Connect with us

News

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു

ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം.

Published

on

അമേരിക്കയില്‍ വിമാനത്തിന് തീപിടിച്ചു. ഡെന്‍വര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. ടെര്‍മിനല്‍ സിയിലെ ഗേറ്റ് C38ന് സമീപത്തുവച്ചാണ് വിമാനത്തില്‍ തീപടര്‍ന്നത്. ഇതോടെ യാത്രക്കാരെ വിന്‍ഡോ വഴി അടിയന്തരമായി പുറത്തിറക്കുകയായിരുന്നു. ആളപായമില്ല.

172 യാത്രക്കാരും ആറ് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. പ്രദേശിക സമയം വൈകീട്ട് 6.15ഓടെയായിരുന്നു സംഭവം. മുഴുവന്‍ പേരെയും വിമാനത്തില്‍ നിന്ന് സുരക്ഷിതരായി പുറത്തിറക്കിയതായി അമേരിക്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു.

ഇന്ധന ചോര്‍ച്ചയുണ്ടാകുകയും ഇതിലേക്ക് തീ പടര്‍ന്നതുമാണ് അപകടത്തിന് കാരണമായതെന്ന് എയര്‍പോര്‍ട്ട് അധികൃതര്‍ പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

സംസ്ഥാനത്ത് ഇന്നും മഴ തുടരും; 10 ജില്ലകളില്‍ മുന്നറിയിപ്പ്

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Published

on

സംസ്ഥാനത്ത് ഇന്നും മഴ തുടരും. 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ഒഴികെയുള്ള ജില്ലകള്‍ക്കാണ് മുന്നറിയിപ്പ്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഓറഞ്ച് അലര്‍ട്ടും മറ്റു ജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

കേരള തീരത്ത് പടിഞ്ഞാറന്‍കാറ്റ് ശക്തമായി തുടരുന്നതിനാല്‍ മലയോര തീരദേശ മേഖലകള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ ഗുജറാത്തിന് മുകളിലും, വടക്ക് – പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലുമായി സ്ഥിതിചെയ്യുന്ന ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി മാറാന്‍ സാധ്യതയുള്ളതിനാല്‍ വരുന്ന ദിവസങ്ങളിലും മഴ തുടരും.

അതേസമയം ഇന്നും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിനുള്ള വിലക്ക് തുടരും.

Continue Reading

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത്

Published

on

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. വൈകുന്നേരം മൂന്ന് മണി മുതല്‍ ആറ് മണിവരെയാണ് കൊട്ടിക്കലാശം.

നിലമ്പൂര്‍ നഗരത്തില്‍ വിവിധ സ്ഥലങ്ങളിലായാണ് ഒരോ മുന്നണികള്‍ക്കും കൊട്ടിക്കലാശത്തിന് സ്ഥലം അനുവദിച്ചിരിക്കുന്നത്. അര്‍ബന്‍ ബാങ്കിന് സമീപത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന്റെ കൊട്ടിക്കലാശം.

സുരക്ഷക്കായി ഏഴ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ 773 പൊലീസുകരെ തെരഞ്ഞടുപ്പ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

വോട്ടെടുപ്പ് മറ്റന്നാള്‍. നിലമ്പൂരിലും എടക്കരയിലുമായാണ് കൊട്ടിക്കലാശം കേന്ദ്രീകരിക്കുക. മൂന്നു മുന്നണികളുടെയും പ്രധാനപ്പെട്ട നേതാക്കളെല്ലാം മണ്ഡലത്തില്‍ അവസാനഘട്ട വോട്ടഭ്യര്‍ഥന നടത്തുകയാണ്.

നിലമ്പൂരില്‍ എല്‍ഡിഎഫ് യുഡിഎഫ് പോരാട്ടമെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞിരുന്നു. അന്‍വര്‍ ഫാക്ടര്‍ ഇല്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.

Continue Reading

News

ഇസ്രാഈല്‍-ഇറാന്‍ സംഘര്‍ഷം; ടെല്‍ അവീവിലും ഹൈഫയിലും ഇറാന്റെ തിരിച്ചടി

രണ്ട് പ്രാദേശിക ശത്രുക്കള്‍ തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ലോക നേതാക്കള്‍ക്കിടയില്‍ ഈ ആഴ്ചത്തെ ജി 7 മീറ്റിംഗില്‍ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.

