Connect with us

main stories

പശ്ചിമേഷ്യ സംഘര്‍ഷം; ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ പ്രവാസികളുടെ സുരക്ഷയെ കുറിച്ച് രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം ചര്‍ച്ച ആവശ്യപ്പെട്ട് അഡ്വ. ഹാരിസ് ബീരാന്‍ എം പി.

ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

Published

on

ന്യൂഡല്‍ഹി: പശ്ചിമേഷ്യയിലെ തുടരുന്ന സംഘര്‍ഷപരമായ സാഹചര്യം പരിഗണിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയും ക്ഷേമവും സംബന്ധിച്ച അടിയന്തര വിഷയത്തില്‍ രാജ്യസഭയില്‍ റൂള്‍ 267 പ്രകാരം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് അഡ്വ ഹാരിസ് ബീരാന്‍ എം.പി. ആവശ്യപ്പെട്ടു.

പശ്ചിമേഷ്യയിലെ വിവിധ രാജ്യങ്ങളില്‍ ലക്ഷക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികളും പ്രൊഫഷണലുകളും ജോലി ചെയ്യുന്നു. ഇവര്‍ ആ രാജ്യങ്ങളുടെ സമ്പദ്വ്യവസ്ഥയ്ക്കും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്കും വലിയ സംഭാവനകളാണ് നല്‍കുന്നത്. എന്നാല്‍ പ്രദേശത്തെ നിലവിലെ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങള്‍ ഇന്ത്യന്‍ പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും ഇടയില്‍ ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്.

ഇത്തരം സാഹചര്യത്തില്‍ ഗള്‍ഫ് മേഖലയിലുള്ള ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് രാജ്യസഭയില്‍ അടിയന്തര ചര്‍ച്ച നടത്തേണ്ടതുണ്ടെന്നും ആവശ്യമായിടത്ത് ഇന്ത്യന്‍ എംബസികള്‍ വഴി സഹായ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുകയും, ഇന്ത്യന്‍ പൗരന്മാര്‍ക്ക് ആവശ്യമായ സംരക്ഷണവും സഹായവും ഉറപ്പാക്കണമെന്നും എം പി ആവശ്യപ്പെട്ടു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഗള്‍ഫിലെ ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കി മുസ്‌ലിം ലീഗ് എംപിമാര്‍

മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

Published

on

ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കണം, അമേരിക്കഇസ്രായേൽഇറാൻ സംഘർഷത്തിൽ ഇന്ത്യ അടിയന്തര ഇടപെടൽ നടത്തണം മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. അമേരിക്ക, ഇസ്രായേൽ, ഇറാൻ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഗൾഫ് മേഖലയിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാനും സമാധാനം പുനസ്ഥാപിക്കാനുമായി ഇന്ത്യ അടിയന്തര നയതന്ത്ര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് എംപിമാർ ലോക്‌സഭയിൽ അടിയന്തര പ്രമേയ നോട്ടീസ് നൽകി. മുസ്ലിം ലീഗ് എംപിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി. അബ്ദുസമദ് സമദാനി, കെ. നവാസ് കനി എന്നിവർ ചേർന്നാണ് അടിയന്തര പ്രമേയ നോട്ടീസ് നൽകിയത്.

ഇന്ത്യക്കാരായ പ്രവാസികൾ ഏറിയ പങ്കും അധിവസിക്കുന്ന ജി.സി.സി രാജ്യങ്ങളെയും യുദ്ധം പ്രതികൂലമായി ബാധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച അമേരിക്കഇസ്രായേൽഇറാൻ സംഘർഷം വൻ തോതിൽ രൂക്ഷമാകുന്നതായും ഇറാനിലെ ആണവ കേന്ദ്രങ്ങൾ, സൈനിക താവളങ്ങൾ, എണ്ണ സൗകര്യങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങളിൽ വ്യാപകമായ വ്യോമാക്രമണങ്ങൾ നടന്നതായും റിപ്പോർട്ടുകളുണ്ടെന്ന് എംപിമാർ പ്രമേയത്തിൽ ചൂണ്ടിക്കാട്ടി. ഈ ആക്രമണങ്ങളിൽ ഇറാനിൽ മാത്രം ആയിരത്തിലധികം പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ടെന്നും ലെബനനും ഗാസ പ്രദേശങ്ങളിലും സംഘർഷം വലിയ മനുഷ്യാവകാശ പ്രതിസന്ധിയിലേക്ക് നയിക്കുന്നുവെന്നും അവർ വ്യക്തമാക്കി.

