Connect with us

More

കോടതി വിധിയെ ധിക്കരിച്ച് ആയിഷയെ മാനസാന്തര കേന്ദ്രത്തിലാക്കി, കേസ് അനസാനിപ്പിക്കാന്‍ പോലീസ് നീക്കം

Published

on

 

മതം മാറ്റത്തിന്റെ പേരില്‍ കോടതിയില്‍ പോവുകയും പിന്നീട് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാമെന്ന ഉറപ്പിന്‍മേല്‍ മാതാപിതാക്കളോടൊപ്പം വിടുകയും ചെയ്ത ആയിഷ സംഘപരിവാര കേന്ദ്രത്തിലെന്ന് സൂചന.

മുഖ്യധാരാ മാധ്യമങ്ങളിലൂടെ ആയിഷയ്ക്ക് അവരുടെ വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള അനുമതി ലഭിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് മാനസാന്തര കേന്ദ്രത്തിലാക്കി നിര്‍ബന്ധ മതപരിവര്‍ത്തനത്തിന് ശ്രമിക്കുന്നു എന്നാണ് ആരോപണം. ആയിഷ തങ്ങളുടെ കസ്റ്റഡിയില്‍ ചികിത്സയിലാണെന്നും മാനസാന്തരം വരുത്തുമെന്നും ഹിന്ദുഹെല്‍പ് ലൈന്‍ എന്ന സംഘടന പ്രാദേശിക പത്രങ്ങളിലൂടെ അവകാശപ്പെടുന്നുണ്ട്. ഇത് കോടതി വിധിക്കെതിരായ നീക്കമാണ്.

ആയിഷയ്ക്ക് സ്വന്തം വിശ്വാസമനുസരിച്ച് ജീവിക്കാനുള്ള സ്വാതന്ത്രം ഉറപ്പുവരുത്തുന്ന വിധിയാണ് കോടതി പുറപ്പെടുവിച്ചതെങ്കിലും തുടര്‍ന്ന് ബേക്കല്‍ പോലീസും കൊച്ചി പോലീസും നടത്തിയ നീക്കങ്ങള്‍ കോടതിവിധി അട്ടിമറിക്കുന്നതാണ് എന്നാണ് പറയപ്പെടുന്നത്.
ദേശവിരുദ്ധരോ നിര്‍ബന്ധിത മതംമാറ്റം നടത്താന്‍ ശ്രമിക്കുന്നവരോ ആയിശയുടെ മുകളില്‍ സ്വാധീനം ചെലുത്തിയേക്കുമെന്ന് വിധി പ്രസ്താവിക്കുന്ന കോടതി വേളയില്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ഈ ആശങ്കയുടെ മറപറ്റി സംഘപരിവാരം കോടതിവിധിക്കെതിരാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

നേരത്തെ ഹാദിയയുടെ മതംമാറ്റത്തിലുണ്ടായ കോടതിവിധിയില്‍ നിന്ന് വിത്യസ്തമാണ് പുതിയ വിധിയെങ്കിലും തുടര്‍ന്നുള്ള അവരുടെ ജീവിതത്തില്‍ ചില തല്‍പരകക്ഷികള്‍ക്ക് ഇടപെടാന്‍ പഴുതു ഉണ്ടാക്കുന്നതാണ് നിലവിലെ സാഹചര്യങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു.
ആയിഷ സ്വന്തം ഇഷ്ടപ്രകാരമാണ് മതംമാറിയതെന്ന് തങ്ങള്‍ക്ക് ബോധ്യപ്പെട്ടതായി മാതാപിതാക്കള്‍ കോടതിയില്‍ സമ്മതിച്ചതാണ്. മാതാപിതാക്കള്‍ തന്റെ വിശ്വാസത്തിന് എതിരാണെന്ന് ആയിഷ പറഞ്ഞപ്പോള്‍ മകളുടെ വിശ്വാസ ജീവിതത്തില്‍ ഇടപെടില്ലെന്ന് ഉറപ്പ് മാതാപിതാക്കള്‍ കോടതിക്ക് നല്‍കുകയായിരുന്നു.

എന്നാല്‍ കാസര്‍ഗോഡു നിന്നിറങ്ങുന്ന ലേറ്റസ്റ്റ് എന്ന പത്രത്തിലാണ് ആയിഷ പോലീസ് സംരക്ഷണത്തോടെ തൃശ്ശൂരിലെ മാനസാന്തര കേന്ദ്രത്തില്‍ ചികിത്സയിലാണെന്ന് പറയുന്നത്. അതേ ദിവസം തന്നെ സംഘപരിവാര ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലും ആയിഷ അവരുടെ കസ്റ്റഡിയിലാണെന്ന ആഘോഷപരമായ വാര്‍ത്തകളുണ്ടായിരുന്നു.

kerala

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റേത് ടീമായി നേടിയ വിജയം:പ്രിയങ്ക ഗാന്ധി

Published

on

ഒരൊറ്റ ലക്ഷ്യത്തിനായി സമർപ്പണത്തോടെ ഒരു ടീമായി നമ്മൾ പ്രവർത്തിച്ചു എന്നതാണ് ഈ വിജയം നൽകുന്ന ഏറ്റവും പ്രധാനപ്പെട്ട പാഠമെന്ന് ആര്യാടൻ ഷൌക്കത്തിന്റെ തെരഞ്ഞെടുപ്പ് വിജയത്തിൽ അഭിനന്ദിച്ച് പ്രിയങ്ക ഗാന്ധി എംപി. സേവനതൽപരതയുടെയും പ്രതിബദ്ധതയുടെയും തിളക്കത്തോടെ വിജയിച്ച ആര്യാടൻ ഷൗക്കത്തിനും യുഡിഎഫിന്റെ എല്ലാ നേതാക്കന്മാർക്കും പ്രവർത്തകർക്കും അവർ അഭിനന്ദനങ്ങൾ നേർന്നു.

