Connect with us

More

കങ്കാരുക്കളെ കടുവ പിടിച്ചു

Published

on

 

ധാക്ക: കടലാസിലെ പുലികള്‍ കടുവകള്‍ക്കു മുന്നില്‍ വെറും എലികളായി. ടെസ്റ്റ് ക്രിക്കറ്റിലെ വമ്പന്‍മാരായ ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റില്‍ ചരിത്രവിജയവുമായി ബംഗ്ലാദേശ്. ഓസീസിനെതിരായ ആദ്യ ടെസ്റ്റില്‍ 20 റണ്‍സിന് വിജയിച്ചാണ് ബംഗ്ലാ കടുവകള്‍ ചരിത്രത്തില്‍ ഇടം നേടിയത്. അതേ സമയം നിലവാരമുള്ള സ്പിന്നര്‍മാര്‍ക്കെതിരെ കളിക്കാന്‍ ഓസീ ബാറ്റ്‌സ്മാന്‍മാരുടെ കഴിവ് കേട് ഒരിക്കല്‍ കൂടി വെളിപ്പെടുത്തുന്നതാണ് ബംഗ്ലാദേശിന്റെ വിജയം. 2014ല്‍ യു.എ.ഇയില്‍ പാകിസ്താനോടും കഴിഞ്ഞ വര്‍ഷം ശ്രീലങ്കയോടും, ഈ വര്‍ഷമാദ്യം ഇന്ത്യയോടും തോറ്റ ഓസീസിന് കനത്ത ആഘാതമാണ് ബംഗ്ലാദേശില്‍ നിന്നേറ്റ തോല്‍വി. ബംഗ്ലാദേശിന്റെ പത്താം ടെസ്റ്റ് വിജയമാണിത്. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശ് പടുത്തിയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസിന് കടുവകളുടെ സ്പിന്നിന് മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഒന്നാം ദിനം മുതല്‍ സ്പിന്നര്‍മാരെ കൈയ്യയച്ച് സഹായിച്ച പിച്ചില്‍ കൃത്യതയോടെ പന്തെറിഞ്ഞ ബംഗ്ലാദേശ് 244 റണ്‍സിന് കങ്കാരുക്കളെ ഓള്‍ഔട്ടാക്കുകയായിരുന്നു. ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ബംഗ്ലാ താരം ഷാക്കിബുല്‍ ഹസനാണ് കങ്കാരുപ്പടയുടെ നട്ടെല്ല് തകര്‍ത്തത്. രണ്ട് വിക്കറ്റിന് 109 റണ്‍സ് എന്ന നിലയില്‍ നാലാം ദിനം കളി പുനരാരംഭിച്ച ഓസീസ് ടീമിന് കരിയറിലെ 19-ാം ശതകം നേടിയ ഡേവിഡ് വാര്‍ണറുടെ ബാറ്റിങും രക്ഷക്കെത്തിയില്ല. തലേ ദിവസത്തെ സ്‌കോറിനൊപ്പം 49 റണ്‍സ് കൂടി കൂട്ടിച്ചേര്‍ത്ത ശേഷമാണ് വാര്‍നര്‍-സ്മിത്ത് സഖ്യം പിരിഞ്ഞത്. സ്‌കോര്‍ 158ല്‍ നില്‍ക്കെ 112 റണ്‍സെടുത്ത വാര്‍നറെ ഷാക്കിബ് വിക്കറ്റിന് മുന്നില്‍ കുടുക്കി. 14 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ക്യാപ്റ്റന്‍ സ്മിത്തും (37) ഷാക്കിബിന് കീഴടങ്ങി. പിന്നീട് കണ്ടത് ബംഗ്ലാ ബൗളര്‍മാരുടെ വീര്യമായിരുന്നു. 33 റണ്‍സെടുത്ത് പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സ് ഒഴികെ ഒരാള്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. അഞ്ചു വിക്കറ്റെടുത്ത ഷാക്കിബിന് പുറമെ തൈജുല്‍ ഇസ്്‌ലാം മൂന്നും, മെഹിദി ഹസന്‍ രണ്ട് വിക്കറ്റും വീഴ്ത്തി. ക്യാപ്റ്റന്‍ സ്മിത്തിന്റേയും വാര്‍നറുടെയും വിക്കറ്റുകളടക്കം രണ്ട് ഇന്നിങ്‌സുകളിലായി പത്തുവിക്കറ്റ് വീഴ്ത്തിയ ഷാക്കിബുല്‍ ഹസനാണ് ബംഗ്ലാദേശിന്റെ വിജയശില്‍പ്പി. ആദ്യ ഇന്നിങ്‌സില്‍ 84 റണ്‍സും ഷാക്കിബ് നേടിയിരുന്നു. ഒന്നാം ഇന്നിങ്‌സിലെ അഞ്ചുവിക്കറ്റ് നേട്ടത്തിലൂടെ മറ്റൊരു നേട്ടവും ഷാക്കിബ് സ്വന്തമാക്കിയിരുന്നു. ടെസ്റ്റ് കളിക്കുന്ന ഒമ്പത് രാജ്യങ്ങള്‍ക്കെതിരെയും അഞ്ചുവിക്കറ്റ് നേടുന്ന നാലാമത്തെ ബൗളറായി ഷാക്കിബ് മാറി. ഡെയില്‍ സ്റ്റെയിന്‍, മുത്തയ്യ മുരളീധരന്‍, രംഗന ഹെരാത് എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റു താരങ്ങള്‍. ഒരു ടെസ്റ്റില്‍ പത്ത് വിക്കറ്റ് വീഴ്ത്തുന്ന മൂന്നാമത്തെ ബംഗ്ലാദേശി ബൗളര്‍ കൂടിയാണ് ഷാക്കിബ്.
ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 260ന് മറുപടിയായി ഓസീസ് 217 റണ്‍സാണ് നേടിയിരുന്നത്. ഒന്നാം ഇന്നിങ്‌സില്‍ നേടിയ 43 റണ്‍സ് ലീഡിന്റെ പിന്‍ബലത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ ബംഗ്ലാദേശ് 221 റണ്‍സിന് ഓള്‍ഔട്ടായി. ആറ് വിക്കറ്റ് വീഴ്ത്തിയ നഥാന്‍ ലിയോണിന്റെ ബൗളിങാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. ബംഗ്ലാദേശിന് വേണ്ടി തമീം ഇക്ബാല്‍ (78) രണ്ടാം ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. ചരിത്ര ജയം നേടിയതിന് പിന്നാലെ നാലിന് ചിറ്റഗോംഗില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് ആദ്യ ടെസ്റ്റില്‍ ജയിച്ച സംഘത്തെ ബംഗ്ലാദേശ് നിലനിര്‍ത്തിയിട്ടുണ്ട്.

crime

മഴു ഉപയോഗിച്ച് ഭാര്യയുടെ തലവെട്ടി, വെട്ടിയ തലയുമായി സ്കൂട്ടറിൽ യാത്ര; യുവാവ് പിടിയിൽ

Published

on

ബെംഗളൂരുവിൽ ഭാര്യയെ കൊലപ്പെടുത്തി തലയറുത്ത് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് യുവാവ്. ആനേക്കാല്ലിൽ ആണ് സംഭവം. മാനസ (26) ആണ് കൊല്ലപ്പെട്ടത്. പ്രതി ശങ്കറിനെ പോലീസ് പിടികൂടി. ബൈക്കിൽ ആണ് ഭാര്യയുടെ തലയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയത്.

രക്തം പുരണ്ട ഷർട്ട് ധരിച്ച് ഒരാൾ രാത്രി സ്കൂട്ടർ ഓടിച്ചു വരുന്നതു കണ്ടാണ് പൊലീസ് സംഘം വാഹനം തടഞ്ഞത്. പരിശോധനയിൽ സ്കൂട്ടറിന്റെ ഫുട്ബോർഡിൽ യുവതിയുടെ തല കണ്ടെത്തുകയായിരുന്നു. കുടുംബ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. അനേക്കലിൽ നിന്ന് ചന്ദാപുരയിലേക്കുള്ള ഹൈവേയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസിന്‍റെ ക്വിക് റെസ്പോൺസ് ടീമാണ് നടുക്കുന്ന ഒരു കാഴ്ച കണ്ടത്. രക്തത്തിൽ കുളിച്ച നിലയിൽ ഒരു യുവാവ് സ്കൂട്ടറോടിച്ച് ഹൈവേയിലൂടെ അതിവേഗത്തിൽ പോകുകയായിരുന്നു.

ഴു ഉപയോഗിച്ചാണ് യുവതിയുടെ കഴുത്തിൽ വെട്ടിയത്. 5 വർഷം മുൻപാണ് ഇവർ വിവാഹിതരായത്. മൂന്നു വയസ്സുള്ള മകളുണ്ട്. വാടകവീട്ടിലാണ് താമസിച്ചിരുന്നത്. സ്വകാര്യ സ്ഥാപനങ്ങളിലായിരുന്നു ഇരുവർക്കും ജോലി.

Continue Reading

kerala

തെന്നല ബാലകൃഷ്ണപിളളയ്ക്ക് വിട നല്‍കി കേരളം; സംസ്‌കാര ചടങ്ങ് തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു

Published

on

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍പ്രസിഡന്റുമായ തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് വിട. തിരുവനന്തപുരം തൈക്കാട് ശാന്തി കവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാര ചടങ്ങുകള്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെ തെന്നലയ്ക്ക് അന്തിമോപചാരമാര്‍പ്പിച്ചു.

ചടങ്ങില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിള്ള, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ കെപിസിസി ആസ്ഥാനത്തേക്ക് എത്തി അന്തിമോപചാരമര്‍പ്പിച്ചു. പുതുതലമുറ മാതൃകയാക്കേണ്ട നേതാവായിരുന്നു തെന്നല ബാലകൃഷ്ണപിള്ളയെന്ന് ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍ പിള്ള പറഞ്ഞു. നെട്ടയത്തെ വീട്ടിലും കെപിസിസി ഓഫീസിലുമായി നേതാക്കള്‍ അടക്കം ആയിരങ്ങളാണ് തെന്നല ബാലകൃഷ്ണപിള്ളയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയത്.

Continue Reading

kerala

ബിജെപി നേതാവ് ജി.കൃഷ്ണകുമാറിനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസ്

മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടേതാണ് പരാതി

Published

on

തിരുവനന്തപുരം: ബിജെപി നേതാവും നടനുമായ കൃഷ്ണ കുമാറിനും മകള്‍ക്കും എതിരെ തട്ടിക്കൊണ്ട് പോവല്‍ കേസ്. കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായി ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് നടപടി.

കവടിയാറില്‍ ഒ ബൈ ഓസി എന്ന പേരില്‍ നടത്തുന്ന സ്ഥാപനത്തിലെ ജീവനക്കാരാണ് പരാതി നല്‍കിയത്. തട്ടിക്കൊണ്ട് പോയി ഭീഷണിപ്പെടുത്തി പണം വാങ്ങാന്‍ ശ്രമിച്ചു എന്നാണ് പരാതി. ക്യൂആര്‍ കോഡില്‍ കൃത്രിമം കാട്ടി ദിയയുടെ സ്ഥാപനത്തില്‍ നിന്നും പണം തട്ടിയെന്ന് കാട്ടി ജീവനക്കാര്‍ക്ക് എതിരെ നേരത്തെ പരാതി നല്‍കിയിരുന്നു. 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നായിരുന്ന പരാതിയില്‍ മ്യൂസിയം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

സ്ഥാനത്തില്‍ നിന്നും പണം നഷ്ടപ്പെട്ട സംഭവത്തില്‍ ആരോപണ വിധേയരായ ജീവനക്കാരുമായി കൃഷ്ണ കുമാറും ദിയയും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയില്‍ പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം എട്ട് ലക്ഷം രൂപ നല്‍കി. ബാക്കി പിന്നീട് നല്‍കാമെന്നായിരുന്നു ജീവനക്കാരികളും അവരുടെ ബന്ധുക്കളും അറിയിച്ചത്.

Continue Reading

Trending