Connect with us

News

മൂന്ന് ഓവറില്‍ നാല് റണ്‍സിന് ഒമ്പത് വിക്കറ്റ്! ശ്രീലങ്കൻ താരത്തിന്റെ പ്രകടനത്തിന് പിന്നാലെ ചർച്ചയാകുന്ന ക്രിക്കറ്റിലെ ബ്രസീലിയൻ കൊടുങ്കാറ്റ്

Published

on

വനിതാ ഏഷ്യാ കപ്പിൽ ഇന്തോനേഷ്യയ്‌ക്കെതിരെ ശ്രീലങ്കൻ നായിക ചമാരി അത്തപ്പത്തു രചിച്ച ചരിത്രനേട്ടം ക്രിക്കറ്റ് ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്. മത്സരത്തിൽ 3.3 ഓവർ പന്തെറിഞ്ഞ് വെറും അഞ്ച് റൺസ് മാത്രം വിട്ടുകൊടുത്ത് ഏഴ് വിക്കറ്റുകൾ വീഴ്ത്തിയ താരം, ഹാട്രിക് നേട്ടത്തോടെ ലങ്കൻ ക്രിക്കറ്റിന്റെ റെക്കോർഡ് ബുക്കിൽ പുതിയ ചരിത്രമെഴുതി.

എന്നാൽ ഇത്രയും മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബൗളിങ് പ്രകടനങ്ങളുടെ പട്ടികയിൽ ആദ്യ മൂന്നിൽ പോലും ഇടംപിടിക്കാൻ ചമാരിക്ക് സാധിച്ചിട്ടില്ല. ഈ റെക്കോർഡ് പട്ടികയിൽ നാലാമതാണ് ശ്രീലങ്കൻ ഇതിഹാസത്തിന്റെ സ്ഥാനം.

അന്താരാഷ്ട്ര വനിതാ ടി20 ക്രിക്കറ്റ് ചരിറ്റത്തിലെ എക്കാലത്തെയും മികച്ച ബൗളിങ് ഫിഗറിന്റെ റെക്കോർഡ് ബ്രസീലിയൻ താരം ലോറ കാര്‍ഡോസോയുടെ പേരിലാണ്. ഈ വർഷം ഏപ്രിലിൽ ലെസോത്തോയ്‌ക്കെതിരായ മത്സരത്തിൽ വെറും മൂന്ന് ഓവറിൽ നാല് റൺസ് മാത്രം വഴങ്ങി ഒമ്പത് വിക്കറ്റുകളാണ് താരം പിഴുതെറിഞ്ഞത്. ബ്രസീൽ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ലെസോത്തോ വെറും 13 റൺസിന് പുറത്താവുകയായിരുന്നു. മത്സരത്തിൽ ബ്രസീൽ 189 റൺസിന്റെ തകർപ്പൻ ജയമാണ് സ്വന്തമാക്കിയത്.

അതേസമയം, വനിതാ ഏഷ്യാ കപ്പിൽ ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിന് തയ്യാറെടുക്കുകയാണ് ഡിഫൻഡിങ് ചാമ്പ്യന്മാരായ ശ്രീലങ്ക. നാളെ നടക്കുന്ന മത്സരത്തിൽ ബംഗ്ലാദേശാണ് ലങ്കയുടെ എതിരാളികൾ. ഇതിനോടകം തന്നെ ടൂർണമെന്റിന്റെ സെമിഫൈനലിൽ സ്ഥാനം ഉറപ്പിച്ചിട്ടുള്ള ചമാരിയും സംഘവും, സെപ്റ്റംബർ എട്ടിന് നടക്കുന്ന സെമി പോരാട്ടത്തിൽ മലേഷ്യയെ നേരിടും.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

international

വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ ക്രൂരമായ നശീകരണ പ്രവർത്തനങ്ങൾ; ഫലസ്തീന്റെ കൃഷിയിടങ്ങളും ഒലിവ് തോട്ടങ്ങളും തകർത്ത് ഇസ്രായേൽ ബുൾഡോസറുകൾ

