Connect with us

kerala

നിയമസഭ കാണാതെ എട്ട് എല്‍ഡിഎഫ് ഘടകകക്ഷികള്‍

ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള്‍ അമ്പേ പരാജയപ്പെടുന്നത്.

Published

on

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗം ആഞ്ഞടിച്ചുപ്പോള് നിലംപരിശായത് എല്.ഡി.എഫിലെ എട്ടോളം ഘടകകക്ഷികള്. നിയമസഭാ തിര ഞെഞ്ഞെടുപ്പില് ഇടതുമുന്നണിയിലെ 11 പാര്ട്ടികളില് എട്ട് കക്ഷികള്ക്കും ഒരു സീറ്റ് പോലും നേടാനായില്ല. ഇതാദ്യമായാണ് ഇടതു മുന്നണിയിലെ ചെറിയ ക ക്ഷികള് അമ്പേ പരാജയപ്പെടുന്നത്. കേരള കോണ്ഗ്രസ് (മാണി), എന്.സി.പി, ഐ.എന്.എല് തുടങ്ങിയ കക്ഷികളുടെ രാഷ്ട്രീയ ഭാവിതന്നെ അനിശ്ചിതത്വത്തി ലാക്കുന്നതാണ് തിരഞ്ഞെടുപ്പ് മുന്നണിയിക്ക് നേതൃത്വം കൊടുക്കുന്ന സി.പി.എമ്മിനും സി.പി.ഐക്കും ആര്.ജെ.ഡിക്കും മാത്രമാണ് പുറമേ
എല്.ഡി.എഫ് നിരയില് നിന്ന് നിയമസഭയിലേക്ക് അക്കൗണ്ട് തുറക്കാനായത്. കഴിഞ്ഞ നിയമസഭയില് 62 സീറ്റുണ്ടായിരുന്ന സി.പി.എം ഇക്കുറി 26 സീറ്റിലേക്ക് ഒതുങ്ങിയപ്പോള് 17 സീറ്റുണ്ടായിരുന്ന സി.പി.ഐ എട്ട് സീറ്റിലൊതുങ്ങി. ഇരുകക്ഷികള്ക്ക് പുറമേ ഒരു സീറ്റു നേടി ആര്.ജെ.ഡിയും നിയമസഭയില് പ്രാതിനിധ്യം ഉറപ്പാക്കി.
മുന്നണി വിപുലീകരണത്തിന്റെ ഭാഗമായി എല്.ഡി.എഫ് ഒപ്പം കൂട്ടിയ ചെറുകക്ഷികള്ക്കാണ് കനത്ത പ്രഹരം ഏറ്റത്. കേരള കോണ്ഗ്രസ് (മാണി), കേരള കോണ്ഗ്രസ് (ബി), ജനാധിപത്യ കേരള കോണ്ഗ്രസ്, കേരള കോണ്ഗ്രസ് (എസ്), ഐ.എന്.എല്, എന്.സി.പി, എന്.എസ്.ജെ.ഡി, ആര്.എസ്.പി (എല്) എന്നീ എട്ട് പാര്ട്ടികള്ക്ക് ഒരു സീറ്റ് പോലും നേടാനാകാതെ ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടി വന്നു. മധ്യകേരളത്തില് ഇടതുമുന്നണിയുടെ കരുത്താകുമെന്ന് കരുതിയ കേരള കോണ്ഗ്രസ് മാണി വിഭാഗത്തിനും, മുന് കാലങ്ങളില് നിയമസഭയില് സ്ഥിരം സാന്നിധ്യമായിരുന്ന എന്.സി.പി, ഐ.എന്.എല് തുടങ്ങിയ പാര്ട്ടികള്ക്കും സംപൂജ്യ രായി മടങ്ങേണ്ടി വന്നത് എല്.ഡി.എഫിന് വലിയ ക്ഷീണമായി. ഒരു സീറ്റ് പോലും ലഭിക്കാത്ത എട്ട് പാര്ട്ടികള് കൂടി ഉള്പ്പെടുന്നതാണ് നിലവിലെ ഇടതുമുന്നണി എന്നത് വരും ദിവസങ്ങളില് വലിയ രാഷ്ട്രീയ ചര്ച്ചകള്ക്കും മുന്നണിക്കുള്ളിലെ പൊട്ടിത്തെറികള്ക്കും വഴിവെച്ചേക്കും.

kerala

കേരള ജനത സ്വപ്നംകണ്ട തിരിച്ചുവരവ്: സാദിഖലി തങ്ങള്‍

മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.

