Connect with us

Video Stories

മഞ്ചേശ്വരത്ത് സി.പി.എമ്മില്‍ ചേരുന്നത് മുസ്‌ലിം ലീഗ് അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്യപ്പെട്ട ആള്‍

Published

on

കാസര്‍കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തില്‍ ഇന്ന് സി.പി.എമ്മില്‍ ചേരുന്ന കെ.കെ അബ്ദുല്ലക്കുഞ്ഞി മുസ്്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി അച്ചടക്ക ലംഘനത്തിന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തയാള്‍. 2017 ഫെബ്രുവരി 28ന് ചേര്‍ന്ന മുസ്‌ലിം ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റിയാണ് അച്ചടക്ക ലംഘനത്തിന് കെ.കെ അബ്ദുല്ലക്കുഞ്ഞിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ശുപാര്‍ശ ചെയ്തത്. മെമ്പര്‍ഷിപ്പ് കാമ്പയിന്‍ അനുബന്ധമായി പുതിയ ജില്ലാ കൗണ്‍സിലേക്ക് പോലും അദ്ദേഹത്തിന്റെ പേര് നിര്‍ദ്ദേശിച്ചിട്ടില്ല. കീഴ്ഘടകം അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്താല്‍ സംഘടനയില്‍ നിന്ന് പുറത്തായതിന് സമാനമാണ്. 2012ല്‍ തെരഞ്ഞെടുത്ത നിലവിലെ ജില്ലാ മുസ്‌ലിം ലീഗ് കമ്മിറ്റിയില്‍ ഭാരവാഹിയോ പ്രവര്‍ത്തക സമിതി അംഗമോ പ്രവര്‍ത്തനത്തിലോ ഇല്ലാത്ത അബ്ദുല്ലക്കുഞ്ഞി നിരന്തരമായി സി.പി.എമ്മുമായി ചര്‍ച്ച നടത്തി വരികയായിരുന്നു. സി.പി.എമ്മില്‍ ചേരാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനം ചില മാധ്യമങ്ങള്‍ മുസ്്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറിയും അനുയായികളും സി.പി.എമ്മിലേക്ക് എന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്. ഈ പ്രചാരണം ശരിയല്ല. മറുകണ്ടം ചാടാന്‍ തീരുമാനിച്ച വ്യക്തി ഇപ്പോള്‍ പറയുന്നത് മുസ്‌ലിം ലീഗ് ഫാസിസത്തിനെതിരെ ശബ്ദിക്കുന്നില്ലെന്നും സി.പി.എമ്മാണ് ന്യൂന പക്ഷത്തിന്റെ രക്ഷാ കവചമെന്നുമാണ്. ഫാസിസ്റ്റ് ഭരണകൂട ഭീകരതക്കെതിരെ ഹരിയാനയില്‍ കൊലചെയ്യപ്പെട്ട ജുനൈദിന്റെ സഹോദരന്‍ ഹാഷിമും സുഹൃത്ത് അസ്ഹറുദ്ദീന്‍ അടക്കമുള്ളവരെ പങ്കെടുപ്പിച്ച് ദേശീയ പ്രക്ഷോഭത്തിന് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് സംഘടിപ്പിച്ച റാലിയുടെയും നേതാക്കളുടെ പ്രഖ്യാപനങ്ങളുടെയും വാര്‍ത്തകള്‍ അച്ചടിച്ച് വന്ന ദിവസം തന്നെയാണ് ജുനൈദിന്റ കൊലയില്‍ ലീഗ് പ്രതികരിച്ചില്ലെന്ന് കെ.കെയുടെ പ്രസ്താവനയും വരുന്നത്. അതുകൊണ്ട് തന്നെ അരിയാഹാരം കഴിക്കുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ആരോപണത്തിന്റെ പൊള്ളത്തരം മനസിലാവും.
2009 നവംബര്‍ 15ന് ഷഫീഖ് എന്ന യൂത്ത് ലീഗുകാരനെ വെടിവെച്ച് കൊന്ന രാംദാസ് പോത്തന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥന് വിരുന്നൂട്ടിയെന്ന ആരോപണത്തിന് വിധേയനായ കെ.കെ ലീഗ് ജില്ലാ ജോ. സെക്രട്ടറിയായിരിക്കെ പാര്‍ട്ടിക്കുണ്ടാക്കിയ അവമതിപ്പ് ചെറുതല്ല. വര്‍ഷങ്ങളായി പാര്‍ട്ടിയില്‍ പല പദവികള്‍ വഹിച്ച് അവസാനം ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ആശിച്ച സ്ഥാനം കിട്ടാതായ പോയപ്പോഴാണ് പാര്‍ട്ടിയെ തള്ളിപ്പറഞ്ഞ് കളംമാറിയത്. തന്നോടൊപ്പം കാസര്‍കോട്, മഞ്ചേശ്വരം മണ്ഡലങ്ങളിലെ 250 ലീഗ് പ്രവര്‍ത്തകര്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. എന്നാല്‍ സി.പി.എമ്മില്‍ ചേരാനിരിക്കുന്നവരുടെ പേരും പടവും കൂടി പ്രസിദ്ധീകരണത്തിന് നല്‍കണമെന്ന് പ്രവര്‍ത്തകര്‍ വെല്ലുവിളിച്ചിരിക്കുകയാണ്.

