Connect with us

More

മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചാല് കേരളത്തില്‍ എന്തു സംഭവിക്കും, മലപ്പുറത്ത് സേവനം ചെയ്ത സേതുരാമന്‍ ഐ.പി.എസിന്റെ സാക്ഷ്യപ്പെടുത്തലുകള്‍

Published

on

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള ജില്ലയാണ് മലപ്പുറം. നാല്‌വര്‍ഷം മലപ്പുറം ജില്ലാ ചീഫ് പോലീസായി സേവനമനുഷ്ടിച്ച സേതു രാമനന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുക്കുമൂലകളിലെ ജനങ്ങളുമായി ഇടപഴകിയിട്ടുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഹിന്ദുവോ, മുസ്ലിമോ, നായരോ, ഈഴവനോ, ക്രസ്ത്യാനിയോ, ദളിതനെയോ ആണ് കണ്ടു മുട്ടാന്‍ സാധിച്ചത്. എന്നാല്‍ മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക. ഏതു നിമിഷവും മറ്റാരെയും സഹായിക്കാന്‍ സന്നദ്ധനായ പച്ച മലയാളികളാണ്് മലപ്പുറത്തുകാര്‍. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിന്റെ ചരിത്രത്തില്‍ സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. ജനങ്ങളെല്ലാം നിയമം അനുസരിക്കുന്നവരും സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരുമാണ്. മുസ്ലിം ജനസംഖ്യ ഉയര്‍ന്നാല്‍ തീര്‍ച്ചയായും അത് മലയാളിത്തവും യുവത്വവുമായിരിക്കും ഉയര്‍ത്തുക. ജാതീയ സാമുദായിക സങ്കുചിതത്വം അത് കുറക്കും.

കേരളം സാംസ്‌കാരികമായി സമ്പന്നമാകാന്‍ പോവുകയാണ്. നമുക്ക് ഇനിയും ഒരുപാട് ബഷീര്‍മാരെ ആവശ്യമുണ്ട്. പ്രാഞ്ചിയേട്ടനിലെയും രാജമാണിക്യത്തിലേയും അമരത്തിലേയും വടക്കന്‍ വീരഗാഥയിലേയും മമ്മുട്ടിയേക്കാള്‍ മികച്ചൊരു നടിയേക്കാള്‍ നമുക്ക ചിന്തിക്കാനാകില്ല. ഫാസിലാണ് നമുക്ക മണിചിത്രത്താഴ് സമ്മാനിച്ചത്. എം എന്‍ കാരശ്ശേരിയേക്കാള്‍ പുരോഗമനവാദിയും മതേതരനുമായി ആരാണ് കേരളത്തിലുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ മനോഹര രചനകളില്‍ നിന്നാണ് മലയാളം പഠിച്ചത്. മുസ്ലിംകള്‍ക്കുള്ളില്‍ തന്നെ നല്ല വിമര്‍ശകരും യുക്തിബോധമുള്ളവരുമുണ്ട്. ഹമീദ് ചേന്ദമംഗലൂര്‍ വിമര്‍ശനാതീതമായി കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചെഴുതുന്ന എഴുത്തുകാരനാണ്.

മലപ്പുറത്തു നിന്ന് ലോകത്തോളം ഉയര്‍ന്ന നിരവധി പേരെ എണ്ണപ്പറഞ്ഞാണ് സേതുരാമന്‍ ഐ.പി.എസിന്റെ പോസ്റ്റ അവസാനിക്കുന്നത്.

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സേതുരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മലപ്പുറത്ത് ക്ഷേത്ര അന്നദാനത്തിനെത്തി സൗഹൃദം പങ്കിട്ട് സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്

Published

on

മലപ്പുറം: കണ്ണമംഗലം കിളിനിക്കോട് കരിങ്കാളി കരുവന്‍കാവില്‍ കിരാതമൂര്‍ത്തി ക്ഷേത്രത്തിലെ അന്നദാനത്തില്‍ പങ്കെടുത്ത് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും. ഒരാഴ്ച നീണ്ടുനിന്ന താലപ്പൊലിയുടെ സമാപന ദിവസമായിരുന്നു തിങ്കളാഴ്ച. ക്ഷേത്രത്തില്‍ ഒരുക്കിയ സമൂഹ അന്നദാന ചടങ്ങില്‍ ഇന്ന് ഉച്ചക്ക് 11.30ഒടെയാണ് ഇരുനേതാക്കളും ക്ഷേത്രത്തിലെത്തി പരിപാടിയില്‍ പങ്കെടുത്തത്.

