Connect with us

News

വനിതാ ഏഷ്യാ കപ്പ് ഫൈനലിന് മുന്നേ പുകഞ്ഞ് നയതന്ത്ര വിവാദം; കിരീടം നൽകുന്നത് മൊഹ്സിൻ നഖ്‌വിയെങ്കിൽ ഇന്ത്യയുടെ നിലപാടെന്ത്?

Published

on

ദുബായ്: വനിതാ ടി20 ഏഷ്യാ കപ്പിൽ ഇന്ത്യൻ ടീമിന്റെ തകർപ്പൻ കുതിപ്പ് തുടരുന്നതിനിടെ, ഫൈനൽ പോരാട്ടത്തിനും സമാപന ചടങ്ങിനും മുന്നോടിയായി പുതിയ വിവാദം പുകയുന്നു. സെപ്റ്റംബർ 13-ന് ദുബായിൽ നടക്കുന്ന ഫൈനൽ പോരാട്ടത്തിൽ വിജയികൾക്കുള്ള ട്രോഫി സമ്മാനിക്കുന്നത് ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (ACC) പ്രസിഡന്റും പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (PCB) ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വിയായിരിക്കുമെന്ന റിപ്പോർട്ടുകളാണ് പുതിയ ചർച്ചകൾക്ക് തിരികൊളുത്തിയിരിക്കുന്നത്.

മുൻകാല അനുഭവങ്ങൾ; നാടകീയ രംഗങ്ങൾ ആവർത്തിക്കുമോ?

കഴിഞ്ഞ വർഷത്തെ പുരുഷ ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയപ്പോഴും സമാനമായ സാഹചര്യം ഉടലെടുത്തിരുന്നു. പാക് ആഭ്യന്തര മന്ത്രി കൂടിയായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ അന്ന് ഇന്ത്യൻ പുരുഷ ടീം തയ്യാറായിരുന്നില്ല.

ഒരു നിഷ്പക്ഷ പ്രതിനിധിയിൽ നിന്ന് കിരീടം ഏറ്റുവാങ്ങണമെന്ന നിലപാടിൽ ഇന്ത്യ ഉറച്ചുനിന്നതോടെ സമ്മാനദാന ചടങ്ങ് ഒരു മണിക്കൂറിലേറെ വൈകി. ഒടുവിൽ ഔദ്യോഗിക ട്രോഫി പോഡിയത്തിൽ വെച്ച് സ്വീകരിക്കാതെയാണ് ഇന്ത്യൻ ടീം വിജയം ആഘോഷിച്ച് മൈതാനം വിട്ടത്. ഇത്തവണ ഹർമൻപ്രീത് കൗറും സംഘവും ഫൈനലിൽ വിജയിച്ചാൽ നഖ്‌വിയിൽ നിന്ന് ട്രോഫി വാങ്ങുമോ എന്നതാണ് പ്രധാന ചോദ്യം.

Advertisement

മൈതാനത്ത് ഇന്ത്യയുടെ സമ്പൂർണ ആധിപത്യം

പുറത്ത് ഇത്തരത്തിലുള്ള വിവാദങ്ങൾ പുകയുമ്പോഴും കളിക്കളത്തിൽ മികച്ച ഫോമിലാണ് ഹർമൻപ്രീതും സംഘവും. ഗ്രൂപ്പ് എ-യിലെ മുഴുവൻ മത്സരങ്ങളും വിജയിച്ച് ഇന്ത്യ ഇതിനകം തന്നെ സെമിഫൈനലിൽ ഇടംപിടിച്ചു കഴിഞ്ഞു.

  • ആദ്യ മത്സരത്തിൽ തായ്‌ലാന്റിനെ 94 റൺസിന് തോൽപ്പിച്ചു.
  • രണ്ടാം മത്സരത്തിൽ സ്മൃതി മന്ദാനയുടെ (64 പന്തിൽ 124) വിസ്ഫോടനാത്മക സെഞ്ചുറിയുടെ കരുത്തിൽ ഹോങ്കോങ്ങിനെതിരെ 137 റൺസിന്റെ വമ്പൻ വിജയം ആഘോഷിച്ചു.
  • മൂന്നാം മത്സരത്തിൽ വൈരികളായ പാകിസ്ഥാനെ വെറും 55 റൺസിന് എറിഞ്ഞിട്ട് 7 വിക്കറ്റിന്റെ മിന്നുന്ന വിജയവും സ്വന്തമാക്കി.

