Football
‘ഞങ്ങളുടെ നേതാവിനെ അവര്‍ വധിച്ചു’; ഫിഫ ലോകകപ്പില്‍ കളിക്കില്ലെന്ന് ഇറാന് കായിക മന്ത്രി
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്.
തെഹ്റാന്: ലോകകപ്പ് ഫുട്ബോള്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറി ഇറാന്. തങ്ങളുടെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയെ അമേരിക്ക വധിച്ച പശ്ചാത്തലത്തില്‍ അവിടെ നടക്കുന്ന ലോകകപ്പില്‍ കളിക്കാന്‍ തങ്ങളുടെ ടീമിന് കഴിയില്ലെന്ന് കായിക മന്ത്രി അഹ്മദ് ദുന്യാമലി വ്യക്തമാക്കി.
യു.എസ്, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങള്‍ സംയുക്തമായി ആതിഥ്യം വഹിക്കുന്ന 2026 ലോകകപ്പിന് ഏഷ്യയില്‍ നിന്ന് ആദ്യമായി യോഗ്യത നേടിയ രാജ്യങ്ങളിലൊന്നായിരുന്നു ഇറാന്. ഇറാന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളെല്ലാം ലോസ് ഏഞ്ചല്‍സ്, സിയാറ്റില്‍ ഉള്‍പ്പെടെയുള്ള അമേരിക്കന്‍ നഗരങ്ങളിലായിരുന്നു നിശ്ചയിച്ചത്.
‘നമ്മുടെ നേതാവിനെ വധിച്ച അഴിമതി നിറഞ്ഞ യു.എസ് ഭരണകൂടത്തിന് കീഴില്‍ ലോകകപ്പ് കളിക്കുന്നതിനെക്കുറിച്ച് ചിന്തിക്കാനാവില്ല. എട്ടോ ഒമ്പതോ മാസത്തിനുള്ളില്‍ രണ്ട് യുദ്ധങ്ങള്‍ അടിച്ചേല്‍പ്പിക്കുകയും ആയിരക്കണക്കിന് ആളുകളെ കൊല്ലുകയും ചെയ്ത ഒരു രാജ്യത്ത് നമ്മുടെ കുട്ടികള്‍ സുരക്ഷിതരല്ല. കളിക്കാനുള്ള സാഹചര്യം അവിടെ നിലവിലില്ല,’ ദുന്യാമലി പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രാഈലും ചേര്‍ന്ന് നടത്തിയ വ്യോമാക്രമണത്തിലാണ് ഖാംനഈ കൊല്ലപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് മേഖലയില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ആക്രമണം ആരംഭിച്ച് ആദ്യ 12 ദിവസത്തിനുള്ളില്‍ മാത്രം ഇറാനില്‍ 1,255 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
ഇതിനിടെ, ഇറാന് ടീമിനെ ലോകകപ്പിലേക്ക് സ്വാഗതം ചെയ്യുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ ക്ഷണം തള്ളിയൊണ് ഇറാന് ഇപ്പോള്‍ പിന്മാറ്റം പ്രഖ്യാപിച്ചിരിക്കുന്നത്.
Football
മാര്‍ച്ചിലും മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ല
മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും.
മാര്‍ച്ചിലും ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തിലേക്കില്ലെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ച് 27നും 31നുമായി ഖത്തറില്‍ രണ്ട് മല്‍സരങ്ങള്‍ അര്‍ജന്റീന കളിക്കും. 27ന് ഫൈനലിസിമയില്‍ സ്പെയിനുമായും 31ന് ഖത്തറുമായി സൗഹൃദമല്‍സരത്തിലും അര്‍ജന്റീന കളിക്കും. അതേസമയം മാര്‍ച്ചില്‍ അര്‍ജന്റീന ടീം കേരളത്തില്‍ എത്തുമെന്നായിരുന്നു സ്പോണ്സര് അവകാശപ്പെട്ടിരുന്നത്.
എന്നാല്‍ അര്‍ജന്റീന ഫുട്ബോള്‍ ടീമിനെ കേരളത്തില്‍ കളിപ്പിക്കാനായി നടന്ന തീരുമാനങ്ങള്‍ തങ്ങള്‍ക്കറിയില്ലെന്ന് സംസ്ഥാന കായിക വകുപ്പ് പറഞ്ഞിരുന്നു. മെസിയെയും ടീമിനെയും കേരളത്തില്‍ എത്തിക്കാന്‍ സ്വകാര്യ ടിവി ചാനല്‍ കമ്പനിയെ സര്‍ക്കാര്‍ സ്പോണ്‍സര്‍ഷിപ് ഏല്‍പ്പിച്ചെങ്കിലും അതിനായി ഒരു കരാറും ഉണ്ടാക്കിയിട്ടില്ലെന്നും വകുപ്പ് പറഞ്ഞിരുന്നു. കൂടാതെ അര്‍ജന്റീന കേരളത്തില്‍ കളിക്കാനെത്തുന്നതായി സര്‍ക്കാരിന് ഔദ്യോഗികമായി വിവരം ലഭിച്ചിട്ടുണ്ടോ എന്നതടക്കമുള്ള വിവരാവകാശ ചോദ്യങ്ങള്‍ക്കും മറുപടിയില്ല.