ക്ഷേത്രത്തിലെത്തിയവരോട് സൗഹൃദം പങ്കിട്ട സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ക്ഷേത്രഭാരവാഹികള്‍ക്കൊപ്പമിരുന്ന് ഭക്ഷണം കഴിച്ചാണ് മടങ്ങിയത്. കണ്ണമംഗലം പഞ്ചായത്ത് പ്രസിഡന്റ് യു എം ഹംസ, ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് വി പി ഉണ്ണി കൃഷ്ണന്‍, വി പി രതീഷ്, കെ വി അനില്‍ കുമാര്‍, കെ വി അജീഷ്, സുജിത് കുട്ടന്‍, വി പി മനോജ് കുമാര്‍, വി പി ബാലകൃഷ്ണന്‍, വി പി സുരേഷ്, സി എം ശിവദാസന്‍ എന്നിവരാണ് നേതാക്കളെ സ്വീകരിച്ചത്.

Continue Reading

kerala

ബസിന് കുറുകെ കാര്‍ നിര്‍ത്തിയ സംഭവം: മേയര്‍ക്കും എംഎല്‍എക്കുമെതിരെ മനുഷ്യാവകാശ കമ്മീഷന് പരാതി

കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്

Published

on

കെഎസ്ആര്‍ടിസി ബസ് യാത്രയ്ക്ക് തടസം വരുത്തിയ സച്ചിന്‍ ദേവ് എംഎല്‍എയ്ക്കും മേയര്‍ ആര്യ രാജേന്ദ്രനും എതിരെ കേസ് എടുക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കി. കെ.പി.സി.സി സെക്രട്ടറി അഡ്വ: സി.ആര്‍ പ്രാണകുമാറാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.

ഏപ്പ്രില്‍ 27നാണ് സംഭവം. മേയറുടെയും എംഎല്‍എയുടെയും കാര്‍ പാളയം ജങ്ഷനില്‍ വച്ച് നിരവധി ജനങ്ങളുമായി യാത്ര ചെയ്തിരുന്ന കെഎസ്ആര്‍ടിസി ബസ്സിന് കുറുകെ കാറിട്ട് യാത്ര തടസ്സപ്പെടുത്തിയത്. പൗരന് പൊതു നിരത്തുകളില്‍ സുഗമമായി യാത്ര ചെയ്യാനുളള ഭരണഘടനാ അവകാശത്തിന്റെ ലംഘനമാണ് ഈ പ്രവര്‍ത്തിയെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.

Continue Reading

EDUCATION

എസ്എസ്എൽസി പരീക്ഷാഫലം മേയ് 8ന് പ്രഖ്യാപിക്കും

ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും

Published

on

തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷാ ഫലങ്ങള്‍ മെയ് എട്ടിനു പ്രഖ്യാപിക്കും. വൈകിട്ടു മൂന്നു മണിക്കായിരിക്കും ഫലം പുറത്തുവിടുക. ഹയര്‍സെക്കന്‍ഡറി, വിഎച്ച്എസ് സി ഫലം ഒന്‍പതിനും പ്രഖ്യാപിക്കും.

രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലപ്രഖ്യാപനവും മേയ് 9 ന് നടത്തും. കഴിഞ്ഞ വർഷം മേയ് 25 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇക്കൊല്ലം എസ്എസ്എൽസി പരീക്ഷ എഴുതിയത് 4,27,105 വിദ്യാർഥികളാണ്. 2,17,525 ആൺകുട്ടികളും 2,09,580 പെൺകുട്ടികളും. സംസ്ഥാനത്തൊട്ടാകെ 70 ക്യാംപുകളിലായി 10,863 അധ്യാപകർ മൂല്യനിർണയ ക്യാംപിൽ പങ്കെടുത്തു. ഏപ്രിൽ 3 മുതൽ 20 വരെ പതിനാല് ദിവസങ്ങളിലായി മൂല്യനിർണയം പൂർത്തിയാക്കി.

70 ക്യാമ്പുകളിലായി ഏപ്രില്‍ മൂന്നിനാണ് മൂല്യനിര്‍ണയം ആരംഭിച്ചത്. ക്യാമ്പ് ഓഫീസര്‍മാരടക്കം 10,500 അധ്യാപകര്‍ പങ്കെടുത്ത് റെക്കോര്‍ഡ് വേഗത്തിലാണ് മൂല്യനിര്‍ണയം പൂര്‍ത്തിയാക്കിയത്. ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി മൂല്യനിര്‍ണവും പൂര്‍ത്തിയായിട്ടുണ്ട്. 77 ക്യാമ്പുകളിലായി ആയിരുന്നു മൂല്യ നിര്‍ണയം.

Continue Reading

Trending