Connect with us

More

വരണം കായിക കലാപം-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും മുഹമ്മദ് ഫറയും ട്രാക്കിനോട് വിടപറയുന്ന മീറ്റ്. ബോള്‍ട്ടും ഫറയുമെല്ലാം അവസാന ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ കഠിന പരിശീലനം നടത്തുമ്പോള്‍ കന്നി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്ന വലിയ സ്വപ്‌നവും പേറി കണ്ണീരോടെ സ്വന്തം വീട്ടില്‍ കോടതിയുടെയും അധികാരികളുടെയുമെല്ലാം കനിവ് കാത്തിരിക്കുന്നു നമ്മുടെ ചിത്ര. ഏതെങ്കിലും താരത്തിനുണ്ടോ ഈ അവസ്ഥ…? ട്രാക്കില്‍ വിസ്മയമായ കൊച്ചുതാരത്തിന്റെ വലിയ സ്വപ്‌നമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. അതിനുളള ഒരുക്കത്തിനിടെ ഇടിത്തീ പോലെ അധികാരികളുടെ ഫൗള്‍ പ്ലേ. പിന്നെ കോടതിയിലേക്ക്. നീതിപീഠം അനുകൂലമായിട്ടും ഫെഡറേഷന്റെ നാടകങ്ങള്‍. സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ ഇടപ്പെട്ടതും മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചു. ആ കത്തില്‍ കാര്യമില്ലെന്ന് പരസ്യമായി പറഞ്ഞായിരുന്നു മനസ്സില്ലാ മനസ്സോടെ കത്ത് വിട്ടത്. കത്ത് തള്ളിയതോടെ ചിത്രയുടെയും മലയാളത്തിന്റെയും സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. കത്ത് തള്ളപ്പെട്ട അതേ ദിവസം തന്നെ ചിത്രയെ പോലെ നമ്മുടെ ട്രാക്കില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ പട്ടികയില്‍ വന്നു എന്നത് കാണാതിരിക്കരുത്. ദ്യുതിചന്ദും സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അവസാനത്തില്‍ വന്നിരിക്കുന്നു. അതിലാര്‍ക്കും പരാതിയില്ല. അവരും മല്‍സരിക്കട്ടെ. പക്ഷേ ചിത്രക്കെതിരെ പലപല കുരുക്കുകള്‍ പറയുന്ന ലളിത് ഭാനോട്ടിന്റെ സംഘം മലയാളി താരത്തിന്റെ കാര്യത്തില്‍ മാത്രം ഊരാകുടുക്കിന്റെ വലിയ സാധ്യത പറയുമ്പോള്‍ ഇവിടെ നിര്‍ബന്ധമാവുന്നത് ഒരു കായിക കലാപമാണ്. ആ കലാപത്തിന് മുന്നില്‍ നില്‍ക്കാന്‍ ആരെങ്കിലും വേണം. സെലക്ഷന്‍ എന്ന പേരില്‍ നടക്കുന്ന നാടകങ്ങളും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ചിലര്‍ നടത്തുന്ന വഴി വിട്ട നീക്കങ്ങളും ഫെഡറേഷന്റെ അധികാരക്കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈമനസ്യമുള്ള കള്ളന്മാരെയുമെല്ലാം പച്ചക്ക് പുറത്താക്കാന്‍ വേണ്ട ആര്‍ജ്ജവമുള്ളവരാണ് കലാപം നയിക്കാന്‍ വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം ശുദ്ധീകരണ കലാപത്തിന് നേതൃത്വം നല്‍കിയത് സുപ്രീം കോടതിയാണെങ്കില്‍ അതേ പരമോന്നത നീതിപീഠം തന്നെ വരട്ടെ അത്‌ലറ്റിക്‌സിലെ ശുദ്ധീകരണത്തിന്. സര്‍ക്കാരുകള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമൊന്നും ഇടപെടാനുള്ള ധൈര്യമില്ല. ചിത്രയുടെ സങ്കടം ഇനി മറ്റൊരാളുടെ സങ്കടമാവരുത്. മുണ്ടൂരിലെ വീട്ടിലോ, ഊട്ടിയിലെ ക്യാമ്പിലോ ഇരുന്ന് ടെലിവിഷനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാണേണ്ട താരമല്ല ചിത്ര-ലണ്ടനിലെ ഒളിംപിക്‌സ് സ്‌റ്റേഡിയത്തില്‍ കായികതയുടെ ആ മാനവ മഹാവേദിയില്‍ കൈയ്യടികളുടെ അകമ്പടിയില്‍ ഓടേണ്ട താരമാണ്. ഇനി മറ്റൊരു ചിത്രയുണ്ടാവരുത്. അതിനുള്ള കായിക കലാപത്തിന് ആര് മുതിര്‍ന്നാലും അവര്‍ക്ക് തുറന്ന പിന്തുണ.

GULF

കുട്ടികളെ ഇറക്കുന്ന സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ അഞ്ചു മീറ്റർ അകലം പാലിക്കണം

Published

on

അബുദാബി: സ്കൂൾ കുട്ടികളുടെ സുരക്ഷാ കാര്യത്തിൽ അബുദാബി പൊലീസ് കൂടുതൽ കർശന നടപടികൾ നടപ്പക്കുന്നു. ഏറ്റവും പുതിയ നിയമമനുസരിച്ചു
കുട്ടികളെ കയറ്റുവാനോ ഇറക്കുവാനോ നിറുത്തിയ സ്കൂൾ ബസുകളുമായി മറ്റു വാഹനങ്ങൾ ചുരുങ്ങിയത് അഞ്ചു മീറ്ററെങ്കിലും അകലം പാലിക്കണമെന്ന് അബുദാബി പൊലീസ് അറിയിച്ചു.

അകലം പാലിക്കാത്തവർക്ക് ആയിരം ദിർഹം പിഴയും ഡ്രൈവിങ് ലൈസൻസിൽ പത്ത് ബ്ലാക് പോയിന്റ് രേഖപ്പെടുത്തുകയും ചെയ്യുമെന്ന് അബുദാബി പൊലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

kerala

‘റോഡ് നിന്റെ അച്ഛന്റെ വകയാണോ?’, ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ യദു

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു

Published

on

മേയര്‍ ആര്യാ രാജേന്ദ്രനും ഭര്‍ത്താവും എംഎല്‍എയുമായ സച്ചിന്‍ ദേവും മോശമായി പെരുമാറിയെന്ന ആരോപണവുമായി തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി െ്രെഡവര്‍ യദു. മേയറുടെ കാര്‍ ഇടത് വശത്തൂടെ മറികടക്കാന്‍ ശ്രമിച്ചുവെന്ന് യദു പറയുന്നു. ബസ് തടഞ്ഞിട്ട് സച്ചിന്‍ ദേവ് എം എല്‍ എ അസഭ്യം പറഞ്ഞു. മേയര്‍ ആര്യ രാജേന്ദ്രനും മോശമായാണ് പെരുമാറിയത്. സച്ചിന്‍ ദേവ് എംഎല്‍എ ബസില്‍ കയറി യാത്രക്കാരെ ഇറക്കിവിട്ടു. തന്റെ ജോലി കളയുമെന്ന് ഇരുവരും ചേര്‍ന്ന് ഭീഷണിപ്പെടുത്തിയതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

‘പട്ടം സ്‌റ്റോപ്പില്‍ ആളെ ഇറക്കിയ ശേഷം വണ്ടിയെടുക്കുകയായിരുന്നു ഞാന്‍. രണ്ടുകാറുകള്‍ പാസ് ചെയ്തുപോയെങ്കിലും മൂന്നാമതൊരു കാര്‍ പുറകെ ഹോണടിച്ച് വരികയായിരുന്നു. ഒതുക്കി കൊടുത്തിട്ടും കയറി പോയില്ല. പാളയം വരെയും പിന്നില്‍ ഹോണടിച്ച് വരികയായിരുന്നു. ആളെയിറക്കാന്‍ നിര്‍ത്തുമ്പോള്‍ പുറകില്‍ ബ്രെക്ക് ചെയ്ത നിര്‍ത്തുന്നതല്ലാതെ കയറിപ്പോയില്ല. സിഗ്‌നലില്‍ എത്തിയപ്പോള്‍ ആ കാര്‍ സീബ്രാ ക്രോസില്‍ കൊണ്ടിട്ട് ഒരാള്‍ ഇറങ്ങി വന്നു. നിന്റെ അച്ഛന്റെ വകയാണോടാ റോഡ് എന്നായിരുന്നു ആദ്യത്തെ ചോദ്യം. എംഎല്‍എ ആണെന്ന കാര്യം എനിക്കറിയില്ല. കയര്‍ത്ത് സംസാരിച്ചു. പിന്നാലെ ചുരിദാറിട്ട ഒരു ലേഡി ഇറങ്ങിവന്നു. അവരും മേയര്‍ ആണെന്ന് പിന്നീടാണ് അറിഞ്ഞത്. നീയെന്നെ മോശമായ ആംഗ്യം കാണിച്ചുവെന്നാണ് അവര്‍ പറഞ്ഞത്. ഡ്രൈവിങ്ങിനിടെ എന്ത് മോശം ആംഗ്യം കാണിക്കാനാണെന്ന് തിരിച്ച് ചോദിച്ചു. തുടര്‍ന്നായിരുന്നു ഭീഷണി.’; യദു പറയുന്നു.

തന്നോട് വളരെ മോശമായാണ് ഇരുവരും പെരുമാറിയതെന്നും ബലം പ്രയോഗിച്ചെന്നും യദു പറഞ്ഞു. കാര്‍ ബസിന് കുറുകെ ഇട്ട് ട്രിപ് മുടക്കിയെന്നും മോശമായി പെരുമാറിയെന്നും കാണിച്ച് യദു പൊലീസിന് പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. അതേസമയം, കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മോശമായി പെരുമാറിയെന്ന മേയറുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

Continue Reading

kerala

സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ പീഢനം; ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ ആറസ്റ്റില്‍

തെരഞ്ഞെടുപ്പ് ദിവസം രാവിലെ പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം

Published

on

കൊയിലാണ്ടി മൂടാടി പഞ്ചായത്ത് ചിങ്ങപുരത്ത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ വിദ്യാര്‍ത്ഥിക്ക് നേരെ പിഢനം. തെരഞ്ഞെടുപ്പ് ദിവസം രാവിലെ ദേശാഭിമാനി പത്രം പാര്‍ട്ടി ഓഫീസില്‍ ഇടാന്‍ വന്നപ്പോഴാണ് സംഭവം. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ ചാക്കര വിഗീഷ് കിഴക്കേകുനിയെ കൊയിലണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading

Trending