Connect with us

kerala

കർഷകർ കടുത്ത പ്രതിസന്ധിയിൽ; കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം: കൊടിക്കുന്നിൽ സുരേഷ്

Published

on

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും നെൽകർഷകർ നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നേരിടുന്ന കടുത്ത പ്രതിസന്ധി ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി.

നെല്ല് സംഭരണ പ്രക്രിയയിലെ ഗുരുതരമായ വീഴ്ച, സംസ്ഥാന സർക്കാരിന്റെയും ബന്ധപ്പെട്ട വകുപ്പുകളുടെയും നിസ്സംഗത, കാലതാമസമുളള സംഭരണം, നിശ്ചിത നിരക്കിൽ കർഷകർക്ക് താങ്ങുവില ലഭിക്കാത്തത് എന്നിവ കർഷകരെ ദുരിതത്തിൽ ആക്കിയിട്ടുണ്ട്.

മില്ലുകളുടെ സംഭരണം വൈകുന്നതു മൂലം കർഷകർക്ക് ഉൽപന്നങ്ങൾ കൃത്യസമയത്ത് വിൽക്കാൻ കഴിയുന്നില്ല. തുടർച്ചയായി ഉറപ്പുനൽകിയിട്ടും സംഭരണ സംവിധാനത്തിൽ യാതൊരു പുരോഗതിയുമില്ലാത്തത് കർഷകരുടെ ജീവിതോപാധിയേ തന്നെ തകർക്കുന്ന സാഹചര്യമുണ്ടാക്കുന്നുവെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ചൂണ്ടിക്കാട്ടി.

നേരത്തെയും ഈ പ്രശ്നം വിവിധ തലങ്ങളിൽ ഉന്നയിച്ചിരുന്നുവെങ്കിലും, സംയോജിത സംഭരണ സംവിധാനത്തിന്റെ അഭാവം വലിയ തോതിലുള്ള അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കും വഴിവെക്കുന്നു. കൃഷി വകുപ്പിന്റെയും സിവിൽ സപ്ലൈസ് വകുപ്പിന്റെയും നിലപാട് കർഷകവിരുദ്ധമാണെന്നും എംപി കുറ്റപ്പെടുത്തി.

നെല്ലിൻ്റെ സമയോചിതമായ ശേഖരണം, കർഷകർക്ക് താങ്ങുവില ഉറപ്പ്, സംഭരണത്തിനായുള്ള മതിയായ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഉടൻ നടപടി സ്വീകരിക്കണം. ഇത് സംബന്ധിച്ചുള്ള അടിയന്തര ഇടപെടലിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര മന്ത്രാലയങ്ങളിലുമെൻ്റെ ഭാഗത്ത് നിന്ന് അടിയന്തരമായി ഉണ്ടാകണമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി ആവശ്യപ്പെട്ടു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം

ലോകത്തിലെ അപൂര്‍വ ദൃശ്യം കാമറയിലാക്കി കവിയൂര്‍ സന്തോഷ്

Published

on

തിരുവനന്തപുരം: ഒന്‍പത് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലോകത്തിലെ അപൂര്‍വ ദുശ്യങ്ങളിലൊന്ന് കാമറയിലാക്കിയതിന്റെ സംതൃപ്തിയിലാണ് ന്യൂസ് ഫോട്ടോഗ്രാഫറായ കവിയൂര്‍ സന്തോഷ്. പൗര്‍ണമി ദിനത്തില്‍ ചന്ദ്രന്റെ വെള്ളിവെളിച്ചത്തിലുള്ള യാത്രാ വിമാനത്തിന്റെ ഛായാരൂപം. ഒരര്‍ത്ഥത്തില്‍ പൂര്‍ണചന്ദ്രന്റെയുള്ളിലെ വിമാനം.

വിദേശരാജ്യങ്ങളില്‍ പൂര്‍ണചന്ദ്രന്റെ പശ്ചാത്തലത്തില്‍ വിമാനത്തിന്റെ ചിത്രമെടുക്കുന്നതു മാത്രം ലക്ഷ്യംവച്ചു ജോലിയെടുക്കുന്ന ഫോട്ടോഗ്രാഫര്‍മാരുണ്ടെന്ന് അറിയുമ്പോഴാണ് കവിയൂര്‍ സന്തോഷിന്റെ ചിത്രത്തിന്റെ പ്രസക്തി വര്‍ധിക്കുന്നത്. പൗര്‍ണമി ദിനം കണക്കുകൂട്ടി വിമാനത്തിന്റെ പാത മുന്‍കൂട്ടി കണ്ട് ഈ ഒരു ലക്ഷ്യത്തിനായി കവിയൂര്‍ സന്തോഷ് ചെലവഴിച്ചത് ഒന്‍പത് വര്‍ഷമാണ്. വിദേശരാജ്യങ്ങളില്‍ ഉപഗ്രഹ സഹായത്തോടെയാണ് ഇതൊക്കെ ചെയ്യുന്നതെങ്കില്‍ സന്തോഷ് ഇവിടെ ഉപയോഗിച്ചത് തന്റെ മനസും അര്‍പ്പണബോധവുമാണ്. പകരം ലഭിച്ചത് ചന്ദന്റെ മധ്യഭാഗത്തുകൂടി കടന്നുപോകുന്ന വിമാനത്തിന്റെ അപൂര്‍വങ്ങളില്‍ അപൂര്‍വമായ ചിത്രം. സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ച ചിത്രം വൈറലായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അഭിനന്ദന പ്രവാഹമാണ് സന്തോഷിന് ലഭിക്കുന്നത്.

വ്യത്യസ്തമായ ഒരു ഫ്രെയിം തന്റെ കരിയറില്‍ വേണമെന്ന ചിന്തയാണ് കവിയൂര്‍ സന്തോഷിനെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് പ്രേരിപ്പിച്ചത്. പല തവണ ചുണ്ടിനും കപ്പിനും ഇടയില്‍ ചിത്രം വഴുതിപ്പോയി. പലപ്പോഴും മനോഹരങ്ങളായ നിരവധി ചിത്രങ്ങളുടെ പിറവിക്കും ഇതിടയാക്കി. ഒരു പൗര്‍ണമി ദിവസം പോലും ഒഴിവാക്കാതെ തന്റെ കാത്തിരിപ്പ് തുടര്‍ന്നുവെന്നും നവംബര്‍ ആറിനാണ് ഇതിനുള്ള അവസരം ലഭിച്ചതെന്നും കവിയൂര്‍ സന്തോഷ് പറയുന്നു. മൂന്നു ഫ്രെയിമുകളാണ് ലഭിച്ചത്. ചന്ദ്ര പശ്ചാത്തലത്തിലുള്ള വിമാനത്തിന്റെ മുന്‍ഭാഗവും വിമാനത്തിന്റെ വാലുമായിരുന്നു മറ്റുള്ളവ.

ഫോട്ടോഗ്രാഫിയില്‍ ഇരുപത്തിയഞ്ച് വര്‍ഷം പൂര്‍ത്തിയാക്കുന്ന കവിയൂര്‍ സന്തോഷ് നിരവധി മാധ്യമസ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. ബിബിസി ന്യൂസിനു് വേണ്ടി പ്രളയവും കോഴിക്കോട് വിമാന ദുരന്തവും ശബരിമല സ്ത്രീപ്രവേശനവും കാമറയില്‍ പകര്‍ത്തി. ഇതിലെ വ്യത്യസ്തമായ ഫ്രെയിമുകളാണ് സന്തോഷിനെ ശ്രദ്ധേയനാക്കിയത്. ഹിന്ദുസ്ഥാന്‍ ടൈംസ് ഉള്‍പ്പെടെ നിരവധി മാധ്യമ സ്ഥാപനങ്ങളിലും ന്യൂസ് ഏജന്‍സികളിലും ഫ്രീലാന്‍സറായി. പത്തനംതിട്ട ജില്ലയിലെ കവിയൂര്‍ സ്വദേശിയായ സന്തോഷിന് നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ വിവിധ പ്രോജക്ടുകളുടെ ഡോക്യൂമെന്‍േഷന്‍ മേഖലയിലാണ് സന്തോഷ് നിലവില്‍ പ്രവര്‍ത്തിക്കുന്നത്.

Continue Reading

kerala

തിരു. മെഡിക്കല്‍ കോളജിലെ വേണുവിന്റെ മരണം; ആരോപണം ഉന്നയിച്ച് കുടുംബം

വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു.

