Video Stories
ചീറ്റിയ അമിട്ടും വിജയതീരത്തെ പട്ടേലും-ശാരി പി.വി

പണത്തിന് മീതെ ജനാധിപത്യവും പറക്കില്ലെന്നതായിരുന്നു നാളിതു വരെ താമരക്കാരുടെ നേതാവായ അമിട്ട് ഷാജിയും കൂട്ടരും കരുതിയിരുന്നത്. എന്നാല്‍ വെറും അലൂമിനിയം പട്ടേലെന്ന് പണ്ടാരാണ്ടോ കളിയാക്കിയ അഹമ്മദ് പട്ടേല്‍ സാക്ഷാല്‍ ഉരുക്കു പട്ടേലാണ് താനെന്ന് തെളിയിച്ച് രാജ്യസഭയിലെത്തിയതോടെ ഞെട്ടിയത് കൗ സ്വാമി നേതൃത്വം നല്കുന്ന സംഘികളെ താങ്ങുന്ന ചാനല്‍പ്പട മാത്രമായിരുന്നില്ല, ഇന്ത്യന്‍ ഫാസിസം തന്നെയാണ്. പട്ടേല്‍ പറയുന്നതിനനുസരിച്ച് തുള്ളിയിരുന്ന ബല്‍വന്ദ് സിങെന്ന പഴയ കോണ്‍ഗ്രസുകാരനെ കിഴി കാണിച്ച് പാളയത്തില്‍ കൂട്ടി സ്ഥാനാര്‍ത്ഥിയാക്കി ആളാവാന്‍ നോക്കിയ അമിട്ട് ഷാജിക്കാണ് പട്ടേലിന്റെ ജയം എട്ടിന്റെ പണി കൊടുത്തത്. കോണ്‍ഗ്രസ് മുക്ത ഭാരതവും സര്‍വോപരി മുട്ടിന് മുട്ടിന് പശു ഗവേഷണ കേന്ദ്രവും സ്വപ്നം കണ്ട് വെള്ളമിറക്കിയ ടിയാന്റെ ടീംസ് പണി വന്ന വഴി തേടി അലയുകയാണിപ്പോള്‍.
ഗുജറാത്തില്‍ നിന്നുള്ള രാജ്യസഭ തെരഞ്ഞെടുപ്പില്‍ പട്ടേല്‍ ജയിച്ചു എന്നുള്ളതിനെക്കാള്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ തോല്‍പ്പിക്കാന്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷാ നടത്തിയ എല്ലാ കുതന്ത്രങ്ങളേയും മറികടന്ന് അയാള്‍ വിജയിച്ചു എന്നതാണ് പ്രധാനം. പശുക്കള്‍ക്ക് ആംബുലന്‍സും കുട്ടികള്‍ക്ക് യമപുരിയും കാണിച്ച് ഇന്ത്യയെ തൊഴുത്താക്കാന്‍ നടക്കുന്നവര്‍ രാഷ്ട്രീയ ധാര്‍മികത എന്നത് കാറ്റില്‍ പറത്തി എതിര്‍പക്ഷത്തുള്ള എം.എല്‍.എമാരെ കിഴി കാട്ടി അടര്ത്താന് തുടങ്ങിയിട്ട് നാളൊത്തിരിയായി. ഒരു രാജ്യസഭ തെരഞ്ഞെടുപ്പ് വാസ്തവത്തില്‍ ഒരു തരത്തിലുള്ള ആകാംക്ഷയും ഉയര്‍ത്തേണ്ടതില്ലാത്ത ഒന്നാണ്. വിവിധ രാഷ്ട്രീയ കക്ഷികളിലെ എംഎല്‍എമാരുടെ എണ്ണം കൃത്യമായി അറിയുന്നതിനാല്‍ ആ കക്ഷികള്‍ക്ക് എത്ര പേരെ ജയിപ്പിക്കാനാകും എന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമ്പോഴേ അറിയും. കൂറുമാറ്റം നടന്നില്ലെങ്കില്‍ അതില്‍ മാറ്റമുണ്ടാകാനും ഇടയില്ല. എന്നാല്‍ ഗുജറാത്തില്‍ നടന്നത് ഒരംഗത്തെ ജയിപ്പിക്കാനുള്ള ബലം നിയമസഭയില്‍ കോണ്‍ഗ്രസിനുണ്ടായിട്ടും ആ കക്ഷിയിലെ എംഎല്‍എമാരെ പല തരത്തില്‍ കൂറുമാറ്റിക്കൊണ്ട് ആ സീറ്റുകൂടി പിടിച്ചെടുക്കാന്‍ ഏതാണ്ട് പരസ്യമായിതന്നെ ബി ജെ പി നടത്തിയ ശ്രമങ്ങളാണ്.
