Connect with us

Culture

രഹാനെക്ക് സെഞ്ച്വറി; വിന്‍ഡീസിനെതിരെ ഇന്ത്യക്ക് 105 റണ്‍സ് ജയം

Published

on

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ടീമിലുണ്ടായിട്ടും കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ പോയതിന്റെ നിരാശ സെഞ്ച്വറിയുമായി അജിങ്ക്യ രഹാനെ തീര്‍ത്തപ്പോള്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 105 റണ്‍സ് ജയം. മഴ കാരണം 43 ഓവര്‍ ആക്കി കുറച്ച മത്സരത്തില്‍ രഹാനെക്കു (103) പുറമെ ശിഖര്‍ ധവാന്‍ (63), വിരാട് കോഹ്ലി (87) എന്നിവരുടെ കൂടി മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 310 റണ്‍സാണ് അടിച്ചെടുത്തത്. വിന്‍ഡീസിന്റെ ഇന്നിങ്‌സ് ആറു വിക്കറ്റിന് 205-ല്‍ അവസാനിച്ചു. അരങ്ങേറ്റ താരം കുല്‍ദീപ് യാദവ് മൂന്നു വിക്കറ്റ് വീഴ്ത്തി. രഹാനെയാണ് കളിയിലെ കേമന്‍.

ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്ടന്‍ ജേസണ്‍ ഹോള്‍ഡര്‍ ഇന്ത്യയെ ബാറ്റിങിയനക്കുകയായിരുന്നു. 19-ാം ഓവര്‍ വരെ ക്രീസില്‍ നിന്ന രഹാനെ – ധവാന്‍ ഓപണിങ് സഖ്യം 114 റണ്‍സടിച്ച് കരുത്തു തെളിയിച്ചപ്പോള്‍ ധവാനെ വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളിലെത്തിച്ച് ആഷ്‌ലി നഴ്‌സ് ആണ് ആദ്യ വിക്കറ്റെടുത്തത്. മൂന്നാമനായിറങ്ങിയ കോഹ്ലിയും തകര്‍പ്പന്‍ ഇന്നിങ്‌സ് ആണ് കാഴ്ചവെച്ചത്. രണ്ടാം വിക്കറ്റ് സഖ്യം 34-ാം വരെ നീണ്ടു.

102 പന്തില്‍ പത്ത് ഫോറും രണ്ട് സിക്‌സറുമടക്കം മൂന്നക്കം കണ്ട രഹാനെ മിഗ്വേല്‍ കമ്മിന്‍സിന്റെ പന്തില്‍ ബൗള്‍ഡ് ആകുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ 211-ലെത്തിയിരുന്നു. പിന്നീട് വന്ന ഹര്‍ദീക് പാണ്ഡ്യ (4), യുവരാജ് സിങ് (14) എന്നിവര്‍ക്ക് കാര്യമായ സംഭാവന നല്‍കാന്‍ കഴിയാതിരുന്നപ്പോള്‍ കോഹ്ലിക്ക് സെഞ്ച്വറി നഷ്ടമായത് ഇന്ത്യന്‍ ക്യാംപിലെ നിരാശയായി. 66 പന്തില്‍ നാലു വീതം സിക്‌സറും ബൗണ്ടറിയുമടിച്ച ക്യാപ്ടന്‍ (87) അസ്ലാശി ജോസഫിന്റെ പന്തില്‍ നഴ്‌സിന് ക്യാച്ച് നല്‍കി മടങ്ങി. എം.എസ് ധോണി (13), കേദാര്‍ ജാദവ് (13) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യ ഓവറില്‍ തന്നെ കീറണ്‍ പവലിനെ (0) ധോണിയുടെ കൈകളിലെത്തിച്ചും മൂന്നാം ഓവറില്‍ ജേസണ്‍ മുഹമ്മദിനെ (0) പാണ്ഡ്യയെക്കൊണ്ട് പിടിപ്പിച്ചും ഭുവനേശ്വര്‍ കുമാര്‍ വിന്‍ഡീസിന് ആഘാതമേല്‍പ്പിച്ചു. ഷായ് ഹോപ്പ് (81) ഒരറ്റത്ത് മികച്ച ഇന്നിങ്‌സ് പുറത്തെടുത്തെങ്കിലും മറുവശത്ത് വേഗതയില്‍ സ്‌കോര്‍ ചെയ്യാന്‍ ആര്‍ക്കും കഴിയാതിരുന്നത് വിന്‍ഡീസിന് തിരിച്ചടിയായി. എവിന്‍ ലൂയിസ് (21), ജൊനാതന്‍ കാര്‍ട്ടര്‍ (13), ജേസണ്‍ ഹോള്‍ഡര്‍ (29) എന്നിവര്‍ക്കൊന്നും വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. റോസ്റ്റന്‍ ചേസ് (33), ആഷ്‌ലി നേഴ്‌സ് (19) എന്നിവര്‍ പുറത്താവാതെ നിന്നു. കുല്‍ദീപ് യാദവ് 50 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തു.

