Connect with us

Culture

പ്രധാനമന്ത്രിയുടെ പൊള്ളയായ കാഹളം

Published

on

ഡോ. രാംപുനിയാനി
സോഷ്യല്‍ ഓഡിറ്റ്

ന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പ്രധാന ചരിത്രസംഭവമായ 1942ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ 75 ാം വാര്‍ഷികം നാം ഇയ്യിടെയാണ് ആഘോഷിച്ചത്. ആഗസ്റ്റ് എട്ടിന് ഗോവാലിയ ടാങ്ക് മൈതാനത്ത് (ഇപ്പോള്‍ ആഗസ്റ്റ് ക്രാന്തി മൈദാന്‍) ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി മീറ്റിങിലാണ് ബ്രിട്ടീഷുകാര്‍ക്കെതിരായ നീക്കത്തിന്റെ ഭാഗമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് തീരുമാനമെടുക്കുന്നത്. 1920ലെ നിസ്സഹകരണ പ്രസ്ഥാനത്തിനും 1930ലെ നിയമലംഘന പ്രസ്ഥാനത്തിനും ശേഷമുള്ള ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമാണിത്. ഭാരതത്തിലെ ജനതയെ ബ്രിട്ടീഷുകാര്‍ക്കെതിരായി തിരിക്കാനുള്ള ഗാന്ധിജിയുടെ ജാലവിദ്യ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ നട്ടെല്ലായിരുന്നു. മുന്‍കാലങ്ങളില്‍ കോണ്‍ഗ്രസ് രാഷ്ട്രീയം നടപ്പിലാക്കിയിരുന്നത് വിദ്യാസമ്പന്നരും ഉന്നതകുലജാതരുമായിരുന്നു. സത്യഗ്രഹവും അഹിംസയും പ്രധാന ചേരുവകകളായ ഗാന്ധിജിയുടെ തത്വചിന്ത ജാതി, മത, വര്‍ഗ, ലിംഗ ഭേദമില്ലാതെ മുഴുവന്‍ ആളുകളുമായി ബന്ധപ്പെട്ടതായിരുന്നു.

നേരത്തെ, 1942 മെയില്‍ തന്നെ ബ്രിട്ടീഷുകാരോട് ഇന്ത്യ വിടാന്‍ ഗാന്ധിജി ആവശ്യപ്പെട്ടിരുന്നു. സ്വാതന്ത്ര്യത്തിനായുള്ള ഏറ്റവും വലിയ പോരാട്ടമായിരുന്നു കോണ്‍ഗ്രസിന്റെ ഈ പ്രമേയം. ക്വിറ്റ് ഇന്ത്യ എന്ന പദം സംഭാവന നല്‍കിയത് യൂസുഫ് മെഹറലി എന്ന സോഷ്യലിസ്റ്റ് കോണ്‍ഗ്രസുകാരനാണ്. മിക്ക കോണ്‍ഗ്രസ് നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യന്‍ ദേശീയതയുടെ നിര്‍ദേശം ശിരസ്സാവഹിക്കുന്നതിന്റെ ഭാഗമായി ആയിരങ്ങള്‍ അറസ്റ്റ് വരിച്ചു. ബ്രിട്ടീഷ് ഭരണാധികാരികളെ ഞെട്ടിക്കുന്ന വിധത്തില്‍ പോരാട്ടം രൂക്ഷമായി. ഈ പ്രസ്ഥാനത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ എന്തായിരുന്നു? പ്രത്യയശാസ്ത്രവും കാര്യങ്ങളുടെ സ്വരുക്കൂട്ടലുമെല്ലാം നല്‍കി ഈ പ്രസ്ഥാനത്തിനു ഊര്‍ജം നല്‍കിയ പ്രധാന പാര്‍ട്ടി കോണ്‍ഗ്രസാണെന്നത് യാഥാര്‍ത്ഥ്യമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടികളും ഹൈന്ദവ സംഘടനകളും ഇതില്‍ നിന്നു വിട്ടുനില്‍ക്കുകയാണ് ചെയ്തത്. ജര്‍മ്മനിക്കെതിരായ യുദ്ധത്തില്‍ റഷ്യ പങ്കാളിയായതോടെ കമ്യൂണിസ്റ്റുകള്‍ക്ക് ഈ യുദ്ധം ദേശ സ്‌നേഹത്തിന്റെ ഭാഗമാവുകയും അവര്‍ ബ്രിട്ടീഷുകാര്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.

ഹിന്ദു ദേശീയവാദികളെ സംബന്ധിച്ച് രണ്ട് പ്രധാന ശാഖയുണ്ടായിരുന്നു അവര്‍ക്ക്. സവര്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഹിന്ദു മഹാസഭയാണ് അതിലൊന്ന്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന് എതിരായിരുന്നു എന്നു മാത്രമല്ല അവരവര്‍ക്കു നല്‍കിയ ചുമതലകള്‍ മാത്രം നോക്കിയാല്‍ മതിയെന്ന നിര്‍ദേശവും ഹിന്ദു മഹാസഭ അനുയായികള്‍ക്ക് നല്‍കിയിരുന്നു. മറ്റൊന്ന് ആര്‍.എസ്.എസാണ്. ബ്രിട്ടീഷ് ഭരണകൂടത്തെ തകിടം മറിക്കുന്ന പ്രവൃത്തികളൊന്നും ചെയ്യരുതെന്നും നിയമം അനുസരിക്കണമെന്നുമായിരുന്നു അതിന്റെ നേതാവായ മാധവ് സദാശിവ ഗോള്‍വാര്‍കര്‍ എല്ലാ ശാഖകള്‍ക്കും നിര്‍ദേശം നല്‍കിയത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ അടല്‍ബിഹാരി വാജ്‌പേയിയെ അക്കാലത്ത് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ താന്‍ വെറും കാഴ്ചക്കാരനായിരുന്നുവെന്നും പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും വ്യക്തമാക്കി വിശദീകരണം നല്‍കിയതോടെ മോചിപ്പിക്കുകയായിരുന്നു. ബി.ജെ.പിയുടെ ആദ്യത്തെ അവതാരമായ ഭാരതീയ ജനസംഘ് സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖര്‍ജി ആ സമയത്ത് ഹിന്ദു മഹാസഭ ബംഗാള്‍ ഘടകം നേതാവായിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ പരാജയപ്പെടുത്താന്‍ സാധ്യമായതെല്ലാം ബംഗാളില്‍ താന്‍ ചെയ്യാമെന്ന് അദ്ദേഹം ബ്രിട്ടീഷുകാര്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തില്‍ രാജ്യത്തെ ജനങ്ങളുടെ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. ‘ഇന്ത്യ ഒരു രാഷ്ട്രമായി തീരുന്നു’ എന്ന സാമാന്യ സങ്കല്‍പത്തിന്റെ മൂര്‍ധന്യാവസ്ഥയിലെത്തി ഈ പ്രസ്ഥാനം. എല്ലാ മതത്തിലും പെട്ട ആളുകള്‍ തോളോടു തോള്‍ ചേര്‍ന്ന്, ഹിന്ദു മുസ്‌ലിം ഐക്യത്തിന് ഗാന്ധിജി കേന്ദ്ര ഭാഗമായി നില്‍ക്കുന്ന കാഴ്ച എല്ലായിടത്തും കാണാമായിരുന്നു. ഈ മൂല്യങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയില്‍ ഉച്ചസ്ഥായിയിലെത്തി. ഈ സമയത്ത് ഹിന്ദു മഹാസഭക്ക് ഹിന്ദുക്കളില്‍ വലിയ സ്വാധീനമില്ലായിരുന്നു.

മഹത്തായ ബഹുജന പ്രസ്ഥാനത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ ഇവിടെ എന്താണ് അരങ്ങേറുന്നത്? ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ആത്മാവുമായും ക്വിറ്റ് ഇന്ത്യ പ്രസ്ഥാനവുമായും യാതൊരു ബന്ധവുമില്ലാത്ത ഭരണകക്ഷി തെരഞ്ഞെടുപ്പ് പരിഗണനകള്‍ക്കായി ചില കാഹളങ്ങള്‍ മുഴക്കുകയാണ്. വര്‍ഗീയതയും ജാതീയതയും അഴിമതിയുമെല്ലാം ജനങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അദ്ദേഹത്തിന്റെ ‘മാന്‍കി ബാതി’ലൂടെ പ്രത്യാശ പ്രകടിപ്പിച്ചത്. ഇതൊരു മഹത്തായ ചിന്തയാണെങ്കിലും മുദ്രാവാക്യമായാണ് തോന്നുന്നത്. വര്‍ഗീയതയെ വളച്ചുകെട്ടി വളര്‍ത്തുന്ന ഈ സര്‍ക്കാറിന്റെ നയങ്ങളിലൂടെ തന്നെ ഇത് നമുക്ക് കാണാവുന്നതാണ്. രാമക്ഷേത്രം, ലവ് ജിഹാദ്, ഘര്‍വാപസി തുടങ്ങിയ വിഷയങ്ങള്‍ക്കൊപ്പം ഇപ്പോള്‍ വിശുദ്ധ പശു, ബീഫ് ഭക്ഷിക്കല്‍ തുടങ്ങിയവകൂടി അടങ്ങിയ ഭിന്നിപ്പിക്കല്‍ വിഷയങ്ങള്‍കൂടി ഇതിനോട് ചേര്‍ത്തുവെക്കാവുന്നതാണ്. ആള്‍ക്കൂട്ടക്കൊലകളിലേക്ക് നയിച്ച ഈ പ്രശ്‌നം തന്നെ ജനങ്ങളെ ഭ്രാന്തിന്റെ അവസ്ഥയിലേക്കെത്തിക്കുന്നതിനു പ്രേരണയായി. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ അതായത് മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതല്‍ ഇത്തരം സംഭവങ്ങള്‍ എത്രമാത്രമാണ് വര്‍ധിച്ചതെന്ന് കഴിഞ്ഞ ആറു വര്‍ഷത്തെ ഇന്ത്യയില്‍ നടന്ന ആള്‍ക്കൂട്ടക്കൊലയുടെ കണക്കു പരിശോധിച്ചാല്‍ വ്യക്തമാകും. മുസ്‌ലിംകള്‍ക്ക് സുരക്ഷിതത്വമില്ലാത്ത അവസ്ഥ യാതൊരു നിയന്ത്രണവുമില്ലാതെ അധികരിച്ചുവരികയാണ്. ദ്രുത വേഗതയിലാണ് അവര്‍ രാഷ്ട്രീയ മുഖ്യധാരയില്‍ നിന്ന് പാര്‍ശ്വവത്കരിക്കപ്പെടുന്നത്.

