Connect with us

More

രാഷ്ട്രപതി തെരഞ്ഞെടുപ്പ് അല്‍പ്പസമയത്തിനകം ; വ്യാഴാഴ്ച വോട്ടെണ്ണല്‍

Published

on

ന്യൂഡല്‍ഹി: ഇന്ത്യയുടെ 14ാമത് രാഷ്ട്രപതിയെ ഇന്ന് തിരഞ്ഞടുക്കും. രാജ്യമെമ്പാടും 32 പോളിങ് ബൂത്തുകളാണ് ഇതിനായി സജ്ജീകരിച്ചിട്ടുള്ളത്. പാര്‍ലമെന്റില്‍ 62ാം നമ്പര്‍ മുറിയിലാണ് ബൂത്ത് ഒരുക്കിയിരിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും നിയമസഭയ്ക്കുള്ളിലാണ് ബൂത്ത്. സംസ്ഥാനങ്ങളിലെ ബാലറ്റ്‌പെട്ടികള്‍ വോട്ട് ചെയ്തുകഴിയുന്നതോടെ ഡല്‍ഹിയിലെത്തിക്കും. രാജ്യസഭയിലും ലോക്‌സഭയിലുമുള്ള 776 തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും 4,120 എം.എല്‍.എമാര്‍ക്കുമാണ് രാജ്യത്തിന്റെ രാഷ്ട്രപതിയെ തെരഞ്ഞെടുക്കാനുള്ള വോട്ടവകാശമുള്ളത്. പാര്‍ലമെന്റിന്റെ ഇരു സഭകളിലുമുള്ള നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങള്‍ക്ക് വോട്ടവകാശമില്ല.

വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍. വിജയിക്കുന്നയാള്‍ക്ക് 25ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാംനാഥ് കോവിന്ദും പ്രതിപക്ഷ പാര്‍ട്ടികളുടെ സ്ഥാനാര്‍ഥിയായി മീരാകുമാറുമാണ് മത്സരിക്കുന്നത്.

പാര്‍ലമെന്റില്‍ രണ്ടും സംസ്ഥാനങ്ങളില്‍ ഓരോന്ന് വീതവും തെരഞ്ഞെടുപ്പു നിരീക്ഷകരുണ്ടാവും. പച്ച നിറത്തിലുളള ബാലറ്റ് പേപ്പറായിരിക്കും എം.പിമാര്‍ക്ക് വിതരണം ചെയ്യുക. എം.എല്‍.എമാരുടെ ബാലറ്റ് പിങ്ക് നിറത്തിലാണ്. വോട്ട് ചെയ്യാന്‍ വയലറ്റ് മഷിയുള്ള പ്രത്യേക പേനയും നല്‍കും. മറ്റേതെങ്കിലും നിറത്തിലുള്ള മഷിയുപയോഗിച്ചാല്‍ വോട്ട് അസാധുവാകും. ബാലറ്റ് പേപ്പറില്‍ മീരാകുമാറിന്റെ പേരായിരിക്കും ആദ്യത്തേത്. ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍ വിശദീകരിക്കുന്ന പ്രത്യേക കത്ത് എം.പിമാര്‍ക്കും എം.എല്‍.എമാര്‍ക്കും കമ്മീഷന്‍ വിതരണം ചെയ്തിട്ടുണ്ട്. രഹസ്യ ബാലറ്റ് ഉപയോഗിക്കുന്നതിനാല്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വെളിപ്പെടുത്തരുത്. പ്രത്യേക സ്ഥാനാര്‍ഥിക്കു വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കാനും പാടില്ല. ഡല്‍ഹിയിലുള്ള മറ്റു സംസ്ഥാനങ്ങളിലെ എം.എല്‍.എമാര്‍ക്ക് ഡല്‍ഹിയില്‍ വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പിലുള്ള ആകെ വോട്ട് മൂല്യം 10,98,903 ആണ്. വിജയിക്കാന്‍ 5,49,001 വോട്ടുകള്‍ ലഭിക്കണം. ഒരു എം.പിയുടെ വോട്ട് മൂല്യം 708 ആണ്. കേരളത്തിന്റെ മൂല്യം 152 ആണ്. അതേസമയം, 60 ശതമാനത്തോളം വോട്ട് നേടി ബി.ജെ.പി സ്ഥാനാര്‍ഥി വിജയിക്കുമെന്ന് ഉറപ്പായെങ്കിലും 18 പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചുനിര്‍ത്തി സംയുക്ത സ്ഥാനാര്‍ഥിയെ മല്‍സരിപ്പിക്കാന്‍ കഴിഞ്ഞതിലുള്ള സന്തോഷത്തിലാണ് കോണ്‍ഗ്രസ്.

അതേ സമയം എന്‍.ഡി.എ.യുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയെ ഇന്ന് നിശ്ചയിക്കും. വൈകീട്ട് ചേരുന്ന ബി.ജെ.പി. പാര്‍ലമെന്ററി ബോര്‍ഡ് യോഗമായിരിക്കും സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയാണ്.

പ്രതിപക്ഷ സ്ഥാനാര്‍ഥിയായി ഗോപാല്‍ കൃഷ്ണഗാന്ധിയെ നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. എന്‍.ഡി.എ.സ്ഥാനാര്‍ഥിയായി ഒട്ടേറെ പേരുകള്‍ ഉയരുന്നുണ്ടെങ്കിലും പ്രധാനമന്ത്രി നരേന്ദ്രമോദിയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടര്‍മാര്‍.

kerala

വേള്‍ഡ് മലയാളി കൗണ്‍സില്‍: ഡോ. ഐസക് പട്ടാണിപറമ്പില്‍ ചെയര്‍മാന്‍, ബേബിമാത്യു സോമതീരം പ്രസിഡന്റ്

പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു

Published

on

തിരുവനന്തപുരം: ആഗോള മലയാളി സംഘടനയായ വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ( ഡബ്ല്യു.എം.സി) 2025-27 വര്‍ഷത്തിലേക്കുള്ള ഭരണസമിതിയിലേക്കുള്ള ഗ്ലോബല്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഡോ.ഐസക് ജോണ്‍ പട്ടാണി പറമ്പില്‍ (ഗ്ലോബല്‍ ചെയര്‍മാന്‍), ബേബി മാത്യു സോമതീരം (ഗ്ലോബല്‍ പ്രസിഡന്റ്), മൂസ കോയ (ജനറല്‍ സെക്രട്ടറി), തോമസ് ചെല്ലത്ത് ( ട്രഷര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ജോണി കുരുവിള (ഗ്ലോബല്‍ ഗുഡ് വില്‍ അംബസിഡര്‍), ഡോ.ശശി നടക്കല്‍ (വി.പി.അഡ്മിന്‍) ഉള്‍പ്പെടെയുള്ള പുതിയ ഭാരവാഹികള്‍ ഷാര്‍ജയിലെ കോര്‍ണിഷ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. മുന്‍ അംബാസിഡന്‍ ടി.പി ശ്രീനിവാസന്‍ ഐ.എഫ്.എസ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 30-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്തു.

ചടങ്ങില്‍ രമേശ് ചെന്നിത്തല മുഖ്യാതിഥിയായി. ഡബ്ല്യു.എം.സി ഇന്ത്യന്‍ റീജിയണ്‍ ചെയര്‍മാന്‍ പി.എച്ച് കുര്യന്‍ റിട്ട. ഐ.എ.എസ് വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തിയ സെമിനാറുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പത്തനാപുരം ഗാന്ധിഭവന്‍ ചെയര്‍മാന്‍ പുനലൂര്‍ സോമരാജന്‍, സജീഷ് ജോസഫ് എം.എല്‍.എ എന്നിവര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി. സമാപന സമ്മേളനം ഡബ്ല്യു.എം.സി രക്ഷാധികാരി ഫൈസല്‍ കൂട്ടിക്കോളണ്‍ ഉദ്ഘാടനം ചെയ്തു.

മിഡില്‍ ഈസ്റ്റ് ചെയര്‍മാന്‍ സന്തോഷ് കെട്ടേത്, പ്രസിഡന്റ് വിനേഷ് മോഹന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഡബ്ല്യു.എം.സിയുടെ മറ്റ് ഭാരവാഹികളായി വര്‍ഗീസ് പനക്കല്‍ (അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍), ചാള്‍സ് പോള്‍, ഡോമനിക് ജോസഫ്, രജനീഷ് ബാബു, സിസിലി ജേക്കബ്, ഇര്‍ഫാന്‍ മാലിക്, ടി.കെ. വിജയന്‍, ആന്‍സി ജോയ് (വൈസ് പ്രസിഡന്റുമാര്‍), ഷാഹുല്‍ ഹമീദ്, സി.യൂ. മത്തായി, ഡോ.സുനന്ദകുമാരി, കിള്ളിയന്‍ ജോസഫ്, അബ്ബാസ് ചെല്ലത്ത് (വൈസ് ചെയര്‍മാന്‍മാര്‍), വനിതാ വിഭാഗം പ്രസിഡന്റായി എസ്തര്‍ ഐസക്, മറ്റ് വിവിധ ഫോറം ചെയര്‍മാന്മാര്‍ പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, എന്നിവരും ചുമതലയേറ്റു.

Continue Reading

More

പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ താരം ഡിയോഗോ ജോട്ട കാറപകടത്തില്‍ മരിച്ചു

അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു

Published

on

സമോറ : ലിവർപൂളിന്റെ പോർച്ചുഗീസ് മുന്നേറ്റ താരം ഡിയഗോ ജോട്ട കാർ അപകടത്തിൽ മരണപ്പെട്ടു. സ്‌പെയിനിലെ സമോറ പ്രവിശ്യയിലാണ് കാർ അപകടത്തിൽ പെട്ടത്. അദ്ദേഹത്തോടപ്പം സഞ്ചരിച്ചിരുന്ന സഹോദരൻ ആന്ദ്രേ സിൽവയും (പെനാഫിൽ ക്ലബ് താരം) അപകടത്തിൽ മരണപ്പെട്ടു.

ഇരുവരും സഞ്ചരിച്ച ലംബോർഗിനി കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ ടയർ പൊട്ടി റോഡിന് പുറത്തേക്ക് തെറിച്ചു. പിന്നാലെ വാഹനത്തിന് തീ പിടിക്കുകയായിരുന്നു.

ഈയിടെയാണ് താരം തന്റെ ബാല്യകാല സുഹൃത്തും തന്റെ മൂന്ന് മക്കളുടെ അമ്മയുമായ റൂത്ത് കാർഡോസോയുമായുള്ള വിവാഹം കഴിഞ്ഞത്. ഇരുപത്തിയെട്ടുകാരനായ ജോട്ട 2020 ലാണ് വോൾവർഹാംട്ടണിൽ നിന്നും ലിവർപൂളിലെത്തിയത്‌.

കഴിഞ്ഞ സീസണിൽ ലിവർപൂളിനൊപ്പം പ്രീമിയർ ലീഗ് കിരീടം സ്വന്തമാക്കിയ താരം, ജൂണിൽ സ്പെയ്നിനെ തകർത്ത് നാഷൻസ് ലീഗ് നേടിയ പോർച്ചുഗൽ ടീമിലും അംഗമായിരുന്നു.

പോർച്ചുഗീസ് ക്ലബായ പാക്കോസ് ഡി ഫെറയ്‌റയിലൂടെ പ്രൊഫഷണൽ ഫുടബോളിലേക്ക് കടന്ന് വന്ന ജോട്ട 2016 ൽ അത്ലറ്റികോ മാഡ്രിഡിലെത്തി. 2016/17 സീസണിൽ താരം ലോണിൽ പോർട്ടോക്കൊപ്പം കളിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ആന്ദ്രേ സിൽവ ആ കാലയളവിൽ പോർട്ടോയുടെ യൂത്ത് അക്കാദമി താരമായിരുന്നു. പോർച്ചുഗലിനായി 49 മത്സരങ്ങളിൽ കളിച്ച ജോട്ട 14 ഗോളുകൾ നേടിയിട്ടുണ്ട്. 2019 നാഷൻസ് ലീഗ് ജയത്തിലും താരം ടീമിന്റെ ഭാഗമായിരുന്നു.

Continue Reading

kerala

ആരോഗ്യ മേഖലയിലെ അനാസ്ഥക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് ഡി.എം.ഒ ഓഫീസ് മാർച്ച്: ‘ആരോഗ്യ മന്ത്രിയെ വടം കെട്ടിവലിച്ച് പുറത്തിടണം’- പി.കെ ഫിറോസ്

Published

on

കോഴിക്കോട് : കേരളത്തിൻ്റെ ആരോഗ്യ മേഖലയെ കുളം തോണ്ടിയ ആരോഗ്യ മന്ത്രി വീണാ ജോർജിനെ വടം കെട്ടിവലിച്ച് പുറത്തിടണമന്നും മുൻ ആരോഗ്യമന്ത്രി ശൈലജ ടീച്ചറെ ഒതുക്കി വന്ന വീണാ ജോർജ് ആരോഗ്യ വകുപ്പിനെ പൂർണ്ണമായും ഒതുക്കിയെന്നും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ് പറഞ്ഞു. ഇടത് സർക്കാർ ആരോഗ്യ വകുപ്പിനോട് കാണിക്കുന്ന അനാസ്ഥക്കെതിരെ സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ കമ്മറ്റി നടത്തിയ ഡി.എം.ഒ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർജറിക്ക് വേണ്ട പഞ്ഞിയും നൂലും ഇല്ലാത്ത സർക്കാർ ആശുപത്രികളാണ് ഇന്ന് കേരളത്തിലുള്ളത്. ഗുരുതരമായ ചികിത്സാ പിഴവുകൾ ആവർത്തിക്കപ്പെടുന്ന വാർത്തകളും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തന്നെ തകർന്ന് വീണ് തലയോലപ്പറമ്പ് സ്വദേശിനി ബിന്ദു മരണപ്പെട്ട ദുരവസ്ഥയാണുള്ളതെന്നും ഫിറോസ് കൂട്ടിച്ചേർത്തു.

