Connect with us

india

ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന; 10 പേര്‍ അറസ്റ്റില്‍

തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലാണ് സംഭവം.

Published

on

ഗാസിയാബാദില്‍ വാളുകള്‍ വിതരണം ചെയ്ത് ഹിന്ദുത്വ സംഘടന. തിങ്കളാഴ്ച ഗാസിയാബാദിലെ ഷാലിമാര്‍ ഗാര്‍ഡനിലാണ് സംഭവം. നഗരത്തില്‍ റോഡരികില്‍ നൂറുകണക്കിന് ആയുധങ്ങള്‍ നിരത്തിവെച്ച് സ്റ്റാള്‍ തുറന്നായിരുന്നു ഉദ്ഘാടനം. വാളുകള്‍, മഴു, കുന്തം എന്നിവയുള്‍പ്പെടെ നിരവധി മൂര്‍ച്ചയുള്ള ആയുധങ്ങള്‍ സ്റ്റാളില്‍ സൂക്ഷിച്ചിരുന്നു. പിന്നീട് ജയ്ശ്രീറാം മുഴക്കി വീടുകളില്‍ പോയി ഇവ വിതരണം ചെയ്തു. ഹിന്ദു രക്ഷാ ദളിന്റെ (എച്ച്ആര്‍ഡി) പ്രവര്‍ത്തകരാണ് ആളുകള്‍ക്ക് വാഴുകള്‍ വിതരണം ചെയ്യുന്നത്. ഈ വീഡിയോ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഗാസിയാബാദ് പോലീസ് തിങ്കളാഴ്ച 10 പേരെ അറസ്റ്റ് ചെയ്തു. സംഘവുമായി ബന്ധമുള്ള 10 പേരെ തിങ്കളാഴ്ച പോലീസ് അറസ്റ്റ് ചെയ്തതായി ഷാലിമാര്‍ ഗാര്‍ഡന്‍ സര്‍ക്കിളിലെ അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ (എസിപി) അതുല്‍ കുമാര്‍ സിംഗ് പറഞ്ഞു. നിലവില്‍ ഒളിവിലുള്ള എച്ച്ആര്‍ഡി മേധാവി പിങ്കി ചൗധരിയെയും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ജിഹാദികളില്‍ നിന്നുള്ള സംരക്ഷണത്തിന് ഇത് വീട്ടില്‍ സൂക്ഷിക്കണമെന്ന് പറഞ്ഞാണ് വാളുകള്‍ കൈമാറിയത്. ‘ആരെങ്കിലും നിങ്ങളുടെ സഹോദരിയെയോ മകളെയോ ദുരുദ്ദേശ്യത്തോടെ നോക്കിയാല്‍ ഇത് ഉപയോഗിക്കണം. വിതരണം ചെയ്ത വാളുകള്‍ എങ്ങനെ ഉപയോഗിക്കണമെന്നും ഇവര്‍ ആളുകളെ പഠിപ്പിച്ചു.

വിവരം ലഭിച്ചതിനെത്തുടര്‍ന്ന് മൂന്ന് സ്റ്റേഷനുകളില്‍നിന്ന് പൊലീസ് സ്ഥലത്തെത്തി. നിരവധി ഹിന്ദുത്വ പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. രക്ഷപ്പെടാന്‍ ശ്രമിച്ച ചിലരെ പൊലീസ് പിടികൂടി. സംഭവസ്ഥലത്ത് നിന്ന് ധാരാളം വാളുകള്‍ കണ്ടെടുത്തു.

ചൗധരി ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ ബിഎന്‍എസ് സെക്ഷന്‍ 191(2), മാരകായുധങ്ങളുമായി കലാപം നടത്തിയതിന് 191(3), അന്യായമായി തടങ്കലില്‍ വച്ചതിന് 127(2), ഷാലിമാര്‍ ഗാര്‍ഡന്‍ പോലീസ് സ്റ്റേഷനിലെ ക്രിമിനല്‍ ലോ (ഭേദഗതി) നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു.

‘വൈറല്‍ വീഡിയോകളുമായി ബന്ധപ്പെട്ട് ഞങ്ങള്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എച്ച്ആര്‍ഡി അംഗങ്ങള്‍ ആളുകള്‍ക്ക് വാളുകള്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്നതായി വീഡിയോകള്‍ കാണിക്കുന്നു. ഇത് നാട്ടുകാരില്‍ ഭയം സൃഷ്ടിച്ചു. ചൗധരിയും എഫ്‌ഐആറില്‍ പേരുണ്ട്, അദ്ദേഹം ഇപ്പോള്‍ ഒളിവിലാണ്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മറ്റ് പ്രസക്തമായ വകുപ്പുകളും ചേര്‍ക്കുമെന്നും ഡിസിപി കൂട്ടിച്ചേര്‍ത്തു.

