Connect with us

More

സംഘര്‍ഷത്തില്‍ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ന്നു

Published

on

ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ഏകപക്ഷീയ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ക്കപ്പെട്ടു. എണ്ണൂറിലേറെ വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഡ് അല്‍ നൂരി മസ്ജിദാണ് തകര്‍ന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഐ.എസാണ് പള്ളി തകര്‍ത്തതെന്ന് ഇറാഖ് ആരോപിക്കുന്നു.
എന്നാല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സി കുറ്റപ്പടുത്തി. ഐ.എസ് വാദം ഇറാഖും അമേരിക്കയും തള്ളി. പ്രദേശത്ത് തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യു.എസ് വ്യോമസേനാ വക്താവ് പറഞ്ഞു. അല്‍ നൂരി പള്ളിയുടെ പ്രശസ്തമായ അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇറാഖിന്റെ പിസ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്ന മിനാരം 1172ലാണ് പണികഴിക്കപ്പെട്ടത്. ഐ.എസിന്റെ പിടിയില്‍നിന്ന് മൊസൂളിനെ മോചിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഇറാഖ് സേന. സ്‌ഫോടനത്തില്‍ പള്ളി തകരുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. 2014 ജൂലൈയില്‍ ഈ പള്ളിയില്‍ വെച്ചാണ് ബഗ്ദാദി ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത്. മൊസൂളിന്റെയും ഇറാഖിന്റെയും അമൂല്യ നിധികളിലൊന്നാണ് ഐ.എസ് തകര്‍ത്തിരിക്കുന്നതെന്ന് ഇറാഖിലെ യു.എസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജോസഫ് മാര്‍ടിന്‍ പറഞ്ഞു. ഭീകരസംഘടന ഉന്മൂലം ചെയ്യപ്പെടേണ്ടതാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇതെന്നും ഇറാഖ് ജനതയോടുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാഖ് സേന അല്‍ നൂരി മസ്ജിദിന് സമീപം എത്തിയതായി ഇറാഖി സൈനിക കമാന്‍ഡര്‍ അറിയിച്ചു. ചരിത്രപരമായ കുറ്റകൃത്യമെന്നാണ് പള്ളി തകര്‍ത്തതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാഖ് സേനയുടെ മന്നേറ്റം തടയാന്‍ ഐ.എസ് പള്ളിക്കകത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പള്ളി ബോംബുവെച്ച് തകര്‍ക്കുന്നതില്‍നിന്ന് തങ്ങള്‍ ഇതുവരെ ഐ.എസിനെ തടുത്തുനിര്‍ത്തുകയായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നുണ്ട്. കുരിശു യുദ്ധത്തില്‍ മുഖ്യ പങ്കുവഹിച്ച മുസ്്‌ലിം നേതാവ് നൂറുദ്ദീന്‍ മഹ്്മൂദ് സങ്കിയുടെ പേരില്‍ അറിയപ്പെടുന്ന മസ്ജിദ് 1172ലാണ് പണികഴിച്ചത്. മൊസൂള്‍ പിടിച്ചെടുത്ത ശേഷം പള്ളിയുടെ മിനാരത്തില്‍ ഐ.എസ് തങ്ങളുടെ പതാക നാട്ടിയിരുന്നു. ഇറാഖില്‍ മുമ്പും നിരവധി ചരിത്ര സ്മാരകങ്ങള്‍ ഐ.എസ് തകര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

GULF

ശക്തമായ മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ്: യുഎഇയില്‍ മുന്‍കരുതല്‍ സജീവം

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു

Published

on

അബുദാബി: യുഎഇയില്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്ന കാലാവസ്ഥാ നിരീക്ഷകരുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് വിവിധ ഭാഗങ്ങളില്‍ വിപലുമായ മുന്‍കരുതലുകള്‍ പൂര്‍ത്തിയാക്കി.

മെയ് രണ്ട്, മൂന്ന് തിയ്യതികളില്‍ ശക്തമായ മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന മുന്നറിയിപ്പ് ഏതാനും ദിവസങ്ങള്‍ക്കുമുമ്പുതന്നെ അധികൃതര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് സര്‍വ്വമേഖലകളിലും സുരക്ഷാ ക്രമീകരണങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്.