ഇതിനിടെ ഗൾഫ് മേഖലയിലുള്ള ഏകദേശം ഒരു കോടി ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെ കുറിച്ചും എംപിമാർ ആശങ്ക പ്രകടിപ്പിച്ചു. യുഎഇ, ഖത്തർ, ബഹ്‌റൈൻ, ഒമാൻ, കുവൈത്ത് എന്നിവിടങ്ങളിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളികൾക്കും വിദ്യാർത്ഥികൾക്കും സംഘർഷം മൂലം വലിയ ആശങ്കയും അനിശ്ചിതത്വവും നിലനിൽക്കുന്ന സാഹചര്യമാണ്. ദുബൈ, അബുദാബി, ദോഹ എന്നിവിടങ്ങളിലെ പ്രധാന വിമാനത്താവളങ്ങളിലെ വ്യോമഗതാഗത നിയന്ത്രണങ്ങളും പ്രശ്‌നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നും ചില ഇന്ത്യൻ പൗരന്മാർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായും റിപ്പോർട്ടുകളുണ്ടെന്ന് അവർ അറിയിച്ചു. ഇന്ത്യയുടെ ദീർഘകാല വിദേശനയമായ നോൺഅലൈൻഡ് മൂവ്‌മെന്റിന്റെയും പഞ്ചശീല തത്വങ്ങളുടെയും അടിസ്ഥാനത്തിൽ സമാധാനപരമായ സഹവർത്തിത്വവും സംവാദത്തിലൂടെയുള്ള പ്രശ്‌നപരിഹാരവുമാണ് രാജ്യം പിന്തുടരുന്നതെന്ന് എംപിമാർ ഓർമ്മിപ്പിച്ചു. സംഘർഷം ബാധിച്ച മേഖലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായാൽ അവരെ സംഘർഷ മേഖലയിൽ നിന്ന്ഒഴിപ്പിച്ച് തിരിച്ചെത്തിക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും സമാധാനവും സ്ഥിരതയും പുനസ്ഥാപിക്കാൻ ഇന്ത്യ ശക്തമായ നയതന്ത്ര ഇടപെടൽ നടത്തണമെന്നും എംപിമാർ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.

Continue Reading

main stories

‘പ്രത്യാക്രമണം തുടരും’; വെടിനിര്‍ത്തല്‍ ആവശ്യവുമായി വരേണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി

തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അബ്ബാസ് അരാഗ്ചി വ്യക്തമാക്കി

Published

on

By

പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കാനായുള്ള അന്താരാഷ്ട്ര തലത്തിലുള്ള വെടിനിര്‍ത്തല്‍ ആഹ്വാനങ്ങള്‍ പൂര്‍ണമായും തള്ളി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി. തങ്ങളുടെ ജനതയുടെ സുരക്ഷയ്ക്കായി പോരാട്ടം തുടരേണ്ടത് അനിവാര്യമാണെന്ന് എന്‍ബിസി ന്യൂസിന്റെ ‘മീറ്റ് ദ പ്രസ്’ പരിപാടിയില്‍ അദ്ദേഹം വ്യക്തമാക്കി.