കഴിഞ്ഞ മൂന്നുവര്‍ഷമായി ദലിതര്‍ക്കെതിരായ പീഡനങ്ങളും ഭയാനകമായ രീതിയില്‍ കയ്യേറ്റവും വര്‍ധിച്ചുവരുന്നതിന് നാം സാക്ഷികളാണ്. രോഹിത് വെമുലയുടെ മരണവും ഉനയില്‍ ദലിത് യുവാക്കളെ അടിച്ചവശരാക്കിയ സംഭവവുമെല്ലാം രാജ്യത്തെ പിന്നാക്കക്കാരുടെ ദയനീയ അവസ്ഥയുടെ ഏതാനും സാമ്പിളുകള്‍ മാത്രമാണ്. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ സാമ്പത്തികമായി വളരെ വേഗത്തില്‍ താഴോട്ട് പതിക്കുകയാണെങ്കിലും വ്യാപം പോലുള്ള അഴിമതികള്‍ക്ക് പരവതാനി വിരിച്ചുനല്‍കുന്ന കാഴ്ചയാണ് കാണുന്നത്. എന്താണോ മഹാത്മജിയുടെ ചിന്തയിലെ ജീവ ചൈതന്യം അതനുസരിച്ച് ജനങ്ങളെ ഒന്നിപ്പിക്കുന്നതില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വികാര പ്രകടനങ്ങള്‍ പൊള്ളയായ കാഹളം മാത്രമായി തുടരും. മെച്ചപ്പെട്ട സാമൂഹ്യ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുവേണ്ടി ഹിന്ദു, മുസ്‌ലിം ഐക്യം സാധ്യമാക്കുകയും വിശുദ്ധ പശു-ബീഫ് പോലുള്ള പ്രശ്‌നങ്ങള്‍ മരവിപ്പിക്കുകയും ചെയ്യേണ്ടതുണ്ട്.

‘സങ്കല്‍പ് സെ സിദ്ധി’ (വിജയത്തിനായുള്ള ഉറച്ച തീരുമാനം) എന്ന പരിപാടി രാജ്യവ്യാപകമായി ബി.ജെ.പി അവതരിപ്പിക്കുകയാണ്. പരിപാടിയില്‍ മറ്റ് സിനിമകള്‍ക്കൊപ്പം സവര്‍ക്കറിന്റെ സിനിമയും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ക്വിറ്റ് ഇന്ത്യ പ്രസ്ഥാനത്തിന്റെ ആത്മാവ് മൊത്തത്തില്‍ നിഷേധിക്കുന്നതാണത്. ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ ശക്തമായി എതിര്‍ത്തയാളാണ് സവര്‍ക്കര്‍. ഹിന്ദു രാഷ്ട്രത്തിനായി വാദിക്കുകയും മുസ്‌ലിം രാഷ്ട്രത്തെ എതിര്‍ക്കാന്‍ ബ്രിട്ടീഷുകാരുമായി സഹകരിക്കുകയും ചെയ്തു അദ്ദേഹം. മഹാത്മജിയെ ശുദ്ധീകരണത്തിന്റെ ചിഹ്നമാക്കി മാറ്റി വര്‍ഗീയ രാഷ്ട്രീയത്തിന്റെ പാതയില്‍ പിന്തുടരുന്ന അധര വ്യായാമമല്ല, മറിച്ച് സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആത്മാവിന്റെ മൂല്യങ്ങളാണ് ഈ മഹത്തായ ബഹുജന പ്രസ്ഥാനത്തിന്റെ അടിസ്ഥാന ആശയങ്ങളും മനോഭാവവും നമ്മോട് ആവശ്യപ്പെടുന്നത്. രാജ്യത്തിന്റെ വൈവിധ്യത്തെ ബാധിക്കുന്നതാകയാല്‍ ഗോവധം നിരോധിക്കുന്നതിനോട് മഹാത്മജി എതിരായിരുന്നുവെന്നത് സ്മരണീയമാണ്. പാര്‍ലമെന്റിന്റെ സംയുക്ത സഭയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍, സ്വാതന്ത്ര്യ സമരത്തിന്റെ കേന്ദ്ര ബിന്ദുവായ ഗാന്ധിജിയെയും കോണ്‍ഗ്രസിനെയും പരാമര്‍ശിക്കുന്നുവെന്നതാണ് ഏക പ്രതീക്ഷ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending