Connect with us

main stories

റമദാന്‍; ഇരുഹറമുകളിലെത്തിയത് 9.6 കോടി വിശ്വാസികള്‍

അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Published

on

ജിദ്ദ: റമദാനിലെ ആദ്യ 20 ദിവസങ്ങളില്‍ ഇരുഹറമുകളിലെത്തിയത് 9.6 കോടി സന്ദര്‍ശകരെന്ന് ഇരുഹറം കാര്യാലയം. 5.7 കോടി വിശ്വാസികളാണ് മസ്ജിദുല്‍ ഹറം സന്ദര്‍ശിച്ചത്. കൂടാതെ 1.5 കോടി തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. 2.1 കോടി വിശ്വാസികളാണ് മസ്ജിദുന്നബവിയിലെത്തിയത്. ഇതില്‍ 5,79,100 പേര്‍ റൗദ ശരീഫ് സന്ദര്‍ശിക്കുകയും ചെയ്തു. അതോറിറ്റിയുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളുടെയും തീര്‍ഥാടകര്‍ക്ക് നല്‍കുന്ന മികച്ച സേവനങ്ങളുടെയും ഫലമായാണ് സന്ദര്‍ശകരുടെ എണ്ണത്തില്‍ വലിയ വര്‍ധനവുണ്ടായിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

 

main stories

‘യുഎസും ഇസ്രാഈലും ലോകസമാധാനം കെടുത്തുന്നു’; ഇറാന് പിന്തുണയുമായി കിം ജോങ് ഉന്‍

ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു.

Published

on

By

ഒടുവില്‍ ആ പ്രതികരണം വന്നു. യുദ്ധത്തിന്റെ പന്ത്രണ്ടാം ദിനം ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്‍ ഇറാന് പിന്തുണയറിയിച്ചു.
ഇറാനെതിരെ യുഎസും ഇസ്രാഈലും നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമെന്നും ലോകസമാധാനം തകര്‍ക്കുകയും ആഗോളതലത്തില്‍ അസ്ഥിരത വര്‍ധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്‍ പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

 

Continue Reading

india

ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Published

on

ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

main stories

പശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

Published

on

By

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷപരമായ സാഹചര്യം പരിഗണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും സംബന്ധിച്ച അടിയന്തര വിഷയത്തില്‍ രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അഡ്വ ഹാരിസ് ബീരാന്‍ എം.പി. ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇവര്‍ ആ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍ പ്രദേശത്തെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇത്തരം സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രാജ്യസഭയില്‍ അടിയന്തര ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ആവശ്യമായിടത്ത് ഇന്ത്യന്‍ എംബസികള്‍ വഴി സഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

 

Continue Reading

Trending