Connect with us

More

മുസ്ലിം ജനസംഖ്യ വര്‍ദ്ധിച്ചാല് കേരളത്തില്‍ എന്തു സംഭവിക്കും, മലപ്പുറത്ത് സേവനം ചെയ്ത സേതുരാമന്‍ ഐ.പി.എസിന്റെ സാക്ഷ്യപ്പെടുത്തലുകള്‍

Published

on

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ മുസ്ലിംകളുള്ള ജില്ലയാണ് മലപ്പുറം. നാല്‌വര്‍ഷം മലപ്പുറം ജില്ലാ ചീഫ് പോലീസായി സേവനമനുഷ്ടിച്ച സേതു രാമനന്റെ ഫെയ്‌സ്ബുക്കില്‍ കുറിച്ചിട്ടതാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

പോലീസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ താന്‍ കേരളത്തിലുടനീളം സഞ്ചരിച്ചിട്ടുണ്ട്. സംസ്ഥാനത്തിന്റെ മുക്കുമൂലകളിലെ ജനങ്ങളുമായി ഇടപഴകിയിട്ടുമുണ്ട്. എന്നാല്‍ എല്ലായിടത്തും ഹിന്ദുവോ, മുസ്ലിമോ, നായരോ, ഈഴവനോ, ക്രസ്ത്യാനിയോ, ദളിതനെയോ ആണ് കണ്ടു മുട്ടാന്‍ സാധിച്ചത്. എന്നാല്‍ മലപ്പുറത്ത് മാത്രമാണ് പച്ചമലയാളിയെ കാണാന്‍ കഴിയുക. ഏതു നിമിഷവും മറ്റാരെയും സഹായിക്കാന്‍ സന്നദ്ധനായ പച്ച മലയാളികളാണ്് മലപ്പുറത്തുകാര്‍. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള ജില്ലയായ മലപ്പുറത്തിന്റെ ചരിത്രത്തില്‍ സമുദായ സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടില്ല. ജനങ്ങളെല്ലാം നിയമം അനുസരിക്കുന്നവരും സൗഹാര്‍ദ്ദം സൂക്ഷിക്കുന്നവരുമാണ്. മുസ്ലിം ജനസംഖ്യ ഉയര്‍ന്നാല്‍ തീര്‍ച്ചയായും അത് മലയാളിത്തവും യുവത്വവുമായിരിക്കും ഉയര്‍ത്തുക. ജാതീയ സാമുദായിക സങ്കുചിതത്വം അത് കുറക്കും.

കേരളം സാംസ്‌കാരികമായി സമ്പന്നമാകാന്‍ പോവുകയാണ്. നമുക്ക് ഇനിയും ഒരുപാട് ബഷീര്‍മാരെ ആവശ്യമുണ്ട്. പ്രാഞ്ചിയേട്ടനിലെയും രാജമാണിക്യത്തിലേയും അമരത്തിലേയും വടക്കന്‍ വീരഗാഥയിലേയും മമ്മുട്ടിയേക്കാള്‍ മികച്ചൊരു നടിയേക്കാള്‍ നമുക്ക ചിന്തിക്കാനാകില്ല. ഫാസിലാണ് നമുക്ക മണിചിത്രത്താഴ് സമ്മാനിച്ചത്. എം എന്‍ കാരശ്ശേരിയേക്കാള്‍ പുരോഗമനവാദിയും മതേതരനുമായി ആരാണ് കേരളത്തിലുള്ളത്. ഞാന്‍ അദ്ദേഹത്തിന്റെ മനോഹര രചനകളില്‍ നിന്നാണ് മലയാളം പഠിച്ചത്. മുസ്ലിംകള്‍ക്കുള്ളില്‍ തന്നെ നല്ല വിമര്‍ശകരും യുക്തിബോധമുള്ളവരുമുണ്ട്. ഹമീദ് ചേന്ദമംഗലൂര്‍ വിമര്‍ശനാതീതമായി കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ സാഹചര്യങ്ങളെ കുറിച്ചെഴുതുന്ന എഴുത്തുകാരനാണ്.

മലപ്പുറത്തു നിന്ന് ലോകത്തോളം ഉയര്‍ന്ന നിരവധി പേരെ എണ്ണപ്പറഞ്ഞാണ് സേതുരാമന്‍ ഐ.പി.എസിന്റെ പോസ്റ്റ അവസാനിക്കുന്നത്.

മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറിന്റെ വിവാദ പരാമര്‍ശങ്ങള്‍ പുറത്തു വന്ന സാഹചര്യത്തില്‍ സേതുരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വോട്ടിങ് മെഷിന്‍ പണിമുടക്കി; വോട്ടിങ് തുടങ്ങിയത് രണ്ടര മണിക്കൂര്‍ വൈകി

മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു

Published

on

വടകര: മിത്തലങ്ങാടി ബൂത്തില്‍ വോട്ടിങ്ങ് യന്ത്രം കേടായതിനെ തുടര്‍ന്ന് വോട്ടിങ് തുടങ്ങിയത്് രണ്ടര മണിക്കുര്‍ വൈകിയെന്ന് പരാതി. മോക്ക്‌പോള്‍ തുടങ്ങിയപ്പോള്‍തെന്നെ യന്ത്രം പണിമുടക്കിയിരുന്നു.8:35 ഓടുകൂടി പുതിയ വോട്ടിങ് മെഷീന്‍ എത്തുകയും മോക്ക് പോള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. സ്ത്രീകളും കുട്ടികളും അടക്കമുള്ള നീണ്ട നിരയാണ് യന്ത്ര തകരാറുമൂലം ബുദ്ധിമുട്ടിലായത.്