ഇതാദ്യമായല്ല ബി.ജെ.പിക്കാര്‍ കൂറുമാറ്റുന്നത്. പക്ഷേ ഈ പരസ്യലേലത്തിന് മറ്റൊരു തലമുണ്ടെന്ന് കാണാതിരുന്നുകൂടാ. അത് വര്‍ഷങ്ങളായി മോദി ഷാ സഖ്യം കൃത്യമായി ഗുജറാത്തില്‍ നടപ്പാക്കുകയും ഇപ്പോള്‍ ഇന്ത്യയിലൊട്ടാകെ വ്യാപിപ്പിക്കുകയും ചെയ്യുന്ന ഒരു ആസൂത്രിത പദ്ധതിയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുക മാത്രമല്ല സംഘപരിവാറിന്റെ രാഷ്ട്രീയ ലക്ഷ്യമെന്നത് ഇതിലൂടെ പകല്‍ പോലെ വ്യക്തം. സമഗ്രാധിപത്യ കേന്ദ്രീകൃത അധികാര ഘടന എത്രയും വേഗത്തില്‍ സ്ഥാപിച്ചെടുക്കാനുള്ള ശ്രമത്തിന്റെ വ്യഗ്രതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണം മാത്രമാണ് ആരുടേയോ സുകൃതം കൊണ്ട് ഗുജറാത്തില്‍ തെന്നി വീണത്. കാശുള്ളവന് കാര്യക്കാരനെന്ന് നോട്ടു അസാധുവാക്കലിലൂടെ സാധ്യമാക്കിത്തന്ന രാജ്യത്ത് പ്രതിപക്ഷത്തെ വിലയ്ക്കുവാങ്ങി ഇല്ലാതാക്കുന്ന ഈ കോമാളിത്തരം നേരത്തെ അസം, മണിപ്പൂരില്‍, അരുണാചല്‍ പ്രദേശ്, ത്രിപുര, ഇപ്പം ഗുജറാത്തില്‍, ഇനി തമിഴ്നാട്ടിലും പിന്നാലെ ഒഡിഷയിലും ഇതു തന്നെ നടക്കും. ഇവിടെയെല്ലാം കഥയും തിരക്കഥയും രചിക്കുന്നത് ഒരാള്‍ തന്നെ. പണമൊഴുക്കാന്‍ കോര്‍പറേറ്റുകളും റെഡി.
ജനാധിപത്യത്തിലെ പ്രതിപക്ഷം എന്ന അനിവാര്യത ഇനി സ്വപ്നങ്ങളായി മാത്രം അവശേഷിച്ചാലും അല്‍ഭുതപ്പെടേണ്ട എന്നു സാരം. സകലവിധ അധികാര ദുര്‍വിനിയോഗവും, പണവും, പദവികളും, സകലവിധ പ്രലോഭനങ്ങളും നിവര്‍ത്തിച്ചുകൊടുത്ത് കൂറുമാറ്റുന്ന കെട്ടുകാഴ്ചക്ക് താമരപ്പാര്‍ട്ടിയുടെ ദേശീയ നേതൃത്വം തന്നെ നേതൃത്വം കൊടുക്കുമ്പോള്‍ പാതിരാത്രിക്ക് ഫലമറിയുമ്പോള്‍ ജന്മദിന കേക്ക് മുറിക്കാന്‍ കാത്തു നിന്നവര്‍ക്ക് കിട്ടിയത് ഇത്തവണ പാവക്ക ജ്യൂസായിപ്പോയെന്നതു മാത്രമാണ് എടുത്തു പറയാവുന്നത്. കോഴക്കളിയുടെ ഫലമറിയാന്‍ പാതിരാത്രി കാത്തിരിക്കുന്ന അശ്ലീലദൃശ്യം ഒരു ചാണക്യന്റെ കാത്തിരിപ്പായി അവതരിപ്പിക്കപ്പെടുന്ന ചാനല്‍ പുംഗവന്മാരുടെ ഇന്ത്യയില്‍, പട്ടേലിന്റെ വിജയം വെറും ചെറുതെങ്കിലും ഇതില്‍ ലഭിച്ച തിരിച്ചടി വലിയ പാഠങ്ങളും നല്‍കുന്നുണ്ട്. ഇനിയിപ്പോ കോണ്‍ഗ്രസിനെ രക്ഷിച്ചത് ആരാണെന്ന ചോദ്യമാണ് അവശേഷിക്കുന്നത്.