Published

on

തിരുവനന്തപുരം: കൊല്ലം പന്മന സ്വദേശി വേണുവിന്റെ മെഡിക്കല്‍ കോളജ് മരണത്തെക്കുറിച്ച് ഭാര്യ സിന്ധു ഗുരുതര ആരോപണവുമായി. വേണുവിന്റെ മരണത്തിന് ആശുപത്രിയുടെ അനാസ്ഥയാണെന്ന് കാണിക്കുന്ന നിരവധി ശബ്ദസന്ദേശങ്ങള്‍ ഉണ്ടായിട്ടും കുടുംബത്തിന് സഹായം ലഭിക്കുന്നില്ലെന്ന് സിന്ധു ആരോപിച്ചു. കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും അവര്‍ക്കു വേണ്ട പിന്തുണ ഇപ്പോഴും ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.

മെഡിക്കല്‍ കോളജിന്റെ അനാസ്ഥ മൂലമാണെന്നാണ് വേണുവിന്റെ കുടുംബത്തിന്റെ വിശ്വാസം. ആരോഗ്യവകുപ്പിന്റെ അന്വേഷണത്തെ പ്രതീക്ഷയോടെ നോക്കിക്കൊണ്ടിരിക്കുകയാണെന്നും സിന്ധു കൂട്ടിച്ചേര്‍ത്തു.

വേണു മരണപ്പെട്ട സംഭവത്തില്‍ ആരോഗ്യവകുപ്പ് രൂപീകരിച്ച അന്വേഷണസംഘം ഇന്ന് കൊല്ലം പന്മനയിലെ വീട്ടിലെത്തി കുടുംബത്തിന്റെ മൊഴിയെടുക്കും. മരണാനന്തര ചടങ്ങുകള്‍ നടക്കുന്നതിനാല്‍ തിരുവനന്തപുരത്ത് മൊഴിയെടുക്കാന്‍ സാധിക്കില്ലെന്ന് കുടുംബം അറിയിച്ചതിനെ തുടര്‍ന്നാണ് സംഘം വീട്ടിലെത്തുന്നത്. ഉച്ചയ്ക്ക് 12 മണിയോടെ സംഘം എത്തുമെന്നാണ് വിവരം.

ഈ മാസം 5-നാണ് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സാപിഴവ് ആരോപണത്തിനിടെ വേണു മരിച്ചത്. ഒന്നിലധികം ദിവസങ്ങളോളം വേണ്ടത്ര ചികിത്സ നല്‍കിയില്ലെന്നും, അവസാനം നിമിഷം മാത്രമാണ് ഐസിയുവിലേക്ക് മാറ്റിയത് എന്നും കുടുംബം ആരോപിക്കുന്നു. ഇതാണ് വേണുവിന്റെ ആരോഗ്യനില വഷളാകാനും മരണത്തിലേക്കും നയിച്ചതെന്ന് കുടുംബം പറയുന്നു.

ഓട്ടോ ഓടിച്ചാണ് വേണു കുടുംബം പോഷിച്ച് വന്നിരുന്നത്. ഭര്‍ത്താവിന്റെ വരുമാനമാണ് ജീവിതത്തിന്റെ അടിസ്ഥാനമായതെന്നും ഇപ്പോഴുണ്ടായ നഷ്ടം അതീവ ഗുരുതരമാണെന്നും ഭാര്യയും ബന്ധുക്കളും പറയുന്നു.

 

Continue Reading

kerala

ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിങ് അടര്‍ന്ന് രോഗികള്‍ക്ക് പരിക്ക്

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു.