Published

on

By

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേലിന്റെ നശീകരണ പ്രവർത്തനങ്ങൾ ഫലസ്തീന്റെ ഭക്ഷ്യമേഖലയെയും കൃഷിയിടങ്ങളെയും ലക്ഷ്യമിട്ട് വ്യാപിക്കുന്നു. ഇസ്രായേലി കുടിയേറ്റക്കാരുടെ അക്രമാസക്തമായ കടന്നുകയറ്റം ഫലസ്തീനികളുടെ ഉടമസ്ഥതയിലുള്ള കൃഷിഭൂമികളെ പൂർണ്ണമായും തകർക്കുന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

വെസ്റ്റ് ബാങ്കിലെ അറബ-യഅബാദിൽ നാശത്തിന്റെ ദൃശ്യങ്ങളാണ് എങ്ങും കാണാനാകുന്നത്. ബുൾഡോസറുകളുടെ ശബ്ദവും റോഡിന്റെ ഇരുവശങ്ങളിലുമായി പിഴുതെറിയപ്പെട്ട ഒലിവ് മരങ്ങളും ആ പ്രദേശത്തിന്റെ ദുരവസ്ഥ വിളിച്ചോതുന്നു. കിലോമീറ്ററുകളോളം ഒലിവ് തോട്ടങ്ങൾ തകർത്തെറിയപ്പെട്ടിരിക്കുന്നു.ഫലസ്തീൻ അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള ഏരിയ ‘എ’ യുടെ അതിർത്തി അടയാളപ്പെടുത്തുന്ന ചുവന്ന തൂണുകൾ കടന്നുപോലും ഇസ്രായേലി പതാകകൾ നാട്ടിയിരിക്കുകയാണ്.

അൽ-ഫാരി കുടുംബത്തിന്റെ ഭൂമിയിൽ നടന്ന നശീകരണ പ്രവർത്തനങ്ങൾ ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണ്. തങ്ങളുടെ അവസാനത്തെ ഒലിവ് തോട്ടങ്ങളെങ്കിലും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഫലസ്തീനി സ്ത്രീകൾ സൈനികരോട് അപേക്ഷിക്കുന്ന കാഴ്ച ഏറെ വേദനാജനകമാണ്. എന്നാൽ ഇതിന്റെ ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച കുടുംബാംഗങ്ങളുടെ ഫോണുകൾ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. റോഡിന്റെ വിവിധ ഭാഗങ്ങളിൽ ഒരേസമയം പ്രവർത്തിച്ച ബുൾഡോസറുകൾ നൂറുകണക്കിന് ഒലിവ് മരങ്ങളാണ് തകർത്തത്. തകർന്നുവീണ വീടുകളുടെയും കെട്ടിടങ്ങളുടെയും അവശിഷ്ടങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുകയാണ്.

“ഇതൊരു കൃത്യമായ കുടിയേറ്റ പദ്ധതിയാണ്. ഒലിവ് മരങ്ങൾ പിഴുതെറിയുക വഴി ഈ നാട്ടിൽ നിന്ന് ആളുകളെ വേരോടെ പിഴുതെറിയാനാണ് അവർ ശ്രമിക്കുന്നത്. വൈകാതെ ഇവിടെ ഒന്നും അവശേഷിക്കില്ലെന്ന്,” പ്രദേശവാസികൾ ഫലസ്തീനികൾ പറയുന്നു.

