Culture
മലപ്പുറത്തെ ഐ.സി.യുവിലാക്കി ആരോഗ്യവകുപ്പ്

സംസ്ഥാനത്ത് ആരോഗ്യരംഗത്ത് ഏറ്റവും അവഗണന നേരിടുന്നത് മലപ്പുറം ജില്ല. ആവശ്യത്തിന് ആസ്പത്രികളും ഡോക്ടര്‍മാരും ഇല്ലാതെയും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും കാരണം മലപ്പുറത്തെ ആരോഗ്യമേഖല ഗുരുതരമായ സ്ഥിതിയിലേക്ക് നീങ്ങുകയാണ്. ആരോഗ്യവകുപ്പില്‍ നിന്ന് ‘ചന്ദ്രിക’ ശേഖരിച്ച കണക്കുകള്‍ ജില്ലയോടുള്ള സര്‍ക്കാരിന്റെ അവഗണന വ്യക്തമാക്കുന്നതാണ്.
ആരോഗ്യരംഗത്തെ ഏറ്റവും അനിവാര്യമായ ഘടകം ആവശ്യത്തിന് ഡോക്ടര്‍മാരെ ലഭ്യമാക്കുക എന്നതാണ്. എന്നാല്‍ 2627 രോഗികളെ കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള മലപ്പുറത്ത് ഡോക്ടര്‍മാരുടെ എണ്ണം 421 മാത്രമാണ്. 4853 കിടക്കകളുള്ള തിരുവനന്തപുരത്ത് 481 ഡോക്ടര്‍മാരുണ്ട്. കോട്ടയത്ത് 2949 കിടക്കകളാണുള്ളത്. ഇവിടെ ഡോക്ടര്‍മാരുടെ എണ്ണം 476 ആണ്. ആലപ്പുഴയില്‍ 3404 കിടക്കകള്‍- ഡോക്ടര്‍മാരുടെ എണ്ണം 323. എറണാകുളത്ത് 4586 കിടക്കകളുള്ളപ്പോള്‍ 337 ഡോക്ടര്‍മാരെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് 2764 കിടക്കകള്‍ക്ക് ഡോക്ടര്‍മാരുടെ എണ്ണം 680 ആണ്.
മലപ്പുറം ജില്ലയുടെ പകുതിമാത്രം ജനസംഖ്യയുളള ആലപ്പുഴയില്‍ 3404 കിടക്കകളാണുളളത്. ഈ അനുപാതം കണക്കെടുത്താല്‍ മലപ്പുറത്തിന് ലഭിക്കേണ്ടത് 6808 കിടക്കകളും 646 ഡോക്ടര്‍മാരെയുമാണ്. 4000 ത്തോളം കിടക്കകളും 200 ഓളം ഡോക്ടര്‍മാരുടേയും കുറവ് മലപ്പുറത്തുണ്ട് എന്നാണ് കണക്കുകള്‍ തെളിയിക്കുന്നത്. മലപ്പുറം ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഐ.പി വിഭാഗത്തില്‍ 5,41,575 പേര്‍ ചികില്‍സ തേടി. ഒ.പി വിഭാഗത്തില്‍ 1,38,76,765 രോഗികളാണ് ചികില്‍സ തേടിയത്. മേജര്‍ ഓപറേഷന് വിധേയരായവര്‍ 60,349 പേര്‍. മൈനര്‍ ഓപ്പറേഷന് വിധേയരായവര്‍ 45,303 പേരുണ്ട്. ഇത് ആരോഗ്യ വകുപ്പിന്റെ പക്കലുളള കണക്കാണ്. യാഥാര്‍ത്ഥ്യം ഇതിലും എത്രയോ മുകളിലാണ്. മറ്റൊരു ജില്ലയിലും ഇത്രയും വലിയ തോതില്‍ രോഗികളില്ലെന്ന് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നു. അടുത്തിടെ മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് മാത്രം 46 പേരാണ് മരിച്ചത്. മറ്റു പകര്‍ച്ചാവ്യാധികളാല്‍ മരണമടഞ്ഞവരുടെ എണ്ണം 79 എന്നാണ് ഔദ്യോഗിക കണക്ക്.