ബര്‍മൂഡ ട്രയാങ്കിളില്‍ വിമാനങ്ങളും കപ്പലുകളും അപ്രത്യക്ഷമാവുന്നതിന്റെ കാരണം ശാസ്ത്രം കണ്ടു പിടിച്ചെങ്കിലും ഗുജറാത്തില്‍ പട്ടേലിനെ രക്ഷിച്ച രക്ഷകന് ആരെന്നത് നിഗൂഢമായി തുടരുക തന്നെ ചെയ്യും. 43 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പട്ടേലിന് വോട്ടു കുത്തിയപ്പോള്‍ 44-ാമത്തെ മഹാന് ഞാനാണെന്ന വാദവുമായി മൂന്നു പേരാണ് രംഗത്തുള്ളത്. പോളിഗ്രാഫ് ടെസ്റ്റ് പോലും തോറ്റു പോകുന്ന വാദങ്ങളായതിനാല്‍ ചാക്കിട്ടു പിടിച്ച എം.എല്‍.എമാര്‍ ചാടിപ്പോയതിന്റെ നാണക്കേടോര്‍ത്ത് തലപുണ്ണാക്കുന്ന അമിട്ട് സംഘത്തെയോര്‍ത്ത് തല്ക്കാലം ഈ അന്വേഷണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ശതകോടികള്‍ കിലുക്കി എം.എല്‍.എമാരെ ഒപ്പം നിര്‍ത്തിയെങ്കിലും ഓപണ്‍ വോട്ടില്‍ സ്വന്തം ഏജന്റിനെ വോട്ട് കാണിക്കേണ്ടതിന് പകരം ‘വാങ്ങല്‍’ എം.എല്‍.എമാര്‍ വോട്ട് ചെയ്തു കാണിച്ചത് ഏജന്റിനൊപ്പം ബി.ജെ.പി ദേശീയാധ്യക്ഷനേയും കൂടിയാണ്. കിട്ടേണ്ടത് കിട്ടണമെങ്കില്‍ ബോധ്യപ്പെടേണ്ടവര്‍ക്ക് ബോധ്യപ്പെടണമല്ലോ. പക്ഷേ സംഗതി നൈസായി പാളി. ബുദ്ധിയുള്ള ഏതോ കോണ്‍ഗ്രസുകാര്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാര്യം അറിയിച്ചു.
നാട്ടിലുള്ളവരൊക്കെ പണച്ചാക്കുമായി ഈ കോലത്തില്‍ ഇറങ്ങിയാല്‍ ഇനിയുള്ള കാലം തെരഞ്ഞെടുപ്പ് തന്നെ കയ്യാലപ്പുറത്താവുമെന്ന് വ്യക്തമായ ധാരണയുള്ളവര്‍ കമ്മീഷനിലുള്ളതിനാല്‍ കൂറുമാറിയവന്റെ വോട്ട് അസാധുവായി. അങ്ങനെ ഓപറേഷന് ജയിച്ചു രോഗി മരിച്ചു. പട്ടേല്‍ ജയിച്ചു.
ഫാസിസം വീണ്ടും ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ വെന്റിലേറ്ററിലേക്കു വീണു. വണ്ടി മാറിക്കേറിയതിന് രാഹുലിനെ കല്ലെറിഞ്ഞത് മാത്രം മിച്ചം. കൂറുമാറ്റമെന്ന കലാരൂപത്തിന് ഔദ്യോഗിക പരിവേശം നല്കി ചാക്കു കിലുക്കുന്നവര്‍ ഇനി ഇമ്മാതിരി അമളി പറ്റാതിരിക്കാന്‍ ഭാവിയിലെങ്കിലും ശ്രദ്ധിക്കാനും ഗുജറാത്ത് തെരഞ്ഞെടുപ്പ് സഹായിച്ചു. ഇനിയിപ്പോ തമിഴ്നാട്ടിലാണ് ഈ കലാപരിപാടിക്കായി സ്റ്റേജ് ഒരുക്കി വെച്ചിരിക്കുന്നത്.
ലാസ്റ്റ്ലീഫ്:
മുന്‍ ഉപരാഷ്ട്രപതി സുരക്ഷിതമെന്ന് തോന്നുന്ന രാജ്യത്തേക്ക് പോകണമെന്ന് ആര്.എസ്.എസ്. അങ്ങനെ ഒരിടവേളക്കു ശേഷം വിസ വിതരണം ആര്.എസ്.എസ് പുനരാരംഭിച്ചിരിക്കുന്നു.
Video Stories
നിലമ്പൂരിലെ വിദ്യാര്‍ഥിയുടെ മരണം’ സര്‍ക്കാറിന്റെ കഴിവുകേടിന്റെ ഫലം; പി.കെ കുഞ്ഞാലിക്കുട്ടി
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്.

