Connect with us

More

വരണം കായിക കലാപം-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും മുഹമ്മദ് ഫറയും ട്രാക്കിനോട് വിടപറയുന്ന മീറ്റ്. ബോള്‍ട്ടും ഫറയുമെല്ലാം അവസാന ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ കഠിന പരിശീലനം നടത്തുമ്പോള്‍ കന്നി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്ന വലിയ സ്വപ്‌നവും പേറി കണ്ണീരോടെ സ്വന്തം വീട്ടില്‍ കോടതിയുടെയും അധികാരികളുടെയുമെല്ലാം കനിവ് കാത്തിരിക്കുന്നു നമ്മുടെ ചിത്ര. ഏതെങ്കിലും താരത്തിനുണ്ടോ ഈ അവസ്ഥ…? ട്രാക്കില്‍ വിസ്മയമായ കൊച്ചുതാരത്തിന്റെ വലിയ സ്വപ്‌നമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. അതിനുളള ഒരുക്കത്തിനിടെ ഇടിത്തീ പോലെ അധികാരികളുടെ ഫൗള്‍ പ്ലേ. പിന്നെ കോടതിയിലേക്ക്. നീതിപീഠം അനുകൂലമായിട്ടും ഫെഡറേഷന്റെ നാടകങ്ങള്‍. സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ ഇടപ്പെട്ടതും മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചു. ആ കത്തില്‍ കാര്യമില്ലെന്ന് പരസ്യമായി പറഞ്ഞായിരുന്നു മനസ്സില്ലാ മനസ്സോടെ കത്ത് വിട്ടത്. കത്ത് തള്ളിയതോടെ ചിത്രയുടെയും മലയാളത്തിന്റെയും സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. കത്ത് തള്ളപ്പെട്ട അതേ ദിവസം തന്നെ ചിത്രയെ പോലെ നമ്മുടെ ട്രാക്കില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ പട്ടികയില്‍ വന്നു എന്നത് കാണാതിരിക്കരുത്. ദ്യുതിചന്ദും സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അവസാനത്തില്‍ വന്നിരിക്കുന്നു. അതിലാര്‍ക്കും പരാതിയില്ല. അവരും മല്‍സരിക്കട്ടെ. പക്ഷേ ചിത്രക്കെതിരെ പലപല കുരുക്കുകള്‍ പറയുന്ന ലളിത് ഭാനോട്ടിന്റെ സംഘം മലയാളി താരത്തിന്റെ കാര്യത്തില്‍ മാത്രം ഊരാകുടുക്കിന്റെ വലിയ സാധ്യത പറയുമ്പോള്‍ ഇവിടെ നിര്‍ബന്ധമാവുന്നത് ഒരു കായിക കലാപമാണ്. ആ കലാപത്തിന് മുന്നില്‍ നില്‍ക്കാന്‍ ആരെങ്കിലും വേണം. സെലക്ഷന്‍ എന്ന പേരില്‍ നടക്കുന്ന നാടകങ്ങളും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ചിലര്‍ നടത്തുന്ന വഴി വിട്ട നീക്കങ്ങളും ഫെഡറേഷന്റെ അധികാരക്കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈമനസ്യമുള്ള കള്ളന്മാരെയുമെല്ലാം പച്ചക്ക് പുറത്താക്കാന്‍ വേണ്ട ആര്‍ജ്ജവമുള്ളവരാണ് കലാപം നയിക്കാന്‍ വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം ശുദ്ധീകരണ കലാപത്തിന് നേതൃത്വം നല്‍കിയത് സുപ്രീം കോടതിയാണെങ്കില്‍ അതേ പരമോന്നത നീതിപീഠം തന്നെ വരട്ടെ അത്‌ലറ്റിക്‌സിലെ ശുദ്ധീകരണത്തിന്. സര്‍ക്കാരുകള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമൊന്നും ഇടപെടാനുള്ള ധൈര്യമില്ല. ചിത്രയുടെ സങ്കടം ഇനി മറ്റൊരാളുടെ സങ്കടമാവരുത്. മുണ്ടൂരിലെ വീട്ടിലോ, ഊട്ടിയിലെ ക്യാമ്പിലോ ഇരുന്ന് ടെലിവിഷനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാണേണ്ട താരമല്ല ചിത്ര-ലണ്ടനിലെ ഒളിംപിക്‌സ് സ്‌റ്റേഡിയത്തില്‍ കായികതയുടെ ആ മാനവ മഹാവേദിയില്‍ കൈയ്യടികളുടെ അകമ്പടിയില്‍ ഓടേണ്ട താരമാണ്. ഇനി മറ്റൊരു ചിത്രയുണ്ടാവരുത്. അതിനുള്ള കായിക കലാപത്തിന് ആര് മുതിര്‍ന്നാലും അവര്‍ക്ക് തുറന്ന പിന്തുണ.

Auto

ജെ.എസ്‌.ഡബ്ല്യു–എം.ജി വിൻഡ്സർ ഇ.വി. വിൽപ്പനയിൽ റെക്കോർഡ്: 400 ദിവസത്തിൽ 50,000 യൂണിറ്റ്

2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

Published

on

ന്യൂഡൽഹി: ജെ.എസ്‌.ഡബ്ല്യു എം.ജി മോട്ടോർസ് ഇന്ത്യയുടെ ഇലക്ട്രിക് എസ്‌.യു.വിയായ വിൻഡ്സർ ഇ.വി. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിൽപ്പന നേടിയ ഇ.വി. മോഡലായി ഉയർന്നു. 2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയ മോഡൽ വെറും 400 ദിവസത്തിനുള്ളിൽ 50,000 യൂണിറ്റ് വിൽപ്പന രേഖപ്പെടുത്തിയതായി കമ്പനി വ്യക്തമാക്കി.

12.65 ലക്ഷം രൂപ മുതൽ ആരംഭിക്കുന്ന മോഡലിന്റെ വില, ബാറ്ററി-ആസ്-എ-സർവീസ് (BaaS) സ്കീമിൽ 9.99 ലക്ഷം രൂപ വരെയും കുറയുന്നു. എക്സൈറ്റ്, എക്സ്ക്ലൂസീവ്, എസ്സൻസ്, എക്സ്ക്ലൂസീവ് പ്രൊ, എസ്സൻസ് പ്രൊ, 300 യൂണിറ്റുകൾ മാത്രം ഉള്ള ഇൻസ്പയർ എഡിഷൻ എന്നിവയാണ് ലഭ്യമായ വേരിയന്റുകൾ.

38 kWh, 52.9 kWh എന്നീ രണ്ട് ബാറ്ററി പാക്കുകളിലായാണ് വിൻഡ്സർ ഇ.വി. ലഭ്യമാകുന്നത്. ആദ്യത്തെ ബാറ്ററി പാക്ക് ഒറ്റ ചാർജിൽ 332 കിമീയും രണ്ടാമത്തെ പാക്ക് 449 കിമീയും റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

135 ഡിഗ്രി വരെ ചരിയുന്ന എറോ ലൗഞ്ച് സീറ്റുകൾ, 5.6 ഇഞ്ച് ടച്ച്സ്ക്രീൻ, 9 സ്പീക്കറുകൾ, 80-ലധികം കണക്റ്റഡ് ഫീച്ചറുകൾ, 100-ലധികം എ.ഐ. വോയ്സ് കമാൻഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ. കൂടാതെ പ്രൊ മോഡലുകൾക്ക് V2V, V2L സപ്പോർട്ടും ADAS ലെവൽ 2 സുരക്ഷാ സവിശേഷതയും ലഭിക്കും.

ഇന്ത്യൻ ഇ.വി. വിപണിയിൽ വേഗത്തിൽ മുന്നേറ്റം നടത്തി ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായി മാറിയതോടെ വിൻഡ്സർ ഇ.വി. JSW–MG കൂട്ടുകെട്ടിന് വലിയ നേട്ടമായതായി വിദഗ്ധർ വിലയിരുത്തുന്നു.

Continue Reading

Health

ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ നടപടി; ഓണ്‍ലൈനായി മരുന്ന് ആവശ്യപ്പെട്ട് വിദഗ്ധമായി പിടികൂടി

Published

on

തിരുവനന്തപുരം: അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ആദ്യമായി നടപടി സ്വീകരിച്ച് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ്. നോര്‍ത്ത് പറവൂര്‍ പൂശ്ശാരിപ്പടിയിലുള്ള ജെജെ മെഡിക്കല്‍സ് എന്ന സ്ഥാപനത്തിനെതിരേയാണ് നടപടി സ്വീകരിച്ചത്. പരിശോധനാ വേളയില്‍ ഡോക്ടറുടെ കുറിപ്പടിയില്ലാതെ ഉത്തേജക മരുന്നുകള്‍ പര്‍ച്ചേസ് ബില്‍ ഇല്ലാതെ വാങ്ങുകയും ഓണ്‍ലൈനായി വില്‍പ്പന നടത്തിയതായും കണ്ടെത്തി. കേരളത്തില്‍ ഇതാദ്യമായാണ് അനധികൃതമായി ഓണ്‍ലൈനില്‍ മരുന്ന് വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെ ഡ്രഗ്‌സ് & കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം നിയമ നടപടി സ്വീകരിക്കുന്നത്. കണ്ടെടുത്ത മരുന്നുകളും അനുബന്ധ രേഖകളും നോര്‍ത്ത് പറവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് അനധികൃതമായ മരുന്നുകള്‍ ഓണ്‍ലൈന്‍ വഴി വാങ്ങുന്നത് തടയാനും ആവശ്യമായ ഇടപെടലുകള്‍ നടത്താനും കേരളം നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. കേരളത്തില്‍ നിന്ന് ഇത്തരത്തില്‍ ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നടക്കുന്നതായി വിവരം ഉണ്ടായിരുന്നില്ല. എന്നാല്‍ ഇങ്ങനെയൊരു സ്ഥാപനം വഴി ഓണ്‍ലൈനാഴി മരുന്ന് വ്യാപാരം നടക്കുന്നതായി സംശയം ഉണ്ടായതിനെ തുടര്‍ന്ന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അത് കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വകുപ്പിലെ ഉദ്യോഗസ്ഥന്‍ അവരുടെ വെബ്‌സൈറ്റില്‍ കയറി ഓണ്‍ലൈനായി ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മരുന്ന് ആവശ്യപ്പെട്ടപ്പോള്‍ ഒരു തടസവുമില്ലാതെ അയച്ചു കൊടുത്തു. അതേസമയം അതിലെ അഡ്ഡ്രസ് വ്യാജമായിരുന്നു. വില്‍പന നടത്തിയ സ്ഥാപനം കണ്ടെത്താന്‍ ഇതോടെ ബുദ്ധിമുട്ടായി. പിന്നീട് വിദഗ്ധമായി പിന്തുടര്‍ന്നാണ് ചെയ്താണ് റെയ്ഡ് നടത്തിയത്.

Continue Reading

kerala

നാമനിര്‍ദേശ പ്രതിക നല്‍കിയത് 45,652 പേര്‍

Published

on

തിരുവനന്തപുരം: രണ്ട് ഘട്ടമായി നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയത് 45,652 പേര്‍. പാര്‍ട്ടികളുടെ ഡമ്മി സ്ഥാനാര്‍ഥികളുടെയും റിബലുകളുടെയും ഉള്‍പ്പെടെ 59,667 നാമനിര്‍ദേശ പത്രികകളാണ് കമ്മിഷന് ലഭിച്ചത്. പത്രിക നല്‍കിയവരില്‍ 22,927 പേര്‍ വനിതകളാണ്. 22,927 പുരുഷന്‍മാരും പത്രിക നല്‍കിയിട്ടുണ്ട്.

ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികളുള്ളത് മലപ്പുറത്താണ്, 5,845. എറണാകളുത്ത് 4616 പേരും തൃശൂരില്‍ 4327 പേരും പത്രിക നല്‍കിയിട്ടുണ്ട്. ആലപ്പുഴ-3830, കോഴിക്കോട്-3775, കൊല്ലം-3530, തിരുവനന്തപുരം-3485, പാലക്കാട്-3459, കോട്ടയം-2988, കണ്ണൂര്‍ 2564, പത്തനംതിട്ട-2317, ഇടുക്കി-2015, കാസര്‍കോട് -1561, വയനാട് 1340 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ സ്ഥാനാര്‍ഥികളുടെ എണ്ണം.

നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശപത്രികകളുടെ സൂക്ഷ്മപരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ പ്രസിദ്ധീകരിക്കും.

Continue Reading

Trending