എന്നാല്‍ ടീമിനെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വകുപ്പിന്റെ 13 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ട്. ചര്‍ച്ചകള്‍ക്കായി കായികമന്ത്രി വി.അബ്ദുറഹിമാനും 2 ഉന്നത ഉദ്യോഗസ്ഥരും സ്പെയിനില്‍ പോയ വകയിലായിരുന്നു ഈ ചെലവ്. കരാറിലെ വ്യവസ്ഥകളില്‍ സ്പോണ്‍സര്‍മാരായ റിപ്പോര്‍ട്ടിങ് ബ്രോഡ്കാസ്റ്റിങ് കമ്പനി വീഴ്ച വരുത്തിയതിനാല്‍ കഴിഞ്ഞ ഏപ്രിലില്‍ 2 തവണ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയെന്നാണ് വകുപ്പിലെ ഉന്നതര്‍ അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ സ്പോണ്‍സര്‍ഷിപ് കരാര്‍ ഇല്ലെന്നാണ് ഇപ്പോള്‍ വകുപ്പിന്റെ വിചിത്ര മറുപടി.
കൊച്ചിയിലെ സ്റ്റേഡിയത്തിന് നിലവാരമില്ല എന്നു ചൂണ്ടിക്കാട്ടി നവംബറില്‍ മെസിയും സംഘവും കേരളത്തിലെത്തില്ലെന്നും പകരം മാര്‍ച്ച് വിന്‍ഡോയില്‍ എത്തുമെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാനും സ്പോണ്സര് ആന്റോ അഗസ്റ്റിനും വ്യക്തമാക്കിയിരുന്നു. എന്നാല്‍, നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാതെയും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് പോലും വ്യക്തത വരുത്താതെയുമുള്ള സാഹചര്യത്തിലായിരുന്നു മെസി കഴിഞ്ഞ നവംബറില്‍ വരുമെന്ന പ്രഖ്യാപനവുമായി മന്ത്രിയും സ്പോണ്‍സറും രംഗത്തെത്തിയത്. പിന്നീടാണ് മാര്‍ച്ചില്‍ എത്തുമെന്നാണ് മന്ത്രി അറിയിച്ചത്.
Football
‘ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യം’: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ആയിരം ഗോളുകള്‍ സ്വന്തമാക്കിയതിന് ശേഷമായിരിക്കും താന്‍ കളിക്കളം വിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
റിയാദ്:സഊദി പ്രോ ലീഗ് സോക്കറില്‍ തകര്‍പ്പന്‍ വിജയങ്ങളുമായി ഒന്നാം സ്ഥാനത്ത് തുടരുന്ന അല്‍ നസര്‍ ഇന്ന് പതിനൊന്നാം റൗണ്ട് അങ്കത്തില്‍ അല്‍ അഹ്ലിക്കെതിരെ അവസാന മല്‍സരത്തില്‍ ഡബിള്‍ ഗോളുകളുമായി കളം നിറഞ്ഞ സി.ആര് അതിനിടെ ദുബായില്‍ ഗ്ലോബ് പുരസ്കാര വേദിയിലെത്തി ആയിരം കരിയര്‍ ഗോളുകളാണ് തന്റെ കരിയര്‍ ലക്ഷ്യമെന്ന് വ്യക്തമാക്കിയിരുന്നു. ആയിരം ഗോളുകള്‍ സ്വന്തമാക്കിയതിന് ശേഷമായിരിക്കും താന്‍ കളിക്കളം വിടുകയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. മികച്ച മധ്യപൂര്‍വേഷ്യന്‍ താരമെന്ന പുരസ്കാരമായിരുന്നു അദ്ദേഹം സ്വന്തമാക്കിയത്. നിലവില്‍ പതിനൊന്ന് മല്‍സരങ്ങളില്‍ നിന്നായി 13 ഗോളുകളാണ് പോര്‍ച്ചുഗിസുകാരന്‍ സ്വന്തമാക്കിയത്. ടോപ് സ്കോറര്‍ പട്ടത്തില്‍ പക്ഷേ ഒന്നാമന് പതിനാല് ഗോളുകള്‍ സ്വന്തമാക്കിയ സഹതാരം ജാവോ ഫെലിക്സാണ്. അല്‍ നസര്‍ പതിനൊന്നില്‍ പത്ത് മല്‍സരങ്ങളിലും വിജയിച്ച ടീമാണ്. 31 പോയിന്റാണ് ടീം സ്വന്തമാക്കിയത്. തൊട്ടുപിറകില്‍ അല്‍ ഹിലാലുണ്ട് അവര്‍ക്ക് പതിനൊന്ന് മല്‍സരങ്ങളില്‍ 22 പോയിന്റും അല്‍ താവുന്‍ 28 ല്‍ മൂന്നാം സ്ഥാനത്തും നില്ക്കുന്നു.
