Connect with us

More

സംഘര്‍ഷത്തില്‍ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ന്നു

Published

on

ബഗ്ദാദ്: ഇസ്്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) മേധാവി അബൂബകര്‍ അല്‍ ബഗ്ദാദി ഏകപക്ഷീയ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയ മൊസൂളിലെ പൗരാണിക മസ്ജിദ് തകര്‍ക്കപ്പെട്ടു. എണ്ണൂറിലേറെ വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഡ് അല്‍ നൂരി മസ്ജിദാണ് തകര്‍ന്നത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയും ഐ.എസും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ ഐ.എസാണ് പള്ളി തകര്‍ത്തതെന്ന് ഇറാഖ് ആരോപിക്കുന്നു.
എന്നാല്‍ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിലാണ് പള്ളി തകര്‍ന്നതെന്ന് ഐ.എസിന്റെ നിയന്ത്രണത്തിലുള്ള അമഖ് വാര്‍ത്താ ഏജന്‍സി കുറ്റപ്പടുത്തി. ഐ.എസ് വാദം ഇറാഖും അമേരിക്കയും തള്ളി. പ്രദേശത്ത് തങ്ങള്‍ വ്യോമാക്രമണം നടത്തിയിട്ടില്ലെന്ന് യു.എസ് വ്യോമസേനാ വക്താവ് പറഞ്ഞു. അല്‍ നൂരി പള്ളിയുടെ പ്രശസ്തമായ അല്‍ ഹദ്ബ മിനാരവും തകര്‍ക്കപ്പെട്ടിട്ടുണ്ട്. ഇറാഖിന്റെ പിസ ഗോപുരം എന്ന പേരില്‍ അറിയപ്പെടുന്ന മിനാരം 1172ലാണ് പണികഴിക്കപ്പെട്ടത്. ഐ.എസിന്റെ പിടിയില്‍നിന്ന് മൊസൂളിനെ മോചിപ്പിക്കാനുള്ള അവസാനഘട്ട ശ്രമത്തിലാണ് ഇറാഖ് സേന. സ്‌ഫോടനത്തില്‍ പള്ളി തകരുന്ന വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുന്നുണ്ട്. 2014 ജൂലൈയില്‍ ഈ പള്ളിയില്‍ വെച്ചാണ് ബഗ്ദാദി ഐ.എസിന്റെ ഖിലാഫത്ത് പ്രഖ്യാപനം നടത്തിയത്. മൊസൂളിന്റെയും ഇറാഖിന്റെയും അമൂല്യ നിധികളിലൊന്നാണ് ഐ.എസ് തകര്‍ത്തിരിക്കുന്നതെന്ന് ഇറാഖിലെ യു.എസ് കമാന്‍ഡര്‍ മേജര്‍ ജനറല്‍ ജോസഫ് മാര്‍ടിന്‍ പറഞ്ഞു. ഭീകരസംഘടന ഉന്മൂലം ചെയ്യപ്പെടേണ്ടതാണെന്ന് തെളിയിക്കുന്ന സംഭവമാണ് ഇതെന്നും ഇറാഖ് ജനതയോടുള്ള കുറ്റകൃത്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇറാഖ് സേന അല്‍ നൂരി മസ്ജിദിന് സമീപം എത്തിയതായി ഇറാഖി സൈനിക കമാന്‍ഡര്‍ അറിയിച്ചു. ചരിത്രപരമായ കുറ്റകൃത്യമെന്നാണ് പള്ളി തകര്‍ത്തതിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ഇറാഖ് സേനയുടെ മന്നേറ്റം തടയാന്‍ ഐ.എസ് പള്ളിക്കകത്ത് സ്‌ഫോടക വസ്തുക്കള്‍ വെച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. പള്ളി ബോംബുവെച്ച് തകര്‍ക്കുന്നതില്‍നിന്ന് തങ്ങള്‍ ഇതുവരെ ഐ.എസിനെ തടുത്തുനിര്‍ത്തുകയായിരുന്നുവെന്ന് പ്രദേശവാസികളും പറയുന്നുണ്ട്. കുരിശു യുദ്ധത്തില്‍ മുഖ്യ പങ്കുവഹിച്ച മുസ്്‌ലിം നേതാവ് നൂറുദ്ദീന്‍ മഹ്്മൂദ് സങ്കിയുടെ പേരില്‍ അറിയപ്പെടുന്ന മസ്ജിദ് 1172ലാണ് പണികഴിച്ചത്. മൊസൂള്‍ പിടിച്ചെടുത്ത ശേഷം പള്ളിയുടെ മിനാരത്തില്‍ ഐ.എസ് തങ്ങളുടെ പതാക നാട്ടിയിരുന്നു. ഇറാഖില്‍ മുമ്പും നിരവധി ചരിത്ര സ്മാരകങ്ങള്‍ ഐ.എസ് തകര്‍ത്തിട്ടുണ്ട്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കീം ഫലത്തിൽ സർക്കാറിന് തിരിച്ചടി; റാങ്ക് ലിസ്റ്റ് പുനക്രമീകരിക്കണമെന്ന് ഹൈക്കോടതി

Published

on

കൊച്ചി: പുതിയ ഫോര്‍മുലയില്‍ മാര്‍ക്ക് ഏകീകരണം നടത്തി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച കേരള എന്‍ജിനിയറിങ് പ്രവേശന യോഗ്യതാ പരീക്ഷാ ഫലം (കീം) ഹൈക്കോടതി റദ്ദാക്കി. കീം റാങ്ക് ലിസ്റ്റ് പുനഃക്രമീകരിക്കണമെന്ന് ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു.

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തില്‍ മാര്‍ക്ക് കുറയുന്നു എന്ന കേരള സിലബസ് വിദ്യാര്‍ഥികളുടെ ദീര്‍ഘകാലമായുള്ള പരാതി പരിഗണിച്ച് കഴിഞ്ഞയാഴ്ചയാണ് പുതിയ ഫോര്‍മുലയുടെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കീം ഫലം പ്രഖ്യാപിച്ചത്. ഇതിനെ ചോദ്യം ചെയ്താണ് പ്ലസ്ടു വിദ്യാര്‍ഥിനി ഹൈക്കോടതിയെ സമീപിച്ചത്. പ്രവേശന നടപടികളുടെ അന്തിമ ഘട്ടത്തിലാണ് പ്രോസ്‌പെക്ട്‌സില്‍ മാറ്റം വരുത്തിയത് എന്ന വിദ്യാര്‍ഥിനിയുടെ വാദം അംഗീകരിച്ചാണ് ഹൈക്കോടതിയുടെ നടപടി.

മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യം മൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന വാദവും കണക്കിലെടുത്താണ് ഹൈക്കോടതിയുടെ വിധി. എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത് എന്നാണ് കഴിഞ്ഞദിവസം സര്‍ക്കാര്‍ അറിയിച്ചത്.

Continue Reading

kerala

ഗതാഗത മന്ത്രിയുടെ വാക്കിന് സ്വന്തം മണ്ഡലത്തിലും വിലയില്ല; പത്തനാപുരം ഡിപ്പോയില്‍ നിന്ന് ഒരു സര്‍വീസ് പോലും നടത്തിയില്ല

Published

on

കൊല്ലം: കെഎസ്ആർടിസി സർവീസ് നടത്തുമെന്ന ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാറിന്‍റെ നിർദ്ദേശം സ്വന്തം മണ്ഡലത്തിലെ കെഎസ്ആര്‍ടിസി ഡിപ്പോയിൽ പോലും നടപ്പായില്ല. പത്തനാപുരം കെഎസ്ആര്‍ടിസി ഡിപ്പോയിൽ നിന്ന് ഒരു സർവീസ് പോലും നടത്തിയില്ല. ജോലിക്കെത്തിയ ജീവനക്കാരും സമരാനുകൂലികളും തമ്മിൽ തർക്കമുണ്ടായി.

കൊല്ലത്ത് സർവീസ് നടത്തവെ കെഎസ്ആര്‍ടിസി കണ്ടക്ടരെ സമരാനുകൂലികൾ മർദിച്ചെന്നും പരാതിയുണ്ട്. ബസിനുള്ളില്‍ കയറി സമരക്കാര്‍ മുഖത്തടിച്ചെന്നും അസഭ്യം പറഞ്ഞെന്നും മര്‍ദനമേറ്റ ശ്രീകാന്ത് പറഞ്ഞു.