എല്ലാറ്റിനും ഉപരി നിലമ്പൂരിലെ സഹോദരി സഹോദരന്മാർക്കുള്ള നന്ദി അറിയിക്കുകയും യുഡിഎഫിന്റെ ആശയങ്ങളോടും രാജ്യത്തിന്റെ ഭരണഘടനയോടും ജനങ്ങൾ അർപ്പിച്ച വിശ്വാസം മുന്നോട്ടുള്ള വഴിതെളിക്കുമെന്നും പ്രിയങ്ക ഗാന്ധി എംപി പറഞ്ഞു.

Continue Reading

kerala

‘നിലമ്പൂരിൽ സി.പി.എമ്മിലെ ഏറ്റവും പ്രബലനെ ചോദിച്ചുവാങ്ങിയത് തോൽപിച്ചുവിടാൻ, ഒന്നും പറയാനില്ലല്ലോ’: രാഹുൽ മാങ്കൂട്ടത്തിൽ

Published

on

നിലമ്പൂർ: സർക്കാറിനെതിരെയുള്ള വിധിയെഴുത്താണ് നിലമ്പൂരിൽ ക​ണ്ടതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഇടതുപക്ഷം ഒ.എൽ.എക്സിൽ സ്ഥാനാർഥിയെ തേടുന്നു എന്ന ട്രോൾ വഴി താൻ പ്രബല സ്ഥാനാർഥിയെ ചോദിച്ചു വാങ്ങി എന്ന ആരോപണത്തെ കുറിച്ചും രാഹുൽ മാങ്കൂട്ടത്തിൽ പ്രതികരിച്ചു. ‘അവർ പ്രബലൻ എന്നു പറയുന്ന സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയതാണ്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്’ -രാഹുൽ പറഞ്ഞു.

‘ചില സാംസ്കാരിക നായകർ എന്ന് വിളിക്കപ്പെടുന്നവരും കൈരളി മോഡൽ മാധ്യമപ്രവർത്തകരും നടത്തിയ ഷോ ഒന്നും ജനങ്ങൾ സ്വീകരിച്ചിട്ടില്ല എന്ന് ജനങ്ങളുടെ ഷോയിലൂടെ മനസ്സിലാവുകയാണ്. ഞങ്ങൾക്കെതിരെ ഉയർന്ന പ്രധാന ആരോപണമാണ് പ്രബല സ്ഥാനാർഥിയെ വിളിച്ചു വരുത്തി ചോദിച്ചുവാങ്ങിയെന്നത്. ഞങ്ങൾ അങ്ങനെ വിളിച്ചുവരുത്തുന്നത് വാഴിക്കാനല്ല, അവർ പ്രമുഖൻ എന്നു പറയുന്നവരെ വീഴ്ത്താൻ വേണ്ടി തന്നെയാണ് വിളിച്ചുവരുത്തിയത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് തോറ്റപ്പോൾ പറഞ്ഞു സ്വതന്ത്രനാണ് തോറ്റതെന്ന്, പാലക്കാട് പറഞ്ഞു ഇപ്പുറത്ത് നിന്ന് അപ്പുറത്ത് പോയയാ​ളാ​ണ് തോറ്റതെന്ന്. ഇവി​ടെ ഒന്നും പറയാനില്ലല്ലോ. സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പർ, മുൻ എം.എൽ.എ, നമ്പർ വൺ കാൻഡിഡേറ്റ് എന്ന് പാർട്ടി പറയുന്നയാൾ… ആ നമ്പർ വൺ സ്ഥാനാർഥിയെയാണ് ഞങ്ങൾ തോൽപിച്ചുവിട്ടത്. ഇനി കേരളത്തിന്റെ നമ്പർ വൺ സർക്കാർ എന്ന് പറയുന്നവരെയും ജനം പരാജയപ്പെടുത്തും -രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.

11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജിനെ പരാജയപ്പെടുത്തിയത്. ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും സ്വരാജ് 66,660 വോട്ടും പിടിച്ചു.

Continue Reading

india

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും

Published

on

ന്യൂഡൽഹി: അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച മലയാളി നേഴ്‌സ് രഞ്ജിതയുടെ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം നാളെ നാട്ടിലെത്തിച്ചേക്കും. തിരിച്ചറിയാനായി രഞ്ജിതയുടെ അമ്മയുടെ ഡിഎൻഎ സാമ്പിളും ആശുപത്രിയിൽ എത്തിച്ചിരുന്നു.

നേരത്തെ രഞ്ജിതയുടെ സഹോദരന്റെ ഡിഎൻഎ സാമ്പിളുകളും ശേഖരിച്ചിരുന്നു. സഹോദരൻ രതീഷ് അഹമ്മദാബാദിലെത്തിയിരുന്നു. പത്തനംതിട്ട തിരുവല്ല പുല്ലാട് സ്വദേശിയാണ് രഞ്ജിത. ലണ്ടനിൽ നേഴ്‌സായി ജോലി ചെയ്യുകയായിരുന്നു.

അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന 242 പേരിൽ ഒരാൾ മാത്രമാണ് രക്ഷപ്പെട്ടത്. അപകടത്തിൽ ആകെ 294 പേർ മരിച്ചിരുന്നു.

Continue Reading

Trending