യു.ഡി.എഫിൻ്റെ ഭരണകാലത്ത് പാവപ്പെട്ടവർക്ക് കൊണ്ട് വന്ന ആരോഗ്യ കിരണം, സുകൃതം, അമൃതം , കാരുണ്യ പദ്ധതികളെലെല്ലാം അട്ടിമറിച്ചവരാണ് പിണറായി സർക്കാർ. ഇടത് സർക്കാറിൻ്റെ പിടിപ്പ് കേട് തുറന്ന് പറഞ്ഞത് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യൂറോളജി വിഭാഗം മേധാവിയായ ഡോ. ഹാരിസ് ചിറക്കലാണ്. യാഥാർത്ഥ്യം തുറന്ന് പറഞ്ഞ ഡോക്ടർക്കെതിരെ നടപടിയെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ഫിറോസ് കുറ്റപ്പെടുത്തി. കെടുകാര്യസ്ഥത വിളിച്ച് പറഞ്ഞ ഡോക്ടർമാരുടെ വായ മൂടിക്കെട്ടാൻ സർക്കാറിന് കഴിയുമെങ്കിലും പൊതുജനത്തിൻ്റെ വായ മൂടിക്കെട്ടാനാവില്ലെന്നും ഇതിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിലൂടെ വ്യക്തമാകുമെന്നും ഫിറോസ് അഭിപ്രായപ്പെട്ടു. കേരളത്തിലെ മന്ത്രിമാരുടെ പ്രവർത്തനങ്ങൾ വിലയിരുത്തി മാർക്കിട്ടാൽ അധികപേർക്കും പൂജ്യം മാർക്കാകുമെങ്കിലും ആരോഗ്യ മന്ത്രി വീണാ ജോർജിന് മൈനസ് മാർക്കായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു. ജനങ്ങളെ വെല്ലുവിളിച്ച് ആരോഗ്യ മേഖലയെ തകർക്കുന്ന നയം തുടർന്നാൽ ആരോഗ്യ മന്ത്രിയെ തെരുവിൽ തടയുന്നത് ഉൾപ്പടെയുള്ള പ്രക്ഷോഭങ്ങൾക്ക് മുസ്‌ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും പി കെ ഫിറോസ് വ്യക്തമാക്കി.

നേരത്തേ പ്രതിഷേധ പ്രകടനം എരഞ്ഞിപ്പാലത്ത് നിന്നും ആരംഭിച്ചു. സിവിൽ സ്റ്റേഷൻ കവാടത്തിൽ പോലീസ് ബാരിക്കേഡ് വെച്ച് പ്രകടനക്കാരെ തടഞ്ഞു. തുടർന്ന് പ്രകടനക്കാർക്ക് നേരെ പോലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. ജല പീരങ്കിയിൽ പ്രവർത്തകർക്ക് പരിക്കേറ്റു. ജില്ല പ്രസിഡന്റ്‌ മിസ്ഹബ് കീഴരിയൂർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി മൊയ്‌തീൻ കോയ സ്വാഗതവും ട്രഷറർ കെ.എം.എ റഷീദ് നന്ദിയും പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ്‌ ആഷിക്ക് ചെലവൂർ ജില്ലാ സീനിയർ വൈസ് പ്രസിഡന്റ്‌ സി ജാഫർ സാദിഖ്‌, സംസ്ഥാന സമിതി അംഗം എ ഷിജിത്ത് ഖാൻ പ്രസംഗിച്ചു.

ഷഫീക്ക് അരക്കിണർ, എസ് വി ഷൗലീക്ക്, എം ടി സൈദ് ഫസൽ, എം പി ഷാജഹാൻ, വി അബ്ദുൽ ജലീൽ, ഒ എം നൗഷാദ്, കെ പി സുനീർ,കെ ടി റഹൂഫ്, അഫ്നാസ് ചോറോട്, ലത്തീഫ് തുറയൂർ, മൻസൂർ ഇടവലത്ത്, അൻസീർ പനോളി,സി കെ ഷക്കീർ, സലാം ചേളന്നൂർ, നിസാർ പറമ്പിൽ, റിഷാദ് പുതിയങ്ങാടി, ഷൗക്കത്ത് വിരുപ്പിൽ,സിറാജ് കിണാശ്ശേരി, അൻവർ ഷാഫി, ഐ സൽമാൻ, കെ കുഞ്ഞിമരക്കാർ, വി പി എ ജലീൽ, ഒ കെ ഇസ്മായിൽ, ഹാഫിസ് മാതാഞ്ചേരി, ശരീഫ് പറമ്പിൽ, ഷാഫി സകരിയ, റാഫി ചെരച്ചോറ, നിസാം കാരശ്ശേരി, കെ ജാഫർ സാദിഖ്, സമദ് പെരുമണ്ണ, റഹ്മത്ത് കടലുണ്ടി, കെ ഹാരിസ്, നിസാർ തോപ്പയിൽ, കോയമോൻ പുതിയപാലം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി.

Continue Reading

Trending