കണ്ണൂര്‍: സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ രണ്ടാം സീസണില്‍ കിരീടമണിഞ്ഞ് കണ്ണൂര്‍ വാരിയേഴ്സ്. ഫൈനലില്‍ തൃശ്ശൂര്‍ മാജിക് എഫ്സിയെ കണ്ണൂര്‍ കീഴടക്കി. എതിരില്ലാത്ത ഒരു ഗോളിനാണ് ജയം. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ കിരീടത്തിനായി ഇരുടീമുകളും പന്തുതട്ടിയപ്പോള്‍ ആദ്യ മിനിറ്റുകളില്‍ തന്നെ നിരവധി മുന്നേറ്റങ്ങളുണ്ടായി. 18-ാം മിനിറ്റില്‍ തന്നെ കണ്ണൂര്‍ മുന്നിലെത്തി. പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അസിയര്‍ ഗോമസാണ് കണ്ണൂരിന് ലീഡ് സമ്മാനിച്ചത്. എന്നാല്‍ തിരിച്ചടിക്കാന്‍ തൃശ്ശൂര്‍ മുന്നേറ്റം നടത്തിയെങ്കിലും സാധിച്ചില്ല. ആദ്യ പകുതി മുന്നിട്ടുനിന്ന കണ്ണൂര്‍ രണ്ടാം പകുതിയിലും പ്രതിരോധം കടുപ്പിച്ചു. ചുവപ്പ് കാര്‍ഡ് കിട്ടി പത്ത് പേരായി കളിച്ചാണ് കണ്ണൂര്‍ രണ്ടാം പകുതിയില്‍ പ്രതിരോധിച്ചത്.
ആദ്യ സീസണിലെ ചാമ്പ്യന്മാരും ഇത്തവണ പോയിന്റ് നിലയില്‍ ഒന്നാംസ്ഥാനക്കാരുമായ കാലിക്കറ്റ് എഫ്സിയെ സെമിഫൈനലില്‍ എതിരില്ലാത്ത ഒരുഗോളിന് തോല്‍പ്പിച്ച ആത്മവിശ്വാസത്തിലാണ് കണ്ണൂര്‍ ഫൈനലിലെത്തിയത്. ഹോം ഗ്രൗണ്ട് എന്ന മുന്‍തൂക്കവും കണ്ണൂരിന് അനുകൂലമായി. കണ്ണൂര്‍ വാരിയേഴ്സിനെതിരെ സൂപ്പര്‍ ലീഗില്‍ തൃശ്ശൂര്‍ മാജിക് എഫ്സിക്ക് ഇതുവരെ ജയിക്കാന്‍ സാധിച്ചിട്ടില്ല. രണ്ടാം സീസണില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ ഒരുമത്സരം സമനിലയിലായി. മറ്റൊന്ന് കണ്ണൂര്‍ വാരിയേഴ്സ് വിജയിച്ചു.
-
Article1 day agoആത്മാഭിമാനത്തിന്റെ 78 വര്‍ഷങ്ങള്‍
-
News1 day agoമത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ പിടികൂടി; വിഴിഞ്ഞത്ത് എത്തിച്ചു, കേസ് തമിഴ്നാട്ടിലേക്ക് മാറ്റും
-
Sports1 day agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; ലോകകപ്പ് രാജ്യാന്തര പ്ലേ ഓഫ് മല്‍സരം മാറ്റി വെക്കണമെന്ന് ഇറാഖ്
-
News1 day agoഭാര്യയ്ക്ക് സന്ദേശം അയച്ച അയൽവാസിയെ ഭർത്താവ് ചുറ്റികകൊണ്ട് തലയോട്ടി അടിച്ചു പൊട്ടിച്ചു; യുവാവ് ഗുരുതരാവസ്ഥയിൽ
-
main stories1 day agoപശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന് എം പി.
-
News2 days agoപശ്ചിമേഷ്യന്‍ സംഘര്‍ഷം; നിരവധി സര്‍വീസുകള്‍ നിര്‍ത്തി സലാംഎയര്‍
-
main stories2 days ago‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി
-
india1 day agoഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്കി മുസ്ലിം ലീഗ് എംപിമാര്‍