ഉറ്റുനോക്കി ക്രിക്കറ്റ് ലോകം

സെപ്റ്റംബർ 13-ന് നടക്കുന്ന ഫൈനലിൽ കിരീടം ചൂടിയാൽ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഇന്ത്യ ട്രോഫി സ്വീകരിക്കുമോ എന്ന വിഷയത്തിൽ ബി.സി.സി.ഐയോ ടീം മാനേജ്‌മെന്റോ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ വർഷത്തെ സംഭവവികാസങ്ങൾ വനിതാ ഏഷ്യാ കപ്പിലും ആവർത്തിക്കപ്പെടുമോ എന്നാണ് ക്രിക്കറ്റ് ആരാധകർ ഉറ്റുനോക്കുന്നത്.

Advertisement
Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് ജില്ലാ സമ്മേളനം “ഇൻസാഫ് ബാഗ്” സപ്തംബർ 9,10,11 തീയതികളിൽ കോഴിക്കോട്

Published

on

അനീതിയുടെ കാലത്ത് യുവതയുടെ തിരുത്ത് എന്ന തലവാചകം ഉയർത്തിപ്പിടിച്ചുകൊണ്ട് മുസ്ലിം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന കോഴിക്കോട് ജില്ലാ സമ്മേളനം സെപ്റ്റംബർ 9, 10,11 തീയതികളിൽ കോഴിക്കോട് ബി. പോക്കർ സാഹിബ് നഗറിൽ സെന്റർവെച്ച് നടക്കും.

സപ്തംബർ 9 ന് വൈകിട്ട് 5 മണിക്ക് കോഴിക്കോട് ട്രേഡ് സെന്ററിന് സമീപത്ത് സമ്മേളനം നഗരിയിൽ പതാക ഉയർത്തും.

ശേഷം സർഗ്ഗ സായാഹ്നം സംഘടിപ്പിക്കും.

സെപ്റ്റംബർ പത്തിന് രാവിലെ 9 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിൽ ജില്ലയിലെ വൈറ്റ് ഗാർഡ് റജിസ്റ്റേർ ചെയ്ത മെമ്പർമാരുടെ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കും.മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.
ഡോക്ടർ സുലൈമാൻ മേൽപ്പത്തൂർ പ്രതിനിധികൾക്ക് ക്ലാസ് എടുക്കും.

Advertisement

ഉച്ചയ്ക്ക് 2 30 ന് ജില്ലയിലെ ആയിരം യൂണിറ്റുകളിൽ നിന്ന് രജിസ്റ്റർ ചെയ്ത മൂന്നു പ്രതിനിധികളും മേൽ കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെ 5000ത്തോളം പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനം ആരംഭിക്കും.കോഴിക്കോട് ട്രേഡ് സെൻററിൽ പ്രത്യേകം സജ്ജീകരിച്ച സദസ്സിലാണ് സമ്മേളനം നടക്കുക.രാത്രി 10 മണി വരെ സമ്മേളനം തുടരും.

സമ്മേളനം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്യും.
വ്യവസായ, ഐ.ടി വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി,
പിഎംഎ സലാം, ഡോ എം കെ മുനീർ, എംകെ രാഘവൻ എംപി, അഡ്വ കെ.ജയന്ത് എം എൽ എ എന്നിവർ പങ്കെടുക്കും.

ടിഎ അഹമ്മദ് കബീർ, പികെ ഫിറോസ് എം എൽ എ എന്നിവർ പ്രഭാഷണം നടത്തും.

മന്ത്രിമാരായ എൻ ഷംസുദ്ദീൻ, കെഎം ഷാജി, പികെ ബഷീർ,വി അബ്ദുൽഗഫൂർ എന്നിവരുമായി സമ്മേളന പ്രതിനിധികൾ ഫേസ് ടു ഫേസ് സംഘടിപ്പിക്കും.

Advertisement

എം സി മായിൻ ഹാജി,ഉമർ പാണ്ടികശാല,പാറക്കൽ അബ്ദുള്ള എം എൽ എ,സി.പി. ചെറിയ മുഹമ്മദ്,യുസി രാമൻ,ഷാഫി ചാലിയം,വി.എം ഉമ്മർ മാസ്റ്റർ,എം എ റസാഖ് മാസ്റ്റർ എം.എൽ.എ,ടിടി ഇസ്മായിൽ,സൂപ്പി നരിക്കാട്ടേരി,പി.ഇസ്മായിൽ,എൻ സി അബൂബക്കർ,ആഷിക് ചെലവൂർ,സാജിദ് നടുവണ്ണൂർ, ടിപിഎം ജിഷാൻ,സി കെ കാസിം എം എൽ എ, സാഹിബ് മുഹമ്മദ്
എന്നിവർ ആശംസകളർപ്പിക്കും.

വിവിധ സെഷനുകളിൽ സികെ സുബൈർ
ഹാരിസ് ബീരാൻ എംപി,ടിപി അഷ്റഫലി എം എൽ എ,അഡ്വ ഫൈസൽ ബാബു എം എൽ എ,അഡ്വ ഫാത്തിമ തഹ്‌ലിയ എം എൽ എ,അഡ്വ ഷിബു മീരാൻ,പി എം എ സമീർ എം എൽ എ,റാഷിദ് ഗസ്സാലി,മുസ്തഫ തൻവീർ,
സംവിധായകൻ ഹർഷദ്, എന്നിവർ സംസാരിക്കും.

പ്രശസ്ത ആക്ടിവിസ്റ്റും ഗായികയുമായ നേഹ സിങ് റാത്തോർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

സമ്മേളനത്തിന് നാമകരണം ചെയ്ത മുൻ എംപിയും ഭരണ ഘടന നിർമ്മാണ സഭാ അംഗവുമായിരുന്ന ബി പോക്കർ സാഹിബിന്റെ ചരിത്രാവിഷ്കാരത്തോട് കൂടി സമ്മേളനം രാത്രി 10 മണിക്ക് സമാപിക്കും. പതിനൊന്നാം തിയ്യതി ജില്ല പ്രവർത്തക സമിതി യോഗത്തോടെ സമ്മേളനം സമാപിക്കും.

Advertisement
Continue Reading

More

ഇതിഹാസത്തിന്റെ വഴിയിൽ അടുത്ത തലമുറ: ഇന്റർ മയാമിക്ക് നേപ്പിൾസ് കപ്പ് സമ്മാനിച്ച് മെസ്സിയുടെ മകൻ മാറ്റിയോ

Published

on

ലോക ഫുട്ബോളിൽ ലയണൽ മെസ്സി തീർത്ത മാജിക്കിന് തുടർച്ചയെന്നോണം പുതിയൊരു താരം കൂടി ഉദയം ചെയ്യുന്നു. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ രണ്ടാമത്തെ മകൻ മാറ്റിയോ മെസ്സി നായകനായി മുന്നിൽ നിന്ന് നയിച്ച ഇന്റർ മയാമി അക്കാദമി ടീം നേപ്പിൾസ് കപ്പിൽ മുത്തമിട്ടു. ഫൈനലിൽ മികച്ച പ്രകടനം പുറത്തെടുത്താണ് മയാമി അക്കാദമി ചാമ്പ്യന്മാരായത്.

പടനയിച്ച് മാറ്റിയോ; വൈറലായി നേട്ടങ്ങൾ
തന്റെ പതിനൊന്നു തികയുന്ന ജന്മദിനാഘോഷങ്ങൾക്ക് തൊട്ടുമുമ്പാണ് മാറ്റിയോ ടീമിനെ കിരീടത്തിലേക്ക് നയിച്ചത്. ടൂർണമെന്റിലുടനീളം നായകന്റെ മികവോടെ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ മാറ്റിയോയ്ക്ക് സാധിച്ചു.

‘ചാമ്പ്യൻ’ എന്ന് രേഖപ്പെടുത്തിയ ട്രോഫിയുമായി തിളങ്ങുന്ന മാറ്റിയോയുടെ ചിത്രങ്ങളും ദൃശ്യങ്ങളും പ്രമുഖ സ്പാനിഷ് കായിക മാധ്യമമായ ‘മാർക്ക’യാണ് പുറത്തുവിട്ടത്. സോഷ്യൽ മീഡിയയിൽ നിമിഷനേരം കൊണ്ട് തരംഗമായ ഈ ദൃശ്യങ്ങൾക്ക് താഴെ നിരവധി ആരാധകരാണ് ഭാവി സൂപ്പർ താരത്തിന് ആശംസകളുമായി എത്തുന്നത്. മെസ്സി-റോകുസോ ദമ്പതികൾക്ക് മൂന്ന് ആൺമക്കളാണുള്ളത്. മൂത്ത മകൻ തിയാഗോയ്ക്ക് 13 വയസ്സും ഇളയ മകൻ സിറോയ്ക്ക് 8 വയസ്സുമാണ് പ്രായം.