Video Stories

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വീണ്ടും സര്‍വകാല റെക്കോര്‍ഡില്‍

കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു

Published

on

തിരുവനന്തപുരം: സംസഥാനത്ത് ചൂട് കനക്കുന്നതിനാല്‍ വൈദ്യുതി ഉപയോഗത്തില്‍ വന്‍ വദ്ധനവ് തുടരുന്നതായി കെഎസ്ഇബി. കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപയേഗം സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം കേരളത്തിലെ ആകെ വൈദ്യതി ഉപയോഗം 104.86 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നെന്ന് കെഎസ്ഇബി അറിയിച്ചു.

പീക്ക് സമയത്ത് ഒരു കാരണവശാലും വൈദ്യുതി വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യരുതെന്നും, പീക്ക് ലോഡ് അല്ലാത്ത സമയത്ത് വൈദ്യുതി വാഹനം ചാര്‍ജ്ജ് ചെയ്യാവുന്നതാണെന്ന് കെഎസ്ഇബി മുന്നറിയിപ്പ് നല്‍കി.

Continue Reading

business

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 160 രൂപ കൂടി

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്

Published

on

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടുമുയര്‍ന്നു. പവന് 160 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,480 രൂപയിലെത്തി. ഇന്നലെ പവന് 320 രൂപ വര്‍ധിച്ചിരുന്നു. ഏപ്രില്‍ 19ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരുന്നു. 54,520 രൂപയാണ് അന്ന് സ്വര്‍ണവിലയുണ്ടായിരുന്നത്.

ഏപ്രില്‍ 23ന് 1120 രൂപയുടെ കുറവ് പവനുണ്ടായി. എന്നാല്‍ 24ന് വീണ്ടും വര്‍ധിച്ചു. 26ന് സ്വര്‍ണവില കുറഞ്ഞ് 53,000ത്തില്‍ എത്തി. എന്നാല്‍ 27,28 തീയതികളിലായി 480 രൂപയുടെ വര്‍ധനവ് വീണ്ടും വന്നു.

Continue Reading

india

മണിപ്പൂര്‍ കലാപം; ബി.ബി.സി റെയ്ഡ് -കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി അമേരിക്ക

ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു.

Published

on

മണിപ്പൂരിലെ വംശീയ സംഘർഷത്തിലടക്കം കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി അമേരിക്കൻ വിദേശകാര്യ വകുപ്പ്. ന്യൂനപക്ഷങ്ങൾ വലിയ പീഡനം മണിപ്പൂരിൽ നേരിട്ടുവെന്ന് യു.എസ് സ്റ്റേറ്റ് ഡിപാർട്മെന്‍റിന്‍റെ വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ടിൽ പറയുന്നു. കേന്ദ്ര സർക്കാരിനെ വിമർശിക്കുന്ന മാധ്യമങ്ങൾ ഭീഷണി രാജ്യത്ത് നേരിടുകയാണെന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.

യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് തിങ്കളാഴ്ചയാണ് വാർഷിക മനുഷ്യാവകാശ വിശകലന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 200 രാജ്യങ്ങളിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഉൾകൊള്ളുന്നതാണ് റിപ്പോർട്ട്. മണിപ്പൂരിലെ വംശീയ സംഘർഷം അടിച്ചമർത്തുന്നതിലെ പരാജയം, ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികൾ നേരിടുന്ന പ്രതിബന്ധങ്ങൾ, ഹർദീപ് സിങ് നിജ്ജറിന്‍റെ കൊലപാതകത്തിലെ ആരോപണം എന്നിവ ഇന്ത്യയിലെ ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നങ്ങളിൽ പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.

വംശീയ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം മണിപ്പൂരിൽ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് അരങ്ങേറിയത്. സായുധ സംഘട്ടനം, ലൈംഗിക അതിക്രമങ്ങൾ എന്നിവ മണിപ്പൂരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടു -സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ചൂണ്ടിക്കാട്ടുന്നു.

രാഹുൽ ഗാന്ധിയെ അയോഗ്യാനാക്കിയ സംഭവം റിപ്പോർട്ടിൽ പറയുന്നുണ്ട്. സർക്കാരിനെ വിമർശിക്കുന്ന വീക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന മാധ്യമപ്രവർത്തകരും മാധ്യമസ്ഥാപനങ്ങലും അറസ്റ്റിനും ഭീഷണികൾക്കും വിധേയരായിട്ടുണ്ടെന്ന് റിപ്പോർട്ട് പറയുന്നു. ആദായനികുതി വകുപ്പ് ബി.ബി.സിയുടെ ഡൽഹി, മുംബൈ ഓഫീസുകളിൽ 60 മണിക്കൂർ റെയ്ഡ് നടത്തിയതും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

Continue Reading

Trending