Connect with us

crime

കുട്ടികളുടെ സൂപ്പർ ഹീറോ യഥാർത്ഥ ജീവിതത്തിൽ ‘കള്ളൻ’; പവർ റേഞ്ചേഴ്സ് ഹീറോ കുപ്രസിദ്ധ കള്ളനായി മാറിയതിന് പിന്നിലെ കാരണം ഇതാണ്

Published

on

ആയിരക്കണക്കിന് കുട്ടികളുടെ ബാല്യകാല നൊസ്റ്റാൾജിയയായ ‘പവർ റേഞ്ചേഴ്‌സ്’ പരമ്പരയിലെ പ്രശസ്തമായ ആക്ഷൻ രംഗങ്ങള്‍ക്ക് ജീവൻ നൽകിയ ജാപ്പനീസ് സ്റ്റണ്ട്മാൻ യാസുതോമോ ഇഹാരയുടെ ജീവിതം പിന്നീട് വഴിമാറിയത് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക്. തന്റെ അവിശ്വസനീയമായ കായികക്ഷമതയും സ്റ്റണ്ട് പരിശീലനവും ഉപയോഗിച്ച് ജപ്പാനില്‍ 43-ലധികം വീടുകൾ കൊള്ളയടിച്ച ഇയാളുടെ കഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാവുകയാണ്.

മുഖംമൂടിക്ക് പിന്നിലെ മനുഷ്യൻ

1975 മുതൽ ജപ്പാനിൽ സംപ്രേക്ഷണം ചെയ്തിരുന്ന സൂപ്പർ സെന്റായി (Super Sentai) പരമ്പരകളാണ് പിന്നീട് ആഗോളതലത്തിൽ ‘പവർ റേഞ്ചേഴ്‌സ്’ എന്ന പേരിൽ തരംഗമായി മാറിയത്. അമേരിക്കൻ അഭിനേതാക്കളുടെ ഡയലോഗുകൾക്കൊപ്പം, ജപ്പാനിലെ സ്റ്റണ്ട് പെർഫോമർമാർ മുഴുവൻ സ്യൂട്ടുകളും ധരിച്ച് അവതരിപ്പിച്ച ആവേശകരമായ ആക്രോബാറ്റിക്സും ഫൈറ്റുകളാണ് ഈ പരമ്പരയുടെ വിജയത്തിന് പിന്നിൽ.

ഈ ജാപ്പനീസ് സ്റ്റണ്ട്മാൻമാരിൽ പ്രമുഖനായിരുന്നു യാസുതോമോ ഇഹാര. ‘ടെൻസോ സെന്തായ് ഗോസീഗർ’, ‘കാമെൻ റൈഡർ ഒഒഒ’ തുടങ്ങിയ ജനപ്രിയ പരമ്പരകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഉയര്‍ന്ന ഫ്ലിപ്പുകളും സങ്കീർണ്ണമായ പോരാട്ടങ്ങളും തീർക്കാൻ അദ്ദേഹത്തിന് സാധിച്ചിരുന്നു. എന്നാൽ 2009-ൽ സംഭവിച്ച കാൽമുട്ടിനേറ്റ പരിക്കോടെ ഇഹാരയുടെ സ്റ്റണ്ട് കരിയർ അവസാനിച്ചു. പരിക്കേറ്റ സ്റ്റണ്ട് താരങ്ങൾക്ക് സിനിമാലോകത്ത് പിന്നീട് വലിയ പിന്തുണയോ സ്ഥിരവരുമാനമോ ലഭിക്കാതെ വന്നതോടെ അദ്ദേഹം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായി.

Advertisement

‘സ്പൈഡർമാൻ കള്ളൻ’

വിനോദലോകത്തേക്ക് തിരികെ വരാൻ ഒരു നാടക സ്കൂൾ ആരംഭിക്കാൻ പണം കണ്ടെത്തേണ്ടിയിരുന്ന ഇഹാര, അതിനായി നിയമവിരുദ്ധമായ മാർഗ്ഗം തിരഞ്ഞെടുക്കുകയായിരുന്നു. 2013-നും 2014-നും ഇടയിൽ ജപ്പാനിലെ സൈതാമ പ്രിഫെക്ചറിൽ നിരവധി മോഷണങ്ങൾ അദ്ദേഹം നടത്തി. കുറഞ്ഞത് 43 വീടുകളിലെങ്കിലും കയറി മോഷണം നടത്തിയ ഇയാളെ ഒടുവിൽ 2014-ൽ അധികാരികൾ പിടികൂടുകയായിരുന്നു.