സര്‍ക്കാറിന്റെ കഴിവുകേടിന്റെയും വനംവകുപ്പിന്റെ നിസ്സംഗതയുടെയും ഫലമാണ് നാട്ടില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നും വഴിക്കടവില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചത് ഇതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
മലയോര കര്‍ഷക ജനതയുടെ പ്രശ്നങ്ങള്‍ ഏറ്റവും ചര്‍ച്ചയായ പ്രദേശമാണ് നിലമ്പൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നു എന്നത് കൊണ്ട് ഇതൊന്നും ചര്‍ച്ചയാകാതെ പോകണം എന്നാണോ പറയുന്നത്? നിരുത്തരവാദപരമായ കമന്റുകളാണ് വനം മന്ത്രി നടത്തിയത്. തെരഞ്ഞെടുപ്പ് ഉള്ളത് കൊണ്ട് ഈ പ്രശ്നങ്ങള്‍ പ്രശ്നങ്ങളല്ലാതായി മാറുന്നില്ല.
ഇത്രയും വലിയ ഒരു പ്രശ്നം ഉണ്ടായിട്ടും അതിനെ ലഘൂകരിക്കുന്നത് വിഷയത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള പാഴ് വേലയാണ്. സര്‍ക്കാര്‍ ചെയ്യേണ്ടത് ചെയ്യാതെ ഉത്തരവാദിത്തമില്ലാതെ സംസാരിച്ചാല്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമാവുകയാണ് ചെയ്യുക. ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞ് മാറിയിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
kerala
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്.

ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല മഡ്ഗാഡിനിടയില്‍ കുരുങ്ങി മെക്കാനിക്കിന് ദാരുണാന്ത്യം. കണ്ണൂര്‍ പാട്യം പത്തായക്കുന്ന് സ്വദേശി സുകുമാരന്‍(60) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
വാഹനത്തിന്റെ പണി പൂര്‍ത്തിയാതോടെ കൈമാറുന്നതിന് മുമ്പ് എയര്‍ ബലൂണ്‍ ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനിടെയാണ് അപകടം. മഡ്ഗാഡിനിടയിലൂടെ തലയിട്ട് എയര്‍ ബലൂണില്‍ സ്്രേപ ചെയ്ത് ലീക്ക് ആകുന്നുണ്ടോ എന്ന് പരിശോധിക്കുകയായിരുന്നു. എന്നാല്‍ എയര്‍ ബലൂണ്‍ താഴ്ന്നതോടെ വാഹനം തഴേക്ക് അമര്‍ന്നു. ഇതോടെ സുകുമാരന്റെ തല മഡ്ഗാഡിനിടെയില്‍ കുടുങ്ങി. സമീപവാസികള്‍ ഏറെ സമയം കഴിഞ്ഞാണ് അപകടം കണ്ടത്. പിന്നീട് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
kerala
യുവ അഭിഭാഷകയെ മര്‍ദിച്ച കേസ്; പ്രതി ബെയ്ലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും; ഹരജി തള്ളി
രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.

യുവ അഭിഭാഷകയെ മര്‍ദ്ദിച്ച കേസില്‍ പ്രതി ബെയിലിന് ദാസിന് വഞ്ചിയൂര്‍ പരിധിയിലുള്ള വിലക്ക് തുടരും. വിലക്ക് നീക്കണമെന്ന ബെയിലിന്റെ ഹര്‍ജി കോടതി തള്ളി. രണ്ടു മാസത്തേക്ക് വഞ്ചിയൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ പ്രവേശിക്കരുതെന്നായിരുന്നു ജാമ്യ വ്യവസ്ഥ.
ഉപാധികളോടെയായിരുന്നു പ്രതി ബെയിലിന് ദാസിന് കോടതി ജാമ്യം അനുവദിച്ചത്.
കഴിഞ്ഞ മാസമാണ് വഞ്ചിയൂര്‍ കോടതിയില്‍ യുവ അഭിഭാഷകയെ ബെയിലിന് അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ ഇടതു കവിളില്‍ രണ്ടു തവണ ബെയ്ലിന് അടിച്ചു ഗുരുതര പരിക്കേല്‍പ്പിച്ചിരുന്നു. അഭിഭാഷകന് മോപ്സ്റ്റിക് കൊണ്ട് മര്‍ദിച്ചുവെന്നും അഭിഭാഷക പറഞ്ഞിരുന്നു.
ഇതിന് പിന്നാലെ ബെയിലിന് ദാസിനെ പ്രാക്റ്റീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചിരുന്നു. അടിയന്തര ബാര്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നാണ് നടപടി എടുത്തത്. പിന്നാലെ പ്രതിക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു.
-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india3 days ago
രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ ഹാസന്
-
kerala3 days ago
‘സഹോദരങ്ങളെ പൈസ കയ്യിലില്ലാ, സഹായിക്കണം’ പ്രചാരണത്തിന് ധനസഹായം ചോദിച്ച് പി വി അൻവർ
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു