Connect with us

More

വരണം കായിക കലാപം-തേര്‍ഡ് ഐ

Published

on

കമാല്‍ വരദൂര്‍

സങ്കടം തോന്നുന്നു-പക്ഷേ ട്രാക്കില്‍ സങ്കടത്തിന് സ്ഥാനമില്ല. സങ്കടപ്പെട്ടത് കൊണ്ട് ആരുടെയെങ്കിലും സഹതാപം കിട്ടുമെന്ന് മാത്രം. വെള്ളിയാഴ്ച്ച ലണ്ടന്‍ മഹാനഗരത്തില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് ആരംഭിക്കുകയാണ്. ലോക അത്‌ലറ്റിക്‌സിലെ ഇതിഹാസങ്ങളായ രണ്ട് താരങ്ങള്‍-ഉസൈന്‍ ബോള്‍ട്ടും മുഹമ്മദ് ഫറയും ട്രാക്കിനോട് വിടപറയുന്ന മീറ്റ്. ബോള്‍ട്ടും ഫറയുമെല്ലാം അവസാന ഇന്നിംഗ്‌സ് ഗംഭീരമാക്കാന്‍ കഠിന പരിശീലനം നടത്തുമ്പോള്‍ കന്നി ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പെന്ന വലിയ സ്വപ്‌നവും പേറി കണ്ണീരോടെ സ്വന്തം വീട്ടില്‍ കോടതിയുടെയും അധികാരികളുടെയുമെല്ലാം കനിവ് കാത്തിരിക്കുന്നു നമ്മുടെ ചിത്ര. ഏതെങ്കിലും താരത്തിനുണ്ടോ ഈ അവസ്ഥ…? ട്രാക്കില്‍ വിസ്മയമായ കൊച്ചുതാരത്തിന്റെ വലിയ സ്വപ്‌നമാണ് ലോക ചാമ്പ്യന്‍ഷിപ്പ്. അതിനുളള ഒരുക്കത്തിനിടെ ഇടിത്തീ പോലെ അധികാരികളുടെ ഫൗള്‍ പ്ലേ. പിന്നെ കോടതിയിലേക്ക്. നീതിപീഠം അനുകൂലമായിട്ടും ഫെഡറേഷന്റെ നാടകങ്ങള്‍. സംസ്ഥാന-കേന്ദ്ര മന്ത്രിമാര്‍ ഇടപ്പെട്ടതും മുഖ്യമന്ത്രി ശക്തമായ നിലപാട് സ്വീകരിച്ചത് കൊണ്ടും ഇന്ത്യന്‍ അത്‌ലറ്റിക് ഫെഡറേഷന്‍ രാജ്യാന്തര ഫെഡറേഷന് കത്തയച്ചു. ആ കത്തില്‍ കാര്യമില്ലെന്ന് പരസ്യമായി പറഞ്ഞായിരുന്നു മനസ്സില്ലാ മനസ്സോടെ കത്ത് വിട്ടത്. കത്ത് തള്ളിയതോടെ ചിത്രയുടെയും മലയാളത്തിന്റെയും സ്വപ്‌നം പൊലിഞ്ഞിരിക്കുന്നു. കത്ത് തള്ളപ്പെട്ട അതേ ദിവസം തന്നെ ചിത്രയെ പോലെ നമ്മുടെ ട്രാക്കില്‍ തിളങ്ങിയ രണ്ട് താരങ്ങള്‍ പട്ടികയില്‍ വന്നു എന്നത് കാണാതിരിക്കരുത്. ദ്യുതിചന്ദും സുധാ സിംഗും ലോക ചാമ്പ്യന്‍ഷിപ്പ് പട്ടികയില്‍ അവസാനത്തില്‍ വന്നിരിക്കുന്നു. അതിലാര്‍ക്കും പരാതിയില്ല. അവരും മല്‍സരിക്കട്ടെ. പക്ഷേ ചിത്രക്കെതിരെ പലപല കുരുക്കുകള്‍ പറയുന്ന ലളിത് ഭാനോട്ടിന്റെ സംഘം മലയാളി താരത്തിന്റെ കാര്യത്തില്‍ മാത്രം ഊരാകുടുക്കിന്റെ വലിയ സാധ്യത പറയുമ്പോള്‍ ഇവിടെ നിര്‍ബന്ധമാവുന്നത് ഒരു കായിക കലാപമാണ്. ആ കലാപത്തിന് മുന്നില്‍ നില്‍ക്കാന്‍ ആരെങ്കിലും വേണം. സെലക്ഷന്‍ എന്ന പേരില്‍ നടക്കുന്ന നാടകങ്ങളും സ്വന്തക്കാരെ തിരുകിക്കയറ്റാന്‍ ചിലര്‍ നടത്തുന്ന വഴി വിട്ട നീക്കങ്ങളും ഫെഡറേഷന്റെ അധികാരക്കസേരയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ വൈമനസ്യമുള്ള കള്ളന്മാരെയുമെല്ലാം പച്ചക്ക് പുറത്താക്കാന്‍ വേണ്ട ആര്‍ജ്ജവമുള്ളവരാണ് കലാപം നയിക്കാന്‍ വേണ്ടത്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇത്തരം ശുദ്ധീകരണ കലാപത്തിന് നേതൃത്വം നല്‍കിയത് സുപ്രീം കോടതിയാണെങ്കില്‍ അതേ പരമോന്നത നീതിപീഠം തന്നെ വരട്ടെ അത്‌ലറ്റിക്‌സിലെ ശുദ്ധീകരണത്തിന്. സര്‍ക്കാരുകള്‍ക്കും പാര്‍ട്ടിക്കാര്‍ക്കുമൊന്നും ഇടപെടാനുള്ള ധൈര്യമില്ല. ചിത്രയുടെ സങ്കടം ഇനി മറ്റൊരാളുടെ സങ്കടമാവരുത്. മുണ്ടൂരിലെ വീട്ടിലോ, ഊട്ടിയിലെ ക്യാമ്പിലോ ഇരുന്ന് ടെലിവിഷനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് കാണേണ്ട താരമല്ല ചിത്ര-ലണ്ടനിലെ ഒളിംപിക്‌സ് സ്‌റ്റേഡിയത്തില്‍ കായികതയുടെ ആ മാനവ മഹാവേദിയില്‍ കൈയ്യടികളുടെ അകമ്പടിയില്‍ ഓടേണ്ട താരമാണ്. ഇനി മറ്റൊരു ചിത്രയുണ്ടാവരുത്. അതിനുള്ള കായിക കലാപത്തിന് ആര് മുതിര്‍ന്നാലും അവര്‍ക്ക് തുറന്ന പിന്തുണ.

