Connect with us

More

ആദിവാസി അഭിഭാഷകയോട് നിയമവകുപ്പിന്റെ അയിത്തം

Published

on

 

സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ നിയമനത്തിലും പുറത്തുവരുന്നത് ഭരണകേന്ദ്രങ്ങളില്‍ നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനം. മന്ത്രിസഭ അംഗീകരിച്ച പട്ടികപോലും വെട്ടിത്തിരുത്തിയാണ് ആദിവാസി യുവതിയെ ഒഴിവാക്കിയത്. നിയമവകുപ്പാണ് കടുത്ത ജാതിവിവേചനം കാണിച്ചിരിക്കുന്നത്.
കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലേക്കുള്ള നിയമന പട്ടികയാണ് ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന കടുത്ത ജാതിവിവേചനത്തിന് തെളിവ് നിരത്തുന്നത്. അഡ്വക്കേറ്റ് ജനറലാണ് സര്‍ക്കാര്‍ പ്ലീഡര്‍മാരുടെ പട്ടിക സര്‍ക്കാറിന് സമര്‍പ്പിച്ചത്. അഡ്വക്കേറ്റ് ജനറലിന്റെ ശിപാര്‍ശ 2017 മാര്‍ച്ച് 29ന് ചേര്‍ന്ന മന്ത്രിസഭായോഗം അതേപടി അംഗീകരിച്ചു. എന്നാല്‍ നിയമവകുപ്പില്‍ നിന്ന് മെയ് 16ന് ഉത്തരവിറങ്ങിയപ്പോള്‍ പട്ടികയിലെ ആദ്യപേരുകാരിയായ ആദിവാസിയായ അഭിഭാഷകയെ ഒഴിവാക്കുകയായിരുന്നു. നിയമവകുപ്പ് സെക്രട്ടറി ബി.ജി ഹരീന്ദ്രനാഥ് ആണ് ഉത്തരവില്‍ ഒപ്പിട്ടിരിക്കുന്നത്.
ആദിവാസി വിഭാഗത്തില്‍പ്പെട്ട തിരുവനന്തപുരം സ്വദേശി പി.ജെ സിജയെ ആണ് ഒഴിവാക്കിയത്. മൂന്നു വര്‍ഷത്തേക്കോ 60 വയസ് തികയുംവരെയോ ആണ് പ്ലീഡര്‍മാരുടെ നിയമനം. രണ്ട് സീനിയര്‍ സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നാല് സര്‍ക്കാര്‍ പ്ലീഡര്‍മാരെയും നിയമിക്കുന്നതിനായി യഥാക്രമം ആറും 12ഉം പേരുടെ പട്ടികയാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാറിന് സമര്‍പ്പിച്ചിരുന്നത്. സീരിയല്‍ നമ്പറില്‍ ആദ്യമുള്ളവരെ അംഗീകരിക്കണമെന്ന് മന്ത്രിസഭക്കുള്ള ശിപാര്‍ശ കുറിപ്പിലും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും നിയമമന്ത്രി എ.കെ ബാലനും പങ്കെടുത്ത 2017 മാര്‍ച്ച് 29ലെ മന്ത്രിസഭ പട്ടിക അംഗീകരിച്ചുവെങ്കിലും സര്‍ക്കാര്‍ പ്ലീഡര്‍മാരില്‍ ആദ്യസ്ഥാനത്തുള്ള സിജയെ ഒഴിവാക്കി ഉത്തരവിറങ്ങുകയായിരുന്നു. പുതിയ ഉത്തരവില്‍ രണ്ട് സീനിയര്‍മാരും മൂന്ന് സര്‍ക്കാര്‍ പ്ലീഡര്‍മാരും മാത്രമാണുള്ളത്.
താന്‍ ആദ്യപേരുകാരിയായുള്ള പട്ടിക മന്ത്രിസഭ അംഗീകരിച്ചിട്ടും ഉത്തരവ് വന്നപ്പോള്‍ എങ്ങനെ പുറത്തായെന്ന് അറിയാത്ത അവസ്ഥയിലാണ് സിജ. എന്തുകാരണത്താലാണ് മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്നും നിയമവകുപ്പ് ഉദ്യോഗസ്ഥര്‍ ഒഴിവാക്കിയതെന്നും സിജക്ക് അറിയില്ല. ഇതു സംബന്ധിച്ച് വ്യക്തമായ മറുപടി നല്‍കാന്‍ നിയമവകുപ്പും തയാറാകുന്നില്ല. മന്ത്രിസഭാ തീരുമാനം തിരുത്താന്‍ വകുപ്പ് സെക്രട്ടറിക്ക് അവകാശമുണ്ടോ എന്ന ചോദ്യവും ഉയരുകയാണ്.
ജാതിവിവേചനത്തിനെതിരെ വഴിനീളെ പ്രസംഗിച്ചുനടക്കുന്ന ഇടതുപക്ഷ നേതാക്കള്‍ കേരളം ഭരിക്കുമ്പോള്‍ തന്നെയാണ് ആദിവാസിയായതിന്റെ പേരില്‍ ഒരു സ്ത്രീക്ക് ഇത്തരമൊരു അനുഭവമുണ്ടായിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഉദ്യോഗസ്ഥതലപ്പത്ത് നിലനില്‍ക്കുന്ന ജാതിവിവേചനമാണ് മറനീക്കി പുറത്ത് വന്നിരിക്കുന്നത്. പട്ടികവര്‍ഗ വകുപ്പ് കൂടി കയ്യാളുന്ന നിയമമന്ത്രി എ.കെ ബാലന്റെ കീഴിലാണ് ഇത്തരമൊരു നടപടിയുണ്ടായത് എന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