Published

on

അമ്പലപ്പുഴ: ആലപ്പുഴ ഗവ. ഡെന്റല്‍ കോളജ് ആശുപത്രിയില്‍ സീലിംഗ് പൊളിഞ്ഞുവീണ് അമ്മക്കും മകള്‍ക്കും പരിക്കേറ്റ സംഭവത്തില്‍ ആശങ്ക ഉയരുന്നു. ആറാട്ടുപുഴ വലിയഴീക്കല്‍ തറയില്‍കടവ് സ്വദേശി ഹരിത (29), ഏഴ് വയസ്സുകാരി അഥിതി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് 12ഓടെ എക്‌സ്-റേ വിഭാഗത്തില്‍ കാത്തുനില്‍ക്കുന്നതിനിടെ ജിപ്‌സം ബോര്‍ഡ് കൊണ്ട് നിര്‍മ്മിച്ച രണ്ട് അടി വലുപ്പമുള്ള സീലിങിന്റെ ഭാഗം എട്ടടി ഉയരത്തില്‍ നിന്ന് പൊളിഞ്ഞ് വീഴുകയായിരുന്നു. ഹരിതയുടെ തലയിലും അഥിതിയുടെ കാലിലുമാണ് തകര്‍ന്ന സീലിംഗ് തട്ടിയത്. ഇരുവരെയും ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ തലക്ക് ക്ഷതവും കാലിന് പരിക്കുമാണ് കണ്ടെത്തിയത്. നിലവില്‍ ഇവര്‍ നിരീക്ഷണത്തിലാണ്.

2019-ല്‍ മാത്രം ആദ്യ നില നിര്‍മ്മിച്ചു പൂര്‍ത്തിയാക്കിയ ഈ കെട്ടിടം ഇന്ത്യന്‍ ഡെന്റല്‍ കൗണ്‍സില്‍ അടിസ്ഥാന സൗകര്യക്കുറവ് ചൂണ്ടിക്കാട്ടി അനുമതി നല്‍കാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. പിന്നീട് കോളജിന്റെ പ്രവര്‍ത്തനം നിലനില്‍ക്കാന്‍ കൗണ്‍സില്‍ അന്ത്യശാസനം നല്‍കിയതോടെ ത്വരിതഗതിയില്‍ മുകളിലെ നിലകളുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.

അടുത്തിടെ ഔദ്യോഗിക ഉദ്ഘാടനം നടത്തിയതോടൊപ്പം താഴത്തെ നിലയിലെ സീലിംഗ് ഉള്‍പ്പെടെ അതിവേഗ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. എന്നാല്‍ ഉപയോഗിച്ച സാമഗ്രികളുടെ ഗുണനിലവാരക്കുറവാണ് ഇപ്പോഴത്തെ അപകടത്തിന് കാരണമെന്ന് ആശുപത്രി ജീവനക്കാര്‍ ആരോപിക്കുന്നു.

രോഗികള്‍ക്ക് ആശങ്ക: ‘ജീവന് ഭയന്ന് ചികിത്സ തേടുന്ന അവസ്ഥ’

ഡെന്റല്‍ കോളജ് കെട്ടിട നിര്‍മ്മാണം 2014-ല്‍ തന്നെ ആരംഭിച്ചെങ്കിലും നിര്‍മാണം ഇടയ്ക്കിടെ നില്‍ക്കുകയും കാലതാമസം, കരാറുകാരുടെ വീഴ്ച, ഉപേക്ഷിച്ച കെട്ടിടത്തിന്റെ കേടുപാടുകള്‍, തകര്‍ന്ന ചില്ലുകളും പൈപ്പുകളും സീലിങ്ങുകളും എന്നിവ കാരണം കെട്ടിടം വര്‍ഷങ്ങളോളം ‘കാടുകയറി’ കിടക്കുകയായിരുന്നു.

3.85 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളായി നിര്‍മ്മിച്ച കെട്ടിടത്തില്‍ നാല് ക്ലാസ് മുറി, ഒപി, 500 പേര്‍ക്ക് ഇരിക്കാവുന്ന ഓഡിറ്റോറിയം, ലൈബ്രറി, ക്ലിനിക്കുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെങ്കിലും ഇന്‍ടീരിയര്‍ നിര്‍മാണ ഗുണനിലവാരത്തിലെ പിഴവുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുകയാണെന്നതാണ് വിദഗ്ധരുടെ മുന്നറിയിപ്പ്.

ഇതുപോലുള്ള നിര്‍മാണ പിഴവുകള്‍ തുടരുന്നിടത്ത്, ചികിത്സ തേടുന്നത് തന്നെ ജീവന്‍ പണയംവെക്കലാണെന്ന് അമ്പലപ്പുഴയിലെ നാട്ടുകാരും രോഗികളും പറയുന്നു.

 

Continue Reading

Trending