താൻ ഒരു മികച്ച സ്റ്റണ്ട് പെർഫോമറാകാൻ ഉപയോഗിച്ച അതേ ശാരീരിക ശേഷിയാണ് ഇഹാര മോഷണങ്ങൾക്കും വിനിയോഗിച്ചത്. മതിലുകൾ ചാടിക്കടന്നും തൂണുകളിൽ കയറിയും സാധാരണക്കാരായ കള്ളന്മാർക്ക് എത്തിച്ചേരാൻ കഴിയാത്ത മുകളിലത്തെ നിലയിലെ ബാൽക്കണികൾ വഴി അദ്ദേഹം വീടുകളിൽ പ്രവേശിച്ചു. ഇത് ജാപ്പനീസ് മാധ്യമങ്ങൾക്കിടയിൽ അദ്ദേഹത്തിന് “സ്പൈഡർമാൻ കള്ളൻ” എന്ന പേര് നേടിക്കൊടുത്തു. ഏകദേശം 8.2 ദശലക്ഷം യെൻ (ഏകദേശം 77,000 ഡോളർ) വിലമതിക്കുന്ന വസ്തുവകകളാണ് ഇയാൾ മോഷ്ടിച്ചത്. ഈ കേസിൽ 2020-ൽ ജപ്പാൻ കോടതി അദ്ദേഹത്തിന് അഞ്ച് വർഷത്തെ തടവുശിക്ഷ വിധിച്ചു.

Advertisement

crime

തറവാട് വീടിനുവേണ്ടി ക്രൂരത; ഇളയ സഹോദരനെ തല്ലിക്കൊന്ന് ജ്യേഷ്‌ഠനും കുടുംബവും

Published

on

By

ഉത്തർപ്രദേശിലെ ചിത്രകൂട്ടിൽ കുടുംബവക വീടും സ്വത്തുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് 60കാരനായ വ്യക്തിയെ മൂത്ത സഹോദരനും കുടുംബവും ചേർന്ന് തല്ലിക്കൊന്നു. ചിത്രകൂട് ജില്ലയിലെ ഭാരതികു പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഭർത്തൗൾ ഗ്രാമത്തിലാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. ശിവപ്രകാശ് വിശ്വകർമയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്തു.

സംഭവം ഇങ്ങനെ

ശിവപ്രകാശ് വിശ്വകർമയുടെ ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. തുടർന്ന് അദ്ദേഹം തറവാട്ടു വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിന് വിവാഹിതരായ മൂന്ന് പെൺമക്കളാണുള്ളത്. ശിവപ്രകാശിന്റെ പേരിൽ തറവാട്ടു വീടിന് പുറമെ ഏകദേശം 12 ഏക്കർ ഭൂമിയുമുണ്ടായിരുന്നു. എന്നാൽ ഈ സ്വത്തുക്കളും വീടും കൈയടക്കാൻ മൂത്ത സഹോദരനായ ബോധിലാലും കുടുംബവും പദ്ധതിയിട്ടിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. ശിവപ്രകാശ് തറവാട്ടു വീട് ഒഴിഞ്ഞുനൽകി താൻ വാങ്ങിയ മറ്റെതെങ്കിലും സ്ഥലത്തേക്ക് മാറിത്താമസിക്കണമെന്ന് ബോധിലാൽ നിരന്തരം ആവശ്യപ്പെട്ടിരുന്നു.

വ‌ടിയും കല്ലും ഉപയോഗിച്ചുള്ള ക്രൂരമായ ആക്രമണം

Advertisement

സംഭവദിവസം പുറത്തുപോയി മിവന്ന ശിവപ്രകാശ് വീട് വൃത്തിയാക്കിക്കൊണ്ടിരിക്കവെയാണ് ആക്രമണമുണ്ടായത്. ജ്യേഷ്‌ഠൻ ബോധിലാലും ഭാര്യയും മകനും ചേർന്ന് അദ്ദേഹത്തെ മുറിയിൽ നിന്ന് വലിച്ചിഴച്ച് പുറത്തിറക്കി വടികൊണ്ട് തലയിലും ശരീരത്തിലും മാറിമാറി അടിക്കുകയായിരുന്നു. തുടർന്ന് തലയിലും മുഖത്തും വലിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന അദ്ദേഹത്തിന്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടിരുന്നു.

ഉടൻതന്നെ പൊലീസ് എത്തി ശിവപ്രകാശിനെ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. ചികിത്സയിലിരിക്കെ അദ്ദേഹം മരണത്തിന് കീഴടങ്ങി.

പോസ്റ്റ്‌മോർട്ടത്തിനു ശേഷമുള്ള പ്രതിഷേധവും അറസ്റ്റും

കൊലപാതകത്തിൽ പ്രതികളായ ബോധിലാൽ, ഭാര്യ ഛത്തീസൻ എന്ന അമൃത, മകൻ ഗുലാബ് എന്നിവർക്കെതിരെ മരിച്ചയാളുടെ മകൾ സംഗീത ദേവി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതികളെ പിടികൂടാൻ വൈകിയതിൽ പ്രതിഷേധിച്ച് ബന്ധുക്കളും നാട്ടുകാരും പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം പ്രധാന റോഡിൽ വെച്ച് ഉപരോധ സമരം നടത്തി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് സ്ഥലത്തെത്തിയ ഉന്നത ഉദ്യോഗസ്ഥർ കർശന നടപടിയെടുക്കുമെന്ന് ഉറപ്പ് നൽകിയതിനെത്തുടർന്നാണ് സമരം അവസാനിപ്പിച്ചത്.

Advertisement

പൊലീസ് സൂപ്രണ്ട് അരുൺ കുമാർ സിംഗിന്റെ നേതൃത്വത്തിൽ അന്വേഷണം ഊർജിതമാക്കുകയും, മുഖ്യപ്രതിയായ ബോധിലാലിനെയും ഭാര്യയെയും പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഒളിവിൽ പോയ മകനുവേണ്ടിയുള്ള തിരച്ചിൽ പൊലീസ് ശക്തമാക്കിയിട്ടുണ്ട്. സ്വത്തുതർക്കത്തെ തുടർന്ന് സഹോദരൻ തന്നെ സഹോദരനെ കൊലപ്പെടുത്തിയ സംഭവം പ്രദേശത്ത് വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരിക്കുന്നത്.

Continue Reading

crime

മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

Published

on

മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ ‘പ്രാണികൾ ഇഴയുന്നതുപോലെ’ തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.
പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.
യഥാർത്ഥ പ്രതിയെ കണ്ടെത്താനായി പിതാവ് ഉൾപ്പെടെ 17 സംശയിതരുടെ ഡിഎൻഎ സാമ്പിളുകൾ പോലീസ് ശേഖരിച്ചു. ജനുവരി 27-ന് പുറത്തുവന്ന ലാബ് റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന സത്യം വെളിപ്പെട്ടത്. ഗർഭസ്ഥ ശിശുവിന്റെ ഡിഎൻഎയുമായി പിതാവിന്റെ സാമ്പിൾ മാത്രമാണ് കൃത്യമായി ഒത്തുപോയത്. കഴിഞ്ഞ വർഷം മാർച്ചിനും സെപ്റ്റംബറിനും ഇടയിലാണ് പീഡനം നടന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കേസിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് അന്വേഷണം നടത്തിവരികയാണ്.
Continue Reading

crime

യുകെയിൽ സ്ത്രീയെ പീഡിപ്പിച്ച് മലയാളി; തലകുനിച്ച് കുറ്റം സമ്മതിച്ച് പ്രതി, നാടുകടത്താൻ ഉത്തരവിട്ട് കോടതി

Published

on

ലണ്ടൻ: യുകെയിലെ സമർസെറ്റ് ടോണ്ടനിൽവെച്ച് സ്ത്രീയെ പീഡിപ്പിച്ച മലയാളിക്ക് 12 വർഷം തടവുശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സ്വദേശി മനോജ് ചിന്താതിര (29) ആണ് ശിക്ഷിക്കപ്പെട്ടത്. കേസിൽ ഇയാൾ കുറ്റം സമ്മതിച്ചു.

കഴിഞ്ഞ വർഷം ഒക്ടോബർ 11ന് രാത്രി പത്തിനും പുലർച്ചെ അഞ്ചിനുമിടയിൽ വിക്ടോറിയ പാർക്കിൽവെച്ചാണ് സംഭവം നടന്നത്. തൊട്ടടുത്ത ദിവസം പരാതി ലഭിച്ചതിനെത്തുടർന്ന് അന്വേഷണം ആരംഭിച്ച പൊലീസ് അന്ന് പ്രതിയെ അറസ്റ്റ് ചെയ്തു. നിശ്ചിതകാലത്തെ ശിക്ഷയ്ക്കുശേഷം പ്രതിയെ നാടുകടത്താൻ ജഡ്ജി സ്റ്റീഫൻ ക്ലൈമി ഉത്തരവിട്ടു.

കോടതിയിൽ തല കുനിച്ചുനിന്ന മനോജ് പശ്ചാത്താപം പ്രകടിപ്പിച്ചു. അസ്വസ്ഥയായ അപരിചിത യുവതിയെ തെരുവിൽവെച്ച് കണ്ട മനോജ് ചിന്താതിര സമീപിക്കുകയായിരുന്നു. മുപ്പതുകളിലുള്ള യുവതിക്ക് ഇയാൾ കടയിൽനിന്ന് ബിയർ വാങ്ങി നൽകി. താൻ പീഡിപ്പിക്കാൻ പോകുകയാണെന്ന് സ്ത്രീയോട് പറഞ്ഞ ശേഷമാണ് മനോജ് കൃത്യം നടത്തിയത്. ‘ദയവായി തന്നെ ഉപദ്രവിക്കരുത്’ എന്ന് ആവർത്തിച്ച് യുവതി യാചിക്കുന്നത് അടുത്തുള്ള സുരക്ഷാ ക്യാമറകളിൽ പതിഞ്ഞു.

തുടക്കത്തിൽ കുറ്റം നിഷേധിച്ച മനോജിനെതിരെ ശക്തമായ തെളിവുകളാണ് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് ഹാജരാക്കിയത്. ഇതേ തുടർന്നാണ് മനോജ് കുറ്റം സമ്മതിച്ചത്.

Continue Reading

Trending