അന്താരാഷ്ട്ര കരിയറിന് വിരാമം; ഗാലറിയിലേക്ക് മെസ്സി
അർജന്റീനയ്ക്കായി 21 വർഷം നീണ്ട സുവർണ്ണ കരിയറിന് വിരാമമിട്ട് ലയണൽ മെസ്സി അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. വികാരനിർഭരമായ കുറിപ്പിലൂടെയായിരുന്നു താരം തന്റെ തീരുമാനം ലോകത്തെ അറിയിച്ചത്.

Advertisement

2026-ലെ ഫിഫ ലോകകപ്പ് ഫൈനലിൽ സ്പെയിനിനോട് തോറ്റതിന് പിന്നാലെയായിരുന്നു മെസ്സിയുടെ വിരമിക്കൽ പ്രഖ്യാപനം. ദേശീയ ടീമിനായി ഇനി നൽകാൻ മറ്റൊന്നും ബാക്കിയില്ലെന്നും വരാനിരിക്കുന്ന യുവതാരങ്ങൾക്ക് അവസരം നൽകേണ്ട സമയമായെന്നുമാണ് മെസ്സി വ്യക്തമാക്കിയത്. രണ്ട് പതിറ്റാണ്ടിലേറെ നൽകിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ താരം, ഇനി മുതൽ ഒരു സാധാരണ ആരാധകനായി ഗാലറിയിൽ ടീമിനൊപ്പം ഉണ്ടാകുമെന്നും കൂട്ടിച്ചേർത്തു.

Continue Reading

kerala

ചരിത്രത്തിലാദ്യം: തൃശ്ശൂരിനെ മറികടന്ന് തിരൂർ സബ് ആർ.ടി.ഒ; കേരളത്തിലെ വാഹന രജിസ്‌ട്രേഷനിൽ അഞ്ചാമത്

Published

on

By

തിരൂർ: സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷൻ കണക്കുകളിൽ ചരിത്ര നേട്ടവുമായി മലപ്പുറം ജില്ലയിലെ തിരൂർ (KL-55) സബ് ആർ.ടി.ഒ. തൃശ്ശൂരിനെ പിന്തള്ളി കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്ന ഓഫീസുകളുടെ പട്ടികയിൽ തിരൂർ അഞ്ചാം സ്ഥാനത്തെത്തി. മോട്ടോർ വാഹന വകുപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു സബ് ആർ.ടി.ഒ സംസ്ഥാനതലത്തിൽ അഞ്ചാം സ്ഥാനത്ത് എത്തുന്നത്.

2025-26 സാമ്പത്തിക വർഷത്തിലെ ഇതുവരെയുള്ള കണക്കുകൾ പ്രകാരമാണ് കോഴിക്കോടിന് തൊട്ടുപിന്നിലായി തിരൂർ ചരിത്ര കുതിപ്പ് നടത്തിയത്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ പ്രധാന ജില്ലാ ആർ.ടി. ഓഫീസുകൾ മാത്രമാണ് നിലവിൽ തിരൂരിന് മുന്നിലുള്ളത്.

വാഹന രജിസ്ട്രേഷൻ റാങ്കിങ് (2025-26 ഇതുവരെ):

  • തിരുവനന്തപുരം (KL-01): 37,681
  • എറണാകുളം / കൊച്ചി (KL-07): 28,193
  • കൊല്ലം (KL-02): 27,592
  • കോഴിക്കോട് (KL-11): ഏകദേശം 24,000
  • തിരൂർ (KL-55): 22,530

മലപ്പുറം ജില്ലയിലെ വാഹന വിൽപ്പനയിലുണ്ടായ വൻ വർധനവും വാണിജ്യ-സ്വകാര്യ ആവശ്യങ്ങൾക്കായുള്ള പുതിയ വാഹനങ്ങളുടെ രജിസ്‌ട്രേഷൻ നിരക്കുമാണ് ഒരു സബ് ആർ.ടി.ഒ ഓഫീസ് ആയിരുന്നിട്ടും തിരൂരിനെ പ്രധാന ജില്ലാ ആർ.ടി ഓഫീസുകളെപ്പോലും പിന്നിലാക്കി ഈ നേട്ടത്തിലെത്തിച്ചത്.

Advertisement
Continue Reading

Trending