kerala

‘വീട്ടിലെ വോട്ട്’: വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി

Published

on

തിരുവനന്തപുരം: മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടില്‍ വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്ന പ്രക്രിയയിലെ വീഴ്ചകള്‍ ഒരുകാരണവശാലും അനുവദിക്കില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. വ്യാഴാഴ്ച കണ്ണൂര്‍ കല്യാശ്ശേരിയില്‍ 164 ാം നമ്പര്‍ ബൂത്തില്‍ 92 വയസുള്ള മുതിര്‍ന്ന വനിതയുടെ വോട്ട് രേഖപ്പെടുന്നതിനിടെ വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടും വിധം ക്രമവിരുദ്ധമായ ഇടപെടല്‍ ഉണ്ടായെന്ന പരാതിയെത്തുടര്‍ന്നു അഞ്ച് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

ഏപ്രില്‍ 18 ന് രാത്രി ഇത് സംബന്ധിച്ച വിവരം ലഭിച്ച ഉടന്‍ തന്നെ തുടര്‍നടപടികള്‍ക്ക് കണ്ണൂര്‍ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് രാത്രി 1.30 ന് തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. സ്പെഷ്യല്‍ പോളിങ് ഓഫീസര്‍ പൗര്‍ണ്ണമി വിവി, പോളിങ് അസിസ്റ്റന്റ് ടി.കെ പ്രജിന്‍, മൈക്രോ ഒബ്സര്‍വര്‍ എ. ഷീല, സിവില്‍ പൊലീസ് ഓഫീസര്‍ പി. ലെജീഷ് , വീഡിയോഗ്രാഫര്‍ പി.പി റിജു അമല്‍ജിത്ത് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.

Continue Reading

kerala

ജപ്തി നടപടിക്കിടെ വീട്ടമ്മ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീകൊളുത്തി; തടഞ്ഞ പൊലീസിനും പൊള്ളലേറ്റു

Published

on

നെടുങ്കണ്ടം∙ ഇടുക്കി നെടുങ്കണ്ടത്ത് ജപ്തി നടപടിക്കിടെ വീട്ടുടമയായ സ്ത്രീ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തി. പരുക്കേറ്റ ആശാരിക്കണ്ടം സ്വദേശി ഷീബ ദിലീപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്ഷിക്കാനെത്തിയ എസ്ഐക്കും വനിത പൊലീസിനും പൊള്ളലേറ്റു. ഗ്രേഡ് എസ്ഐ ബിനോയി, വനിത സിവിൽ ഓഫിസർ അമ്പിളി എന്നിവർക്കാണ് പൊള്ളലേറ്റത്.

Continue Reading

kerala

കേരളത്തില്‍ അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്

Published

on

സംസ്ഥാനത്ത് അടുത്ത 3 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിയും മഴയും ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ തീരത്തും ജാഗ്രത നിര്‍ദേശം നൽകിയിട്ടുണ്ട്. മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ കാറ്റിന് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരവാസികളും ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിര്‍ദേശിച്ചു.

ഇടിമിന്നൽ – ജാഗ്രത നിർദ്ദേശങ്ങൾ
ഇടിമിന്നൽ അപകടകാരികളാണ്. അവ മനുഷ്യൻറെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകൾക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങൾക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാൽ പൊതുജനങ്ങൾ താഴെപ്പറയുന്ന മുൻകരുതൽ കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.
– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. തുറസ്സായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും.
– ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടുക, വാതിലിനും ജനലിനും അടുത്ത് നിൽക്കാതെയിരിക്കുക. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യുക.
– ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
– ഇടിമിന്നലുള്ള സമയത്ത് ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കൊണ്ട് കുഴപ്പമില്ല.
– കുട്ടികൾ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

Continue Reading

Trending