കൊല്ലം ഡിപ്പോയിൽ നിന്ന് പുറപ്പെടാനിരുന്ന മൂന്നാർ, എറണാകുളം അമൃത സർവീസുകളും സമരാനുകൂലികള്‍ തടഞ്ഞു. റിസർവേഷനിൽ യാത്രക്കാർ ഉൾപ്പടെയുള്ളവര്‍ ബസിലുണ്ടായിരുന്നു. സമരാനുകൂലികൾ കൊടികുത്തി ബസ് തടയുകയായിരുന്നു. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു. കോട്ടയത്തേക്ക് സർവീസ് തുടങ്ങിയ കെഎസ്ആർടിസി ബസാണ് സമരക്കാർ തടഞ്ഞത്. കൊട്ടാരക്കര ഡിപ്പോയിലും ബസുകൾ തടഞ്ഞു.

ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി യൂണിയനുകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

Continue Reading

Football

ഫ്ലൂമിനെൻസിനെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ഫൈനലിൽ

ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും

Published

on

ഫിഫ ക്ലബ് ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റിൽ ഇം​ഗ്ലീഷ് ക്ലബ് ചെൽസി ഫൈനലിൽ. ബ്രസീൽ ഫുട്ബോൾ ക്ലബ് ഫ്ലൂമിനെൻസിനെ എതിരില്ലാത്ത രണ്ട് ​ഗോളുകൾക്ക് തകർത്താണ് ചെൽസിയുടെ വിജയം. ബ്രസീലിയൻ താരം ജാവൊ പെ‍ഡ്രോ ചെൽസിക്കായി ഇരട്ട ​ഗോൾ നേടി. ഇന്ന് രാത്രി നടക്കുന്ന രണ്ടാം സെമിയിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡും ഫ്രഞ്ച് ക്ലബ് പി എസ് ജിയും തമ്മിൽ ഏറ്റുമുട്ടും. ഇതിലെ വിജയികൾ ഫൈനലിൽ ചെൽസിയെ നേരിടും.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ പെഡ്രോ ചെൽസിക്ക് ലീഡ് സമ്മാനിച്ചു. ബോക്സിന് പുറത്തായി ലഭിച്ച പാസ് സ്വീകരിച്ച പെഡ്രോ പന്തുമായി മുന്നേറി. പിന്നാലെ ഒരു തകർപ്പൻ വലംകാൽ ഷോട്ടിലൂടെ താരം പന്ത് വലയിലാക്കി. രണ്ടാം പകുതിയില്‍ 56-ാം മിനിറ്റിൽ പെഡ്രോ വീണ്ടും ലക്ഷ്യം കണ്ടു. സഹതാരം പെഡ്രോ നെറ്റോയുടെ ഷോട്ട് ഫ്ലൂമിനൻസ് പ്രതിരോധ താരത്തിന്റെ കാലുകളിൽ നിന്ന് തിരികെ ജാവൊ പെ‍ഡ്രോയിലേക്കെത്തി. വീണ്ടുമൊരു കിടിലൻ ഷോട്ടിലൂടെ പെഡ്രോ പന്ത് വലയിലാക്കി.

ക്ലബ് ലോകകപ്പിൽ ആദ്യ മത്സരത്തിൽ ലോസ് എയ്ഞ്ചൽസിനെ വീഴ്ത്തിയാണ് ചെൽസി യാത്ര തുടങ്ങിയത്. എന്നാൽ രണ്ടാം മത്സരത്തിൽ ബ്രസീലിയൻ ക്ലബ് ഫ്ലമെൻ​ഗോയോട് പരാജയപ്പെട്ടു. എങ്കിലും അവസാന മത്സരത്തിൽ ഇ എസ് ടുനീസിനെ വീഴ്ത്തി ചെൽസി ക്വാർട്ടറിലേക്ക് മുന്നേറി. പ്രീക്വാർട്ടറിൽ ബെൻഫീക്കയെ വീഴ്ത്തിയ മുൻചാംപ്യന്മാർ ക്വാർട്ടറിൽ പാമിറാസിനെയും തോൽപ്പിച്ച് സെമിയിലേക്ക് മുന്നേറുകയായിരുന്നു.

Continue Reading

Trending