നിലവിലെ സാഹചര്യത്തില്‍ വെടിനിര്‍ത്തല്‍ എന്ന ആലോചനയേ ഇല്ലെന്ന് അരാഗ്ചി പറഞ്ഞു. ‘ഞങ്ങള്‍ വെടിനിര്‍ത്തലിന് അപേക്ഷിച്ചിട്ടില്ല. ചര്‍ച്ചകള്‍ക്ക് താല്പര്യവുമില്ല. യുദ്ധം നിര്‍ത്താന്‍ സമയം ആയിട്ടില്ല. ഇത് ഞങ്ങളുടെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടമാണ്’,
അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇസ്രയേലും ചേര്‍ന്ന് തങ്ങളുടെ ജനങ്ങളെയും വിദ്യാര്‍ത്ഥിനികളെയും കൊന്നൊടുക്കുകയാണ്. ആശുപത്രികള്‍ ആക്രമിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ 12 ദിവസത്തെ യുദ്ധം അവസാനിപ്പിക്കാന്‍ ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ അമേരിക്കയും ഇസ്രയേലും നേരത്തെ തന്നെ ലംഘിച്ചു. ഈ സാഹചര്യത്തില്‍ വീണ്ടുമൊരു വെടിനിര്‍ത്തലിന് പ്രസക്തിയില്ലെന്നും യുദ്ധത്തിന് ശാശ്വതമായ അന്ത്യമാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
?അമേരിക്കന്‍ സൈനിക താവളങ്ങളുടെയും യുദ്ധക്കപ്പലുകളുടെയും സ്ഥാനം കണ്ടെത്താന്‍ റഷ്യ ഇറാന് രഹസ്യാന്വേഷണ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളോട് അരാഗ്ചി പ്രതികരിച്ചു. റഷ്യയുമായുള്ള സഹകരണം രഹസ്യമല്ലെന്നും പല മേഖലകളിലും അവര്‍ ഇറാനെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം സമ്മതിച്ചു. എന്നാല്‍ രഹസ്യാന്വേഷണ വിവരങ്ങള്‍ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ തനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. …

 

Continue Reading

main stories

രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവര്‍ ആമിര്‍ ഖാനെ ഗോരക്ഷാസേനക്കാര്‍ വെടിവെച്ചുകൊന്നു

കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.

Published

on

By

രാജസ്ഥാനില്‍ ഫ്രൂട്ടുകളുമായി പോവുന്ന ട്രക്ക് ഡ്രൈവറെ ഗോരക്ഷാസേനക്കാര്‍ വെടിവെച്ചുകൊന്നു. ഹരിയാനയിലെ പാല്‍വല്‍ ജില്ലയിലെ 28-കാരനായ പിക്കപ്പ് ട്രക്ക് ഡ്രൈവറായ ആമിര്‍ ഖാന്‍ മാര്‍ച്ച് 2-ന് പുലര്‍ച്ചെയോടെ രാജസ്ഥാനിലെ ഭിവാഡിക്ക് സമീപം ആക്രമികളുടെ വെടിയുണ്ടകളാല്‍ കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ആണെന്ന് ആമിറിന്റെ കുടുംബം ആരോപിച്ചു.

ബന്ധുക്കളുടെ വിവരമനുസരിച്ച്, ഡല്‍ഹിയിലെ ആസാദ്പൂര്‍ പച്ചക്കറി പഴം മാര്‍ക്കറ്റിലേക്ക് പഴങ്ങള്‍ കൊണ്ടുപോകാന്‍ പുലര്‍ച്ചെ നാലുമണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ടതായിരുന്നു ആമിര്‍. ഏകദേശം ഒരു പതിറ്റാണ്ടായി പിക്കപ്പ് ട്രക്ക് ഡ്രൈവറായി ജോലി ചെയ്തിരുന്ന അദ്ദേഹം കുടുംബത്തിന്റെ പ്രധാന ഉപജീവനമാര്‍ഗമായിരുന്നു.

പഴങ്ങള്‍ നിറച്ച വാഹനവുമായി യാത്ര ആരംഭിക്കാന്‍ തയ്യാറെടുക്കുന്നതിനിടെയാണ് സംഭവം നടന്നതെന്ന് ആമിറിന്റെ അമ്മാവന്‍ സുബൈര്‍ മാധ്യമങ്ങളോട് പറഞ്ഞു. പഴങ്ങളുമായി നിറച്ച വാഹനവുമായി തന്റെ കൂട്ടുകാരനെ ഒരു പള്ളിക്കു സമീപം കാത്തുനില്‍ക്കുകയായിരുന്നു ആമിര്‍. അപ്പോഴാണ് ബജറംഗ് ദളുമായി ബന്ധപ്പെട്ട ആളുകള്‍ ബൊലേറോ കാറില്‍ എത്തി, മറ്റ് വാഹനങ്ങള്‍ കൂടി ചേര്‍ന്ന് ആമിറിന്റെ വാഹനത്തെ ഇടിച്ച ശേഷം വെടിവെക്കുന്നത്. വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ആമിറിനെ പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

 

Continue Reading

Trending