ഡിഫ്ത്തീരിയ ബാധിച്ച് മലപ്പുറം കൊണ്ടോട്ടിയില്‍ മുഹമ്മദ് ഹഫ്‌സാസ്, താനൂരിലെ മുഹമ്മദ് അമീന്‍ എന്നീ വിദ്യാര്‍ത്ഥികള്‍ മരിച്ചു. മക്കരപ്പറമ്പില്‍ മലമ്പനി സ്ഥിരീകരിച്ച വാര്‍ത്തയും ആശങ്കയുളവാക്കുന്നതായിരുന്നു. ഡെങ്കി, ചിക്കുന്‍ഗുനിയ, ടൈഫോയ്ഡ്, മലമ്പനി, മഞ്ഞപ്പിത്തം, ഡിഫ്തീരിയ, മറ്റു വൈറല്‍ പനികള്‍ തുടങ്ങിയ പകര്‍ച്ചാവ്യാധികള്‍ വന്‍ തോതിലാണ് മലപ്പുറം ജില്ലയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ജനസംഖ്യാനുപാതികമായി മലപ്പുറം ജില്ലയില്‍ ചികിത്സാ സൗകര്യം ഒരുക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. മലപ്പുറത്താണ് ഉയര്‍ന്ന ജനസംഖ്യയുള്ളത്, 41 ലക്ഷം.
ഇത്രയും ജനങ്ങള്‍ അധിവസിക്കുന്ന ജില്ലയില്‍ ജനസംഖ്യാനുപാതികമായി ആസ്പത്രികളില്ല. മറ്റു ജില്ലകളിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മലപ്പുറം ജില്ലയുടെ പിന്നോക്കാവസ്ഥ എത്രമാത്രമെന്ന് വ്യക്തമാകുന്നു. ഏതു വിഭാഗത്തിലുളള ആസ്പത്രികളുടെ എണ്ണമെടുത്താലും മലപ്പുറം പിന്നിലാണെന്ന് തെളിയുന്നു. അഞ്ച് വിഭാഗം ആസ്പത്രികളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഒന്നില്‍ പോലും മലപ്പുറം മുന്നിലല്ല. തിരുവനന്തപുരത്ത് 33 ലക്ഷവും ആലപ്പുഴയില്‍ 21 ലക്ഷവും കോട്ടയത്ത് 19 ലക്ഷവും എറണാകുളത്ത് 32 ലക്ഷവും തൃശൂരില്‍ 31 ലക്ഷവുമാണ് ജനസംഖ്യ. ഇതനുസരിച്ച് ഈ ജില്ലകളിലെല്ലാം ആനുപാതികമായി ആസ്പത്രികളും ഡോക്ടര്‍മാരുമുണ്ട്.
Film
വാഹനാപകടം; നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു
മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും.

തമിഴ്നാട്ടിലെ വാഹനാപകടത്തില്‍ മരിച്ച നടന്‍ ഷൈന്‍ ടോം ചാക്കോയുടെ പിതാവ് സി പി ചാക്കോയുടെ മൃതദേഹം തൃശൂര്‍ മുണ്ടൂരിലെ വീട്ടിലെത്തിച്ചു. മൃതദേഹം ഇന്ന് വീട്ടില്‍ പൊതുദര്‍ശനത്തിന് വെക്കും. നാളെ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
വെള്ളിയാഴ്ച ധര്‍മപുരിയെയും ഹൊസൂറിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പുതുതായി നിര്‍മിച്ച അതിവേഗ ദേശീയപാത 844ലൂടെ കാറില്‍ ബെംഗളുരുവിലേക്ക് സഞ്ചരിക്കവെയായിരുന്നു ഇവര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ നടന്റെ ഷോള്‍ഡറിന് താഴെ മൂന്ന് പൊട്ടലുകള്‍, നട്ടെല്ലിനും ചെറിയ പൊട്ടല്‍ സംഭവിച്ചു. ശസ്ത്രക്രിയ അനിവാര്യമെങ്കിലും സംസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം തിങ്കളാഴ്ച ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.
അപകടത്തില്‍ കൂടുതല്‍ പരുക്ക് മാതാവിനാണെങ്കിലും ഇരുവരുടെയും ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
Film
സാന്ദ്ര തോമസിനെതിരെ വധഭീഷണി; പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുത്തില്ല
പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം.

നിര്‍മാതാവ് സാന്ദ്ര തോമസിനെതിരായ വധഭീഷണിയില്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപണം. പരാതി നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും കാര്യമായ നടപടികളൊന്നുമുണ്ടായില്ലെന്നാണ് ആരോപണം. പാലാരിവട്ടം പൊലീസിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്നും നിര്‍മാതാവ് വ്യക്തമാക്കി.
പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ആണ് വധഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുടെ ശബ്ദസന്ദേശമടക്കം പരാതി നല്‍കിയിട്ടും പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടിയുണ്ടായില്ലെന്ന് സാന്ദ്ര ആരോപിച്ചു. സാന്ദ്രയുടെ പിതാവിനെതിരെയും വധഭീഷണി മുഴക്കിയിരുന്നു.