Published

on

മലപ്പുറം: യു.ഡി.എഫിന്റെ തിരിച്ചുവരവ് കേരളീയ ജനതയുടെ ആവശ്യമായിരുന്നുവെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കൃത്യമായ പ്ലാനുകള്‍, ചിട്ടയോടെയുള്ള പ്രവര്‍ത്തനങ്ങള്‍, ശക്തരായ സ്ഥാനാര്‍ത്ഥികള്‍, പ്രവര്‍ത്തകരും നേതാക്കളും തമ്മിലുള്ള മികച്ച കോ-ഓഡിനേഷന്‍, ഒറ്റക്കെട്ടായ മുന്നണി സംവിധാനം എന്നിവയുടെ വിജയമാണിത്. മലപ്പുറത്ത് മുഴുവന്‍ സീറ്റുകളിലും വിജയിക്കുമെന്ന് യു.ഡി.എഫിന് വാക്ക് കൊടുത്തതായിരുന്നു വെന്നും അതുപാലിക്കാന്‍ സാധിച്ചുവെന്നും തങ്ങള്‍ പറഞ്ഞു.

വയനാട് പുനരധിവാസമുള്‍പ്പടെ യു.ഡി.എഫ് സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. ജനം നല്‍കിയ വിജയത്തിന് പകരമായി ഏറ്റവും മികച്ചത് അവര്‍ക്ക് തിരിച്ചു നല്‍കണം. ആഘോഷങ്ങള്‍ക്കല്ല ജനക്ഷേമത്തിനായിരിക്കണം പ്രാധാന്യം നല്‍കേണ്ടത്. പരസ്യ വാചകങ്ങളിലല്ല, ജനഹൃദയത്തുടിപ്പുകളിലായിരിക്കും യു.ഡി.എഫ് എന്നും തങ്ങള്‍ പറഞ്ഞു. വിജയം നല്‍കിയ വോട്ടര്‍മാര്‍ക്കും കഠിനാധ്വാനവുമായി കൂടെ നിന്ന സഹപ്രവര്‍ത്തകര്‍ക്കും ജനാധിപത്യ പ്രക്രിയ മനോഹരമാക്കിയവര്‍ക്കും നന്ദി പറയുന്നുവെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

 

 

Advertisement
Continue Reading

kerala

മുസ്‌ലിം ലീഗിന് ചരിത്ര വിജയം: 27-ല്‍ 22 സീറ്റുകളിലും വിജയക്കൊടി

റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ച് പി.കെ. കുഞ്ഞാലിക്കുട്ടി

Published

on

സംസ്ഥാന രാഷ്ട്രീയത്തില്‍ തങ്ങളുടെ നിര്‍ണ്ണായക സ്വാധീനം ഒരിക്കല്‍ കൂടി ഉറപ്പിച്ചുകൊണ്ട് മുസ്ലിം ലീഗ്. മത്സരിച്ച 27 സീറ്റുകളില്‍ 22 എണ്ണത്തിലും വിജയിച്ച പാര്‍ട്ടി, തങ്ങളുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍. അതേസമയം പാര്‍ട്ടി നായകന്‍ പി.കെ. കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് നിന്ന് 85,327 വോട്ടുകളുടെ സര്‍വ്വകാല റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിച്ചു. പേരാമ്പ്രയില്‍ എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ അട്ടിമറിച്ച് ഫാത്തിമ തഹിലിയ സഭയിലെത്തുന്ന ആദ്യ ലീഗ് വനിതാ പ്രതിനിധിയായിമാറുകയാണ്.

മലപ്പുറം ജില്ലയില്‍ മത്സരിച്ച 12-ല്‍ 12 സീറ്റുകളും ലീഗ് തൂത്തുവാരുകയാണുണ്ടായത്. താനൂര്‍ മണ്ഡലം 10 വര്‍ഷത്തിന് ശേഷം പി.കെ. നവാസിലൂടെ തിരിച്ചുപിടിക്കാനും യുഡിഎഫിനായി. അതേസമയം തിരൂരില്‍ മന്ത്രി വി. അബ്ദുറഹിമാനെ കുറുക്കോളി മൊയ്തീനും, കളമശ്ശേരിയില്‍ മന്ത്രി പി. രാജീവിനെ വി.ഇ. അബ്ദുള്‍ ഗഫൂറും പരാജയപ്പെടുത്തി.

കഴിഞ്ഞ തവണ നഷ്ടപ്പെട്ട കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം, തിരുവമ്പാടി, കളമശ്ശേരി മണ്ഡലങ്ങള്‍ ലീഗിന് തിരിച്ചുപിടിക്കാനായി. കാസര്‍കോടും മഞ്ചേശ്വരവും റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെയാണ് യുഡിഎഫ് വിജയിച്ചത്. മഞ്ചേശ്വരത്ത് എ.കെ.എം.അഷ്റഫ് 29252 വോട്ടുകള്‍ക്കും കാസര്‍കോട് കല്ലട്ര മാഹിന്‍ 22698 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടി, കോഴിക്കോട് സൗത്ത്, കുന്നമംഗലം,തിരുവമ്പാടി സീറ്റുകള്‍ തിരിച്ചുപിടിച്ച ലീഗ് പേരാമ്പ്ര പിടിച്ചെടുക്കുകയും കൊടുവള്ളി നിലനിര്‍ത്തുകയും ചെയ്തു.