Advertisement

ഉപരോധാവസ്ഥയിൽ ഫലസ്തീൻ ഗ്രാമങ്ങൾ

ഫലസ്തീനികളുടെ വീടുകളും ബിസിനസുകളും കൃഷിയിടങ്ങളും ഇസ്രായേലി സൈന്യത്തിന്റെ പിന്തുണയോടെ കുടിയേറ്റക്കാർ ആക്രമിക്കുന്നത് വെസ്റ്റ് ബാങ്കിൽ പതിവാണ്. എന്നാൽ 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം ഇത്തരം ആക്രമണങ്ങളുടെ വേഗതയും തീവ്രതയും ക്രമാതീതമായി വർദ്ധിച്ചിരിക്കുകയാണ്.

പടിഞ്ഞാറ് മേവോ ഡോട്ടൻ സെറ്റിൽമെന്റും, വടക്ക് പുതുതായി സ്ഥാപിതമായ എമെക് ഡോട്ടൻ സെറ്റിൽമെന്റും, തെക്ക് നിരവധി പുതിയ കുടിയേറ്റ കേന്ദ്രങ്ങളും ചേർന്ന് അറബ പട്ടണത്തെ പൂർണ്ണമായും വളഞ്ഞിരിക്കുകയാണ്. അന്താരാഷ്ട്ര നിയമപ്രകാരം വെസ്റ്റ് ബാങ്കിലെ ഇസ്രായേലി കുടിയേറ്റങ്ങളും ഔട്ട്‌പോസ്റ്റുകളും നിയമവിരുദ്ധമാണ്.

2023 ഒക്ടോബറിനുശേഷം അറബയുടെ പടിഞ്ഞാറുള്ള 1,500 ഡൂൺ (1.5 ചതുരശ്ര കിലോമീറ്റർ) കൃഷിഭൂമിയാണ് കുടിയേറ്റക്കാർ നശിപ്പിച്ചത്. എന്നാൽ മാർച്ചിൽ അറബ സൈനിക ക്യാമ്പ് വീണ്ടും പിടിച്ചെടുക്കുമെന്ന് ഇസ്രായേൽ സൈന്യം പ്രഖ്യാപിച്ചതോടെ സ്ഥിതി കൂടുതൽ ഗുരുതരമായി മാറിയിരിക്കുകയാണ്.

Advertisement
Continue Reading

News

‘ഈ കപ്പ് നിനക്കുള്ളതല്ലേ മുത്തേ’; കെസിഎൽ ഫൈനലിൽ ഫീൽഡിങ്ങിനിടെ കൂട്ടിയിടിച്ച് ബോധം നഷ്ടപ്പെട്ട ഷോൺ റോജർക്ക് സ്നേഹസമ്മാനമായി വിജയകിരീടവും കൊണ്ട് ടൈറ്റൻസ് താരങ്ങൾ ആശുപത്രിയിൽ

Published

on

By

കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) ഫൈനലിൽ കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ വീഴ്ത്തി തൃശൂർ ടൈറ്റൻസ് കിരീടം ചൂടിയപ്പോൾ, ആ വിജയാഹ്ലാദത്തേക്കാൾ ഏറെ നോവായി മാറിയത് ഫീൽഡിംഗിനിടെ പരിക്കേറ്റ യുവതാരം ഷോൺ റോജറുടെ അവസ്ഥയായിരുന്നു. കാലിക്കറ്റ് ഇന്നിങ്സിനിടെ ക്യാച്ചിനായി ശ്രമിക്കുന്നതിനിടെ തൃശൂർ ഫീൽഡർമാരായ മുഹമ്മദ് ഇനാനും ഷോൺ റോജറും തമ്മിൽ ഭയാനകമായ രീതിയിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇനാന്റെ കാൽമുട്ട് റോജറുടെ നെഞ്ചിലാണ് ഇടിച്ചത്. ഇതേത്തുടർന്ന് റോജർക്ക് ഏകദേശം ഒരു മിനിറ്റോളം ബോധം നഷ്ടപ്പെടുകയും, ഉടൻതന്നെ മെഡിക്കൽ ടീം ഗ്രൗണ്ടിലെത്തി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

ടീം കപ്പടിച്ച സന്തോഷം ആഘോഷിക്കുന്നതിനിടയിലും സഹതാരത്തിന് സംഭവിച്ച അപകടത്തിന്റെ വിഷമത്തിലായിരുന്നു മറ്റ് കളിക്കാരെല്ലാം. തുടർന്ന് ഫൈനൽ വിജയത്തിന് പിന്നാലെ തൃശൂർ ടൈറ്റൻസ് താരങ്ങൾ നേരിട്ട് ആശുപത്രിയിലെത്തി കപ്പ് ഷോൺ റോജറിന് കൈമാറി. “‘ഈ കപ്പ് നിനക്കുള്ളതല്ലേ മുത്തേ’…” എന്ന് ചോദിച്ചുകൊണ്ട് സഹതാരങ്ങൾ കപ്പ് കൈമാറിയ ആ ഹൃദയസ്പർശിയായ നിമിഷം ക്രിക്കറ്റ് ലോകത്തിന്റെ കണ്ണ് നനയിക്കുന്നതായി.

ആശുപത്രി കിടക്കയിൽ നിന്ന് തന്റെ വേദനയും ഒപ്പം വിജയത്തിന്റെ സന്തോഷവും പങ്കുവെച്ച് ഷോൺ റോജർ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ ഇങ്ങനെ:

“ആരാധകർ നിറഞ്ഞ സ്റ്റേഡിയത്തിൽ കിരീടമുയർത്തണമെന്നതായിരുന്നു എന്റെ ഏറ്റവും വലിയ സ്വപ്നവും ആഗ്രഹവും. എന്നാൽ ദൈവത്തിന്റെ പദ്ധതി മറ്റൊന്നായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങളിൽ ഒന്നിൽ ആഘോഷിക്കേണ്ടിയിരുന്ന ആ വേദിയിൽ ഉണ്ടാകാൻ കഴിയാതെ വന്നപ്പോൾ വല്ലാത്തൊരു വേദന തോന്നി.

Advertisement

ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്ന് ഞാൻ എന്റെ പ്രിയപ്പെട്ട തൃശൂർ ടൈറ്റൻസ് ടീം അംഗങ്ങൾക്കും, കോച്ചുകൾക്കും, എല്ലാ ഒഫീഷ്യൽസിനും, പ്രത്യേകിച്ച് ഞങ്ങളുടെ ടീം ഉടമ സാജിദ് സാറിനും നന്ദി പറയുന്നു. ഇത്രയും മനോഹരമായ ഒരു ടൂർണമെന്റ് സംഘടിപ്പിച്ചതിന് കേരള ക്രിക്കറ്റ് അസോസിയേഷനും (കെസിഎൽ) സംഘാടകർക്കും ഹൃദയംഗമമായ നന്ദി.

കൂടാതെ, എല്ലാ തൃശൂർ ടൈറ്റൻസ് ആരാധകർക്കും, പ്രത്യേകിച്ച് എന്റെ കുടുംബത്തിനും കോച്ചുകൾക്കും നിങ്ങളുടെ അനന്തമായ സ്നേഹത്തിനും പിന്തുണയ്ക്കും പ്രാർത്ഥനകൾക്കും ഉള്ള പ്രത്യേക നന്ദി ഞാൻ അറിയിക്കുന്നു.

Once a Titan, always a Titan!

ത്രില്ലർ ഫൈനലിലെ ആവേശവിജയം

Advertisement

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസ് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 167 റൺസാണ് എടുത്തത്. നായകൻ രോഹൻ കുന്നുമ്മൽ (21), അഖിൽ സ്കറിയ (45), അശ്വിൻ ആനന്ദ് (40) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. തൃശൂർ നിരയിൽ അബ്ദുൾ റമീസ് മൂന്ന് വിക്കറ്റും ആനന്ദ് ജോസഫ്, ശരത്ചന്ദ്രപ്രസാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി മികച്ച ബൗളിംഗ് പുറത്തെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ തൃശൂർ ടൈറ്റൻസ് 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 169 റൺസ് എടുത്താണ് വിജയലക്ഷ്യം മറികടന്നത്. തകർപ്പൻ അർധസെഞ്ചുറി നേടിയ അഹ്മദ് ഇമ്രാൻ (49 പന്തിൽ 69) ആണ് തൃശൂരിന്റെ വിജയത്തിന് അടിത്തറയിട്ടത്. സഞ്ജീവ് സതീശൻ 29 റൺസ് നേടി. ഒന്നിന് പിറകെ ഒന്നായി വിക്കറ്റുകൾ വീണ് പതറിയ ടീമിനെ, അവസാന ഓവറുകളിൽ ക്യാപ്റ്റൻ എം.എസ്. അഖിൽ (11 പന്തിൽ പുറത്താകാതെ 19) തകർപ്പൻ ബാറ്റിംഗിലൂടെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. അഹ്മദ് ഇമ്രാൻ പ്ലെയർ ഓഫ് ദി മാച്ചായും, ടൂർണമെന്റിലുടനീളം 3 സെഞ്ച്വറിയടക്കം 596 റൺസ് വാരിയ അലപ്പി റിപ്പിൾസിന്റെ മുഹമ്മദ് അസറുദ്ദീൻ പ്ലെയർ ഓഫ് ദി ടൂർണമെന്റായും തെരഞ്ഞെടുക്കപ്പെട്ടു. പരിക്കേറ്റിട്ടും ടീമിനായി പൊരുതിയ ഷോൺ റോജറുടെയും സംഘത്തിന്റെയും പോരാട്ടവീര്യം തൃശൂർ ടൈറ്റൻസിന് ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള കിരീടനേട്ടമാണ് സമ്മാനിച്ചത്.

Continue Reading

international

ലെബനനിലെ ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 8,900 കവിഞ്ഞു; ആരോഗ്യപ്രവർത്തകർക്കും നേരെ വ്യാപക ആക്രമണം

Published

on

By

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ലെബനനിൽ ഇസ്രായേൽ നടത്തിയ ആക്രമണങ്ങളിൽ മരിച്ചവരുടെ എണ്ണം 8,900 കടന്നതായി ലെബനൻ ആരോഗ്യ അധികൃതർ അറിയിച്ചു. പരിക്കേറ്റവരുടെ എണ്ണം 30,600 അടുത്തെത്തിയതായും ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു.

2023 ഒക്ടോബർ മുതൽ 2026 സെപ്റ്റംബർ വരെയുള്ള കാലയളവിൽ ഇസ്രായേൽ നടത്തിയ ക്രൂരമായ ആക്രമണങ്ങളിൽ 8,920 പേർ കൊല്ലപ്പെടുകയും 30,595 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ പൊതുജനാരോഗ്യ മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഇതിൽ മാർച്ച് 2 മുതൽ ഉണ്ടായ കണക്കുകളിൽ മാത്രം 4,358 മരണങ്ങളും 12,359 പരിക്കുകളും ഉൾപ്പെടുന്നു.

ആരോഗ്യപ്രവർത്തകർക്കും നേരെ നിരന്തര ആക്രമണം

മാർച്ച് 2 മുതൽ ആംബുലൻസ് ജീവനക്കാരും ആരോഗ്യ പ്രവർത്തകരും ലക്ഷ്യമിടപ്പെട്ടു കൊണ്ടുള്ള 179-ലധികം ഇസ്രായേലി ആക്രമണങ്ങൾ നടന്നതായി ആരോഗ്യ മന്ത്രാലയം ബുധനാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഈ ആക്രമണങ്ങളിൽ ഇതുവരെ 135 ആരോഗ്യ പ്രവർത്തകർ കൊല്ലപ്പെട്ടതായും കണക്കുകൾ സൂചിപ്പിക്കുന്നു.

