News
സംസ്ഥാനത്ത് ചൂട് കൂടുന്നു; അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട്
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം: സംസ്ഥാനത്ത് അൾട്രാവയലറ്റ് (യു.വി.) വികിരണ തോത് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ വിവിധ ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. കൊട്ടാരക്കര (കൊല്ലം), കോന്നി (പത്തനംതിട്ട), ചെങ്ങന്നൂർ (ആലപ്പുഴ), ചങ്ങനാശ്ശേരി (കോട്ടയം), മൂന്നാർ (ഇടുക്കി) എന്നീ അഞ്ചിടങ്ങളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഇതിനുപുറമെ കളമശ്ശേരി (എറണാകുളം), ഒല്ലൂർ (തൃശ്ശൂർ), തൃത്താല (പാലക്കാട്), പൊന്നാനി (മലപ്പുറം), മാനന്തവാടി (വയനാട്) എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. യു.വി. സൂചിക 6 മുതൽ 7 വരെ എത്തുമ്പോൾ യെല്ലോ അലർട്ടും 8 മുതൽ 10 വരെ എത്തുമ്പോൾ ഓറഞ്ച് അലർട്ടും 11-ന് മുകളിലെത്തുമ്പോൾ റെഡ് അലർട്ടുമാണ് പ്രഖ്യാപിക്കുന്നത്.
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പകൽ 11 മണി മുതൽ 3 മണിവരെ നേരിട്ട് സൂര്യപ്രകാശത്തിൽ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒഴിവാക്കണമെന്നും ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരണമെന്നും നിർദേശിച്ചിട്ടുണ്ട്. നിർജലീകരണം ഉണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങൾ പകൽ സമയത്ത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് അധികൃതർ പറയുന്നു.
ഇളം നിറത്തിലുള്ള അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക, പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുക എന്നിവയും ശുപാർശ ചെയ്യുന്നു. പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയും ORS ലായനി, സംഭാരം പോലുള്ള പാനീയങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ആരോഗ്യത്തിന് നല്ലതാണ്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ് മുറികളിൽ ആവശ്യമായ വായുസഞ്ചാരവും ഉറപ്പാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. കൂടാതെ കുട്ടികൾക്ക് കൂടുതൽ വെയിൽ ഏൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമത്തിൽ മാറ്റം വരുത്തുകയോ വേണം.
വിനോദസഞ്ചാരത്തിന് കുട്ടികളെ കൊണ്ടുപോകുന്ന സ്കൂളുകൾ 11 മണി മുതൽ 3 മണിവരെ കുട്ടികൾക്ക് നേരിട്ട് ചൂട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. അംഗനവാടി കുട്ടികൾക്കും ചൂട് ഏൽക്കാത്ത വിധത്തിലുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.
Health
കായിക വിനോദങ്ങളിലെ പരിക്കുകൾ എങ്ങനെ ഒഴിവാക്കാം?
മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്.
Dr. Ayisha Rubeena
Specialist-Payal Mediuine and Rehabilitation
A MIMS Kazhikode
കായിക വിനോദത്തില്‍ ഏര്‍പ്പെടാത്ത മലയാളികള്‍ ഉണ്ടാവില്ല. മധ്യവേനലവധിക്കാലം കടന്നുവരുന്നതിനാല്‍ മിക്ക കുട്ടികള്‍ക്കും സ്‌പോര്‍ട്‌സുമായി ബന്ധപ്പെട്ട പരിക്കുകള്‍ കൂടുതലായി കാണപ്പെടുന്ന സമയം കൂടിയാണ് കടന്നുവരുന്നത്. ഒഴിവ് സമയങ്ങളിലും മറ്റും വിവിധ കായിക വിനോദത്തില്‍ ഏര്‍പ്പെടുന്നതുകൊണ്ട് തന്നെ കുട്ടികളിലും യുവാക്കളിലും ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിക്കുകളും സര്‍വ്വ സാധാരണമാണ്. ഇത്തരം പരിക്കുകളെ ചികിത്സിക്കേണ്ടതുണ്ടോ? ഇതേപോലുള്ള വിനോദത്തില്‍ ഏര്‍പ്പെടുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നോക്കാം.