 

aadhivasi1

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

താനൂര്‍ കസ്റ്റഡിക്കൊലപാതകം: ഒന്നാംഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ

താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി

Published

on

താനൂര്‍ കസ്റ്റഡി കൊലപാതക കേസില്‍ ഒന്നാം ഘട്ട അന്വേഷണം പൂര്‍ത്തിയാക്കി സിബിഐ മടങ്ങി. പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായി. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രിയുടെ മൊഴിയെടുത്തു. താനൂര്‍ പൊലീസ് ക്വാര്‍ട്ടേഴ്‌സിലും ആലുങ്ങലിലും സിബിഐ സംഘം പരിശോധന നടത്തി.

താമിര്‍ ജിഫ്രിയുടെ ആലുങ്ങലിലെ വാടക മുറിയാണ് പരിശോധിച്ചത്. കെട്ടിട ഉടമയുടെ സാന്നിധ്യത്തിലായിരുന്നു പരിശോധന. തെളിവുകളും, രേഖകളും എറണാകുളത്തേക്ക് മാറ്റാന്‍ സിബിഐ അപേക്ഷ നല്‍കിയിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയില്‍ നിന്നും എറണാകുളം സിജെഎം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം.

കൊല്ലപ്പെട്ട താമിര്‍ ജിഫ്രിയുടെ സഹോദരന്‍ സിബിഐയ്ക്ക് മൊഴി നല്‍കിയിരുന്നു. സിബിഐ സംഘവുമായി വിശദമായി സംസാരിച്ചുവെന്ന് മൊഴി നല്‍കിയ ശേഷം സഹോദരൻ. സിബിഐ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും ഉന്നതരുടെ പങ്ക് പുറത്തുകൊണ്ടുവരണമെന്ന ആവശ്യം സിബിഐയെ അറിയിച്ചുവെന്നും അന്വേഷണം ഉണ്ടാകുമെന്ന് സിബിഐ ഉറപ്പു നല്‍കിയെന്നും അദ്ദേഹം.

Continue Reading

kerala

ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിയുടെ ഇടപെടല്‍ ഫലം കണ്ടു; വന്ദേഭാരത് ട്രെയിനിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചു

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു

Published

on

വലിയൊരു സന്തോഷ വാർത്ത പങ്കുവെക്കുകയാണ് . പുതിയ വന്ദേ ഭാരത് ട്രെയിനിന് മലപ്പുറം ജില്ലയിലെ പ്രധാന സ്റ്റേഷനായ തിരൂരിൽ സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

കഴിഞ്ഞ ദിനങ്ങളിൽ ഇതിനായി റെയിൽവേ മന്ത്രിയെയും ബന്ധപ്പെട്ടവരെയും നേരിൽ കണ്ടിരുന്നു. ഇനി ആദ്യത്തെ വന്ദേ ഭാരതിന് കൂടി സ്റ്റോപ്പ് അനുവദിക്കണം , അതിനായുള്ള ശ്രമങ്ങൾ തുടരുകയാണ്

 

Continue Reading

kerala

കരിപ്പൂരിൽ പകൽ സമയമുളള വിമാന സർവീസുകൾ പുനരാരംഭിച്ചു

റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്

Published

on

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ പകൽസമയം നിയന്ത്രണമേർപ്പെടുത്തിയിരുന്ന വിമാന സർവീസുകൾ പുനരാരംഭിച്ചു. എട്ടു മാസത്തിനു ശേഷമാണ് പകൽ നിയന്ത്രണം നീക്കിയത്. റൺവേ റീ കാർപെറ്റിങ് പ്രവൃത്തികൾക്കായാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്.

ഒക്ടോബറിൽ തുടങ്ങുന്ന ശൈത്യകാല ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാകും പകൽ പൂർണതോതിൽ സർവീസുകൾ പുനരാരംഭിക്കുക. ജനുവരിയിലാണ് പകൽ 10 മുതൽ വൈകീട്ട് ആറുവരെ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. അതേസമയം, റൺവേയിലെ നിയന്ത്രണം നീക്കിയതിനാൽ വൈകിയെത്തുന്നതും മറ്റു വിമാനത്താവളങ്ങളിൽ നിന്ന് തിരിച്ചുവിടുന്നതുമായ വിമാനങ്ങൾക്ക് പകൽ ഇറങ്ങാൻ തടസ്സമുണ്ടാകില്ല.

Continue Reading

Trending