിക്കെതിരെയുള്ളത്, അങ്ങനെയൊരാളെ എന്തിന് സുപ്രധാന പദവിയില്‍ നിയമിച്ചതെന്ന് കോടതി ചോദിച്ചു.
കൂടാതെ സെന്‍കുമാര്‍ വിരമിക്കാന്‍ കാത്തുനില്‍ക്കുകയാണോ സര്‍ക്കാരെന്നും കോടതി ആരാഞ്ഞു.

തച്ചങ്കരിക്കെതിരെ ഒട്ടേറെ ക്രിമിനല്‍ കേസുകളാണുള്ളതെന്ന ആരോപണങ്ങള്‍ക്കു സര്‍ക്കാര്‍ മറുപടി നല്‍കണമെന്ന് ഹര്‍ജി പരിഗണിക്കവെ കഴിഞ്ഞ ദിവസം ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഒപ്പം, തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് എഡിജിപിയായി നിയമിച്ചതു സംസ്ഥാന പൊലീസ് മേധാവി ടി.പി. സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എന്ന ചോദ്യത്തിനും ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി.

സുപ്രീംകോടതി നിര്‍ദേശപ്രകാരം സെന്‍കുമാറിനെ പൊലീസ് തലപ്പത്തേക്ക് പുനര്‍ നിയമിക്കുന്നതിനു രണ്ടു ദിവസം മുന്‍പാണ് പൊലീസിന്റെ ഉന്നതതലത്തിലെ വന്‍ അഴിച്ചുപണി. കൂടാതെ നൂറിലേറെ ഡി.വൈ.എസ്.പിമാരെ സ്ഥലംമാറ്റുകയും ഉണ്ടായി. കൂട്ടസ്ഥലംമാറ്റം റദ്ദാക്കണമെന്നാണ് ഹരജിയിലെ ആവശ്യം. കൂടാതെ കൈക്കൂലി ആരോപണത്തില്‍ തച്ചങ്കരിയെ സസ്‌പെന്‍ഡ് ചെയ്യണമെന്ന വിജിലന്‍സ് ഡയറക്ടറുടെ ശുപാര്‍ശയില്‍ നടപടി വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

kerala

മരുന്ന്മാറി നല്‍കിയതിനെത്തുടര്‍ന്ന് 55കാരിയുടെ മരണം; നിയമ നടപടിക്കൊരുങ്ങി കുടുംബം

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്

Published

on

മലപ്പുറം: തിരൂരില്‍ 55കാരിയുടെ മരണത്തിന് കാരണം മരുന്ന് മാറി നല്‍കിയതിനാലെന്ന ആരോപണവുമായി കുടുംബം. ആലത്തിയൂര്‍ പൊയ്‌ലിശേരി സ്വദേശി പെരുളളി പറമ്പില്‍ ആയിശുമ്മയാണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ നിന്നു മാറി നല്‍കിയ മരുന്ന കഴിച്ചതാണ് മരണകാരണമെന്നാണ് കുടുംബം ആരോപിക്കുന്നത്.

കിഡ്‌നി സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നു മരണപ്പെട്ട ആയിശുമ്മ. ഇതിന്റെ ഭാഗമായാണ് ഡോകടറെ കാണാന്‍ ഏപ്രില്‍ 18ന് ആശുപത്രിയില്‍ എത്തുന്നത്. എന്നാല്‍ ഡോക്ടര്‍ എഴുതിയ മരുന്നുകളില്‍ ഒരെണ്ണം ഫാര്‍മസിയില്‍ നിന്ന് മാറി നല്‍കുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്.

പേശികള്‍ക്ക് അയവ് വരാന്‍ നല്‍കുന്ന മിര്‍ട്ടാസ് 7.5 എന്ന ഗുളികക്ക് പകരം കാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്ന ഗുളികയാണ് മാറി നല്‍കിയത്. ഈ ഗുളിക കഴിച്ചതു മുതല്‍ തന്നെ ശാരീരിക അസ്വസ്ഥതകള്‍ കണ്ടുതുടങ്ങിയതായും ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ ആരോഗ്യനില വഷളായതോടെ നടത്തിയ പരിശോധനയിലാണ് മരുന്നു മാറി നല്‍കിയ വിവരം അറിഞ്ഞതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Continue Reading

kerala

കൊച്ചിയില്‍ കെട്ടിട നിര്‍മാണത്തിനിടെ അപകടം: ഒരാള്‍ക്ക് ദാരുണാന്ത്യം

പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

on

കൊച്ചി: കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റടിക്കാന്‍ സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണ് അപകടം. ഒരു തൊഴിലാളി മരിച്ചു. പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്ന് തൊഴിലാളികള്‍ മുകളില്‍ നിന്ന് താഴെ വീഴുകയായിരുന്നു. ഇതരസംസ്ഥാന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ സ്വദേശി ഉത്തമാണ് മരണപ്പെട്ടത്.

Continue Reading

kerala

കോഴിക്കോട് എന്‍ഐടിയില്‍ ഹോസ്റ്റലില്‍ നിന്നും ചാടി വിദ്യാര്‍ത്ഥി ജീവനൊടുക്കി

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്

Published

on

കോഴിക്കോട്: കോഴിക്കോട് എന്‍ഐടിയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു. മുംബൈ സ്വദേശി യോഗേശ്വര്‍ നാഥ് ആണ് ഹോസ്റ്റലില്‍ നിന്നും ചാടി ജീവനൊടുക്കിയത്.

ഇന്നു രാവിലെ ആറുമണിയോടെയാണ് എന്‍ഐടിയിലെ സി ബ്ലോക്ക് ഹോസ്റ്റലില്‍ നിന്നും വിദ്യാര്‍ത്ഥി താഴേക്ക് ചാടിയത്. പരിക്കേറ്റ യോഗേശ്വര്‍നാഥിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൂന്നാം വർഷ മെക്കാനിക്കല്‍ എഞ്ചിനീയറിങ് വിദ്യാര്‍ത്ഥിയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. മരണകാരണം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് സൂചിപ്പിച്ചു. നേരത്തെയും കോഴിക്കോട് എന്‍ഐടിയില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ഉണ്ടായിട്ടുണ്ട്.

Continue Reading

Trending