ഇത്തവണ അട്ടിമറിയുണ്ടാകുമെന്ന് ഇടതുപക്ഷം വിശ്വസിച്ച വേങ്ങര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്വതന്ത്രന്‍ സബാഹ് കുണ്ടുപുഴക്കലിന് കെ.എം.ഷാജിയോട് പൊരുതാനായില്ല. 30325 വോട്ടിന്റെ ഭൂരിപക്ഷമാണ് ഷാജി നേടിയത്. പെരിന്തല്‍മണ്ണയില്‍ നജീബ് കാന്തപുരം സര്‍വ്വാധിപത്യംനേടി. 323431 വോട്ടുകളാണ് നജീബ് കാന്തപുരത്തിന്റെ ഭൂരിപക്ഷം. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിലനിര്‍ത്തിയ ലീഗ് എറണാകളത്തെ കളമശ്ശേരിയും തിരിച്ച് പിടിച്ചു.

Advertisement

തിരുമ്പാടിയില്‍ സി.കെ.കാസിം 6741 വോട്ടുകള്‍ക്കും പേരാമ്പ്രയില്‍ ഫാത്തിമ തഹിലിയ 5087 വോട്ടുകള്‍ക്കുമാണ് വിജയിച്ചത്

വിജയിച്ച 22 മണ്ഡലങ്ങളില്‍ 20 എണ്ണത്തിലും പതിനായിരത്തിന് മുകളിലാണ് ലീഗ് സ്ഥാനാര്‍ത്ഥികളുടെ ഭൂരിപക്ഷം. നജീബ് കാന്തപുരം പെരിന്തല്‍മണ്ണയില്‍ 32,341 വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടി.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പുതുമയും താഴെത്തട്ടിലുള്ള കൃത്യമായ പ്രവര്‍ത്തനവുമാണ് ലീഗിനെ ഈ വലിയ വിജയത്തിലേക്ക് നയിച്ചത്. 2011-ല്‍ നേടിയ 20 സീറ്റുകള്‍ എന്ന റെക്കോര്‍ഡാണ് ഇതോടെ തിരുത്തപ്പെട്ടത്.

 

Advertisement
Continue Reading

kerala

കേരളത്തില്‍ യുഡിഎഫ് തരംഗം: 102 സീറ്റുകളുമായി മിന്നും വിജയം

പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം.

Published

on

തിരുവനന്തപുരം: പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തികൊണ്ട് കേരളത്തില്‍ യുഡിഎഫിന്റെ സമഗ്രാധിപത്യം. പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 102 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലേക്ക് തിരിച്ചെത്തുന്നു. കഴിഞ്ഞ തവണ 41 സീറ്റില്‍ ഒതുങ്ങയപ്പോള്‍ അത് ഇത്തവണ 102 എന്ന മാന്ത്രിക സംഖ്യയിലേക്കുള്ള കുതിപ്പ് രാഷ്ട്രീയ കേരളത്തെ അമ്പരപ്പിച്ചു.

പിണറായി സര്‍ക്കാരിലെ 13 മന്ത്രിമാര്‍ പരാജയത്തിലേക്ക് കൂപ്പുകുത്തിയപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ധര്‍മ്മടത്ത് കിതച്ച് കുതിച്ച് കയറിയതും ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയായി.

മലപ്പുറം, കോട്ടയം, എറണാകുളം, വയനാട്, ഇടുക്കി ജില്ലകളിലെ മുഴുവന്‍ സീറ്റുകളും യുഡിഎഫ് തൂത്തുവാരിയ ചിത്രമാണ് കാണാനായത്. പത്തനംതിട്ട, കാസര്‍കോട്, കോഴിക്കോട് ജില്ലകളില്‍ ഓരോ സീറ്റൊഴികെ മറ്റെല്ലാം യുഡിഎഫിനാണ്. പാലക്കാട്, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലും യുഡിഎഫ് കരുത്തുറ്റ തിരിച്ചുവരവ് നടത്തി.
മുസ്ലിം ലീഗിനൊപ്പം കേരള കോണ്‍ഗ്രസും (ജോസഫ് വിഭാഗം) മികച്ച പ്രകടനമാണ് നടത്തിയത്. ലീഗിന് 27ല്‍ 22ും നേടാനായത് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ചരിത്ര നിമിഷമാണ്.

Continue Reading

Trending