Published

on

ഇറാനിയന്‍ മിസൈലുകള്‍ ഇസ്രാഈലി നഗരങ്ങളായ ടെല്‍ അവീവ്, ഹൈഫ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി. രണ്ട് പ്രാദേശിക ശത്രുക്കള്‍ തമ്മിലുള്ള സംഘര്‍ഷം മിഡില്‍ ഈസ്റ്റ് യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ലോക നേതാക്കള്‍ക്കിടയില്‍ ഈ ആഴ്ചത്തെ ജി 7 മീറ്റിംഗില്‍ ആശങ്കകള്‍ ഉയര്‍ത്തുകയും ചെയ്തു.

മധ്യ ഇസ്രാഈലിലെ നാല് സ്ഥലങ്ങളില്‍ നടന്ന ആക്രമണത്തില്‍ നാല് പേര്‍ മരിച്ചതായും 87 പേര്‍ക്ക് പരിക്കേറ്റതായും ഇസ്രാഈലിന്റെ മാഗന്‍ ഡേവിഡ് അഡോം (എംഡിഎ) എമര്‍ജന്‍സി സര്‍വീസ് തിങ്കളാഴ്ച അറിയിച്ചു.

വെള്ളിയാഴ്ച ടെഹ്റാന്റെ ആണവ സൈനിക നേതൃത്വത്തിനുമെതിരായ ഇസ്രാഈല്‍ അപ്രതീക്ഷിത ആക്രമണത്തിന് തിരിച്ചടി നല്‍കുന്നതിനിടെ, ആക്രമണം കുറയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ആഹ്വാനങ്ങള്‍ക്ക് വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് സൂചിപ്പിച്ചുകൊണ്ട് രാജ്യം കുറഞ്ഞത് 100 മിസൈലുകളെങ്കിലും ഇസ്രാഈലിന് നേരെ പ്രയോഗിച്ചതായി ഇറാനിയന്‍ സ്റ്റേറ്റ് ടിവി പറഞ്ഞു.

ഞായറാഴ്ച ഇറാനില്‍ ഇസ്രാഈല്‍ നടത്തിയ ആക്രമണത്തില്‍ രാജ്യത്തെ റെവല്യൂഷണറി ഗാര്‍ഡ്സിന്റെ ഇന്റലിജന്‍സ് മേധാവി മുഹമ്മദ് കസെമിയും മറ്റ് രണ്ട് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഇറാന്റെ സ്റ്റേറ്റ് മീഡിയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

ഇറാനിലെ ഭൂതല-ഉപരിതല മിസൈല്‍ സൈറ്റുകള്‍ ആക്രമിക്കുകയാണെന്ന് ഞായറാഴ്ച വൈകി ഇസ്രാഈല്‍ സൈന്യം പറഞ്ഞു.

ഇറാനിലെ മരണസംഖ്യ കുറഞ്ഞത് 224 ആയി ഉയര്‍ന്നു. അപകടത്തില്‍ 90% സാധാരണക്കാരാണെന്ന് ഇറാനിയന്‍ ആരോഗ്യ മന്ത്രാലയ വക്താവ് പറഞ്ഞു.

ഇറാന്റെ സൈനിക കമാന്‍ഡിലെ ഉന്നതരെ തുടച്ചുനീക്കുകയും ന്യൂക്ലിയര്‍ സൈറ്റുകള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്ത ഒരു അപ്രതീക്ഷിത ആക്രമണത്തോടെയാണ് ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചത്.

അതേസമയം ഇസ്രാഈലിന്റെ ആക്രമണത്തെ ട്രംപ് അഭിനന്ദിച്ചു. എന്നാല്‍ യുഎസ് പങ്കെടുത്തുവെന്ന ഇറാനിയന്‍ ആരോപണങ്ങള്‍ നിഷേധിക്കുകയും യുഎസ് ലക്ഷ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ പ്രതികാരം ചെയ്യരുതെന്ന് ടെഹ്റാന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.

Continue Reading

Trending