സ്‌കൂളുകുള്‍ രണ്ടുദിവസം ഓണ്‍ലൈന്‍ ക്ലാസായിരിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും വാഹനഗതാഗതം സുഗമമാക്കുന്നതിനും പൊലീസ് കര്‍ശനമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി വെള്ളക്കെട്ട് ഉണ്ടാവാനിടയുള്ള പ്രദേശങ്ങളും റോഡുകളും അടച്ചിടും. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

ഏതാനും ദിവസംമുമ്പുണ്ടായ ശക്തമായ മഴയില്‍ യുഎഇയുടെ വിവിധ ഭാഗങ്ങളില്‍, വിശിഷ്യാ വടക്കന്‍ എമിറേറ്റുകളില്‍ കനത്ത നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ കരുതലുമായാണ് അധികൃതര്‍
എല്ലാമേഖലയിലും ശ്രദ്ധ ചെലുത്തുന്നത്.

Continue Reading

GULF

ശൈഖ് തഹ്‌നൂന്‍ ബിന്‍ മുഹമ്മദ് നിര്യാതനായി

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു

Published

on

അബുദാബി: അബുദാബി രാജകുടുംബാഗംവും അല്‍ഐന്‍ ഉള്‍പ്പെടുന്ന കിഴക്കന്‍ പ്രവിശ്യയിലെ ഭരണാധിപ പ്രതിനിധിയുമായ ശൈഖ് തഹ് നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ് യാന്‍ നിര്യാതനായി.

ശൈഖ് തഹ് നൂനോടുള്ള ആദരസൂചകമായി യുഎഇയില്‍ ഏഴുദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. 82 വയസ്സ പ്രായമായിരുന്നു. യുഎഇ രൂപീകരണകാലം മുതല്‍ അബുാദാബി ഭരണാധികാരിയുടെ കിഴക്കന്‍ പ്രവിശ്യയിലെ പ്രതിനിധിയാണ്.

Continue Reading

GULF

സിറ്റി ചെക്ക് ഇൻ സേവനം മുസ്സഫ ഷാബിയയിലും

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്

Published

on

അബുദാബി : മുസ്സഫയിൽ നിന്നുള്ള വിമാന യാത്രക്കാർക്കായി സിറ്റി ചെക്ക് ഇൻ സൗകര്യം ഷാബിയയിൽ പ്രവർത്തനം ആരംഭിച്ചു. ഷാബിയ പതിനൊന്നിലെ അൽ മദീന സൂപ്പർമാർക്കറ്റിന്‌ പിറകിലാണ് പുതിയ ചെക്ക് ഇൻ കേന്ദ്രം ആരംഭിച്ചിരിക്കുന്നത്.

വിമാന സമയത്തിന് 4 മണിക്കൂർ മുൻപ് മുതൽ 24 മണിക്കൂർ മുൻപ് വരെ ഈ കേന്ദ്രത്തിൽ ബാഗേജ് സ്വീകരിച്ച് ബോർഡിങ് കാർഡ് നൽകുന്നതാണ്. മുറാഫിക് ഏവിയേഷൻ സർവീസിന്റെ കീഴിൽ ആരംഭിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയാണ് പ്രവർത്തിക്കുക.

എത്തിഹാദ് എയർ വെയ്‌സ് , എയർ അറേബ്യാ , വിസ് എയർ , ഈജിപ്ത് എയർ എന്നീ വിമാനങ്ങളിൽ യാത്ര ചെയ്യുന്നവർക്കാണ് ഇപ്പോൾ സിറ്റി ചെക്ക് ഇൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. അബുദാബി മീന തുറമുഖത്തെ ക്രൂയിസ് ടെർമിനലിൽ 24 മണിക്കൂറും , യാസ് മാളിലെ ഫെരാരി വേൾഡ് എൻട്രൻസിൽ സ്ഥാപിച്ചിരിക്കുന്ന കേന്ദ്രം രാവിലെ 10 മുതൽ രാത്രി 10 വരെയും പ്രവർത്തിക്കും.

ബാഗേജുകൾ നൽകി ബോർഡിങ് പാസ് എടുക്കുന്ന യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്തി നീണ്ട ക്യൂ വിൽ കാത്തു നിൽക്കാതെ നേരിട്ട് എമിഗ്രെഷൻ വിഭാഗത്തിലേക്ക് പോകാം എന്നതാണ് സിറ്റി ചെക്ക് ഇൻ സേവനത്തെ ജനപ്രിയമാക്കുന്നതു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവർക്ക് ഏറെ ആശ്വാസപ്രദമാണ് മുൻ‌കൂർ ചെക്ക് ഇൻ സൗകര്യം . മുതിർന്നവർക്ക് 35 ദിർഹവും , കുട്ടികൾക്ക് 25 ദിർഹവുമാണ് ചെക്ക് ഇൻ സേവനത്തിനുള്ള നിരക്കായി ഈടാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക് 800 667 2347 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Continue Reading

Trending