അഞ്ച് മത്സര പരമ്പരയില്‍ ഇന്ത്യ ഇതോടെ 0-1 മുന്നിലെത്തി. നേരത്തെ ആദ്യ മത്സരം മഴ കാരണം പൂര്‍ത്തായാക്കാതെ ഉപേക്ഷിച്ചിരുന്നു.

Film

വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

Published

on

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.

വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

Continue Reading

Film

സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല

പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

Published

on

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.

പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.

പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.

സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.

‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.

രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.

Continue Reading

Art

ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

Published

on

ആരാധകരെ ആവേശത്തിലാഴ്ത്താൻ വേടൻ വീണ്ടുമെത്തുന്നു. ഇത്തവണ തെരുവിന്റെ മോൻ എന്ന ഗാനത്തിന്റെ മ്യൂസിക്ക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. വേടന്റെ തന്നെ ഏറെ ജനപ്രിയമായ ‘കരയല്ലേ നെഞ്ചേ കരയല്ലേ, ഇന്നു വീണ മുറിവ് നാളെ അറിവല്ലേ…’ എന്ന ഗാനമാണ് സംവിധായകൻ ജാഫർ അലിയും സൈന മ്യൂസിക്ക് ഇന്റിയുടെ ബാനറിൽ ആഷിഖ് ബാവയും ചേർന്ന് ഇപ്പോൾ മ്യൂസിക് വീഡിയോയായി ഇറക്കിയിരിക്കുന്നത്.
വേടന്റെ മറ്റ് ഗാനങ്ങളെപ്പോലെത്തന്നെ ഏറെ ആരാധകരുള്ള ഗാനമാണ് ‘തെരുവിന്റെ മോൻ’. റാപ്പ് സംഗീതാസ്വാധകരുടെ പ്ലേലിസ്റ്റിൽ ഉള്ള ഗാനമാണിത്. അതിനാണ് ഇപ്പോൾ ദൃശ്യഭാഷ്യം വന്നിരിക്കുന്നത്. നേരത്തെ പുറത്തിറക്കിയ ഇതിന്റെ ടീസറിന് ഊഷ്മളമായ പ്രതികരണമായിരുന്നു ആരാധകരിൽ നിന്നും ലഭിച്ചത് എന്ന് അണിയറപ്രവർത്തകർ. ‘തെരുവിന്റെ മോന്റെ’ മ്യൂസിക്ക് പ്രൊഡ്യൂസർ ഋഷിയാണ്. വേടന്റേയും ഋഷിയുടേയും കൂടെ ഒരു നായയും പാട്ടിൽ കഥാപാത്രമായി വരുന്നുണ്ട്.
ഹൃധ്വിക്ക് ശശികുമാർ ആണ് ഛായാഗ്രഹണം. എഡിറ്റർ- കശ്യപ് ഭാസ്ക്കർ. മലയാളത്തിൽ ഈയിടെയായി ഉയർന്നു വരുന്ന സ്വതന്ത്ര സംഗീത മുന്നേറ്റത്തിന് പ്രധാന വേദി നൽകിവരുന്ന പ്ലാറ്റ്ഫോം ആണ് സൈന മ്യൂസിക് ഇൻഡി. അതിലൂടെയാണ് നേരത്തെ വേടന്റെ തന്നെ ‘ഉറങ്ങട്ടെ’ എന്ന ജനപ്രിയ ഗാനവും പുറത്തിറക്കിയിരുന്നത്.
Continue Reading

Trending