ഏതൊരു വിനോദവും തുടങ്ങുന്നതിന് മുന്‍പും ശേഷവും ശരീരം സജ്ജമാക്കേണ്ടത് അത്യാവശ്യമാണ്. ഏത് പ്രായത്തിലുള്ളവരാണങ്കിലും കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം മുന്‍കൂട്ടി സജ്ജമാക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ശരീരം തയ്യാറാവുന്നതിന് വേണ്ടി ഈ കാര്യങ്ങളില്‍ കൂടി ശ്രദ്ധപതിപ്പിക്കുക. വാം – അപ്പ്(WarmUp) കളി തുടങ്ങുന്നതിന് മുന്‍പ് അഞ്ചോ പത്തോ മിനിറ്റ് ലഘുവായ വ്യായാമങ്ങള്‍ അഥവാ വാം – അപ്പ് ( WarmUp ) ചെയ്യുന്നത് പേശികളിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും പെട്ടെന്നുള്ള ചലനങ്ങള്‍ മൂലം പേശികള്‍ വലിഞ്ഞുണ്ടാകുന്ന പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. അതുപോലെ തന്നെ, കളിക്ക് ശേഷം പേശികള്‍ക്ക് അയവ് വരുത്തുന്ന സ്‌ട്രെച്ചിംഗ് (Stretching) വ്യായാമങ്ങള്‍ ചെയ്യുന്നത് ശരീരത്തിന്റെ വഴക്കം നിലനിര്‍ത്താന്‍ അത്യന്താപേക്ഷിതമാണ്. ഓരോ പ്രായക്കാര്‍ക്കും കായിക ക്ഷമതയില്‍ വ്യത്യാസമുള്ളതിനാല്‍ അതനുസരിച്ചുള്ള മുന്‍കരുതലുകള്‍ എടുക്കേണ്ടതുണ്ട്. കുട്ടികള്‍ ഒരേ തരം കായിക ഇനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ പലതരം ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് വളര്‍ച്ചാഘട്ടത്തിലെ പരിക്കുകള്‍ കുറയ്ക്കാന്‍ സഹായിക്കും. മുതിര്‍ന്നവര്‍ തങ്ങളുടെ കായിക തീവ്രത പെട്ടെന്ന് വര്‍ദ്ധിപ്പിക്കാതെ പത്തു ശതമാനം നിയമം (10% Rule) പാലിച്ച് ആഴ്ചതോറും ക്രമമായി വര്‍ദ്ധിപ്പിക്കുന്നതാണ് നല്ലത്. പ്രായമായവര്‍ വീഴ്ചകള്‍ ഒഴിവാക്കാനായി ശരീരത്തിന്റെ ബാലന്‍സും എല്ലുകളുടെ ബലവും വര്‍ദ്ധിപ്പിക്കുന്ന വ്യായാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം. ശരിയായ ഉപകരണങ്ങളും സാങ്കേതികതയും പരിക്കുകള്‍ തടയുന്നതില്‍ വലിയ പങ്ക് വഹിക്കുന്നു.
പദരക്ഷകളുടെ തിരഞ്ഞെടുപ്പ് (Proper Footwear) നാം കളിക്കുന്നകളിക്ക് അനുയോജ്യമായതും തേയ്മാനം സംഭവിക്കാത്തതുമായ പാദരക്ഷകള്‍ ( Footwear ) ഉപയോഗിക്കുന്നത് സന്ധികള്‍ക്കും നട്ടെല്ലിനും ഉണ്ടാകുന്ന ആഘാതം കുറയ്ക്കും. കൂടാതെ ഹെല്‍മറ്റ്, ഗാര്‍ഡുകള്‍ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങള്‍ ധരിക്കാന്‍ മടി കാണിക്കരുത്. ശരിയായ രീതിയിലുള്ള പരിശീലനം (proper Technique) ഏത് കായിക ഇനമാണെങ്കിലും അത് ശരിയായ രീതിയില്‍ (Proper Tehnique ) പരിശീലിക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പരിക്കുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഒരു പരിശീലകന്റെ സഹായത്തോടെ ശരിയായ രീതികള്‍ പഠിക്കുന്നത് ഇതിന് ഉത്തമമാണ്. ജലാംശം നിലനിര്‍ത്തുക ( Proper Hydration ) വ്യായാമം പോലെ തന്നെ പ്രധാനമാണ് ശരീരത്തിന് നല്‍കുന്ന വിശ്രമവും പോഷകാഹാരവും, കഠിനമായ കായിക അധ്വാനത്തിന് ശേഷം പേശികള്‍ക്ക് സ്വയം സുഖപ്പെടാന്‍ മതിയായ വിശ്രമവും എട്ടു മണിക്കൂര്‍ ഉറക്കവും ആവശ്യമാണ്. അതോടൊപ്പം ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നത് പേശികള്‍ കോച്ചിപ്പിടിക്കുന്നത് (Cramps) ഒഴിവാക്കാന്‍ സഹായിക്കും. കൂടാതെ എല്ലുകളുടെയും പേശികളുടെയും ആരോഗ്യത്തിന് ആവശ്യമായ പ്രോട്ടീനും കാല്‍സ്യവും അടങ്ങിയ ഭക്ഷണക്രമം നിര്‍ബന്ധമായും പാലിക്കണം. ഏറ്റവും പ്രധാനമായി, ശരീരം നല്‍കുന്ന നിര്‍ബന്ധമായും സൂചനകള്‍ ശ്രദ്ധിക്കുക. ചെറിയ വേദനകള്‍ പോലും അവഗണിച്ചുകൊണ്ട് കളി തുടരുന്നത് വലിയ പരിക്കുകളിലേക്ക് നയിച്ചേക്കാം. പരിക്കേറ്റാല്‍ എന്തുചെയ്യണം? മുന്‍കാലങ്ങളില്‍ പരിക്കേറ്റാല്‍ ഉടന്‍ വിശ്രമം (Rest) മാത്രം നിര്‍ദ്ദേശിക്കുന്ന Rice രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. എന്നാല്‍ ആധുനിക സ്‌പോര്‍ട്‌സ് മെഡിസിന്‍ ഇന്ന് ശുപാര്‍ശ ചെയ്യുന്നത് കൂടുതല്‍ ശാസ്ത്രീയമായ P.O.L.I.C.E പ്രോട്ടോക്കോള്‍ ആണ്. ഇത് പരിക്കേറ്റ ഭാഗം വേഗത്തില്‍ സുഖപ്പെടാന്‍ സഹായിക്കുന്നു.
1.P- Protection പരിക്കേറ്റ ഭാഗത്തിന് കൂടുതല്‍ ആഘാതം ഏല്‍ക്കാത്ത വിധം സംരക്ഷിക്കുക. താത്കാലികമായി ആ ഭാഗം ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ സപ്പോര്‍ട്ടുകള്‍ ഉപയോഗിക്കുകയോ ചെയ്യാം. 2.O.L- Optimal Loading: പൂര്‍ണ്ണമായ വിശ്രമത്തിന് പകരം, വേദനയില്ലാത്ത പരിധിയില്‍ നിന്നുകൊണ്ട് പരിക്കേറ്റ ഭാഗത്തിന് ചെറിയ ചലനങ്ങള്‍ നല്‍കുക. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കും. ( ഇത് ഒരു വിദഗ്ധന്റെ നിര്‍ദ്ദേശപ്രകാരം ചെയ്യുന്നതാണ് ഉചിതം). 3.I Tce; നിര്‍വിക്കവും വേദനയും കുറയ്ക്കാന്‍ പരിക്കേറ്റ ഭാഗത്ത് ഐസ് പാക്കുകള്‍ ഉപയോഗിക്കുക. 4.C. Compression. നീര് വരുന്നത് നിയന്ത്രിക്കാനായി ഇലാസ്റ്റിക് ബാന്‍ഡേജ് ഉപയോഗിച്ച് പരിക്കേറ്റ ഭാഗം മൃദുവായി കെട്ടിവെക്കുക. രക്തയോട്ടം തടസ്സപ്പെടാത്ത വിധത്തിലായിരിക്കണം ഇത്. 5.E. Elevation. പരിക്കേറ്റ ഭാഗം ഹൃദയത്തിന്റെ നിരപ്പിനേക്കാള്‍ അല്പം ഉയര്‍ത്തി വെക്കുന്നത് നീര് കുറയ്ക്കാന്‍ സഹായിക്കും. പരിക്കുകള്‍ സംഭവിച്ചാല്‍ ഒരിക്കലും വെച്ച് താമസിക്കുകയോ സ്വയം ചികിത്സയിലേക്ക് തിരിയുകയോ ചെയ്യരുത്. ആധുനിക വൈദ്യശാസ്ത്രത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ചികിത്സാ മേഖലകളിലൊന്നാണ് സ്‌പോര്‍ട്‌സ് മെഡിസിന്‍. ആയതിനാല്‍ തന്നെ കായിക മേഖലയുമായി ബന്ധപ്പെട്ട വിഭിന്നങ്ങളായ പരിക്കുകള്‍ക്ക് സ്‌പോര്‍ട്‌സ് മെഡിസിനില്‍ ഫലപ്രദമായ ചികിത്സകളുണ്ട്. പരിക്കുകള്‍ സംഭവിച്ചു എന്നുള്ളതുകൊണ്ട് മാത്രം തങ്ങളുടെ മുന്നോട്ടുള്ള ജീവിതവും കരിയറും അവസാനിപ്പിക്കേണ്ടി വരുന്നവരുടെ എണ്ണം മുന്‍കാലത്തെ അപേക്ഷിച്ച് ഇന്ന് വളരെ കുറവായതും ഈ ആധുനിക ചികിത്സാരീതിയുടെ നേട്ടമാണ്. ആയതിനാല്‍ പരിക്കുകള്‍ സംഭവിച്ചാല്‍ ഉടന്‍ വൈദ്യസഹായം തേടാന്‍ മടിക്കരുത് .
ആവശ്യമുള്ള സാധനങ്ങള്‍ : – 50 ഗ്രാം മുട്ട, സവാള – 1 വലുത്, കടല പൊടി -150 ഗ്രാം, മൈദ-3 എണ്ണം, വെളിച്ചെണ്ണ- 200ഗ്രാം, വെള്ളം പാകത്തിന്, പച്ചമുളക്- 2എണ്ണം, ഇഞ്ചി- ചെറിയ കഷ്ണം, കറിവേപ്പില- 2തണ്ട്, മല്ലിയില- 4തണ്ട്, മുളകുപൊടി- 1/2, ടീസ്പൂണ്‍, മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍, ഗരം മസാല 1/4 ടീസ്പൂണ്‍, ഉപ്പ് പാകത്തിന്
തയാറാക്കുന്ന വിധം : സവാള പച്ചമുളക് ഇഞ്ചി കറിവേപ്പില മല്ലിയില ചെറുതായി അരിഞ്ഞ് മുളകുപൊടി മഞ്ഞള്‍ പൊടി ഖരം മസാല എന്നിവ കടലമാവും മൈദയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് കുറേശ്ശേ വെള്ളം ഒഴിച്ച് കൈകൊണ്ട് നന്നായി മികസ് ചെയ്യുക. ഉഴുന്ന് വടയുടെ മാവിന്റെ തോതില്‍ മാവ് റെഡിയാക്കി പുഴുങ്ങിയ മുട്ട ചെറിയ കഷണങ്ങളായി അരിഞ്ഞു മാവില്‍ ചേര്‍ത്ത് സ്പൂണ്‍ കൊണ്ടു ഇളക്കി മാവില്‍ യോജിപ്പിച്ചു വെളിച്ചെണ്ണ ചൂടാകുമ്പോള്‍ ഓരോ സ്പൂണ്‍ വീതം കോരിയിട്ട് പൊരിച്ചെടുക്കുക.