Advertisement

ലെബനനെതിരെയുള്ള ഇസ്രായേൽ യുദ്ധത്തിന്റെ തീവ്രത വർദ്ധിച്ച ദിവസമായിരുന്നു മാർച്ച് 2. വടക്കൻ ഇസ്രായേലിനെ ലക്ഷ്യമിട്ട് ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിന് പിന്നാലെ ബെയ്റൂട്ടിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടിരുന്നു.

ലക്ഷക്കണക്കിന് ആളുകൾ പലായനം ചെയ്തു

ഇസ്രായേൽ ആക്രമണങ്ങളെ തുടർന്ന് ലെബനനിൽ ജനജീവിതം പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ യുഎൻഎച്ച്സിആറിന്റെ കണക്കനുസരിച്ച്, ഓഗസ്റ്റിൽ മാത്രം ഇസ്രായേൽ ആക്രമണം മൂലം 360,000 ആളുകൾ വീടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. ഇതിൽ കൂട്ടായ അഭയകേന്ദ്രങ്ങളിൽ കഴിയുന്ന 22,000-ത്തോളം പേരും ഉൾപ്പെടുന്നു.

ജൂണിൽ സമാധാന കരാറുകൾ ഒപ്പുവെച്ചുവെങ്കിലും തെക്കൻ ലെബനനിലുടനീളം ഇസ്രായേലിന്റെ അക്രമങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യമാണ് നിലവിലുള്ളത്. മാർച്ച് മുതൽ തെക്കൻ ലെബനനിൽ സൈനിക അധിനിവേശം തുടരുന്ന ഇസ്രായേൽ അവിടെ ഒരു “ബഫർ” സോൺ സ്ഥാപിക്കുന്നതായി പ്രഖ്യാപിച്ചിരുന്നു. ജൂൺ 26-ലെ ചട്ടക്കൂട് കരാർ ഹിസ്ബുള്ളയുടെ നിരായുധീകരണത്തെ ആശ്രയിച്ചാണിരിക്കുന്നത്. എന്നാൽ ഹിസ്ബുള്ള നേതാവ് നയിം ഖാസിം ഈ കരാർ തള്ളിക്കളയുകയും, ഇസ്രായേൽ ആദ്യം അധിനിവേശം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തെക്കൻ ലെബനനിൽ നിന്നുള്ള ഇസ്രായേൽ സൈന്യത്തിന്റെ പിന്മാറ്റത്തെക്കുറിച്ച് കരാറിൽ വ്യക്തമാക്കാത്തതാണ് ഹിസ്ബുള്ളയുടെ എതിർപ്പിന് കാരണം.

Advertisement

തുടർച്ചയായ ബോംബാക്രമണങ്ങൾ

തെക്കൻ ലെബനനിലെ കഫാർ റെമാൻ പട്ടണത്തിൽ വെള്ളിയാഴ്ച ഉണ്ടായ ഇസ്രായേലി വ്യോമാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തന്ത്രപ്രധാനമായ അലി അൽ-താഹർ പാലത്തിന് കീഴിലുള്ള തുരങ്കങ്ങളിലെ ഹിസ്ബുള്ള പോരാളികളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ വാദം. ടയർ, നബാത്തിഹ് ജില്ലകളിലെ ഏഴ് പട്ടണങ്ങൾ ലക്ഷ്യമിട്ട് വെള്ളിയാഴ്ചയും ഇസ്രായേൽ വ്യോമാക്രമണങ്ങളും പീരങ്കി ഷെല്ലാക്രമണങ്ങളും നടത്തിയിരുന്നു. ഇതിന് പുറമെ ഞായറാഴ്ച പുലർച്ചെ തെക്കൻ ലെബനനിലെ സവ്താർ അൽ-ഷർഖിയയിലും ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബ് വർഷിച്ചു.

Continue Reading

Trending