 

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ഇന്ത്യ-ശ്രീലങ്ക അഞ്ചാം വനിത ട്വൻ്റി20 ഇന്ന് കാര്യവട്ടത്ത്

ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്.

Published

on

തിരുവനന്തപുരം: ഇന്ത്യന്‍ – ശ്രീലങ്കന്‍ വനിതകളുടെ പോരാട്ടം ഇന്ന് തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍. ഇരു ടീമുകളും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന പോരാട്ടമായിരിക്കും ഇന്ന്. തുടരെ നാല് മത്സരങ്ങളും ജയിച്ച് പരമ്പര ഉറപ്പിച്ച ഇന്ത്യയ്ക്ക് ഈ മത്സരവും അനായാസം ജയിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലായിരിക്കും കളത്തിലേക്ക് ഇറങ്ങുക. വൈകീട്ട് ഏഴ് മുതലാണ് മത്സരം.

അതേസമയം പരമ്പര ഉറപ്പിച്ചതിനാല്‍ ഇന്ത്യ ഒരുപക്ഷേ ബഞ്ച് കരുത്ത് പരീക്ഷിച്ചേക്കും. ജി കമാലിനി ഇന്ത്യയ്ക്കായി അരങ്ങേറാന്‍ സാധ്യതയുണ്ട്. ഹര്‍ലീന്‍ ഡിയോള്‍, റിച്ച ഘോഷ് എന്നിവരില്‍ ഒരാള്‍ക്ക് വിശ്രമം അനുവദിച്ച് കമാലിനിയെ കളിപ്പിക്കാനായിരിക്കും നീക്കം.

പരമ്പരയില്‍ തുടരെ മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ഓപ്പണര്‍ ഷെഫാലി വര്‍മ കത്തും ഫോമിലാണ്. സൂപ്പര്‍ ബാറ്റര്‍ സ്മൃതി മന്ധാന കഴിഞ്ഞ കളിയില്‍ മികവിലേക്ക് തിരിച്ചെത്തിയതും ഇന്ത്യയുടെ കരുത്തു കൂട്ടുന്നു. മധ്യനിരയില്‍ വെടിക്കെട്ടുമായി കളം വാഴുന്ന റിച്ച ഘോഷിന്റെ മികവും ശ്രീലങ്കയ്ക്ക് കടുത്ത ഭീഷണിയുയര്‍ത്തുന്നു. ബൗളിങില്‍ രേണുക സിങ്, ദീപ്തി ശര്‍മ അടക്കമുള്ളവരും ഫോമിലാണ്.

അതേസമയം ശ്രീലങ്കന്‍ വനിതകള്‍ ആശ്വാസം ജയത്തിനായിരിക്കും രംഗത്തേക്ക് ഇറങ്ങുക. ക്യാപ്റ്റന്‍ ചമരി അട്ടപ്പട്ടു മാത്രമാണ് ബാറ്റിങില്‍ പിടിച്ചു നില്‍ക്കുന്നത്.

 

Continue Reading

india

സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികള്‍ക്ക് നേരെ അധിക്ഷേപം

ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.

Published

on

വാരണാസി: ക്രിസ്മസ് ദിനത്തില്‍ വാരണാസിയിലെ ദശാശ്വമേധ ഘട്ടില്‍ സാന്താ തൊപ്പിയും നീന്തല്‍ വസ്ത്രവും ധരിച്ചെത്തിയ ജാപ്പനീസ് വിനോദസഞ്ചാരികളെ നാട്ടുകാര്‍ അപമാനിച്ചതായി പരാതി. ഗംഗാ നദി പോലുള്ള പവിത്രമായ സ്ഥലത്ത് വിനോദസഞ്ചാരികള്‍ ധരിച്ച വസ്ത്രങ്ങള്‍ അനാദരവാണെന്ന് ആരോപിച്ചാണ് ചില നാട്ടുകാര്‍ തടസം സൃഷ്ടിച്ചത്.