പൊലീസിനെതിരെ ഡിജിപിക്കും വിജിലന്‍സിനും പരാതി നല്‍കുമെന്നും ഉദ്യോഗസ്ഥരുടെ ഫോണ്‍ പരിശോധിക്കണമെന്നും സാന്ദ്ര ആവശ്യപ്പെടുന്നു.
സാന്ദ്രയെ ‘തല്ലിക്കൊന്ന് കാട്ടിലെറിയും’ എന്നാണ് ശബ്ദസന്ദേശത്തിലുള്ള ഭീഷണി. സാന്ദ്രയുടെ പിതാവ് തോമസിനെ കൊല്ലുമെന്നും ഓഡിയോ സന്ദേശത്തിലുണ്ട്.
‘എന്തുകൊണ്ടാണ് ഹേമാ കമ്മിറ്റിയിലെ പരാതിക്കാര്‍ മുന്നോട്ട് വന്നില്ലായെന്നത് ഇപ്പോള്‍ മനസ്സിലായില്ലേ. ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ അവരെ നിശബ്ദമാക്കുന്നതാണ് രീതി. സംഭവത്തില്‍ തൊട്ടടുത്ത ദിവസം പരാതി നല്‍കിയിരുന്നു. സ്ത്രീ ആയതുകൊണ്ടാണ് ഇത്തരത്തില്‍ ആക്രമിക്കുന്നത്. ഇവര്‍ക്കെല്ലാം സ്വാധീനമുള്ളവരുടെ പിന്തുണയുണ്ട്. ഔദ്യോഗിക ഗ്രൂപ്പില്‍ സന്ദേശം എത്തിയിട്ടും ഫെഫ്ക ജനറല്‍ സെക്രട്ടറി നടപടിയെടുത്തില്ല. രണ്ട് മാസമായി പൊലീസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടായിട്ടില്ല. വേദനാജനകമാണ്. ഇതില്‍ നിന്നും പിന്നോട്ടില്ല’, എന്നായിരുന്നു സാന്ദ്രാ തോമസിന്റെ പ്രതികരണം.
രണ്ടുമാസം മുന്‍പ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ക്കെതിരെ സാന്ദ്ര തോമസ് രംഗത്തെത്തിയത്.
Art
ഇന്നുവീണ മുറിവ് നാളെ അറിവല്ലേ… ‘തെരുവിന്റെ മോൻ’ മ്യൂസിക് വീഡിയോയുമായി വേടൻ

-
kerala3 days ago
തീര്‍ത്ഥാടകര്‍ക്ക് കേരള ഹജ്ജ് കമ്മിറ്റി സര്‍പ്രൈസ് ഗിഫ്റ്റ് കൊടുക്കുന്നതായി വ്യാജ പ്രചരണം
-
india3 days ago
തപാല്‍ വകുപ്പും ഇനി ഡിജിറ്റലാവും; പിന്‍കോഡിന് പകരം ഇനി ഡിജിപിന്‍
-
film3 days ago
അന്ന് മുതല്‍ ഇന്ന് വരെ ചിരിപ്പിച്ചു ബൈജു സന്തോഷ് ; ‘വ്യസനസമേതം ബന്ധുമിത്രാദികള്‍’ ജൂണ്‍ 13ന്
-
india3 days ago
ചിന്ന സ്വാമി സ്റ്റേഡിയം അപകടം; ആര്‍സിബി മാര്‍ക്കറ്റിംങ് ഹെഡ് അറസ്റ്റില്‍
-
india2 days ago
‘അന്വേഷണത്തിന് ഉത്തരവിട്ടു, കേസെടുത്തു സര്‍ക്കാര്‍ ഇതില്‍ക്കൂടുതല്‍ എന്താണ് ചെയ്യേണ്ടത്’: ഡി.കെ ശിവകുമാര്‍
-
kerala3 days ago
ബസിന്റെ എയര്‍ ലീക്ക് പരിശോധിക്കുന്നതിനിടെ തല കുരുങ്ങി മെക്കാനിക്ക് മരിച്ചു
-
kerala3 days ago
ലവ് ജിഹാദ് എന്ന പദം കേരളത്തില്‍ ആദ്യം ഉപയോഗിച്ചത് സിപിഎം: പിഎംഎ സലാം
-
film3 days ago
സാന്ദ്രാ തോമസിനെതിരെ വധഭീഷണി; റെനി ജോസഫിനെ സസ്പെന്‍ഡ് ചെയ്തു