News
ഗള്‍ഫിലെ സിബിഎസ്ഇ പ്ലസ്ടു പരീക്ഷകള്‍ റദ്ദാക്കി
നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷ സാഹചര്യത്തെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ റദ്ദാക്കിയതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജുക്കേഷന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 10 വരെ നടത്താന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളുമാണ് റദ്ദാക്കിയിരിക്കുന്നത്. നേരത്തെ മാറ്റിവെച്ചിരുന്ന പരീക്ഷകളും ഇനി നടത്തില്ലെന്നും സിബിഎസ്ഇ വ്യക്തമാക്കിയിട്ടുണ്ട്.
പരീക്ഷകള്‍ റദ്ദാക്കിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം എങ്ങനെ പ്രഖ്യാപിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും ബോര്‍ഡ് അറിയിച്ചു. ഗള്‍ഫ് മേഖലയില്‍ നിലനില്‍ക്കുന്ന സുരക്ഷാ ആശങ്കകളെയും യാത്രാ നിയന്ത്രണങ്ങളെയും പരിഗണിച്ചാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇതിനുമുമ്പ് ഗള്‍ഫ് രാജ്യങ്ങളിലെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളും ബോര്‍ഡ് റദ്ദാക്കിയിരുന്നു. പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം വിദ്യാര്‍ത്ഥികളുടെ ഉയര്‍ന്ന വിദ്യാഭ്യാസ പ്രവേശനത്തിന് നിര്‍ണായകമായതിനാല്‍ പുതിയ തീരുമാനം വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. ഫലപ്രഖ്യാപനത്തിനായുള്ള പുതിയ മാനദണ്ഡങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് സിബിഎസ്ഇ അധികൃതര്‍ വ്യക്തമാക്കുന്നത്.
-
india2 days agoപാക് താരത്തെ ടീമിലെടുത്തു; സണ്‍റൈസേഴ്സ് ലീഡ്സിന്റെ എക്സ് അക്കൗണ്ടിന് പൂട്ട്
-
kerala2 days agoഎം. ആര് അജിത് കുമാറിനെ എക്സൈസ് ചുമതലയില്‍ നിന്ന് മാറ്റി
-
main stories2 days agoപാചകവാതക പ്രതിസന്ധി; കൊച്ചിയിൽ നൂറിലധികം റെസ്റ്റോറന്റുകൾ പൂട്ടി
-
News1 day agoലബനാനിലെ ആരോഗ്യകേന്ദ്രത്തിൽ ഇസ്രായേൽ വ്യോമാക്രമണം; ഡോക്ടർമാർ ഉൾപ്പെടെ 12 ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടു
-
News1 day agoഖാർഗ് ദ്വീപ് ആക്രമിച്ചെന്ന ട്രംപിന്റെ അവകാശവാദം; ഇറാൻ സൈന്യത്തോട് കീഴടങ്ങാൻ മുന്നറിയിപ്പ്
-
News1 day agoപാലക്കാട് പൂരത്തിൽ വെടിക്കെട്ടിനിടെ അപകടം; നാല് പേർക്ക് പരിക്ക്
-
News1 day agoപാചകവാതക പ്രതിസന്ധി രൂക്ഷം; സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു
-
News1 day agoപാചകവാതക ക്ഷാമം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് രാജ്യസഭയിൽ നോട്ടീസ് നൽകി ഹാരിസ് ബീരാൻ എം.പി