ഇതിനിടയില്‍ വിനോദസഞ്ചാരികള്‍ നദിയില്‍ മൂത്രമൊഴിച്ചു എന്ന തരത്തില്‍ തെറ്റായ പ്രചരണങ്ങളും സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപിച്ചു. എന്നാല്‍ ഇത്തരമൊരു ആരോപണം ശരിവയ്ക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സംഭവം അന്വേഷിച്ച പൊലീസ് ഇത് തെറ്റിദ്ധാരണ മൂലമുണ്ടായ പ്രശ്നമാണെന്ന് വ്യക്തമാക്കി.

പൊലീസിന്റെ ഇടപെടലിനെ തുടര്‍ന്ന് ഇരുവിഭാഗവും പരസ്പരം മാപ്പ് പറയുകയും പരാതികളില്ലാതെ പ്രശ്നം പരിഹരിക്കപ്പെടുകയും ചെയ്തു. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ വിനോദസഞ്ചാരികളോടുള്ള നാട്ടുകാരുടെ പെരുമാറ്റത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ സന്ദര്‍ശകരോട് കാണിക്കേണ്ട പെരുമാറ്റത്തെക്കുറിച്ച് ബോധവല്‍ക്കരണം ആവശ്യമാണെന്ന അഭിപ്രായവും ശക്തമാകുകയാണ്.

 

Continue Reading

india

ആരാധക തിരക്കിൽ നടൻ വിജയ് നിലത്തുവീണു; ചെന്നൈ വിമാനത്താവളത്തിൽ ആശങ്ക

കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.

Published

on

ചെന്നൈ: ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ചിന് ശേഷം ചെന്നൈയിൽ തിരിച്ചെത്തിയ നടനും ടിവികെ മേധാവിയുമായ വിജയ്‌യെ വിമാനത്താവളത്തിൽ ആരാധകർ വളഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട സാഹചര്യമുണ്ടായി. കാറിലേക്കു നടക്കുന്നതിനിടെ ആൾക്കൂട്ടം തിങ്ങിക്കൂടിയതോടെ മുന്നോട്ട് നീങ്ങാനാകാതെ വിജയ് നിലത്തുവീണു.

നടനെ കാണാനായി വലിയ തോതിൽ ആരാധകരാണ് ചെന്നൈ വിമാനത്താവളത്തിൽ ഒത്തുകൂടിയത്. വിജയ് എത്തിയതോടെ ആരാധകർ ഒരുമിച്ച് അടുത്തേക്ക് പാഞ്ഞെത്തി. സുരക്ഷാ സേനയും അംഗരക്ഷകരും ഉണ്ടായിരുന്നെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സാധിച്ചില്ല. ആരാധകർ ആർപ്പുവിളികളുമായി സുരക്ഷാ ബെൽറ്റ് മറികടന്ന് അകത്തേക്ക് കയറാൻ ശ്രമിച്ചതോടെയാണ് സ്ഥിതി കൈവിട്ടത്.

നടനൊപ്പം നിൽക്കാനും ഫോട്ടോ എടുക്കാനും ആരാധകർ ശ്രമിക്കുന്നതിനിടെയാണ് വിജയ് വീണത്. ഉടൻ സുരക്ഷാ സംഘം താരത്തെ പിടിച്ചുയർത്തി സുരക്ഷിതമായി കാറിലേക്ക് മാറ്റി. വീഴ്ചയിൽ വിജയിന് പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

സമീപകാലത്ത് ടിവികെ സമ്മേളനത്തിനിടെ വിജയ് പ്രസംഗിക്കുന്ന സമയത്ത് ഒരു ആരാധകൻ സമ്മേളനനഗരിയിലെ ടവറിലേക്ക് കയറിയത് സുരക്ഷാ ആശങ്ക ഉയർത്തിയിരുന്നു. വിജയ് പലതവണ അഭ്യർഥിച്ചതിനെ തുടർന്നാണ് ഇയാൾ താഴെയിറങ്ങിയത്.

ശനിയാഴ്ച മലേഷ്യയിലെ ബുക്കിറ്റ് ജലീൽ സ്റ്റേഡിയത്തിൽ ‘ദളപതി തിരുവിഴ’ എന്ന പേരിൽ ‘ജനനായകൻ’ സിനിമയുടെ ഓഡിയോ ലോഞ്ച് സംഘടിപ്പിച്ചിരുന്നു. പൂർണ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന് മുമ്പുള്ള വിജയിയുടെ അവസാന സിനിമയെന്ന നിലയിൽ നടന്ന ചടങ്ങിൽ പ്രമുഖ സെലിബ്രിറ്റികളും ആരാധകരും പൊതുജനങ്ങളും ഉൾപ്പെടെ 80,000ലേറെ പേർ പങ്കെടുത്തു.

Continue Reading

Trending