Continue Reading

GULF

ദുബൈയിൽ വാഹനാപകടത്തിൽ മലയാളി മരണപ്പെട്ടു

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു

Published

on

ദുബൈ: ദുബൈ അൽ ഖൈർ റോഡിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മലയാളി യുവാവ് മരണപ്പെട്ടു. ഇടുക്കി തൊടുപുഴ സ്വദേശി തൊടുപുഴ കാഞ്ഞാർ പരേതനായ പൈമ്പിള്ളിൽ സലീമിന്റെ മകൻ ഷാമോൻ സലീം (29)
ആണ് മരണപ്പെട്ടത്.

വ്യാഴാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ കൂട്ടിയിടിച്ച വാഹനങ്ങളുടെ ഇടയിൽ പെട്ട് തൽക്ഷണം മരിക്കുകയായിരുന്നു. 12 വർഷത്തിൽ അധികമായി ദുബൈയിൽ ബിസിനസ് നടത്തി വരികയായിരുന്നു.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. കുടയത്തൂർ ജുമാമസ്ജിദിൽ ഖബറടക്കം നടക്കും.ഹഫ്സയാണ് മാതാവ്.
സഹോദരി ബീമ.

Continue Reading

kerala

മോദി-പിണറായി ഭരണത്തിനെതിരെയുള്ള താക്കീതും തിരിച്ചടിയുമാവും ജനവിധിയെന്ന് രമേശ് ചെന്നിത്തല

ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട് ചെന്നിത്തല പറഞ്ഞു

Published

on

തിരുവനന്തപുരം: പതിനെട്ടാം ലോക്‌സഭയിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ദിവസമായ നാളെ കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ചരിത്രപരമായ കടമയാണു നിര്‍വഹിക്കാനുള്ളതെന്നു കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല. ഇന്ത്യ എന്ന അഖണ്ഡ രാജ്യം നിലനിര്‍ത്തുന്നതിനും അതിന്റെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ അതേപടി സംരക്ഷിക്കുന്നതിനും കേന്ദ്രത്തില്‍ പുതിയൊരു ഭരണകൂടം വരേണ്ടതുണ്ട്.

മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ്മയായ ഇന്ത്യാ സഖ്യം ഈ ദൗത്യം ഏറ്റെടുക്കുമെന്ന ഉറപ്പാണ് ജനങ്ങള്‍ക്കു നല്‍കുന്നത്. അതിനു നേതൃത്വം നല്‍കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ. ഈ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് വോട്ടര്‍മാര്‍ വിവേകപൂര്‍വം തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഒരിക്കല്‍ കൂടി അധികാരത്തില്‍ വന്നാല്‍ രാജ്യത്തിന്റെ ഭരണഘടന തന്നെ അസാധുവാക്കപ്പെടും. മതാധിഷ്ഠിതമായ പുതിയ ഭരണഘടനാണ് ബി.ജെ.പിയും സംഘപരിവാര സംഘങ്ങളും വിഭാവന ചെയ്യുന്നത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന മതവിദ്വേഷ പ്രസംഗങ്ങള്‍ ഗൗരവത്തോടെ കാണണമെന്നും ചെന്നിത്തല ഓര്‍മിപ്പിച്ചു.

കേരളത്തില്‍ വോട്ടെടുപ്പ് അട്ടിമറിക്കാനുള്ള പല നീക്കങ്ങളും നടക്കുന്നുണ്ട്. ജനഹിതം എതിരാവുമെന്ന ആശങ്കയില്‍ ജനങ്ങളെ ഭയപ്പെടുത്തി വോട്ടെടുപ്പില്‍ നിന്ന് മാറ്റി നിര്‍ത്താനുള്ള ശ്രമം നടക്കുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അടക്കമുള്ള യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിച്ചു പരുക്കേല്പിച്ച നടപടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരായ ഭരണ വിരുദ്ധ തരംഗമാണ് കേരളത്തില്‍ അലയടിക്കുന്നത്. അതില്‍ വിറളി പൂണ്ടാണ് ബി.ജെ.പിയും സി.പി.എമ്മും അക്രമം അഴിച്ചു വിടുന്നത്. പക്ഷേ, അതുകൊണ്ടൊന്നും വോട്ടര്‍മാര്‍ പിന്മാറില്ല. റെക്കോഡ് പോളിം?ഗ് ആവും ഇന്ന് കേരളത്തില്‍ നടക്കുക. സമസസ്ത മേഖലകളിലും വന്‍ പരാജയമായ മോദി-പിണറായി ഭരണ കൂടങ്ങള്‍ക്കെതിരേ നല്‍കുന്ന ശക്തമായ താക്കീതും തിരിച്ചടിയുമാവും ജനവിധി. സംസ്ഥാനത്തെ 20ല്‍ 20 സീറ്റും യുഡിഎഫ് നേടുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Continue Reading

Trending